വയനാട്ടിൽ കുരങ്ങുപനി പടരുന്നു: ബേഗൂർ കോളനിയിൽ ആദിവാസി യുവാവ് മരിച്ചു; ആറുപേർ ചികിത്സയിൽ; ജില്ലയിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്; കുരങ്ങുപനിയെ നേരിടാൻ ഏറ്റവും മികച്ച ഉപാധി രോഗ പ്രതിരോധം തന്നെ; പ്രതിരോധ മരുന്നും ലഭ്യം; ചെള്ളുകടിയിൽ നിന്ന് രക്ഷതേടുക ഏറ്റവും പ്രധാനം: ഡോ.സുൾഫി നൂഹു എഴുതിയ കുറിപ്പും വായിക്കാം
മറുനാടൻ ഡെസ്ക്
വയനാട്ടിൽ: വയനാട്ടിൽ വീണ്ടും കുരങ്ങുപനി ഭീതി പരത്തുന്നു. കുരങ്ങുപനി ബാധിച്ച് ചികിൽസയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. കാട്ടിക്കുളം ബേഗൂർ കോളനിയിലെ സുന്ദരൻ (27) ആണു മരിച്ചത്. 10 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വയനാട്ടിൽ നിലവിൽ 6 പേർ കുരങ്ങുപനിക്കു ചികിൽസയിലാണ്. ബാവലിയിൽ വനത്തിനുള്ളിലെ തടിഡിപ്പോയിൽ പണിക്കു പോയപ്പോഴാണ് സുന്ദരന്‍ രോഗബാധയുണ്ടായതെന്നു സംശയിക്കുന്നു. ഇവിടെ കുരങ്ങുകൾ ചത്തുവീണിരുന്നു.
തുടർച്ചയായും ശക്തമായതുമായ പനിയും ഛർദ്ദിയും വയറിളക്കവും തലകറക്കവും കടുത്ത ക്ഷീണവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മുൻ വർഷങ്ങളിൽ കുരങ്ങുപനി ബാധിച്ച് വയനാട്ടിൽ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ വനാതിർത്തിയോട് ചേർന്ന മേഖലയിലാണ് കുരങ്ങുപനി ഭീഷണി നിലനിൽക്കുന്നത്. വനവുമായി സമ്പർക്കം കൂടുതലുള്ളവർക്കാണ് ഈ അസുഖം വരാൻ സാധ്യത.
ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുനെല്ലി മേഖലയിൽ നിന്നുള്ളവരാണ്. കർണാടക വനമേഖലയിൽ ജോലിക്കു പോയ ആളുകളിലാണു രോഗം കണ്ടെത്തിയത്. വയനാട് അതിർത്തിയായ കർണാടക ബൈരക്കുപ്പയിൽ ഈ മാസമാദ്യം കുരങ്ങുപനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു. 2015-ൽ പനി ബാധിച്ച് 11 പേരാണു ജില്ലയിൽ മരിച്ചത്. അസുഖം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. ഈ പശ്ചാത്തലത്തിൽ ഐഎംഎ സംസ്ഥാന സെക്രട്ടറിയായ ഡോ.സുൾഫി നൂഹു എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
കുരങ്ങ് പനി.: വയനാട്ടിൽ!
. ചെള്ളുകൾ വഴി പടരുന്ന വൈറസ് രോഗമാണ് കുരങ്ങുപനി. കൂടുതലും കുരങ്ങുകളിലാണ് ഈ പനി കണ്ട് വരുന്നതെങ്കിലും ചെള്ളുകൾ മനുഷ്യനെ കടിക്കുന്നതിലൂടെ മനുഷ്യനിലേക്കും ഈ രോഗം പകരാം
. തുടർച്ചയായും ശക്തമായതുമായ പനിയും ഛർദ്ദിയും വയറിളക്കവും തലകറക്കവും കടുത്ത ക്ഷീണവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മുൻ വർഷങ്ങളിൽ കുരങ്ങുപനി ബാധിച്ച് വയനാട്ടിൽ മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ വനാതിർത്തിയോട് ചേർന്ന മേഖലയിലാണ് കുരങ്ങുപനി ഭീഷണി നിലനിൽക്കുന്നത്. വനവുമായി സമ്പർക്കം കൂടുതലുള്ളവർക്കാണ് ഈ അസുഖം വരാൻ സാധ്യത.
കാട്ടിലെ എല്ലാ ജീവജാലങ്ങളേയും ഇത് ബാധിക്കുമെങ്കിലും കുരങ്ങുകളിലും മനുഷ്യരിലും മാത്രമേ രോഗ ലക്ഷണങ്ങളോടുകൂടി വൈറസ് ബാധ ഉണ്ടാകുകയുള്ളു. കുരങ്ങുകൾ ചാകുന്നുണ്ടെങ്കിൽ കുരങ്ങുപനിക്ക് സാധ്യതയുണ്ട്. കുരങ്ങുകളിൽ വളരുന്ന ചെള്ളിലൂടെയാണ് കുരങ്ങ് പനിയുടെ വൈറസ് പകരുന്നത്. കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകാനോ ലാളിക്കാനോ വയനാട്ടിൽ വരുന്ന വിനോദസഞ്ചാരികൾ മുതിരരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
1957ൽ സലിം അലിയുടെ നേതൃത്വത്തിൽ നടത്തിയ പക്ഷി നിരീക്ഷണത്തിനിടയിലാണ് കർണ്ണാടകത്തിലെ ഷിമോഗജില്ലയിൽ പെട്ട ക്യാസന്നൂരിൽ അജ്ഞാതപനി ബാധിച്ചു് കുരങ്ങുകൾ കൂട്ടത്തോടെ ചാകുന്നതു് ശ്രദ്ധയിൽപെട്ടതു്. തുടർന്ന് പൂനയിലെ വൈറസ് റിസർച്ച് സെന്ററിന്റെ ഡയറക്ടറായിരുന്ന ഡോ. ടെൽഫോർഡ് വർക്ക് ആണ് ഈ രോഗം കണ്ടെത്തുന്നത്. ക്യാസനൂർ ഫോറസ്റ്റ് ഡിസീസ് (kyasanur forest disease- കെഎഫ്ഡി) എന്ന പേര് ഈ പനിക്കു ലഭിക്കാനുള്ള കാരണമിതാണ്. റഷ്യയിൽ വസന്തകാലത്തും വേനൽകാലത്തും കണ്ടുവരാറുള്ള Spring Summer Encephalitis എന്ന വൈറസുമായി സാമ്യമുള്ളതാണ് കുരങ്ങുപനിയുടെ വൈറസുകൾ.
അസുഖബാധിതരായ കുരങ്ങുകളുടെ ശരീരത്തിലുള്ള ചെള്ളുകൾ മറ്റു ജീവികളെ കടിക്കുമ്പോഴാണു് കുരങ്ങുകൾക്കിടയിൽ മരണംവിതച്ച കെഎഫ്ഡി വൈറസ് മറ്റു ജീവിവർഗ്ഗങ്ങളിലേക്കു് പടരുന്നതു്.
കുരങ്ങുകളെ കൂടാതെ മുള്ളൻപന്നി, അണ്ണാൻ, ചുണ്ടെലി തുടങ്ങിയ മൃഗങ്ങളെയും മനുഷ്യരെയുമാണു് ഈ വൈറസ് ബാധിക്കുക.
ഈ വൈറസ് ഒരു മൃഗത്തിൽ നിന്നു നേരിട്ടു മനുഷ്യരിലേക്കു പകരില്ല. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും ഈ വൈറസ് പടരില്ല.
കുരങ്ങുകളുടെ ശരീരത്തിലുള്ള ശൈശവദശയിലുള്ള ചെള്ള് മനുഷ്യരെ കടിക്കുന്നതിലൂടെ മാത്രമാണ് മനുഷ്യർക്ക് ഈ രോഗം പിടിപെടുന്നത്.
കുരങ്ങന്മാർ ധാരാളമുള്ള വനവുമായി നിരന്തര സമ്പർക്കമുള്ള ഇടങ്ങളിൽ മാത്രമേ കുരങ്ങന്റെ ശരീരത്തിലെ ചെള്ള് വഴി ഇതു മനുഷ്യരെ ബാധിക്കൂ.
ശരീരത്തിൽ കടന്ന് മൂന്നുമുതൽ എട്ടുദിവസം വരെയാണു് ഈ വൈറസിന്റെ വളർച്ചാകാലം (incubation period).
അതു കഴിയുന്നതോടെ ദേഹമാസകലം കുളിരു്, പനി, തലവേദന എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. മൂന്ന്- നാല് ദിവസം കൂടി കഴിയുമ്പോൾ കടുത്ത പേശീവേദന, ഛർദ്ദി, ദഹനവ്യവസ്ഥയിലെ തകരാറുകൾ, മൂക്കിൽ നിന്നും തൊണ്ടക്കുഴയിൽ നിന്നും മോണകളിൽ നിന്നും വയറിനുള്ളിൽ നിന്നും രക്തസ്രാവം തുടങ്ങിയവ പ്രത്യക്ഷപ്പെടുകയും രോഗം വഷളാകുകയും ചെയ്യും
. തീരെ താഴ്ന്ന രക്തസമ്മർദ്ദം, ശ്വേത രക്താണുക്കളുടെയും ചുവന്ന രക്താണുക്കളുടെയും പ്ലേറ്റ് ലെറ്റുകളുടെയും എണ്ണത്തിലെ കുറവു് എന്നിവയും ഉണ്ടാവും. ശ്വേത രക്താക്കണുക്കളുടെകുറവാണ് രോഗം നിർണയിക്കാനുള്ള പ്രധാന മാർഗം. പനി ബാധിക്കുന്ന രണ്ട് മുതൽ പത്ത് ശതമാനം വരെ ആളുകൾ മരണപ്പെട്ടേക്കാമെന്നാണ് കണക്ക്.
രോഗം ബാധിച്ച് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ മിക്ക രോഗികളും അസുഖത്തിൽ നിന്നു കരകയറുമെങ്കിലും പൂർണ്ണമായും ആരോഗ്യം വീണ്ടെടുക്കാൻ മാസങ്ങൾ തന്നെ വേണ്ടിവരും. ഈ കാലയളവിൽ പേശീവേദനയും ശരീരത്തിനു് ബലക്കുറവും അനുഭവപ്പെടാം. ശാരീരികാദ്ധ്വാനം ആവശ്യമായ ജോലികൾ ചെയ്യാൻ ഇവർക്ക് സാധിച്ചെന്നുവരില്ല. പത്തു മുതൽ ഇരുപത് വരെ ശതമാനം രോഗികളിൽ മൂന്നാമത്തെ ആഴ്ച വീണ്ടും പുതിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. പനി, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, കടുത്ത തലവേദന, മാനസിക ബുദ്ധിമുട്ടുകൾ, കിടുകിടുപ്പ്, കാഴ്ചയിൽ മങ്ങൽ തുടങ്ങിയവയാണു് ഈ ലക്ഷണങ്ങൾ.
നവംബർ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണു് സാധാരണയായി ഈ രോഗം പിടിപെടാറു്. പോളിമറൈസ്ഡ് ചെയ്ൻ റിയാക്ഷൻ (പിസിആർ) ഉപയോഗിച്ച് രക്തത്തിൽ നിന്നു് വൈറസിനെ വേർതിരിച്ച് പ്രാരംഭകാലത്തുതന്നെ വൈറസ് ബാധ കണ്ടെത്താനും ചികിൽസിക്കാനും സാധിക്കും.
രോഗപ്രതിരോധം തന്നെയാണ് കുരങ്ങുപനിയെ നേരിടാനുള്ള ഏറ്റവും മികച്ച ഉപാധി. ചെള്ളുകളുടെ കടിയിൽ നിന്ന് രക്ഷനേടുകയെന്നതാണ് ഇതിൽ പ്രധാനം. ചെള്ളുകടിയേൽക്കാൻ സാധ്യതയുള്ളിടത്ത് താമസിക്കുന്നവർ പ്രത്യേകതരം ലേപനങ്ങളും മറ്റും കയ്യിലും കാലിലുമൊക്കെ പുരട്ടുന്നത് ഗുണം ചെയ്യും. കുരങ്ങു പനിക്ക് പ്രതിരോധ മരുന്ന് ലഭ്യമാണ്. സാധാരണയായി രണ്ടു ഡോസ് വാക്സിനേഷനാണു് നിർദ്ദേശിക്കപ്പെടുന്നതു്. രോഗബാധയ്ക്കുള്ള സാധ്യത കൂടിയ ഇടങ്ങളിൽ ഡോസേജ് വ്യത്യാസപ്പെടാം. വയനാട്ടിൽ നിലവിൽ നിർദ്ദേശിക്കുന്നതു് അഞ്ചു ഡോസ് വാക്സിനേഷനാണു്. നാലുവർഷംകൊണ്ടു് വാക്സിനേഷൻ പൂർത്തിയാവുമെങ്കിലും രോഗസാധ്യത കൂടുതലുള്ള മേഖലകളിൽ വർഷം തോറും ബൂസ്റ്റർ ഡോസ് എടുക്കണം എന്നും നിർദ്ദേശമുണ്ട്.
(ഡോ. സുൽഫി നൂഹു ഫേസ്ബുക്കിൽ എഴുതിയത്)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍