മുത്തശ്ശി ഇന്ദിര ഗാന്ധിയുടെ ഗരീബി ഹഠാവോ പോലെ പുത്തൻ തുറുപ്പ് ചീട്ടിറക്കി ചെറുമകൻ രാഹുൽ ഗാന്ധി; എല്ലാവർക്കും മിനിമം വേതനം പ്രഖ്യാപനത്തിന് പിന്നാലെ മിനിമം വരുമാന വാഗ്ദാനവും നൽകിയത് വിശദമായ ഹോംവർക്കോടെ; പ്രകടനപത്രിക ഉഷാറാക്കിയത് രഘുറാം രാജൻ അടക്കമുള്ള വിദഗ്ധരുമായുള്ള കൂടിയാലോചനകൾക്ക് ശേഷം; മോദി സർക്കാരിന്റെ 15 ലക്ഷം ബാങ്ക് അക്കൗണ്ടിൽ പോലെയുള്ള പൊള്ള വാഗ്ദാനങ്ങൾ ആവർത്തിക്കരുതെന്ന് ഉപദേശിച്ച് പ്രിയങ്കയും; രാഹുൽ ബ്രിഗേഡ് ഷൈൻ ചെയ്യുന്നത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ദിര ഗാന്ധി ഉയർത്തിയ ഗരീബി ഹഠാവോ മുദ്രാവാക്യം പോലെ തന്റെ തുറുപ്പ് ചീട്ട് ഇറക്കിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനലായിരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻകൈ നേടിയപ്പോഴായിരുന്നു തൊഴിലുറപ്പിന്റെ മാതൃകയിൽ എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന പ്രഖ്യാപനം. ഛത്തീസ്ഗഡിലെ കിസാൻ റാലിയിൽ മാസങ്ങൾക്ക് മുമ്പ് നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെ ബ്രഹ്മാസ്ത്രം കൂടി പുറത്തെടുത്തിരിക്കുന്നു. 'ദാരിദ്ര്യത്തിനെതിരെയുള്ള അന്തിമ പോരാട്ടം തുടങ്ങിയിരിക്കുന്നു. ഈ രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കും.',രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തെ പാവപ്പെട്ട കാർഷിക കുടുംബങ്ങൾക്ക് പ്രതിമാസം 12,000 രൂപ മിനിമം വരുമാനം നൽകുമെന്നും ഇത്തരത്തിൽ പ്രതിവർഷം 72000 രൂപ വരെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നാണ് തിങ്കളാഴ്ചത്തെ പ്രഖ്യാപനത്തിന്റെ കാതൽ. പാവപ്പെട്ട 20 ശതമാനം ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ രാഹുൽ തയ്യാറായില്ല. ഇക്കാര്യത്തിൽ ലോകോത്തര സാമ്പത്തിക വിദഗ്ദ്ധരുമായി കോൺഗ്രസ് ആശയവിനിമയം നടത്തിയിട്ടുണ്ട്. എങ്ങനെ നടപ്പിലാക്കുമെന്ന് ഓർത്ത് ആരും വിഷമിക്കേണ്ട. നടപ്പിലാക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ ഒന്നും ഞങ്ങൾ നൽകില്ല. പതിവ് പോലെ മോദി സർക്കാരിന്റെ കള്ളപ്പണം തുടച്ചുനീക്കൽ, 15 ലക്ഷം ബാക്ക് അക്കൗണ്ടുകലിൽ നിക്ഷേപം തുടങ്ങിയ വാഗ്ദാനങ്ങൾ പൊള്ളയാണെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു. രാജ്യത്തു രണ്ടുതരം ഇന്ത്യക്കാരെ സൃഷ്ടിക്കാനാണു ബിജെപിയുടെ ശ്രമം. അനിൽ അംബാനി, നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്സി തുടങ്ങിയവരും പാവപ്പെട്ട കർഷകരും. എല്ലാവർക്കും ഇടമുള്ള ഇന്ത്യയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും രാഹുൽ പറഞ്ഞു. പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് വിശദമായ ഹോംവർക്ക് രാഹുൽ ബ്രിഗേഡ് നടത്തിയിട്ടുണ്ടെന്ന കാര്യം വ്യക്തമാണ്.
പ്രകടന പത്രിക ഉഷാറാക്കാൻ ഫാസ്റ്റ് ഡ്രൈവ്
പ്രകടനപത്രിക തയ്യാറാക്കാൻ ദീർഘകാലത്തെ പരിശ്രമമാണ് രാഹുലും കൂട്ടരും നടത്തിയത്. രഘുറാം രാജൻ അടക്കമുള്ള സാമ്പത്തിക വിദഗ്ധരുമായി പലവട്ടം കൂടിയാലോചന. തൊഴിൽ ഉത്പാദനം, കൃഷി തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നൽകുകയാണ് ലക്ഷ്യം. തന്റെ പ്രസംഗങ്ങളിലും രാഹുൽ സ്ഥിരമായി ഈ രണ്ടുവിഷയങ്ങളും പരാമർശിക്കാറുണ്ട്.
മുൻ ആർബിഐ ഗവർണർ രഘുറാം രാജനുമായി തൊഴിലില്ലായ്മ നിർമ്മാർജ്ജനത്തെ കുറിച്ചാണ് സംസാരിച്ചത്. രണ്ടാം യുപിഎ സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി രഘുറാം രാജൻ പ്രവർത്തിച്ചിട്ടുണ്ട്. 2012 ആഗ്സ്ത് മുതൽ 2013 സെപ്റ്റംബർ വരെയായിരുന്നു കാലയളവ്. 2016ൽ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം രഘുറാം രാജൻ ഷിക്കാഗോയിലെ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിലേക്ക് പ്രവർത്തന കേന്ദ്രം മാറ്റിയിരുന്നു. കോൺഗ്രസിന്റെ പല നയങ്ങളോടും യോജിക്കുന്ന സമീപനമാണ് അടുത്ത കാലത്തായി രഘുറാം രാജൻ സ്വീകരിച്ചുവരുന്നത്. രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടുന്നതിനോട് ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയത്. വിദേശ-ആഭ്യന്തര നിക്ഷേപകർക്ക് ആത്മവിശ്വാസമുണ്ടാകാൻ ഇത്തരം ഇടപെടലുകൾ പാടില്ലെന്നാണ് രാജന്റെ അഭിപ്രായം. പ്രതിപക്ഷത്തിന്റെ ശക്തമായ ആരോപണങ്ങളിൽ ഒന്നും കേന്ദ്രസർക്കാരിന്റെ അനാവശ്യഇടപെടലുകളാണ്. സിബിഐ, റിസർവ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് ഉദാഹരണം. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ അതേ നിലപാട് തന്നെയാണ് രഘുറാം രാജനും.
തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്നങ്ങളുമാണ് ഇന്ത്യ നേരിടുന്ന മുഖ്യപ്രശ്നങ്ങളെന്ന് കോൺ്ഗ്രസിന്റെ ആരോപണം രഘുറാം രാജനും ശരിവയ്ക്കുന്നു. കർഷക പ്രശ്നങ്ങൾ, ഊർജ്ജ പ്രശ്നം. ബാങ്കിങ് മേഖലയിലെ പ്രതിസന്ധി എനനിവയാണ് സമ്പദ് മേഖല നേരിടുന്ന മൂന്നു മുഖ്യപ്രശനങ്ങളെന്ന് രാജൻ പറയുന്നു. തൊഴിലില്ലായ്മ ഗുരുതരപ്രശ്നമാണ്. ഏഴുശതമാനം വളർച്ചാനിരക്ക് കൈവരിച്ചിട്ടും തൊഴിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നില്ല എന്നത് മുഖ്യപ്രശ്നമാണ്. കോൺഗ്രസ് പ്രകടനപത്രിക അദ്ധ്യക്ഷൻ പി ചിദംബരം അക്കാദമിക്, വ്യവസായം, കാർഷിക മേഖല, ചെറുകിട വ്യവസായം, യുവജന, സ്ത്രീ എന്നീ രംഗങ്ങളിലെ വിദഗ്ധരുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നു.
വാഗ്ദാനങ്ങൾ വെറുംവാക്കാകരുതെന്ന് ഉപദേശിച്ച് പ്രിയങ്കയും
രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി രംഗപ്രവേശനം ചെയ്ത ശേഷമുള്ള ആദ്യ പൊതുപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി ആഞ്ഞടിച്ചിരുന്നു. ഗുജറാത്തിൽ 58 വർഷങ്ങൾക്ക് ശേഷം നടന്ന പ്രവർത്തക സമിതി യോഗത്തിന് ശേഷമുള്ള പൊതുപരിപാടിയിൽ സംസാരിക്കുമ്പോഴാണ് വിവിധ വിഷയങ്ങൾ ഉയർത്തിക്കാട്ടി പ്രിയങ്ക ബിജെപിയെയും മോദിയെയും വിമർശിച്ചത്. ബിജെപിക്കാർ വാഗ്ദാനം ചെയ്ത തൊഴിൽ അവസരങ്ങൾ ഇപ്പോൾ എവിടെയാണ്? ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് ഇട്ടുതരുമെന്ന് മോദി പറഞ്ഞ 15 ലക്ഷം രൂപ എന്തായി? രാജ്യത്തെ സ്ത്രീ സുരക്ഷയുടെ അവസ്ഥ ഇപ്പോൾ എന്താണെന്നും അവർ ചോദിച്ചു. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് മോദി സർക്കാർ ഒളിച്ചോടുകയാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
അന്നത്തെ പ്രവർത്തകസമിതി യോഗത്തിലും ഇക്കാര്യങ്ങൾ പ്രിയങ്ക ഉന്നയിച്ചു. മിനിമം വേതനം പദ്ധതിയുടെ കരട് അവതരിപ്പിച്ചപ്പോൾ അതിൽ പ്രിയങ്കതന്നെ ചില നിർദ്ദേശങ്ങൾ വയ്ക്കുകയും ചെയ്തിരുന്നു. കൃത്യതയോടെയും വ്യക്തമായും ജനങ്ങൾക്ക് എന്താണ് നേട്ടമെന്ന് വ്യക്തമാകുന്നതാവണം ഈ മിനിമം വേതനം പദ്ധതിയെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിൽ കൂടുതൽ ചർച്ചകൾ നടക്കുകയും സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തുകയും ചെയ്തു. രഘുറാം രാജനുമായും ആശയവിനിമയം നടത്തിയാണ് പ്രായോഗികമായ ഈ പദ്ധതിക്ക് രൂപം കൊടുത്തത്.
പദ്ധതി ഇങ്ങനെ
ജനസംഖ്യയുടെ 20 ശതമാനം ദരിദ്രകുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപ വീതം അക്കൗണ്ടിൽ നൽകും. 5 ലക്ഷം കുടുംബങ്ങളിലെ 25 കോടി ആളുകൾക്ക് ഗുണം ലഭിക്കും. കുറഞ്ഞവരുമാനമുള്ളവർക്കും സർക്കാർ ശേഷിച്ച തുക നൽകുമെന്ന് രാഹുൽ പറഞ്ഞു. ഒരുകുടുംബത്തിന് മാസം 6000 രൂപ നൽകുന്ന പദ്ധതിയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. പ്രതിമാസം 12,000 രൂപയിൽ താഴെ വരുമാനമുള്ള പാവങ്ങളെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ പരീക്ഷണം അധികാരത്തിലെത്തിയാലുടൻ നടപ്പിലാക്കും. തുടർന്ന് ഇത് രാജ്യവ്യാപകമായി നടപ്പിലവാക്കും. രാജ്യത്തെ അഞ്ച് കോടി വരുന്ന പാവപ്പെട്ടവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ഇതുവഴി 25 കോടി കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുമെന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുമന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി നടപ്പിലാകുമോ?
പദ്ധതിയുടെ ധനകാര്യ മാനങ്ങൾ പഠിച്ച ശേഷമാണ് പ്രഖ്യാപിക്കുന്നതെന്നാണ് രാഹുൽ പറഞ്ഞത്. പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി വിശദമായി ചർച്ച ചെയ്തു. പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. കഴിഞ്ഞ അഞ്ചുവർഷം ജനങ്ങൾ ദുരിതമനുഭവിക്കുകയായിരുന്നു. അവർക്ക് ഞങ്ങൾ നീതി ലഭ്യമാക്കും, രാഹുൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്