താടി വളർത്തി കറുപ്പുഷർട്ടിട്ട് കൈകൂപ്പി വോട്ടിനായി ഓട്ടം; 'ഞങ്ങളുടെ വിശ്വാസം രക്ഷിക്കാൻ ജയിലിൽ കിടന്ന മോനാ' എന്ന് തലയിൽ കൈവച്ച് അനുഗ്രഹിക്കുന്ന അമ്മമാർ; മണ്ഡലപര്യടനത്തിൽ വിശ്വാസികളുടെ സംരക്ഷകന്റെ റോളിൽ കെ.സുരേന്ദ്രൻ എത്തുമ്പോൾ നെഞ്ചിടിപ്പ് കൂടി യുഡിഎഫും എൽഡിഎഫും; എ ക്ലാസ് മണ്ഡലമായി ബിജെപി കണക്കാക്കുന്ന പത്തനംതിട്ടയിൽ കാടിളക്കിയുള്ള പ്രചാരണത്തെ നേരിടാൻ മറുതന്ത്രങ്ങൾ മെനഞ്ഞ് മുന്നണികൾ
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ബിജെപി സ്ഥാനാർത്ഥി നിർണയത്തിലെ അനിശ്ചിതത്വത്തിന് ശേഷം കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ എത്തിയതോടെ മണ്ഡലത്തിലെ ചിത്രമാകെ മാറി. ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട നിലപാടുകൾ വിശ്വാസികൾക്കിടയിൽ വലിയ സ്വീകാര്യത സുരേന്ദ്രന് നേടിക്കൊടുത്തിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ആർപ്പുവിളികളും ആരവങ്ങളുമായുള്ള സ്വീകരണങ്ങൾ ഇതിന്റെ സൂചനയാണ്. വിശ്വാസികളുടെ സംരക്ഷകന്റെ റോളിലാണ് സുരേന്ദ്രൻ. അതേസമയം എതിർസ്ഥാനാർത്ഥികളായ യുഡിഎഫിന്റെ ആന്റോ ആന്റണിയും, എൽഡിഎഫിന്റെ വീണ ജോർജും നേരത്തെ പ്രചാരണം തുടങ്ങിയതിന്റെ മുൻതൂക്കം അവകാശപ്പെടുന്നു.
'ഞങ്ങളുടെ വിശ്വാസം രക്ഷിക്കാനായി ജയിലിൽ കിടന്ന മോനാ' നിറഞ്ഞ കണ്ണുകളോടെ കെ സുരേന്ദ്രന്റെ തലയിൽ കൈവച്ച് വിശ്വാസികളായ അമ്മമാർ പറയുന്നു. വിശ്വാസങ്ങളെയും, ആചാരങ്ങളെയും സംരക്ഷിക്കാൻ ജയിലിൽ കിടക്കേണ്ടി വന്ന മകനാണ് എന്ന പറഞ്ഞുപറഞ്ഞ് ചിലർ സുരേന്ദ്രനെ കെട്ടിപ്പിടിക്കുന്നു. താടി വളർത്തി കറുപ്പ് ഷർട്ടുമിട്ട് അയ്യപ്പഭക്തനെ പോലെയാണ് സുരേന്ദ്രന്റെ പ്രചാരണവും. വിശ്വാസികൾക്ക് വേണ്ടി ജയിലിൽ കിടന്ന നേതാവ് എന്ന പ്രതിച്ഛായ വളർത്താനാണ് സുരേന്ദ്രന്റെ ശ്രമമെന്ന് വ്യക്തം. ബിജെപിയുടെ പ്രചാരണവും ആ രീതിയിലാണ്. എൻഡിഎയുടെ സ്ഥാനാർത്ഥി എന്നതിനേക്കാൾ, വിശ്വാസികളുടെ സംരക്ഷകൻ-സുരേന്ദ്രൻ ഇഷ്ടപ്പെടുന്നതും, വിശ്വാസികൾ ഇഷ്ടപ്പെടുന്നതും ഒരേ റോൾ.
ത്രികോണ മത്സരമായതോടെ മണ്ഡലത്തിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി. പ്രചാരണത്തിന് 24 ദിവസങ്ങളോളം അവശേഷിക്കുന്ന സാഹചര്യത്തിൽ മണ്ഡലത്തിലെ മത്സരത്തിന്റെ ഗതി ഇപ്പോൾ നിർണയിക്കുക എളുപ്പമല്ല. ജാതി-സാമുദായിക സമവാക്യങ്ങൾ നിർണായകമാണ് പത്തനംതിട്ടയിൽ. പി.സി.ജോർജിന്റെ ജനപക്ഷത്തിന്റെ നിലപാടും ഗതിവിഗതികളെ സ്വാധീനിച്ചേക്കും. ആദ്യം മത്സരിക്കാൻ ഒരുങ്ങിയെങ്കിലും പിന്നീട് ജോർജ് പിന്മാറിയിരുന്നു. യുഡിഎഫിൽ നിന്ന് അനുകൂല സിഗ്നലുകൾ കിട്ടാത്തതുകൊണ്ട് ജോർജ് എൻഡിഎയ്ക്കൊപ്പം നിൽക്കാനുള്ള ഒരുക്കത്തിലാണ്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിൽ സ്വാധീനമുള്ള ജോർജ് അനുകൂലമായാൽ ബിജെപിക്ക് അത് നേട്ടമാകും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിർണായക ശക്തിയായ പിസി ജോർജ് കൂടി എൻഡിഎയ്ക്കൊപ്പം എത്തുന്നതോടെ സുരേന്ദ്രന്റെ വോട്ടിങ് ശതമാനത്തിൽ വൻ വർധനവ് ഉണ്ടാക്കും. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു വിഹിതം വർധിപ്പിച്ച ഏക പാർട്ടി ബിജെപിയായിരുന്നു. 56,000 ൽപ്പരം വോട്ടിൽ നിന്ന് 1.38 ലക്ഷത്തിലേക്ക് ബിജെപിയുടെ വോട്ടു നിലവാരം വർധിപ്പിക്കാൻ എംടി രമേശിന് കഴിഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് എല്ലാ സീറ്റുകളും തൂത്തുവാരിയപ്പോൾ പോലും പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി രണ്ടുലക്ഷത്തിലധികം വോട്ട് നേടാൻ എൻഡിഎയ്ക്കായി. ഇതിൽ റാന്നി, തിരുവല്ല, പൂഞ്ഞാർ എന്നിവിടങ്ങളിൽ ബിഡിജെഎസാണ് മൽസരിച്ചത്. ഈ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ വോട്ടർമാരുടെ ഏകദേശ എണ്ണം 13 ലക്ഷമാണ്. 3.25 ലക്ഷം വോട്ട് കിട്ടുന്നയാൾക്ക് വിജയിക്കാൻ കഴിയും. സുരേന്ദ്രന് സ്വീകരണ കേന്ദ്രങ്ങളിൽ കിട്ടുന്ന ജനപിന്തുണ വോട്ടായി മാറുമോയെന്നാണ് അറിയേണ്ടത്.
അതേസമയം, പത്തനംതിട്ട ഇടതുമുന്നണി പിടിച്ചെടുക്കുമെന്നാണ് വീണ ജോർജിന്റെ അവകാശവാദം. കഴിഞ്ഞ പത്ത് വർഷമായി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ എന്തൊക്കെ വികസനപ്രവർത്തനങ്ങൾ നടന്നുവെന്ന് ഈ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടും. അതോടൊപ്പം കഴിഞ്ഞ രണ്ടേ മുക്കാൽ വർഷം കൊണ്ട് സംസ്ഥാന സർക്കാർ എന്തൊക്കെ വികസനപ്രവർത്തനങ്ങളാണ് പത്തനംതിട്ടയിൽ കൊണ്ട് വന്നതെന്ന് പരിശോധിക്കപ്പെടുമെന്നും വീണാജോർജ് പറയുന്നു. ശബരിമല പ്രതിഷേധത്തോടെ ഭക്തരുടെ വോട്ട് സിപിഎമ്മിന് കിട്ടില്ലെന്നുറപ്പാണ്. അത് ബിജെപിക്കും കോൺഗ്രസിനും ചിതറിപ്പോകും. അപ്പോൾ വൻ സ്വാധീനമുള്ള ക്രിസ്ത്യൻ സമുദായത്തെ ഒപ്പം കൂട്ടാനാണ് ജനകീയയായ വീണയെ സ്ഥാനാർത്ഥിയാക്കുന്നത്. മാത്രവുമല്ല സ്ത്രീകളുടെ പേരിലാണല്ലോ ശബരിമല വിഷയമുണ്ടായത്. അതിനാൽ തന്നെ ഒരു സ്ത്രീയെ നിർത്തി അയ്യപ്പന്റെ മണ്ണിൽ ജയിപ്പിക്കുക എന്ന തന്ത്രം കൂടി സിപിഎമ്മിനുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് മാധ്യമപ്രവർത്തകയായ വീണ ജോർജ് ആറന്മുള മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയായത്. 7646 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വീണ ജോർജ് ആറന്മുളയിൽ വിജയിച്ചത്. വീണയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിൽ ഘടകകക്ഷികളിൽ അസ്വാരസ്യമുണ്ടാക്കിയിരുന്നു.
രാജ്യം ആരു ഭരിക്കണമെന്നതിൽ നിർണായക തീരുമാനം ഉണ്ടാകുന്ന തിരഞ്ഞെടുപ്പാണിതെന്ന ഓർമപ്പെടുത്തലോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വോട്ടുതേടുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ മത്സരിച്ചാൽ മറ്റു മണ്ഡലങ്ങളിൽ ഉണ്ടാകാവുന്ന നേട്ടവും ആന്റോ കണക്കുകൂട്ടുന്നു. 2009ലാണ് പത്തനംതിട്ട മണ്ഡലം രൂപീകരിച്ചത്.
ആദ്യം വിജയം ആന്റോ ആന്റണിക്കൊപ്പമായിരുന്നു. 2014ഉം ആന്റോ തന്നെ മണ്ഡലം നിലനിർത്തി. 2009ൽ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ആന്റോയുടെ ഭൂരിപക്ഷം 2014ൽ അരലക്ഷമായി. ഇടത് സ്വതന്ത്രനായി മത്സരിച്ച ഡിസിസി മുൻ പ്രസിഡന്റ് പീലിപ്പോസ് തോമസ് 3,02,651 വോട്ട് പിടിച്ചപ്പോൾ ആന്റോ ആന്റണി നേടിയത് 3,58,842 വോട്ട്. ബിജെപി സ്ഥാനാർത്ഥി എംടി രമേശ് 1,38,954വോട്ട് പിടിച്ചതോടെയാണ് മണ്ഡലത്തിലേക്ക് ബിജെപി ശ്രദ്ധ തിരിച്ചു തുടങ്ങിയത്. ശബരിമലയിൽ വിശ്വാസികൾക്കൊപ്പം നിന്ന യഥാർഥ സമരം നയിച്ചത് തങ്ങളാണെന്നും യുഡിഎഫ് അവകാശപ്പെടുന്നു. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ ജാമ്യം എടുക്കാൻ റാന്നി കോടതിയിൽ വന്നപ്പോൾ യുഡിഎഫ് നേതാക്കൾ ഊന്നിപ്പറഞ്ഞതും ഇക്കാര്യം തന്നെ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍