അനേകം തട്ടിപ്പു കേസുകളിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ വയനാട്ടിൽ പരിഗണിച്ചതിന് പിന്നാലെ ചാരിററിയുടെ പേരിൽ ആരോപണം ഉയർന്ന സംഘടനയുടെ നടത്തിപ്പുകാരന്റെ അനുജിന് സീറ്റ് നൽകി ബിഡിജെഎസ്; ഇടുക്കിയിൽ എൻഡിഎ സ്ഥാനാർത്ഥിയാകുന്നത് വിമർശനം നേരിട്ട അട്ടപ്പാടിയിലെ ആദിവാസികൾക്ക് വീട് വച്ച് നൽകിയ പദ്ധതിയിയുടെ ഡയറക്ടറായ ബിജു കൃഷ്ണൻ; ബിഡിജഎസിന്റെ അഞ്ചിൽ രണ്ട് സീറ്റുകളിലും വിവാദം എത്തിയതോടെ തുഷാർ സീറ്റ് കച്ചവടം നടത്തിയെന്ന ആരോപണവുമായി ബിജെപി പ്രവർത്തകർ
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: വയനാട്ടിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് നീളുന്നതിന് കാരണം കോൺഗ്രസിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ്. വയനാട്ടിൽ മാംഗോ കമ്പനിയുമായി എത്തി നിരവധി പേരെ പറ്റിച്ച ആന്റോ അഗസ്റ്റിനെയാണ് ബിഡിജെഎസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനിരുന്നത്. ഇയാൾ പ്രചരണവും തുടങ്ങി. ഇതിനിടെയാണ് രാഹുലിന്റെ പേര് ചർച്ചയായത്. ഇതോടെ ബിഡിജെഎസിൽ നിന്ന് സീറ്റ് ഏറ്റെടുക്കാനുള്ള ചർച്ച ബിജെപി തുടങ്ങി. ആന്റോ അഗസ്റ്റിന് സീറ്റ് നൽകാനുള്ള ബിഡിജെഎസ് അധ്യക്ഷൻ നീക്കത്തിനെതിരെ ബിജെപിക്കാർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനിടെ ഇടുക്കിയിലെ സ്ഥാനാർത്ഥിയായി ബിജു കൃഷ്ണനെ ബിഡിജെഎസ് പ്രഖ്യാപിച്ചിരിക്കുന്നു. നിരവധി ആരോപണങ്ങൾ നേരിടുന്ന എച്ച്ആർഡിഎസ് എന്ന ചാരിറ്റി സംഘടനയിലെ പ്രധാനിയാണ് ബിജു കൃഷ്ണൻ.
ബിജു കൃഷ്ണന്റെ സഹോദരൻ അജി കൃഷ്ണന്റെ നേതൃത്വത്തിലാണ് എച്ച് ആർ ഡി സി പ്രവർത്തിക്കുന്നത്. സംഘടനയുടെ പ്രോജക്ട് ഡയറക്ടറാണ് ബിജു കൃഷ്ണൻ. അട്ടപ്പടിയിലെ ആദിവാസി ഭൂമിയിൽ അനുമതിയില്ലാതെ ഭവനനിർമ്മാണം നടത്തിയ എച്ച്ആർഡിഎസിന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യം സജീവമായി ഉയർന്നിരുന്നു. ഈ വിവാദത്തിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ടത് എച്ച്ആർഡിഎസിന്റെ സെക്രട്ടറിയായ അജി കൃഷ്ണന്റെ പേരാണ്. അജി കൃഷ്ണന്റെ സഹാദരനാണ് ബിജു കൃഷ്ണൻ. അട്ടപ്പാടിയിലെ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു ബിജു കൃഷ്ണൻ. എച്ച് ആർ ഡി എസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ ബിജു കൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിൽ മോദിക്കും അമിത് ഷായ്ക്കും നന്ദി പറഞ്ഞ് പോസറ്റുമുണ്ട്. ചാരിറ്റിിയുടെ പേരിൽ വിവാദത്തിലായ സംഘടനയുടെ തലപ്പത്തുള്ള ബിജു കൃഷ്ണൻ അജി കൃഷ്ണന്റെ ഇളയ സഹോദരനാണ്.
മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിന്റെ സുനിൽ സ്വാമി, സിംഗപ്പൂരിലുള്ള രാമാനന്ദ മൂർത്തി സ്വാമികൾ എന്നീ വ്യക്തികൾ കൂടി ഉൾപ്പെട്ട ആദിവാസികൾക്കുള്ള വീട് വയ്ക്കൽ പരിപാടിയാണ് അട്ടപ്പാടിയിൽ വിവാദത്തിൽ അകപ്പെട്ടിട്ടുള്ളതും. വീട് വയ്ക്കലിന്റെ മറവിൽ വൻ ധനസമാഹരണം എച്ച്ആർഡിഎഎസ് നടത്തി എന്നുള്ള ആരോപണവും സജീവമാണ്. ആദിവാസി ഭൂമിയിൽ ഈ ട്രസ്റ്റ് എങ്ങിനെ വീട് വെച്ചു. ഇതിനുള്ള അധികാരം ആരാണ് ഇവർക്ക് നൽകിയത് എന്നാണ് ചോദ്യം ഉയരുന്നതിനിടെയാണ് ബിജു കൃഷ്ണൻ എൻഡിഎ സ്ഥാനാർത്ഥിയാകുന്നത്. നേരത്തെ സിപിഎം അനുഭാവിയും അടുപ്പക്കാരനുമായിരുന്നു അജി കൃഷ്ണൻ. അനുജനെ ബിജെപിക്കൊപ്പം അടുപ്പിച്ച് അവിടെ നിന്നും നേട്ടമുണ്ടാക്കാനുള്ള ശ്രമം നടത്തുന്നത് അജികൃഷ്ണനാണെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറെ മുന്നോട്ട് പോകാൻ കഴിഞ്ഞ സ്ഥലമാണ് ഇടുക്കി. ഉടുമ്പൻചോലയിലും മറ്റും വലിയ രീതിയിൽ വോട്ട ്നേടി. അതുകൊണ്ട് തന്നെ ബിഡിജെഎസിന്റെ പേരിൽ തട്ടിപ്പ് ആരോപണങ്ങൾ ഏറെയുള്ള ബിജു കൃഷ്ണനെത്തുമ്പോൾ ബിജെപി അണികൾ വേദനയിലാണ്. ഇത് സീറ്റ് കച്ചവടമാണെന്ന ആരോപണം പോലും അവർ ഉന്നയിക്കുന്നു.
എന്നാൽ കുറച്ചു കാലമായി ബിജുകൃഷ്ണൻ ബിഡിജെഎസിൽ സജീവമാണെന്നും അതുകൊണ്ടാണ് സീറ്റ് നൽകിയതെന്നും ബിഡിജെഎസും പറയുന്നു. ബിജുവിന്റെ സഹോദരന്റെ സിപിഎം ബന്ധവും വോട്ടായി മാറുമെന്നാണ് ഇവരുടെ വാദം. എന്നാൽ വയനാട്ടിൽ മാംഗോ ഫോൺ ഉടമ ആന്റോ അഗസ്റ്റിനെ സ്ഥാനാർത്ഥിയാക്കാൻ തുഷാർ തീരുമാനിച്ചിരുന്നു. ഇല്ലാത്ത മൊബൈൽ ഫാക്ടറിയുടെ പേരിൽ പത്രപരസ്യം ചെയ്ത വ്യവസായിയെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമവും ദുരൂഹതകൾക്കിട നൽകിയിരുന്നു. ഇതിനിടെയാണ് അട്ടപ്പാടിയിലെ കേസിൽ സംശയത്തിൽ നിൽക്കുന്ന ബിജു കൃഷ്ണൻ ഇടുക്കിയിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയാകുന്നത്. ഇടുക്കിയിലെ സ്ഥാനാർത്ഥിയുടെ പേരും വയനാട്ടിലെ ചർച്ചയും കൂട്ടി വായ്ക്കുമ്പോൾ ചില സംശയങ്ങൾ ന്യായമാണെന്ന് ബിജെപിക്കാർ പറയുന്നു.
രണ്ടു തരത്തിലുള്ള പ്രവർത്തനങ്ങളാണ് എച്ച്ആർഡിഎസ് അട്ടപ്പാടിയിൽ നടത്തിവന്നത്. ആദിവാസി ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുക, അട്ടപ്പാടി ആദിവാസികൾക്ക് വീട് നിർമ്മിച്ചു നൽകുക. രണ്ടും വിവാദത്തിന്റെ നിഴലിലാണ്. 33 വർഷത്തേയ്ക്ക് ഭൂമി പാട്ടത്തിനു എടുത്തിട്ടു കൃഷി നടത്തുന്ന പദ്ധതിയാണ് ആദ്യത്തേത്. ഇങ്ങിനെ ഭൂമി പാട്ടത്തിനു എടുത്ത് കൃഷി നടത്തുമ്പോൾ കാലക്രമേണ ആദിവാസി ഭൂമി ആദിവാസികളുടെ കയ്യിൽ നിന്ന് അന്യാധീനപ്പെടുന്ന അവസ്ഥവരും. പാട്ടത്തിനു കൃഷി നടത്തുമ്പോൾ ആദ്യ വർഷത്തിൽ ഏക്കറിന് ആയിരം രൂപയും ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം കർഷക സമിതിക്കും നാല്പത് ശതമാനം എച്ച്ആർഡിഎസിനും നൽകുന്ന വിധമാണ് പദ്ധതി തീരുമാനിക്കപ്പെട്ടത്. ഇതെല്ലാം വിവാദത്തിലായി. ബിജു കൃഷ്ണനാണ് ഈ പദ്ധതികളുടെ സൂത്രധാരനും മേൽനോട്ടക്കാരനുമെന്ന് അവരുടെ ഫെയ്സ് ബുക്ക് പേജ് തന്നെ പറയുന്നു.
ആദിവാസി ഭൂമി പാട്ടകൃഷിക്ക് നൽകുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ നിയമപരമായ പ്രവർത്തനങ്ങൾ അല്ല എച്ച്ആർഡിഎസ് നടത്തുന്നത് എന്ന് വ്യക്തമാണ്. അതുമല്ല ഏതെങ്കിലും രീതിയിൽ കർഷകർ കരാറിൽ നിന്ന് പിന്മാറിയാൽ പദ്ധതിക്ക് സംഭവിച്ച നഷ്ടം കർഷകർ എച്ച്ആർഡിഎസിനു തിരികെ നൽകണം എന്നും നിബന്ധനയുണ്ട്. ഇത് തീർത്തും ദുരുദ്ദേശ്യ പരമാണ് എന്ന ആരോപണം ഉയർന്നിട്ടുമുണ്ട്. എച്ച്ആർഡിഎസിന്റെ സദ്ഗൃഹ പദ്ധതി പ്രകാരം 19 എംഎം സിമന്റ് ഫൈബർ ബോർഡ് ഭിത്തികൾ ഉപയോഗിച്ചുള്ള 1500 ഓളം വീടുകളുടെ നിർമ്മാണം എച്ച്ആർഡിഎസ് പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷെ അനുമതിയില്ലാതെയാണ് വീട് നിർമ്മാണം തുടങ്ങിയതും പൂർത്തിയാക്കിയതും. ഇത് സംബന്ധിച്ച് ഐടിഡിപി പട്ടിക വർഗ വികസന വകുപ്പിന് നൽകിയ റിപ്പോർട്ട് മറുനാടന് ലഭിച്ചിട്ടുണ്ട്. , വീടിന്റെ സുരക്ഷ സർക്കാർ പരിശോധിച്ചിട്ടില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വീടുകളുടെ സുരക്ഷ പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഇടുക്കി ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
വാസയോഗ്യമല്ലെന്നു കണ്ടാൽ വീടുകളുടെ പദ്ധതി നിർത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഒപ്പം പദ്ധതിയുടെ വിശദറിപ്പോർട്ടു നൽകാനും ഇടുക്കി ജില്ലാ കളക്ടർ എച്ച്ആർഡിഎസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. എച്ച്ആർഡിഎഎസ് ട്രസ്റ്റ് പുനഃസംഘടിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങളും പ്രവർത്തനത്തിലെ ദുരൂഹതകളും പൊതുസമക്ഷത്തിലേക്ക് വരുന്നത്. കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ മുൻ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാറാണ് ഇപ്പോൾ എച്ച്ആർഡിഎസിന്റെ തലപ്പത്തുള്ളത്. എച്ച്ആർഡിഎസ് പ്രസിഡന്റ് പോസ്റ്റിലാണ് എസ് .കൃഷ്ണകുമാർ ഉള്ളത്. അജി കൃഷ്ണനാണ് സെക്രട്ടറി. വൈസ് പ്രസിഡന്റ് ആയി കൃഷ്ണകുമാറിന്റെ ഭാര്യ ഉഷാ കൃഷ്ണകുമാറും ഒപ്പമുണ്ട്. എം. മഹാദേവയ്യ, ഡോക്ടർ ബാബു രഘുനാഥ്, സി.വി.വിവേകാനന്ദൻ, അനു ശിവറാം എന്നിവർ വിവിധ പോസ്റ്റുകളിലായി ട്രസ്റ്റ് ഗവേണിങ് ബോഡിയിലുണ്ട്.
1996-ൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ട്രസ്റ്റാണ് എച്ച്ആർഡിഎസ്. ഇപ്പോൾ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ആയിട്ടുള്ള എൻ.ശിവരാജന്റേത് ആയിരുന്നു ട്രസ്റ്റ്. അന്നും ഒരു പാട് ആരോപണങ്ങൾ ഉയർന്നിരുന്ന ട്രസ്റ്റ് ആയിരുന്നു ഇത്. അന്നും ഇപ്പോഴത്തെ ട്രസ്റ്റ് സെക്രട്ടറി അജി കൃഷ്ണൻ സജീവമായിരുന്നു, ഒട്ടനവധി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് തുടർന്ന് ഇടുക്കിയിൽ ഈ ട്രസ്റ്റിന് നിലനിൽപ്പ് ഇല്ലാതായി. വ്യാപക അഴിമതി ആരോപണങ്ങളാണ് ഈ ട്രസ്റ്റിന്റെ പേരിൽ വന്നത്. ട്രസ്റ്റ് നടത്തിയ പട്ടുനൂൽ കൃഷിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആരോപണങ്ങൾ ഏറെ വിവാദമായി. 2000- ൽ ചാലക്കുടിയിലുള്ള എണ്ണപ്പന കൃഷി ചെയ്യുന്ന എസ്റ്റേറ്റുമായി ബന്ധപ്പെട്ടും ട്രസ്റ്റിനെതിരെ വിവാദം വന്നു.
സിപിഎം നേതാക്കൾ എല്ലാം ട്രസ്റ്റ് വിട്ടെങ്കിലും ഇടത് സഹയാത്രികൻ ആയ അജി കൃഷ്ണൻ തുടർന്നു. അജി കൃഷ്ണൻ ആണ് എച്ച്ആർഡിഎസിന്റെ പ്രസിഡന്റ് ആയി ബിജെപി നേതാവ് കൃഷ്ണകുമാറിനെ കൊണ്ടുവരുന്നത്. മോദി ഭരണത്തിന്റെ തണലിൽ വലിയ പദ്ധതികൾ തന്നെ കൃഷ്ണകുമാർ ട്രസ്റ്റിന്റെ പേരിൽ കൊണ്ടുവന്നു. തൊടുപുഴയിലെ സ്കിൽ ഡെവലപ്പ്മെന്റ് കോളേജും ലഭിച്ചു. ഈ ട്രസ്റ്റിന് പുതിയ മുഖം നൽകാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബിജു കൃഷ്ണന്റെ സ്ഥാനാർത്ഥിത്വം.
Stories you may Like
- ജീവനക്കാരെ മർദിച്ച അജി ഫിലിപ്പിന്റെ ഫ്യൂസൂരി അടൂർ പൊലീസ്
- പെട്ടു പോയത് അടൂരിലെ ബി എസ് എൻ എൽ കേബിൾ മോഷ്ടാവ് അജി ഫിലിപ്പ്
- പിണറായിക്കും വെള്ളാപ്പള്ളിക്കും തുഷാറിനും ദൈവം കൊടുക്കും; പി സി ജോർജ്ജ്
- ചാലക്കുടി ലോക്സഭ മണ്ഡലം ബിഡിജെഎസിന് തന്നെ: തുഷാർ വെള്ളാപ്പള്ളി
- ചെന്നൈ സൂപ്പർ കിങ്സ് താരം തുഷാർ ദേശ്പാണ്ഡെ വിവാഹിതനാകുന്നു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്