മിനിമം വേതനം നൽകാതെ കള്ളക്കളി ചോദ്യംചെയ്ത നഴ്സുമാരെ പിരിച്ചുവിട്ട സഞ്ജീവനി ആശുപത്രിയിലേക്ക് മാർച്ച് നടത്തി ഐഎൻഎ; സമരപ്പന്തൽ രാത്രി ഗുണ്ടകളെ വിട്ട് പൊളിച്ചത് പ്രശ്നമാകുമെന്ന് വന്നപ്പോൾ അനുരഞ്ജനം പറഞ്ഞും പറ്റിക്കൽ; എല്ലാം ശരിയാക്കാമെന്ന് പറഞ്ഞെങ്കിലും കാര്യങ്ങൾ വൈകിപ്പിക്കുന്നതോടെ ഇന്ന് മാർച്ച് നടത്തിയത് മാവുങ്കാലിൽ ജംഗ്ഷനിൽ നിന്ന്; കക്ഷിരാഷ്ട്രീയ ഭേദമെന്യേ അണിനിരന്ന് ജില്ലയിലെ മറ്റ് ആശുപത്രികളിലേയും നഴ്സുമാർ
മറുനാടൻ മലയാളി ബ്യൂറോ
കാഞ്ഞങ്ങാട്: സഞ്ജീവനി ആശുപത്രിയിൽ നിന്നും അകാരണമായി പുറത്താക്കപ്പെട്ട നഴ്സുമാരെ തിരിച്ചെടുക്കണം എന്ന ആവശ്യം മുൻനിർത്തി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ആരംഭിച്ച സമരം കൂടുതൽ ശക്തകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നഴ്സുമാർ ഐഎൻഎയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
കുറച്ചുദിവസമായി ധർണ നടത്തിവരികയാണ് നഴ്സുമാർ. എന്നാൽ ഇടയ്ക്ക് മാനേജ്മെന്റ് ഗുണ്ടകൾ രാത്രി സമരപ്പന്തൽ നശിപ്പിച്ചുവെന്നും സമരത്തെ അടിച്ചമർത്താനാണ് നീക്കമെന്നും സംഘടന പറയുന്നു. ഇത് പ്രശ്നമാകുമെന്ന് കണ്ടതോടെ അനുരഞ്ജനത്തിന്റെ മാർഗത്തിൽ സമരം ഒത്തു തീർപ്പാക്കാമെന്നും എല്ലാവരെയും തിരിച്ചെടുക്കാം എന്നുമെല്ലാം പറഞ്ഞ് മാനേജ്മെന്റ് ചർച്ചയ്ക്കുമെത്തി.
പക്ഷേ, പിന്നെയും ദിവസങ്ങൾ തള്ളിനീക്കി കബളിപ്പിക്കൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ കാഞ്ഞങ്ങാട് മാവുങ്കാലിൽ ജംഗ്ഷനിൽ നിന്ന് സഞ്ജീവനി ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ട് പോകാനുമാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. ഈ പ്രതിഷേധ മാർച്ചിൽ കാസറഗോഡ് ജില്ലയിലുള്ള മുഴുവൻ നഴ്സുമാരും കക്ഷി രാഷ്ട്രീയ ഭേദമന്യേ അണിനിരന്നു.
പുറത്താക്കിയ നഴ്സുമാരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ ഈ മാസം തുടക്കത്തിലാണ് നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം തുടങ്ങിയത്. മിനിമം വേതനവമോ മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിയോ സ്റ്റാറ്റിയൂട്ടറി ആനുകൂല്യങ്ങളോ ഇല്ലാത്ത നിയമവിരുദ്ധമായ തൊഴിൽ കരാർ ഒപ്പുവെക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നഴ്സുമാരെ പിരിച്ചു വിട്ടത്. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്.
നഴ്സുമാർക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അത് നടപ്പിലാക്കാൻ ആശുപത്രി മാനേജ്മെന്ഞറ് തയ്യാറാകുന്നില്ലെന്ന് സമരം ചെയ്യുന്ന നഴ്സുമാർ പറഞ്ഞു. സർക്കാർ നിശ്ചയിച്ച മിനിമം വേതനം എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും സമരക്കാർ പറയുന്നു.
ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിട്ട് പോലും നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയും തൊഴിൽ വകുപ്പിനെ നോക്കുകുത്തിയാക്കിയുമാണ് ആശുപത്രി മാനേജ്മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ നിയമ വ്യവസ്ഥയെയും തൊഴിൽ വകുപ്പിനെയും നോക്ക് കുത്തിയായി കാണുന്ന മാനേജ്മെന്റിനെതിരെയാണ് പ്രത്യക്ഷ സമരത്തിലേക്ക് നഴ്സസ് അസോസിയേഷൻ രംഗത്തിറങ്ങിയത്.
സമരം നമ്മുടെ നാട്ടിൽ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നുള്ള മുതലാളിത്ത വ്യവസ്ഥക്കെതിരെ കൂടിയുള്ള സമരമാണെന്ന് നഴസുമാർ അഭിപ്രായപ്പെട്ടു. സമരത്തിന് പിന്തുണയുമായി നാട്ടുകാരും നഴ്സുമാർക്കൊപ്പമുണ്ട്. ഇതിന് പുറമെയാണ് ഇന്ന് ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്സുമാരെയും പങ്കെടുപ്പിച്ച് മാർച്ച് നടത്തിയത്.
വിവിധ സംഘടനകൾ നഴ്സുമാരെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. അഞ്ച് വർഷം വരെ ജോലി ചെയ്തവരെയാണ് ഒരു സുപ്രഭാതത്തിൽ പിരിച്ചു വിട്ടത്. സംഘടനയുടെ മാനേജ്മെന്റിനെ മാറ്റവുമായി ബന്ധപ്പെട്ട് നഴ്സുമാരോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ നിയമപരമല്ലാത്ത കരാറിൽ ഒപ്പുവെക്കാൻ ആറ് നഴ്സുമാർ വിസമ്മതിച്ചു. ഇതിനെ തുടർന്നാണ് പുറത്താക്കൽ നടപടി ഉണ്ടായത്. നഴ്സിങ് സമരവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നഴ്സുമാർക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. ഈ വിധിയെ പാലിക്കാത്തതിനെ തുടർന്ന് കോടതിയിൽ കേസും നടക്കുകുകയാണ്.
സമരത്തിൽ ഇരിക്കുന്ന നഴ്സുമാർക്ക് നിങ്ങൾ ടെർമിനേഷൻ ലെറ്ററോ പിരിച്ചുവിടുമ്പോഴുള്ള കോമ്പൻസേഷനോ നൽകിയിട്ടുണ്ടോ? നിങ്ങൾ തൊഴിലാളികൾക്ക് മിനിമം വേതനം നൽകുന്നുണ്ടോ? തൊഴിലാളികളുടെ ESI,PF മറ്റു ആനുകൂല്യങ്ങൾ നൽകിയിരുന്നോ? നിങ്ങൾ ജോലി നിഷേധിച്ചവർക്ക് നിയമപ്രകാരം ചെയ്യേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടോ? നിങ്ങൾ നിങ്ങളുടെ കൂടെ നിൽക്കുന്നു എന്ന് പറയുന്നവരുടെ നിയമപ്രകാരം കൊടുക്കേണ്ട ആനുകൂല്യങ്ങൾ കൊടുക്കുന്നുണ്ടോ? തൊഴിലാളികളുടെ ബലഹീനത മുതലെടുത്തുകൊണ്ട് അടിമകളെ പോലെ ജോലിയെടുപ്പിക്കുകയാണോ? തുടങ്ങിയ ചോദ്യങ്ങളും ഇവർ ഉന്നയിക്കുന്നു.
ആശുപത്രിയിലേക്ക് പുതിയ ജീവനക്കാരെ എടുക്കുന്നതിനു മുൻപ് പഴയ ജീവനക്കാരെ സെറ്റിൽ ചെയ്തോ എന്ന ചോദ്യവും നഴ്സുമാർ ഉന്നയിക്കുന്നു. പ്രശ്നം പരിഹരിക്കാൻ വേണ്ടി രണ്ടു മാസത്തിനിടയിൽ ജില്ലാ ലേബർ ഓഫീസറുടെ മുൻപിൽ മൂന്നു തവണയും കോഴിക്കോട് റീജിണൽ ലേബർ കമ്മീഷണരുടെ മുൻപിൽ മൂന്നു തവണയും ചർച്ചകൾ നടത്തിയിരുന്നു. എന്നിട്ടും തീരുമാനം ഉണ്ടായില്ല. ഇതിനിനെ നഴ്സുമാരെ പിരിച്ചു വിടുകയായിരുന്നു. ഇതിനെതിരായാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം നടത്തുന്നത്.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍