സ്വപ്നങ്ങളുടെ വ്യാപാരിയല്ല; അങ്ങിനെ അറിയപ്പെടാൻ ആഗ്രഹിക്കുന്നുമില്ല; യെമണ്ടൻ പദ്ധതികളുടെ വിതരണക്കാരനുമല്ല; ബൈ ദി കോർപ്പറേറ്റ്‌സ് ഫോർ ദി കോർപ്പറേറ്റ്‌സ് ഓഫ് ദി കോർപറേറ്റ്സ് എന്ന രീതിയിൽ ഇന്ത്യൻ ജനാധിപത്യം മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവൂദിന്റെ റോളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്; ഹാട്രിക് ജയം തേടി ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങുന്ന എ.സമ്പത്ത് എംപി മറുനാടനോട് മനസ് തുറക്കുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: മൂന്നാം വയസിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതാണ് എ. സമ്പത്ത്, സഖാവ് ആനത്തലവട്ടം ആനന്ദന്റെ ചുമലിൽ ഇരുന്നാണ് സമ്പത്ത് അച്ഛൻ അനിരുദ്ധനു വേണ്ടി വോട്ടു തേടിയത്. അന്ന് അനിരുദ്ധൻ ജയിലിലായിരുന്നു. പക്ഷെ അന്നത്തെ സാഹചര്യത്തിൽ അച്ഛന് വോട്ടു തേടാൻ കുഞ്ഞു സമ്പത്ത് ഇറങ്ങുക തന്നെ ചെയ്തു. ചൈനാ ചാരൻ എന്ന് പറഞ്ഞു മുദ്ര കുത്തി ഒന്നരവർഷം അന്നത്തെ സർക്കാർ അനിരുദ്ധനെ ജയിലിൽ അടച്ചിരിക്കുകയായിരുന്നു. മൂന്നാം വയസിൽ സമ്പത്ത് അച്ഛനു വേണ്ടി വോട്ടു തേടിയെങ്കിൽ ഇന്നു സമ്പത്ത് വോട്ടു തേടുന്നത് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ തന്റെ മൂന്നാം ഊഴം തേടിയാണ്. വിജയിച്ചാൽ സമ്പത്തിനു കരഗതമാകുക ആറ്റിങ്ങലിൽ നിന്നുള്ള ഹാട്രിക് ജയമാകും.
അച്ഛൻ സമ്പത്തിന്റെ അറസ്റ്റിനെക്കുറിച്ച് ഹൃദയസ്പർശിയാകും വിധം സമ്പത്ത് മറുനാടനോട് ഇങ്ങിനെ പറഞ്ഞു. ജയിലിൽ ആയിരുന്നു. അച്ഛനെ ഒരു ഡിസംബർ മാസം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലിൽ അടയ്ക്കുന്നത്. അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ 'അമ്മ ഗർഭിണിയായിരുന്നു. ഈ പ്രത്യേക സാഹചര്യം നിലനിൽക്കുമ്പോൾ തന്നെയാണ് അച്ഛൻ അറസ്റ്റിലാകുന്നത്. പോകുമ്പോൾ അച്ഛൻ എന്നെ കെട്ടിപ്പിടിച്ച് മോനെ ചാച്ച പോയിട്ട് വരാം. എന്ന് പറഞ്ഞു. അപ്പോൾ ഞാൻ ഇങ്ങിനെ പറഞ്ഞു. അപ്പി വരണില്ല. ചാച്ച പോയിട്ടുവാ. പിറ്റേന്ന് ഞാൻ നോക്കുമ്പോൾ എന്റെ പിതാവിനെ കാണുന്നില്ല. അടുത്ത ദിവസവും അച്ഛൻ ഇല്ല. സാധാരണ അച്ഛൻ പോകുമ്പോൾ മൂന്നാലു ദിവസം കഴിഞ്ഞാൽ മടങ്ങി വരും. പക്ഷെ അച്ഛനെ കാണാഞ്ഞു അച്ഛന്റെ മുഷിഞ്ഞു നാറിയ ഉടുപ്പുകളിന്മേൽ കിടന്നു പൊട്ടിക്കരഞ്ഞ കുട്ടിയാണ് ഞാൻ. പിന്നീടാണ് അച്ഛൻ ജയിലിൽ ആണ് എന്ന കാര്യം ഞാൻ അറിഞ്ഞത്.
ജയിൽ എന്താണ് എന്നറിയാത്ത എന്നെ അമ്മയാണ് അമ്മാമന്മാർക്കൊപ്പം അച്ഛനെ കാണാനായി എന്നെ ജയിലിൽ എത്തിക്കുന്നത്. പൂജപ്പുരയിലെ സെൻട്രൽ ജയിലിലേക്ക് കയറിയ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ഒരു പക്ഷെ ഞാൻ ആയിരിക്കും. അപ്പുറവും ഇപ്പുറവും പൊലീസുകാർ. ബന്ധനസ്ഥനായ അനിരുദ്ധൻ ജയിലിൽ. അപ്പോഴുള്ള സംസാരം. ആ ദൃശ്യങ്ങൾ അതൊക്കെ എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തി എന്നെനിക്ക് മനസിലായി-സമ്പത്ത് പറയുന്നു. ഈ മാറ്റത്തിൽ നിന്ന് തന്നെയാണ് യഥാർത്ഥ ജനപ്രതിനിധിയുടെ റോളിലേക്ക് സമ്പത്ത് എത്തുന്നതും. വിശദമായ അഭിമുഖമാണ് സമ്പത്ത് മറുനാടന് അനുവദിച്ചത്. ഗോലിയാത്തിനെ വീഴ്‌ത്തിയ ദാവൂദിന്റെ റോളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്. ബൈ ദി കോർപ്പറേറ്റ്‌സ് , ഫോർ ദി കോർപ്പറേറ്റ്‌സ് , ഓഫ് ദി കോർപറേറ്റ്സ് എന്ന രീതിയിൽ ഇന്ത്യൻ ജനാധിപത്യം മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അഞ്ഞൂറിലേറെ ഭേദഗതി നിർദ്ദേശങ്ങൾ ആണ് വിവിധ ബില്ലുകളുടെ പേരിൽ ഞാൻ നൽകിയത്, 493 ഭേദഗതി നിർദ്ദേശങ്ങൾ ലോക്‌സഭാ സെക്രട്ടറിയേറ്റിനു സ്വീകരിക്കേണ്ടതായി വരുകയും ചെയ്തു. -സമ്പത്ത് പറയുന്നു. തന്റെ മൂന്നാം ഊഴത്തെക്കുറിച്ച്, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ വികസന പ്രവർത്തനത്തെക്കുറിച്ച്, വിജയ സാധ്യതകളെക്കുറിച്ച് എല്ലാം സമ്പത്ത് അഭിമുഖത്തിൽ വിശദമാക്കുന്നു.
ഹാട്രിക് വിജയം ലക്ഷ്യമിട്ടാണോ ഇക്കുറി താങ്കൾ ആറ്റിങ്ങൽ മണ്ഡലത്തിൽ പോരിനിറങ്ങുന്നത്?
എന്റെ പാർട്ടി സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വലിയ ഉത്തരവാദിത്തമാണ് എന്നെ ഏൽപ്പിച്ചിരിക്കുന്നത്. ഒരു നിയോഗം തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്. ജനങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം കണ്ണിലെ കൃഷ്ണമണിപോലെ ഞാൻ കാത്തുസൂക്ഷിച്ചു. അതിർത്തി കാക്കുന്ന ഒരു ഭടന്റെ ജാഗ്രതയും സൂക്ഷ്മതയും ആത്മാർത്ഥയും നിശ്ചയദാർഢ്യവും പ്രവർത്തനനിരതയും ഒരു പാർലമെന്റ് അംഗമെന്ന നിലയിൽ പിന്തുടരാനാണ് ഞാൻ ആഗ്രഹിച്ചത്. ഞാൻ സ്വപ്നങ്ങളുടെ വ്യാപാരിയല്ലാ എന്ന് ആറ്റിങ്ങലിൽ കഴിഞ്ഞ തവണ ഞാൻ ജനവിധി തേടുമ്പോൾ തന്നെ പറഞ്ഞിരുന്നു.. യെമണ്ടൻ പദ്ധതികളുടെ വിതരണക്കാരനുമല്ലാ എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
നാടൻ ഭാഷയിൽ പറഞ്ഞാൽ സാധാരണക്കാരന്റെ വക്കീലായി അവരുടെ ശബ്ദം പാർലമെന്റിൽ കേൾപ്പിക്കുന്നതിനായി ഒരർഥത്തിൽ പറഞ്ഞാൽ കണ്ണുണ്ടെങ്കിലും കാണാത്തവരുടെയും കാതുകൾ ഉണ്ടെങ്കിലും കേൾക്കാത്തവരുടെയും ഹൃദയമുണ്ടെങ്കിലും ഹൃദയ ഹൃദയത്തുടിപ്പുകളും വികാരങ്ങളും ഉൾക്കൊള്ളാത്തവരുടെയും കോർപ്പറേറ്റു താത്പര്യം മാത്രം പ്രതിനിധാനം ചെയ്യുന്നവരുടെയും മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരുടെയും മനുഷ്യരുടെ പ്രശ്‌നങ്ങളും നാടിന്റെ വിഷയങ്ങളും ഉന്നയിക്കുക പാർലമെന്റിനകത്തും പുറത്തും അത്തരം വിഷയങ്ങൾ സംഘടിപ്പിക്കുക , പ്രശ്ങ്ങളുടെ നിജസ്ഥിതി നിജസ്ഥിതി പറയുക.
ഇവിടെ ഏപ്രിൽ 23 നു കേരളത്തിൽ കേരളത്തിൽ വോട്ടെടുപ്പ് വോട്ടെടുപ്പ് നടക്കുമ്പോൾ ഞാൻ ഉൾപ്പെടെയുള്ള ഐക്യ ജനാധിപത്യപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം എന്നാണ് എനിക്ക് വിനീതമായി വിനീതമായി അഭ്യർത്ഥിക്കാനുള്ളത്..നമ്മുടെ നമ്മുടെ രാജ്യത്തെ രാജ്യത്തെ നിലനിർത്താനുള്ള ചരിത്രപരമായ കടമ ഓരോ ഇന്ത്യക്കാർക്കുമുണ്ട്. രാഷ്ട്രം നിലനിൽക്കുന്നു എങ്കിൽ എങ്കിൽ നമ്മൾ ആരും മരിക്കുന്നില്ല എന്ന് ജവഹർലാൽ ജവഹർലാൽ നെഹ്റു പഠിപ്പിച്ചതുപോലെ എല്ലാ അധികാരങ്ങളും ജനങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. എല്ലാ അധികാരങ്ങളുടെയും ഗുണഭോക്താക്കൾ താഴെത്തട്ടിലുള്ള ജനങ്ങൾ ആയിരിക്കണം എന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പഠിപ്പിച്ചത് അക്ഷരാർത്ഥത്തിൽ പരിപാലിക്കാൻ ജനപ്രതിനിധികളും പ്രവർത്തകരും പ്രതിജ്ഞാ ബദ്ധരാണ്. ഞാൻ ഒരു ജനപ്രതിനിധി .മാത്രമാണ്. ഞാൻ ജനങ്ങളുടെ വക്താവാണ്. ജനങ്ങൾക്ക് ഒപ്പമാണ് നിലകൊള്ളുന്നത്. ജനങ്ങൾക്കൊപ്പം ജനങ്ങളോടൊപ്പം എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. ഇന്ത്യയിൽ ജനപക്ഷം ഹൃദയപക്ഷം എന്നത് അത് ഇടതുപക്ഷമാണ് അത് ഈ തിരഞ്ഞെടുപ്പോടെ ബോധ്യമാകും.
ശബരിമല പ്രശ്‌നങ്ങൾ, പെരിയ അടക്കമുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ; ഇക്കുറി വിജയം എളുപ്പമാണോ?
ശബരിമല പ്രശ്‌നങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ഒക്കെ തിരഞ്ഞെടുപ്പിൽ വിഷയമാകും എന്നറിയാം. അതെല്ലാം ചർച്ച വിഷയമാകുകയും ചെയ്യണം. മഹാത്മാഗാന്ധിയുടെ മുദ്രയുള്ള നോട്ടുകൾ ഒരു രാത്രികൊണ്ട് ഡിമോണിട്ടൈസേഷൻ എന്ന് ഓമന പേരിട്ടു നിരോധിച്ചവരാണ് കേന്ദ്ര സർക്കാർ. ഭീകരവാദം തടയാനും കള്ളപ്പണം പിടിക്കാനും എന്നൊക്കെ പറഞ്ഞു നോട്ടു നിരോധനം ഏർപ്പെടുത്തിയ സർക്കാർ ഇപ്പോൾ പറയുന്നത് ഈ തീരുമാനം തങ്ങളുടെ തീരുമാനം അല്ലാ എന്നാണ്. തങ്ങളുടെ തീരുമാനം അല്ലെങ്കിൽ പിന്നെ വേറെ ആരുടെ തീരുമാനമാണിത്. കള്ളപ്പണം തിരികെ പിടിച്ച് ഓരോ ഇന്ത്യക്കാരന്റെ അകൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കും എന്ന് പറഞ്ഞു. ഒരു തീരുമാനവും നടപ്പിലായില്ല. പാര്‌ലമെന്റിറി സ്റ്റാൻഡിങ് കമ്മറ്റികൾ വരെ നിലവിൽ നോക്കുകുത്തികളാണ്. സ്റ്റാൻഡിങ് കമ്മറ്റികൾ കൂടുന്നത് പോലും വല്ലപ്പോഴുമാണ്.
ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കുന്നത്. കോടിക്കണക്കിനു ജനങ്ങളുടെ ഭാഗധേയം നിയന്ത്രിക്കുന്ന ബില്ലുകൾ ആണ് ഇങ്ങിനെ ലാഘവ ബുദ്ധിയോടെ പെരുമാറിയത്. അഞ്ഞൂറിലേറെ ഭേദഗതി നിർദ്ദേശങ്ങൾ ആണ് വിവിധ ബില്ലുകളുടെ പേരിൽ ഞാൻ നൽകിയത്, 493 ഭേദഗതി നിർദ്ദേശങ്ങൾ ലോക്‌സഭാ സെക്രട്ടറിയേറ്റിനു സ്വീകരിക്കേണ്ടതായി വരുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ എല്ലാ നെറികേടുകളെയും ദുഷ്‌ചെയ്തികളെയും തുറന്നു കാട്ടാൻ പാർലമെന്റിൽ എനിക്ക് ലഭിച്ച എല്ലാ അവസരങ്ങളും ഞാൻ വിനിയോഗിച്ചു. കുട്ടികളെകൂടി വിശ്വാസത്തിൽ എടുത്തുള്ള പ്രവർത്തനങ്ങളാണ് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ നടത്തിയിട്ടുള്ളത്. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യം തന്നെയാണ് ഞങ്ങൾക്കുള്ളത്.
ചില മണ്ഡലങ്ങൾ വിജയസാധ്യത മുൻനിർത്തി കോൺഗ്രസ് എഴുതി തള്ളാറുണ്ട്; പക്ഷെ ഇക്കുറി കോൺഗ്രസ് ആറ്റിങ്ങലിനെ എഴുതിത്ത്ത്തള്ളുന്നില്ല; അടൂർ പ്രകാശ് പോലുള്ള ശക്തനായ സ്ഥാനാർത്ഥിയുണ്ട്?
ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് സ്വാധീന ശക്തിയുള്ള ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുക എന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. കേരളം ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് മാതൃകയാകും. അടൂർ പ്രകാശിന്റെ വരവ് ആറ്റിങ്ങലിൽ ഭീഷണിയാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പക്ഷെ സമ്പത്ത് നൽകുന്നില്ല. എല്ലാ മുന്നണികളും ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തും. എല്ലാ എതിർ സ്ഥാനാർത്ഥികൾക്കും സ്വാഗതം ചെയ്യന്നു, . ഞങ്ങൾ മുന്നോട്ടു വെച്ച മുദ്രാവാക്യങ്ങൾ, ഞങ്ങളുടെ വികസന പ്രവർത്തനങ്ങൾ അത് തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയും. യഥാർത്ഥ പക്ഷം ഇടതുപക്ഷമാണ്. കേരളത്തിന്റെ ദേശസ്‌നേഹം ആരും ചോദ്യം ചെയ്യേണ്ടതില്ല. അത് ചോദ്യം ചെയ്യാൻ ആരും വരേണ്ടതുമില്ല.യഥാർത്ഥ പക്ഷം ഇടതുപക്ഷമാണ് എന്ന് ജനങ്ങൾക്ക് അറിയാം.
മലയാളം അറിയാത്ത സോണിയാ ഗാന്ധി പാർലമെന്റിൽ എ.സമ്പത്ത് മുഴക്കിയ മുദ്രാവാക്യം ഏറ്റുവിളിച്ചിട്ടുണ്ട്. ഹൃദയം ഹൃദയത്തോട് ഏറ്റുവിളിച്ച കാര്യങ്ങൾക്ക് ഭാഷ ഒരു തടസമല്ല എന്ന് ഈ കാര്യം തെളിയിക്കുന്നു. ശിവഗിരിമഠവുമായി യാതൊരു പ്രശ്‌നങ്ങളും നിലനിൽക്കുന്നില്ല.
എംപി ഫണ്ട് വിനിയോഗത്തിൽ റെക്കോർഡ് സൃഷ്ടിച്ചു ?
ഏസി ആംബുലൻസ് അടക്കമുള്ള പാലിയേറ്റിവ് കെയർ സംവിധാനങ്ങൾ ഇന്ത്യയിൽ ഉള്ള ഒരേ ഒരു പാർലമെന്റ് മണ്ഡലം ആറ്റിങ്ങൽ മണ്ഡലം മാത്രമാണ്. ഇന്ത്യയിൽ കുട്ടികൾക്ക് കളിക്കാനായി ഏറ്റവും കൂടുതൽ പാർക്കുകൾ ഉള്ള പാർലമെന്റ് മണ്ഡലവും ആറ്റിങ്ങൽ മാത്രമാണ്. ഇന്ത്യയിൽ അഞ്ച് ഐസറുകൾ മാത്രമാണ് ഉള്ളത്. അതിൽ ഒന്ന് ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ മാത്രമാണ്. ഒരു പാസ്‌പോർട്ട് സേവാ കേന്ദ്രം കൂടി ആറ്റിങ്ങൽ മണ്ഡലത്തിൽ തുറന്നിട്ടുണ്ട്. നേമത്ത് കോച്ചിങ് ടെർമിനൽ നിർമ്മാണം ഇപ്പോൾ ആരംഭിച്ചിട്ടുമുണ്ട്.
ആറ്റിങ്ങലിൽ എംപി ഫണ്ട് എത്താത്ത ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനവുമില്ല. കല്ലമ്പലത്ത് നാല് വരിപ്പാത യാഥാർഥ്യമാകുന്നു. ഇത് നാഷണൽ ഹൈവേയുടെ ഭാഗമാണ്. അല്ലാതെ ബൈപ്പാസ് അല്ല. ഭൂമി ഏറ്റെടുക്കൽ ജോലികളെല്ലാം സുതാര്യമായി മാറുകയാണ്. വികസനം എന്നത് ആരുടെയും ഔദാര്യമല്ല. ഓരോ മനുഷ്യന്റെയും അവകാശമാണ്. ഈ അവകാശം ട്രാൻസ്‌ജെൻഡർമാർ പോലുമുണ്ടെന്നു ഞാൻ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. എംപി ഫണ്ട് ചെലവിടാൻ പ്രചോദനം നൽകുന്നത് മണ്ഡലത്തിലെ സാധാരണ ജനങ്ങളാണ്. അംബേദ്കർ കോളനിയിലെ മൂന്നു സെന്ററിൽ നിന്ന് ഒന്നര സെന്റ് നൽകിയ അമ്മയെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. ഇവരെല്ലാം നന്മയുടെ പ്രതീകമാണ്.
പാർക്കിനു വേണ്ടി ഭൂമി വിട്ടു നൽകാൻ ആളുകൾ. തയ്യറാകുന്നു. അംഗനവാടി നിർമ്മിക്കാൻ ഭൂമി വിട്ടു നൽകുന്നു. എംപി ഫണ്ട് പദ്ധതികൾ വരുന്നത് ചെറിയ മനുഷ്യരുടെ വലിയ ആഹ്ളാദങ്ങൾക്ക് അനുസരിച്ചാണ് ഞാൻ എംപി ഫണ്ട് ചിലവഴിച്ചത്. ജനങ്ങളുടെ ഒപ്പം നിന്ന് സത്യസന്ധമായാണ് കാര്യങ്ങൾ ചെയ്തത്. ജനങ്ങളിൽ നിന്നും ഒളിച്ചു വെച്ചില്ല. ജനങ്ങൾക്കൊപ്പം നിന്ന് സത്യസന്ധമായാണ് കാര്യങ്ങൾ ചെയ്തത്. എംപി ഫണ്ടിന്റെ കാര്യത്തിൽ പാർലമെന്ററി കമ്മറ്റി ചെയർമാൻ തന്നെ എന്നെ പ്രശംസിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ ആണ് ചെയർമാൻ. നിങ്ങൾ എംപി ഫണ്ട് വഴി സോഷ്യൽ അസറ്റ് ആണ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. അഞ്ചു കോടി രൂപ ഓരോ വർഷവും ചെലവിടുമ്പോൾ അത് എട്ടുകോടിയോളം രൂപയുടെ സോഷ്യൽ അസറ്റ് ആയി മാറുകയാണ്. ഇതാണ് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞത്. ഇത് ഒരു കൂട്ടായ്മയായി ചെയ്തതാണ്. ഞങ്ങൾക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്.
ഇന്ത്യയിൽ ആദ്യത്തെ സാമ്രാജ്യത്വ വിരുദ്ധ കലാപം നടന്ന മണ്ണിനെയാണ് ഞാൻ പ്രതിനിധാനം ചെയ്യുന്നത്. ഇനിയും എന്നെത്തന്നെ പ്രതിനിധിയായി തിരഞ്ഞെടുക്കണമെന്നു പറഞ്ഞാണ് ഞാൻ അവരുടെ മുന്നിലേക്ക് പ്രതിനിധിയായി വരുന്നത്. 1721-ൽ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ ആദ്യത്തെ കലാപം നടന്ന മണ്ണാണ് ആറ്റിങ്ങൽ. അഞ്ച് തെങ്ങു കോട്ട വിഷു ദിനത്തിൽ ആക്രമിച്ചാണ് ആറ്റിങ്ങലുകാർ പ്രക്ഷോഭത്തിന് തുടക്കമിടുന്നത്. കല്ലറ-പാങ്ങോട് സമരവും നടന്ന മണ്ണും ആറ്റിങ്ങലിലെ മണ്ണ് തന്നെ. ആ കലാപത്തിനും 75 വർഷങ്ങൾ തികയുകയാണ്. സ്വദേശാഭിമാനി പത്രത്തിന്റെ വക്കം മൗലവിയുടെ നാടും ആറ്റിങ്ങൽ തന്നെ. മലയാളത്തിന്റെ പ്രിയ നടൻ പ്രേംനസീറിന്റെ നാടും ആറ്റിങ്ങൽ മണ്ഡല ത്തിൽ ഉൾപ്പെടുന്നു, അത്തരം ഒരു നാട്ടിൽ നിന്നാണ് അവരുടെ ധപ്രതിനിധിയായി ഞാൻ വീണ്ടും ആറ്റിങ്ങലിൽ നിന്നും ജനവിധി തേടുന്നത്.
ദേശീയ തലത്തിൽ ബിജെപി ഗോലിയാത്തിനെപോലെയാണ് തിരഞ്ഞെടുപ്പ് ഗോദയിൽ നിലകൊള്ളുന്നത്. കംസനെ വീഴ്‌ത്തിയത് കറുത്ത കുഞ്ഞാണ്. അത് നിങ്ങൾ ഓർക്കണം. ശ്രീകൃഷ്ണൻ എന്ന കൊച്ചു കുഞ്ഞാണ്. ഗോലിയാത്തിനെ തോൽപ്പിച്ചത് നിക്കർ ധരിച്ച ചെറിയ ബാലനാണ്. ഒരു ചെറിയ ബാലന്റെ കവണയിലാണ് ഗോലിയാത് വീണത്. ഈ ഊർജം തന്നെയാണ് ഞങ്ങളുടെയും കരുത്ത്. ഞങ്ങൾക്ക് ലാഭം വേണം ലാഭം വേണം എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ നാട്ടിൽ തൊഴിലില്ലായ്മ, യുവജനപ്രശ്‌നങ്ങൾ, ജനങ്ങളുടെ പ്രശ്‌നങ്ങൾ എല്ലാം തന്നെ അധികരിച്ചിരിക്കുകയാണ്. നോട്ടു നിരോധനം വന്നപ്പോൾ എന്താണ് പറഞ്ഞത്. കള്ളപ്പണം എല്ലാം അവസാനിക്കുകയാണ് എന്നാണ് പറഞ്ഞത്. പക്ഷെ എല്ലാം കഴിഞ്ഞപ്പോൾ കാണുന്നത് രാഷ്ട്രത്തിന്റെ പ്രതിരോധത്തിന്റെ പേരിൽ കാശ് സമ്പാദിച്ചു കൂട്ടുകയാണ്. ഇന്ത്യൻ ഭരണത്തിന്റെ തലപ്പുറത്തുള്ളവർ എല്ലാം വലിയ കോർപ്പറെറ്റുകളുടെ വക്കീലന്മാർ ആയി മാറുകയാണ്. ഇന്ത്യൻ ജനാധിപത്യം എന്നത് ബൈ ദി കോർപ്പറേറ്റ്, ഫോർ ദി കോർപ്പറേറ്റ്, ഓഫ് ദി കോർപറേറ്റ്സ് എന്ന് മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇതിനു എതിരെ അരുത് എന്ന ശബ്ദം ഉയരുന്നത് ഇടതുപക്ഷത്തു നിന്നാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെയാണ് ശരി എന്ന് ജനങ്ങൾ വിധിയെഴുതും. ആ വിധിയെഴുത്ത് തന്നെയാകും ഏപ്രിൽ 23 നു ദൃശ്യമാവു-സമ്പത്ത് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്‌സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍