ആചാരങ്ങൾ ചിലത് ലംഘിക്കാൻ കൂടിയുള്ളതാണെന്നാണ് അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും നമ്മെ പഠിപ്പിച്ചിട്ടുള്ളത്! ശബരിമലയിലെ സർക്കാർ നയത്തിലെ സൂത്രധാരൻ; പിണറായിയുടെ അതിവിശ്വസ്തൻ; മന്ത്രിമാരുടെ അഞ്ചംഗ ഉദ്യോഗസ്ഥ ഉപദേശകരിൽ പ്രധാനി; മൊയ്തീന്റെ ഓഫിസിലെത്തിയത് വിവരാവകാശ കമ്മീഷൻ സെക്രട്ടറിയായും പ്രോട്ടോക്കാൾ ഓഫീസർ ആയും തിളങ്ങിയ ശേഷം; വനിതാ അഡീഷണൽ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച രാജാറാം തമ്പി സെക്രട്ടറിയേറ്റിനെ നിയന്ത്രിക്കുന്ന ഇടത് കോക്കസിലെ പ്രധാനി
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം. സെക്രട്ടേറിയറ്റിലെ മുതിർന്ന വനിതാ അഡീഷനൽ സെക്രട്ടറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ആരോപണം നേരിടുന്ന തദ്ദേശ മന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി രാജാറാം തമ്പി മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തരിൽ ഒരാൾ. സെക്രട്ടിയേറ്റിൽ നിന്നും വിരമിച്ചിട്ടും മുഖ്യമന്ത്രി തന്നെ നിർബന്ധിച്ചതിനാലാണ് രാജാറാം മന്ത്രി എ സി മൊയ്തീന്റെ സെപഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി തുടരുന്നത്. മുഖ്യമന്ത്രിയുടെയും സി പി എം മന്ത്രിമാരുടെയും അഞ്ചംഗ ഉദ്യോഗസ്ഥ ഉപദേശകരിൽ പ്രധാനിയാണ് തമ്പി.
ആചാരങ്ങൾ ചിലത് ലംഘിക്കാൻ കൂടിയുള്ളതാണെന്നാണ് അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും നമ്മെ പഠിപ്പിച്ചിട്ടുള്ളത്.!-ശബരിമലയിലെ യുവതി പ്രവേശനം ചർച്ചയായപ്പോൾ രാജാറം ഇട്ട പോസ്റ്റായിരുന്നു ഇത്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കി ആചാര ലംഘനത്തിന് സർക്കാരിനെ മുന്നിട്ടിറക്കിയത് രാജാറാം പോലുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലായിരുന്നു. സിപിഎമ്മിലെ പ്രമുഖ നേതാക്കൾ പോലും ശബരിമലയിൽ ആത്മസംയമനം പാലിക്കണമെന്ന അഭിപ്രായത്തിലായിരുന്നു. എന്നാൽ നവോത്ഥാനം കേരളം കൂട്ടായ്മയുടെ ശബരിമല യുവതി പ്രവേശനത്തെ പിന്തുണയ്ക്കാനായിരുന്നു പിണറായിയുടെ തീരുമാനം. ഇതിന് പ്രേരകമായത് പിണറായിയെ ഉപദേശിക്കുന്ന ഉദ്യോഗസ്ഥ സംഘമായിരുന്നു. സെക്രട്ടറിയേറ്റിൽ കീഴ് ജീവനക്കാരനോട് മോശമായി പ്രതികരിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ രക്ഷിച്ചതും ഈ സംഘം തന്നെ. അങ്ങനെ സെക്രട്ടറിയേറ്റിനെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനെതിരെയാണ് വനിതാ അഡീഷണൽ സെക്രട്ടറിയുടെ പരാതി. അതുകൊണ്ട് തന്നെ പരാതി ആവിയാകുമെന്നാണ് ജീവനക്കാരുടെ പൊതു വിലയിരുത്തൽ.
സെക്രട്ടറിയേറ്റിലെ ഭരണ പക്ഷ യൂണിയന്റെ പ്രമുഖ നേതാവായി അറിയപ്പെട്ടിരുന്ന രാജാറാം തമ്പിയുടെ പെരുമാറ്റം സംബന്ധിച്ച് നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്. ഭരണ കൈകാര്യ രംഗത്ത് സമർത്ഥനാണെങ്കിലും ഇപടെപെടാൻ അറിയില്ലെന്ന പരാതി യൂണിയൻ നേതാക്കൾക്ക് തന്നെ നേരത്തെ വാക്കാൽ ലഭിച്ചിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കിടയിലെ സ്വാധീനവും യൂണിയനിലെ സ്വീകാര്യതയും കൊണ്ട് ആരും അദ്ദേഹത്തോട് ഇത് പറഞ്ഞിരുന്നില്ല എന്നാലും ജനങ്ങളുമായി ഇടപെടുന്ന വകുപ്പിൽ ഇരിക്കാൻ പറ്റിയ ആളല്ല രാജാറാം തമ്പിയെന്ന് അദ്ദേഹത്തിന്റെ സഹ പ്രവർത്തകരും സമ്മതിക്കുന്നു.സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ചതിനാൽ യൂണിയൻ ചുമതല ഒന്നുമില്ലങ്കിലും പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് രാജാറാം തമ്പി ഉൾപ്പെട്ട അഞ്ചംഗ സംഘം തന്നെ.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പൊതുഭരണ വകുപ്പിലെ ഒരു പ്രധാനി, ജീവനക്കാരുടെ സൊസൈറ്റിയുടെ ചുമതലക്കാരനായ ഉദ്യോഗസ്ഥൻ, സി പി എം നേതാക്കളുടെ വീടുകളിൽ ഉപഹാരവുമായി എത്തുന്ന ഉദ്യോഗസ്ഥൻ, ഇവരുൾപ്പെട്ട കോക്കസാണ് സെക്രട്ടറിയേറ്റ് നിയന്ത്രിക്കുന്നത്. ഈ കോക്കസിലെ പ്രധാനിയായ തമ്പിയും കൂട്ടരും ചേർന്നാണ് അടുത്തിടെ യുണിയൽ സെക്രട്ടറി അടക്കമുള്ള രണ്ടു പേരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പുറത്താക്കാൻ ചരടു വലിച്ചതെന്ന് ജീവനക്കാർക്കിടയിൽ സംസാരമുണ്ട് പല സി പി എം മന്ത്രിമാരും സർവ്വീസ് സംബന്ധമായി വിഷയങ്ങളിലും നിയമപരമായി ആശയക്കുഴപ്പം നേരിടുമ്പോഴും സഹായത്തിന് വിളിക്കുന്നത് തമ്പിയെ ആണ്. സെക്രട്ടറിയേറ്റ് ജീവനക്കാർക്കും യൂണിയൻ പ്രവർത്തകർക്കും തമ്പിയെ ഇഷ്ടമില്ലങ്കിലും മന്ത്രിമാർക്കും ചില ഉന്നത ഐ എ എസുകാർക്കും തമ്പി പ്രയിപ്പെട്ടവനാണ്.
പൊതുഭരണ വകുപ്പ് പ്രിൻസിപ്പിൾ സെക്രട്ടറി ബിശ്വാസ് സിൻഹയുടെ സ്ഥാനം തെറിച്ചപ്പോൾ അദ്ദേഹം അഭയം അഭ്യർത്ഥിച്ച് എത്തിയതും തമ്പി ഉൾപ്പെടുന്ന അഞ്ചംഗ ഉദ്യോഗസ്ഥ കോക്കസിന് മുന്നിൽ. ഒടുവിൽ സിൻഹ പോയതു പോലെ തന്നെ തിരിച്ചെത്തിയതും ഇവരുടെ സഹായാത്താൽ തന്നെ. ഭരണ പക്ഷ അനുകൂല സംഘടയുടെ എതിർപ്പു പോലും മറി കടന്നാണ് സിൻഹയെ വീണ്ടും മുഖ്യമന്ത്രി തൽസ്ഥാനത്ത് നിയമിച്ചത്.ഈ ഇടപെടലിൽ യൂണിയനിലെ ഒരു വിഭാഗം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും തമ്പിയുടെയും കൂട്ടരുടെയും താല്പര്യത്തിനെതിരെ വിമർശനം ഉയർത്തുകയും ചെയ്തു.
കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത്വിവരാവകാശ കമ്മീഷണൻ സെക്രട്ടറിയായി കുറച്ചു കാലവും പ്രോട്ടോക്കോൾ ഓഫീസറായി ദീർഘനാളും പ്രവർത്തിച്ചിട്ടുള്ള രാജാറാം തമ്പി തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കെല്ലാം പേടി സ്്വപ്നമാണ്.തമ്പി മന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചാൽ ഉദ്യോഗസ്ഥരുടെ മുട്ടിടിക്കും കൊല്ലാനാണോ വളർത്താനാണോ എന്നറിയില്ലല്ലോ എന്നാണ് തദ്ദേശ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. തമ്പിയുടെ കാർക്കശ്യത്തിൽ മന്ത്രി ഓഫീസ് അറിയാതെ ഒരു തീരുമാനം പോലും എടുക്കാൻ പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജീവനക്കാർക്ക് പേടിയാണ്. അതിലപുരിയായി തമ്പി പറയുന്നത് തന്നെയാണ് മന്ത്രി എ സി മൊയ്ദീനും വേദ വാക്യം. ഇതിനിടെയാണ് വെള്ളിയാഴ്ച മന്ത്രി ഓഫീസിൽ എത്തിയ വനിത അഡീഷണൽ സെക്രട്ടറിയോടു മോശമായി പെരുമാറിയെന്ന് തമ്പിക്കെതിരെ ആരോപണം ഉയർന്നിരിക്കുന്നത്.
ഇതു സംബന്ധിച്ച പരാതി തദ്ദേശ വകുപ്പിന്റെ കീഴിലെ കെ യു ആർ ഡി എഫ് സി യിൽമാനേജിങ് ഡയറക്ടർ കൂടിയായ ഉദ്യോഗസ്ഥ ചീഫ് സെക്രട്ടറിക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഇന്നലെ നൽകി.
പരാതിയിൽ പറയുന്നതിങ്ങനെ: ''വെള്ളിയാഴ്ച നാലേമുക്കാലോടെ ലൈഫ് മിഷൻ പദ്ധതിയിൽപെടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്തിയുടെ ഓഫിസിലെത്തി. തുടർന്നു സ്പെഷൽ പ്രൈവറ്റ് സെക്രട്ടി രാജാറാം തമ്പിയുടെ മുന്നിൽ ഫയലിനെക്കുറിച്ച് അന്വേഷിക്കാൻ ചെന്നപ്പോൾ അദ്ദേഹം സീറ്റിൽ നിന്നു ചാടി എഴുന്നേൽക്കുകയും 'കടക്കെടീ പുറത്ത്, നിന്നോട് ഞാൻ സംസാരിക്കില്ല, മേലാൽ എന്റെ റൂമിൽ കയറിപ്പോകരുത് പെണ്ണുംപിള്ളേ' എന്നീ വാക്കുകളുപയോഗിച്ചു കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് 'അവൾ കൊണ്ടുപോയി പരാതി കൊടുക്കട്ടെ, അപ്പോൾ കാണിച്ചുകൊടുക്കാം' എന്നു പറഞ്ഞു. മന്ത്രിയുടെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതു മനസ്സിലാകും''. എന്നും പരാതിയുണ്ട്.
രാജാറാം തമ്പിയുടെ ഉപയോഗത്തിലിരിക്കുന്ന ഇന്നോവ കാറിന്റെ ഭാരിച്ച ചെലവ് കെ യു ആർ ഡി എഫ് സിക്ക് വഹിക്കാൻ കഴിയില്ലെന്ന് അറിയിക്കാനാണ് ഉദ്യോഗസ്ഥ മന്ത്രിയുടെ ഓഫീസിൽ എത്തിയത്. ഉദ്യോഗസ്ഥ ഇന്നോവ കാറിന്റെ ദുരുപയോഗം ശ്രദ്ധയിൽപ്പെടുത്തുകയും ഇത് അനുവദിക്കാൻ കഴിയില്ലെന്ന് പറയുകയും ചെയ്തതോടെയാണ് തമ്പി ക്ഷുഭിതനായതെന്ന് അറിയുന്നു. 31 വർഷമായി സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥ എന്ന നിലയിൽ തമ്പിയുടെ പെരുമാറ്റം തന്നെ അപമാനിക്കലായിരുന്നു അതിനാൽ മാനസിക ബുദ്ധിമുട്ടും നേരിട്ടു അതുകൊണ്ട് സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്റെ പട്ടികയിൽപ്പെടുത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗസ്ഥയുടെ ആവിശ്യം. ഇതിനിടെ പരാതി പിൻവലിപ്പിക്കാനും പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാനും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ കോക്കസ് ശ്രമം തുടങ്ങി.
Stories you may Like
- അപമാനിക്കപ്പെട്ട കേരള ഗുൽസാർ; ശ്രീകുമാരൻ തമ്പിയുടെ ജീവിത കഥ
- ലോക്സഭാ തെരഞ്ഞെടുപ്പു അടുത്തതോടെ പ്രിയങ്കയുടെ ഭർത്താവിനെതിരെ ഇ.ഡി
- സിസി തമ്പിയുമായുള്ള വസ്തു ഇടപാടുകൾ കോൺഗ്രസിന് തലവേദന
- കേരള ഗാനത്തിൽ 'ക്ലീഷെ' കണ്ടെത്തിയത് 'സ്വയം പ്രഖ്യാപിത അന്തർദേശിയ കവി'!
- കേരള ഗാന വിവാദം അതിരൂക്ഷമായി അധ്യക്ഷന്റെ പ്രതികരണം; പാട്ട് അംഗീകരിച്ചത് ആര്?
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്