മാറിട സ്പർശന പരാതി വെറുതെയായില്ല! മകൻ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ ഒത്തുതീർപ്പിന് തയ്യാറായി ആൽവിൻ ആന്റണി; നിർമ്മാതാവിനോടും കുടുംബത്തോടും ക്ഷമ ചോദിച്ച് റോഷൻ ആൻഡ്രൂസ്; സംഭവിച്ചതെല്ലാം തെറ്റിദ്ധാരണയുടെ ഫലമെന്ന് സംവിധായകന്റെ വിശദീകരണം; പീഡന പരാതി സഹസംവിധായികയും പിൻവലിച്ചു; സിനിമയിലെ വീട് കയറി ഗുണ്ടാ ആക്രമണ വിവാദത്തിന് ക്ലൈമാക്സിൽ ഒത്തുതീർപ്പ്; റോഷനെതിരായ വിലക്ക് നിർമ്മാതാക്കളുടെ സംഘടന നീക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിനിമയെ വെട്ടിലാക്കിയ തർക്കം ഒടുവിൽ പരിഹരിച്ചു. നിർമ്മതാവ് ആൽവിൻ ആന്റണിയുടെ വീട്ടിലെത്തി സംവിധായകൻ റോഷൻ ആൻഡ്രൂസ് മാപ്പ് പറഞ്ഞതോടെയാണ് പ്രശ്നം തീരുന്നത്. കേസ് നിയമ നടപടികളിലേക്ക് പോയ സാഹചര്യത്തിലാണ് ആൽവിൻ ആന്റണിയുടെ വീട്ടിലെത്തി റോഷൻ പ്രശനങ്ങൾ പറഞ്ഞു തീർത്തത്. ഇതോടെ ആൽവിൻ ആന്റണിയുടെ മകനെതിരെ റോഷന്റെ സുഹൃത്തായ സഹസംവിധായക നൽകിയ പരാതിയും പിൻവലിച്ചു. ഇതോടെ ആൽവിൻ ആന്റണിയുടെ മകൻ പീഡനക്കേസിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി റോഷൻ ആൻഡ്രൂസ് അക്രമം നടത്തിയത് സിനിമാ ലോകത്തെ ചർച്ചാ വിഷയമായിരുന്നു. റോഷനെ നിർമ്മാതാക്കളുടെ സംഘടന വിലക്കുകയും ചെയ്തു. അതിനിടെ പ്രശ്നമെല്ലാം പറഞ്ഞ് അവസാനിപ്പിച്ചെന്ന കത്ത് പ്രൊഡ്യുസേഴസ് അസോസിയേഷന് ലഭിച്ചിട്ടുണ്ട്.
ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ റോഷൻ ആൻഡ്രൂസിനെതിരേ കടുത്ത നിലപാടാണ് സിനിമാ ലോകം എടുത്തത്. നിർമ്മാതാക്കളുടെ സംഘടന നേരിട്ട് ഡിജിപിക്ക് പരാതിയും നൽകി. ഇതിനിടെയാണ് ആൽവിന്റെ മകനെതിരെ പരാതി എത്തിയത്. ഇതോടെ കേസിൽ നിന്ന് പിന്മാറാൻ ആൽവിനിൽ സമ്മർദ്ദം ഏറുകയായിരുന്നു. കൂടുതൽ പ്രതിസന്ധികളിലേക്ക് പോകാതിരിക്കാൻ നടത്തിയ ഒത്തു തീർപ്പ് നീക്കങ്ങൾ ഇതോടെ ഫലം കണ്ടു. കേസിൽ നിന്ന് പിന്മാറാൻ ആൽവിനും തീരുമാനിച്ചു. ഇതോടെയാണ് പ്രശ്ന പരിഹാരം സാധ്യമായതെന്നാണ് സൂചന. സിനിമയിലെ പ്രമുഖരും ഒത്തുതീർപ്പിന് വേണ്ടി രംഗത്ത് എത്തിയിരുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകനാണ് റോഷൻ. കായംകുളം കൊച്ചുണ്ണിയെന്ന നൂറു കോടി ക്ലബ്ബിൽ കയറിയ സിനിമയുടെ സംവിധായകൻ. ഇതെല്ലാം പരിഗണിച്ചാണ് ഇടപെടൽ നടന്നത്. ഇതിന്റെ ഭാഗമായാണ് റോഷൻ ആൻ്ഡ്രൂസ് ആൽവിന്റെ വീട്ടിലെത്തി കാര്യങ്ങളെല്ലാം പറഞ്ഞു തീർത്തത്. ഇതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിലക്ക് പിൻവലിക്കാൻ സാധ്യത കൂടുകയാണ്.
വീട്ടിൽ കയറി നിർമ്മാതാവിന്റെ ഭാര്യയേയും മകന്റെ കൂട്ടുകാരനേയും അതിക്രൂരമായാണ് സംവിധായകനായ റോഷൻ ആൻഡ്രൂസും കൂട്ടുകാരും തല്ലി ചതച്ച്. പൊലീസിന് കേസ് കൊടുത്തുവെങ്കിലും നടപടിയൊന്നും എടുത്തില്ല. ഇതിനിടെ തന്നെ മർദ്ദിച്ചുവെന്ന് കാട്ടി റോഷൻ കൗണ്ടർ കേസും നൽകി. എന്നാൽ അടിപടി നടന്നത് ആൽവിന്റെ വീട്ടിലായതുകൊണ്ട് മാത്രം കേസ് നിലനിൽക്കാത്ത അവസ്ഥയുണ്ടായി. ഇതിനിടെ സിനിമാ ലോകം ഒന്നടങ്കം ആൽവിന് പിന്തുണയുമായെത്തി. ഇതിനെ മറികടക്കാൻ ആൽവിന്റെ മകനെതിരെ റോഷൻ പീഡനക്കേസ് കൊടുത്തുവെന്നാണ് വിലയിരുത്തൽ. ഇത് ആൽവിൻ ആന്റണിയെ വെട്ടിലാക്കി. ഇതിനിടെയാണ് ഒത്തുതീർപ്പിന് പുതുമാനം നൽകാൻ ആൽവിൻ ആന്റണിയുടെ വീട്ടിലേക്ക് റോഷൻ എത്തിയത്. എല്ലാം തെറ്റിധാരണയുടെ ഫലമെന്ന് റോഷൻ വിശദീകരിച്ചുവെന്നാണ് മറുനാടന് ലഭിച്ച സൂചന.
റോഷൻ ആൻഡ്രൂസിന്റെ ഇവിടെ സ്വർഗ്ഗമാണ് എന്ന ചിത്രത്തിന് സമാനമായ അവസ്ഥകൾ സംവിധായകന്റെ ജീവിതത്തിലും ഉണ്ടായിരുന്നു. അച്ഛന്റെ അറസ്റ്റും മറ്റും നടക്കുന്ന സ്ഥിതിയും വന്നു. ഈ സാഹചര്യത്തിൽ രക്ഷിക്കാനെത്തിയ രാഷ്ട്രീയ നേതാവുമായി റോഷൻ അടുപ്പം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലും മറ്റും പോയി ആതിഥ്യം സ്വീകരിക്കുകയും ചെയ്തു. ഇന്ന് കേരള രാഷ്ട്രീയത്തിലെ നിർണ്ണായക വ്യക്തിത്വമാണ് ഈ നേതാവ്. അതുകൊണ്ട് തന്നെ തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ആൽവിൻ ആന്റണിയുടെ വീട് ആക്രമിച്ച കേസ് വിവാദമായപ്പോൾ റോഷൻ പറഞ്ഞിരുന്നു. ഇതിന് സമാനമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സാഹചര്യ തെളിവുകളും പൾസർ സുനിയുടെ മൊഴിയും അടിസ്ഥാനമാക്കിയാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പൊലീസ് പ്രതിയാക്കിയത്. എന്നാൽ വിഡിയോ തെളിവു വരെ ഉണ്ടായിട്ടും വീടാക്രമണക്കേസിൽ പൊലീസ് റോഷനെ തൊടുന്നുമില്ല. ഇതിൽ സിനിമയ്ക്കുള്ളിൽ പ്രതിഷേധം വ്യാപകമാണ്. ആൽവിൻ ആന്റണിയുടെ മകനും റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകനുമായ ആൽവിൻ ജോൺ ആന്റണിയുമായുള്ള പ്രശ്നമാണ് അക്രമത്തിൽ കലാശിച്ചത്.
ഇന്നലെ നാടകീയ നീക്കങ്ങളാണ് നടന്നത്. സിനിമയിലെ സഹ സംവിധായികയുമായുള്ള പ്രശ്നമാണ് വീടാക്രമണത്തിൽ കലാശിച്ചത്. റോഷന്റെ പെൺ സുഹൃത്തുമായി സംവിധായിക സഹായിയായ ആൽവിൻ ആന്റണിയുടെ മകൻ അടുപ്പം പുലർത്തുന്നവെന്ന സംശയമാണ് റോഷനെ പ്രകോപിപ്പിച്ചത്. നേരത്തെ ഈ പെൺകുട്ടിയുമായി ബന്ധപ്പെട്ട് പല രഹസ്യങ്ങളും റോഷനോട് ആൽവിൻ ആന്റണിയുടെ മകൻ പങ്കുവച്ചിരുന്നു. ഇത് പിന്നീട് കോൾ കോൺഫറൻസിലൂടെ പെൺകുട്ടിയെ റോഷൻ കേൾപ്പിക്കുകയും ചെയ്തു. ഇതോടെയാണ് യുവതിയും ആൽവിൻ ആന്റണിയുടെ മകനും തെറ്റുന്നത്. ഇത് മുതലെടുത്ത് ഈ പെൺകുട്ടിയെ കൊണ്ട് ഡിജിപിക്ക് പീഡന പരാതി കൊടുക്കുകയാണ് റോഷൻ ചെയ്തത്. കുറച്ചു നാൾ മുമ്പ് ആൽവിൻ ആന്റണിയുടെ മകൻ കാറിൽ കയറ്റി കൊണ്ടു പോയി യുവതിയെ വേണ്ടാത്തിടത്ത് പിടിച്ചുവെന്നാണ് ഡിജിപിക്ക് നൽകിയ പരാതി. ഇതോടെ ഒത്തുതീർപ്പ് ശ്രമങ്ങൾ തുടങ്ങി.
സഹസംവിധായികയായ പെൺകുട്ടിയുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു ആൽവിന്റെ മകനും റോഷനും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം. അന്നൊക്കെ അണിയറയിലായിരുന്ന സഹസംവിധായികയായ യുവതി ഇപ്പോൾ എല്ലാം തുറന്നുപറഞ്ഞ് രംഗത്തെത്തിുകയും ചെയ്തു. യുവതി പറയുന്നതിങ്ങനെ- ആൽവിനെ എനിക്ക് കുറച്ചുകാലമായി അറിയാം. ഞങ്ങളുടെ കോമൺ ഫ്രണ്ട് ഉണ്ട്, ജോണി. ജോണിയുടെ മ്യൂസിക് വീഡിയോ ഞങ്ങൾ രണ്ട് പേരും ചേർന്നാണ് ഡയറക്ട് ചെയ്തത്. അങ്ങനെയാണ് പരിചയം തുടങ്ങുന്നത്. അതിനിടക്ക് ഒരു ഫംഗ്ഷന് ഇടയ്ക്ക് വച്ച് എന്നെ പ്രൊപ്പോസ് ചെയ്തു. പക്ഷെ എനിക്ക് മറ്റൊരിഷ്ടമുള്ളത് ഞാൻ ആൽവിനോട് പറഞ്ഞു. അതങ്ങനെ തീർന്നു. ഞങ്ങൾ ഇടക്ക് കൊച്ചിയിൽ വച്ച് ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കാറും എന്നെ ആൽവിൻ ഓഫീസിൽ ഡ്രോപ്പ് ചെയ്യാറുമൊക്കെയുണ്ട്. അന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് എന്നെ ഓഫീസിൽ ഡ്രോപ്പ് ചെയ്യുന്നതിനിടെ ആൽവിൻ കുറച്ച് എക്സൻട്രിക് ആയി പെരുമാറിയെന്നായിരുന്നു ആരോപണം.
എന്റെ വിവാഹം വേണമോ എന്ന കാര്യം ഒന്നുകൂടി ചിന്തിക്കാനും അയാൾ എനിക്ക് ചേരുന്നയാളല്ലെന്നുമൊക്കെ പറഞ്ഞു. ഞങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ആൽവിന്റെ ഭാഗത്തു നിന്ന് അപ്രതീക്ഷിതമായി എനിക്ക് പോലും തടയാൻ പറ്റാത്ത തരത്തിൽ അപമര്യാദയായ പെരുമാറ്റം ഉണ്ടായി. ഞാൻ വണ്ടിനിർത്താൻ ആവശ്യപ്പെട്ട് ഇറങ്ങിപ്പോവുകയും ചെയ്തു. അതിന് പിന്നെ പല തവണ സോറി പറഞ്ഞു. പെട്ടെന്ന് ദേഷ്യം വന്നപ്പോൾ ചെയ്ത് പോയതാണെന്ന് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ സാറിന്റെ ഒരു ഫ്രണ്ട് വിളിച്ച് നീയെന്തിനാ റോഷനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ചോദിച്ചു. ഞാനിത് സാറിനോട് പറയും എന്ന് കരുതി അതിന് മുന്നെ തന്നെ ആൽവിൻ റോഷൻ സാറിനെ കണ്ട് ഞങ്ങളെ തമ്മിൽ തെറ്റിക്കാനുള്ള കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. അപ്പോഴാണ് എനിക്ക് ഇതിന്റെ യഥാർഥ കളി മനസിലാവുന്നതെന്നും യുവതി ആരോപിച്ചിരിന്നു.
അടുത്തദിവസം ഞാൻ സാറിനെ കണ്ടു. തൽക്കാലം ഒരു ബ്രേക്ക് എടുക്കാനും, ആൽവിൻ കൊച്ചുപയ്യനാണെന്നും, അവനെ താൻ പറഞ്ഞ് ശരിയാക്കാമെന്നും സാറ് എന്നോട് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആൽവിന്റെ കോൾ സാറിന് വന്നു. സാറത് ലൗഡ്സ്പീക്കറിലിട്ട് എന്നെയും കേൾപ്പിച്ചുവെന്നും യുവതി വിശദീകരിച്ചിരുന്നു. ഇതിനിടെ റോഷൻ ആൻഡ്രൂസും ആൽവിൻ ആന്റണിയും തമ്മിലുള്ള തർക്കത്തിൽ മോഹൻലാലും മമ്മുട്ടിയും ഇടപെടുന്നുവെന്ന സൂചനയും എത്തി. നിർമ്മതാക്കളുടെ സംഘടയുടെ പ്രതിനിധികൾ ഇരുവരുമായി വിശദമായ ചർച്ച നടത്തി. എന്നാൽ തർക്കത്തിൽ ഇടപെട്ടുവെന്ന വാർത്ത ഇരുവരുമായി ബന്ധപ്പെട്ടവർ നിഷേധിച്ചിട്ടുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്