ലഹരി മാഫിയ ചോരപ്പുഴയൊഴുക്കുന്നത് തടയാൻ രണ്ടും കൽപിച്ച് 'സിങ്കം' ! 'മയക്കുമരുന്ന് മൂലം' ക്രിമിനലുകൾ ഒരുമാസത്തിനിടെ എടുത്തത് നാലു ജീവനുകൾ; 'ലഹരി കുറ്റവാളി'കളെ പൂട്ടാൻ ഋഷിരാജ് സിങ്ങിന്റെ പുത്തൻ ചുവട് വെപ്പ്; വാട്സാപ്പ് നമ്പർ പങ്കുവെച്ചതിന് പിന്നാലെ ലഹരി കടത്തടക്കമുള്ള കൃത്യമായ വിവരം നൽകുന്നവർക്ക് പാരിതോഷികവും; സ്കൂൾ-കോളേജ് പരിസരത്ത് നിന്നും മാഫിയയെ കെട്ടുകെട്ടിക്കാൻ മഫ്തിയിൽ പൊലീസിനെ വിന്യസിക്കാനും നീക്കം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിമരുന്ന് സംഘങ്ങളും ഇത്തരം സംഘാംഗങ്ങൾ നടത്തുന്ന കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളും വർധിച്ച് വരുന്ന അവസരത്തിലാണ് ലഹരി ഉൽപന്നങ്ങളുടെ വിൽപന കടത്ത് എന്നിവയടക്കമുള്ള കാര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിഞ്ഞാൽ കൈമാറണമെന്ന് അറിയിച്ച് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് വാട്ട്സാപ്പ് നമ്പർ സഹിതം അറിയിപ്പിറക്കിയത്. സ്കൂൾ, കോളേജ് തുടങ്ങി കുടുംബശ്രീ അടക്കമുള്ള ഗ്രൂപ്പൂകളിൽ ഈ നമ്പർ പരമാവധി പ്രചരിപ്പിക്കണമെന്നും ലഹരിയുമായി ബന്ധപ്പെട്ട് എന്ത് വിവരങ്ങളും അറിയിക്കണമെന്നും അദ്ദേഹം അറിയിപ്പിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് തലസ്ഥാനം അടക്കമുള്ള സ്ഥലങ്ങളിൽ ലഹരി ഇടപാട് വരെ നടത്തുന്ന ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം വർധിക്കുകയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾ പരമ്പരയായി നടക്കുന്നത് സാധാരണക്കാരുടെ സ്വസ്ഥ ജീവിതത്തെ ഏറെ ബാധിച്ചിരിക്കുന്ന വേളയിലാണ് ഇതിന് തടയിടുന്നതിനായി എക്സൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് ക്യാഷ് അവാർഡ് നൽകുമെന്നും സന്ദേശത്തിലുണ്ട്.
എന്നാൽ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ച് വന്നിട്ടും ഷാഡോ പൊലീസ് ഒരു തരത്തിലുമുള്ള നടപടുയെടുക്കിന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബാർട്ടൺ ഹിൽ കോളനി നിവാസിയായ അനിൽ എസ്പി (38), പടിഞ്ഞാറേക്കോട്ട സ്വദേശി ശ്യാം എന്ന മണിക്കുട്ടൻ, കരമന സ്വദേശി അനന്തു, ചിറയിൻകീഴ് സ്വദേശി വിഷ്ണു എന്നിവരുടെ കൊലപാതകങ്ങളാണ് ഇപ്പോൾ കേരളക്കരയെ ഞെട്ടിച്ചുരിക്കുന്നത്. മൂവരുടെ മരണത്തിന് പിന്നിൽ ലഹരി മാഫിയയ്ക്ക് ബന്ധമുണ്ടെന്ന വിവരവും ഇതിനോകം പുറത്തുവന്നിരുന്നു.
ഒന്നര വർഷം മുൻപ് നടന്ന വീടുകയറിയുള്ള അക്രമം ആണ് അനിലിന്റെ കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നത് എന്നാണ് വിവരം. കൊല്ലപ്പെട്ട അനിൽ പ്രതിയായ ജീവന്റെ വീട് കയറി ഒന്നര വർഷം മുൻപ് ആക്രമണം നടത്തിയിരുന്നു. അനിലിന്റെ മർദനത്തിൽ ജീവന്റെ അച്ഛനും സഹോദരിക്കും പരിക്ക് പറ്റി. ഈ സംഭവത്തോടെ ഇരുവരും ശത്രുതയിലാകുകയായിരുന്നു. ഈ പകയാണ് മദ്യലഹരിയിൽ അനിലിനെ കൊലപ്പെടുത്താൻ ജീവന് പ്രേരണയായത്.
അനിലിനെ ക്രൂരമായി വെട്ടിപരിക്കേല്പിച്ച ശേഷം ജീവൻ കടന്നുകളയുകയായിരുന്നു. രക്തം വാർന്ന് റോഡിൽ കിടന്ന അനിലിനെ മ്യൂസിയം പൊലീസ് എത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും തലയിലും ശരീരത്തിലും ഏറ്റ മാരക മുറിവുകൾ കാരണം ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട അനിലിനെതിരെ ആറോളം കേസുകളുണ്ട്. പ്രതിയായ ജീവൻ മുൻപ് രണ്ടുതവണ കാപ്പ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ച ആളാണ്. ഗുണ്ടുകാട് സാബുവിന്റെ സംഘാംഗമാണ്.
സിറ്റി പൊലീസിന്റെ സമൂഹ്യവിരുദ്ധരെ പിടികൂടുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജീവനെ പൊലീസ് പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ശനിയാഴ്ച്ചയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ജീവന് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പ്രതിയുടെ ഫോട്ടോ ജില്ലയിലെയും അയൽ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറികഴിഞ്ഞു. റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പോലുള്ള സ്ഥലങ്ങളിൽ പൊലിസ് നിരീക്ഷണം നടത്തുന്നുണ്ട്.
ഇയാളുടെ മൊബൈൽ ടവർ ലേക്കേഷൻ വഴി കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജീവനെ പിടികൂടാൻ മൂന്ന് അസിസ്റ്റന്റ് കമീഷണർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. ജീവന്റെ വീട്ടിലും ഇയാളുമായി ബന്ധമുള്ളവരുടെ വീടുകളിലും പൊലീസ് തിരച്ചിൽ നടത്തി വരികയാണ്. ചിറയിൻകീഴിൽ വിഷ്ണു എന്ന യുവാവിനെ ഈ മാസം മൂന്നിന് കൊലപ്പെടുത്തിയതും ലഹരിക്ക് അടിമപ്പെട്ടവരാണ്. ഏതാനും ദിവസം മുമ്പ് കരമനയിൽ അനന്തുവിനെ തട്ടിക്കൊണ്ട് പോയി കൊന്നതും കഞ്ചാവ് സംഘം തന്നെ. ഈ സംഭവത്തിന് ശേഷം വീണ്ടും തിരുവനന്തപുരം നഗരത്തിൽ അക്രമികളുടെ ഏറ്റുമുട്ടൽ തടയാൻ ശ്രമിച്ചയാൾ കൊല്ലപ്പെട്ടിരുന്നു.
പടിഞ്ഞാറേക്കോട്ട പുന്നപുരം സ്വദേശി ശ്യാം എന്ന മണിക്കുട്ടൻ(28) ആണ് കുത്തേറ്റ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു ശ്രീവരാഹത്തായിരുന്നു സംഭവം. ഇതിന് പിന്നിലും മയക്കുമരുന്ന് മാഫിയ തന്നെ. ഇതോടെ തലസ്ഥാന നഗരത്തിൽ കഞ്ചാവ് മാഫിയ പിടിമുറുക്കിയതായി വ്യക്തമാവുകയാണ്.
ലഹരിവിൽപ്പന സംഘങ്ങളിൽപ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽപ്പെട്ട രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ആക്രമിച്ചയാൾ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ശ്രീവരാഹത്തിന് സമീപം റോഡുവക്കിൽ നാലുപേർ തമ്മിൽ അടിപിടിയുണ്ടായി. ബൈക്കിലെത്തിയ മണിക്കുട്ടൻ ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുമ്പോഴാണ് സംഘത്തിലൊരാൾ കുപ്പികൊണ്ട് കുത്തിയത്. ഏറ്റുമുട്ടലിൽ ശ്രീവരാഹം സ്വദേശി രജിത്തി (24)നും സമീപവാസിയായ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഫോണിലെ വിവരങ്ങൾ ചോർത്തി എന്നതിന്റെ പേരിൽ ബംഗ്ളൂരുവിൽ നിന്നും സുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചിറയിൻകീഴിൽ വിഷ്ണുവിനെ നാട്ടിലെത്തിച്ച് ക്രൂരമായി മർദ്ദിച്ചുകൊന്നത്. വിഷ്ണുവധത്തിൽ ഫോൺ ചോർത്തലാണ് കാരണമായി പറയുന്നത്. കരമനയിൽ അനന്തുവിന്റെ കൊലക്കുള്ള കാരണം ഉത്സവത്തിനിടെ ഉണ്ടായ തർക്കം. അതി ക്രൂരമായിരുന്നു അനന്തുവിന്റെ കൊലപാതകം. ഇതിന്റെ ഞെട്ടൽ മാറും മുമ്പേ അടുത്ത കൊലപാതകമെത്തുന്നു. തെരഞ്ഞെടുപ്പ് കാലത്തെ ഈ കൊലപാതകമെല്ലാം മയക്ക് മരുന്ന് മാഫിയയുടെ ഇടപെടലാണ്.
കരമന തളിയിലെ നിന്ന് ഒരു സംഘം അനന്തുവെന്ന 21കാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത് അതിക്രൂരമായ രീതിയിൽ. നഗരമദ്യത്തിൽ അരങ്ങേറിയത് സമാനതകളില്ലാത്ത കൊലപാതകം. വീര്യം കൂടിയ കഞ്ചാവിന്റെ ലഹരിയിൽ ഒരു കൂട്ടം യുവാക്കൾ ചോരകണ്ട് മതിവരാതെ വേദനകൊണ്ട് പുളയുന്നത് കണ്ട് ആഹ്ലാദിച്ചാണ് കൊല നടത്തിയത്.
കൈത്തണ്ടയിൽ നിന്നും കഴുത്തിൽ നിന്നും ചോര ചീറ്റിച്ചും, തലോട്ടിൽ കല്ലുകൾകൊണ്ട് ആഞ്ഞ് അടിച്ചും ഇഞ്ച് -ഇഞ്ചായി നരകിപ്പിച്ചാണ് യൂത്ത് കോൺഗ്രസ് ആറ്റുകാൽ മണ്ഡലം സെക്രട്ടറിയായ അനന്തുവിനെ വകവരുത്തിയതെന്ന് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായി. കഞ്ചാവിന് അടിമപ്പെട്ട ഒരുകൂട്ടം യുവാക്കളാണ് കൊലനടത്തിയതെന്നും കണ്ടെത്തി. കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഏഴോളം പേരും 27വയസിന് താഴെയുള്ളവരാണ്. ചൊവ്വാഴ്ച വൈകിട്ട് അനന്തവുമായി നീറമൺകര ദേശീയ പാതയ്ക്ക് സമീപമുള്ള ബി.എസ്.എൻ.എൽ പുറമ്പോക്ക് ഭൂമിയിൽ എത്തിയ അക്രമി സംഘം കഞ്ചാവ് ലഹരിയിൽ ക്രൂര വിനോദമാണ് നടത്തിയത്.
നിലവിളി ഉയരാതിരിക്കാൻ വായിൽ കല്ലും മണ്ണും വാരി നിറച്ചു. ശരീരത്തിൽ മുറിവേൽക്കാത്ത ഒരു സ്ഥലം പോലും ബാക്കിയുണ്ടാകാത്തവിധം അതിക്രൂരമായ വേട്ടയാടലാണ് നേരം പുലരുവോളം നടന്നത്. ബന്ധുവിന്റെ പരാതിയിൻ മേൽ പൊലീസ് അന്വേഷിക്കുമ്പോഴും നഗരമദ്യത്തിൽ തന്നെ കൊലപാതകവും അരങ്ങേറി. ബുധനാഴ്ച രാവിലെ 11ഓടെ അനന്തുവിന്റെ സാമുറായി ബൈക്ക് നീറമൺകരയ്ക്ക് സമീപം ദേശീയപാതയിൽ കണ്ടതിനെ തുടർന്ന് പൊലീസും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഷാഡോ പൊലീസ് നിർജ്ജീവാവസ്ഥയിലോ ?.....സ്കൂൾ- കോളജ് പരിസരത്ത് ലഹരി വേട്ടയ്ക്കായി മഫ്തിയിൽ പൊലീസ്
ഷാഡോ പൊലീസ് ഉത്തരവാദിത്വമില്ലാത്ത രീതിലിൽ പെരുമാറുന്നതാണ് സംസ്ഥാനത്തെ ലഹരി സംഘങ്ങളുടെ വിളയാട്ടം വർധിക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ എട്ടുവർഷമായി ഒരേ ടീമാണ് നഗരത്തിലെ ഷാഡോ സംഘത്തിലുള്ളത്. നഗരത്തിലെ ഗുണ്ടാസംഘങ്ങളും കഞ്ചാവ് വിൽപ്പന സംഘങ്ങളും ഉൾപ്പെടെയുള്ള ക്രിമിനലുകളെ സംബന്ധിച്ച് വ്യക്തമായ ധാരണയും വിവരങ്ങളും ഈ ഷാഡോ പൊലീസ് സംവിധാനത്തിനുണ്ട്. നഗരത്തിലെ എല്ലാ ഗുണ്ടാ സംഘങ്ങളും ഷാഡോ പൊലീസിന്റെ സൗഹൃദ പരിധിയിലാണ് എന്നുതന്നെ പറയാം.
ഷാഡോ പൊലീസിന്റെ ചുമതലയുള്ള ഡിവൈഎസ്പി സുമേഷിനെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി എറണാകുളത്തേക്ക് സ്ഥലം മാറ്റിയതിനെ തുടർന്ന് ഷാഡോ പൊലീസ് എതാണ് നിർജ്ജീവാവസ്ഥയിലാണ്. നിഴലിലാകുന്നതിന്റെ എല്ലാ സുഖസൗകര്യങ്ങളിലും മുഴുകി നിൽക്കുമ്പോൾ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക അവരുടെ ആഭ്യന്തര കാര്യം മാത്രമെന്ന മനോഭാവമാണ് ഷാഡോ പൊലീസ് കൈക്കൊള്ളുന്നത്.
സ്കൂൾ -കോളേജ് വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി ഉപയോഗം വർധിച്ച് വരുന്ന അവസരത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് പൊലീസ് മഫ്തിയിൽ ലഹരി വേട്ടയ്ക്ക് ഒരുങ്ങുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിനായി ഉദ്യോഗസ്ഥരെ പ്രത്യേകം വിന്യസിക്കും. മുൻപത്തെക്കാൾ കർശമായ രീതിയിലാകും പരിശോധനകൾ നടക്കുക. ഇതോടെ സ്കൂൾ-കോളേജ് പരിസരങ്ങളിൽ നടക്കുന്ന ലഹരി വിൽപനയ്ക്ക് കടിഞ്ഞാൺ ഇടാൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
ഋഷിരാജ് സിങിന്റെ വാട്സാപ്പ് സന്ദേശം
പ്രിയപ്പെട്ട സുഹൃത്തേ,
9048044411- ഇത് എന്റെ സ്വന്തം വാട്സ് ആപ്പ് നമ്പർ ആണ്. ഈ നമ്പർ എല്ലാ സ്ക്കൂൾ/ കോളേജ്/ റസിഡന്റ്സ് അസോസിയേഷൻ/ ഗ്രന്ഥശാല/ കലാ-കായിക സംഘടനകൾ/ എൻ.എസ്.എസ്/ എൻ.സി.സി/ ചാരിറ്റബിൾ ട്രസ്റ്റ്/ കുടുംബശ്രീ/ പൂർവ്വ വിദ്യാർത്ഥി സംഘടനകൾ തുടങ്ങിയവയുടെ ഗ്രൂപ്പുകളിൽ പരമാവധി പ്രചരിപ്പിക്കുക. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉത്പന്നങ്ങൾ/ കഞ്ചാവ്/ വ്യാജ മദ്യം/ അന്യ സംസ്ഥാന വിദേശ മദ്യം തുടങ്ങിയവയുടെ ഉപയോഗം/ വിൽപന/ വിതരണം/ ഉല്പാദനം/ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കടത്ത് തുടങ്ങിയവയെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ രഹസ്യമായി വാട്സ് ആപ്പ് മുഖാന്തരം കൈമാറാൻ അഭ്യർത്ഥിക്കുന്നു. സത്യസന്ധമായ വിവരങ്ങൾക്ക് ഞാൻ തന്നെ നേരിട്ട് ക്യാഷ് റിവാർഡ് നൽകുന്നതാണ്. എല്ലാ വിവരങ്ങളും രഹസ്യമായിരിക്കും.
ഇത് വളരെ അടിയന്തിര പ്രാധാന്യം ഉള്ളതായി കണക്കാക്കുക
വിശ്വസ്തതയോടെ,
ഋഷി രാജ് സിങ്,
ഡി.ജി.പി & എക്സൈസ് കമ്മീഷണർ
Stories you may Like
- വധിക്കപ്പെട്ട 21 ഭീകരരുടെ പട്ടിക: 'ദ ഗാർഡിയൻ' പത്രത്തിന്റെ ആരോപണം തള്ളി ഇന്ത്യ
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- ഷെറിന്റെ സിവിൽ സർവീസ് നേട്ടത്തിൽ നജീബ് കാന്തപുരം പങ്കുപറ്റിയെന്ന് വിമർശനം
- രാജ്യംവിട്ട 19 ഖലിസ്താൻ ഭീകരരുടെ സ്വത്തുവകകൾ കണ്ടുകെട്ടും
- ഇന്ത്യ പാക്ക് അതിർത്തിയിൽ ഡ്രോൺ വെടിവച്ചിട്ട് ബിഎസ്എഫ്
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്