മെയ് 23ന് വോട്ടെണ്ണൽ തുടങ്ങിയാലും ഫലം പുറത്തറിയാൻ ആറുദിവസം കാത്തിരിക്കേണ്ടി വരുമോ? വിവിപാറ്റ് മെഷീനിലെ 50 ശതമാനം വോട്ടുകളും എണ്ണി നോക്കണമെന്ന നിർദ്ദേശം ഫലപ്രഖ്യാപനം അനിശ്ചിത കാലത്തേക്ക് നീട്ടിയേക്കും; സുപ്രീം കോടതിയുടെ തീർപ്പു കാത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വിവിപാറ്റ് മെഷീനിലെ 50 ശതമാനം വോട്ടുകളും ഒത്തുനോക്കുന്നത് പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ് മെഷീനിൽ പതിഞ്ഞ വോട്ടും വിവിപാറ്റിലെ സ്ലിപ്പുകളും ഒത്തുനോക്കുന്നത് 50 ശതമാനമാക്കി വർധിപ്പിച്ചാൽ ഫലം വരാൻ ആറ് ദിവസം എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച 50 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകളും എണ്ണിനോക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വോട്ടിങ് മെഷീനിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്നറിയാൻ ഇത് സഹായകരമാകുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. ഇത് ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി കമ്മീഷനോട് സത്യവാങ്മൂലം ആവശ്യപ്പെട്ടിരുന്നു.
ഓരോ മണ്ഡലങ്ങളിലേയും 50 ശതമാനം വോട്ടുകളും ഒത്തുനോക്കുക എന്നത് വളരെ സമയമെടുക്കുന്ന കാര്യമാണ്. അങ്ങനെ ഒത്തുനോക്കുകയാണെങ്കിൽ ഫലം വരുന്നതിന് ആറ് ദിവസത്തോളം കാത്തിരിക്കേണ്ടി വരും. നിലവിൽ ഒത്തുനോക്കുന്ന രീതിയനുസരിച്ച് വിവിപാറ്റ് സ്ലിപ്പുകളും വോട്ടിങ് മെഷീനിൽ പതിഞ്ഞ വോട്ടുകളും 99.9936 ശതമാനവും ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒത്തുനോക്കുന്നത് വർധനവ് വരുത്തുന്നതിലൂടെ വിശ്വാസ്യത വർധിപ്പിക്കാനാകില്ല എന്നാണ് കമ്മീഷന്റെ നിലപാട്. ഒരു പ്രത്യേക ശതമാനം സാമ്പിളുകൾ പരിശോധിച്ചതുകൊണ്ട് മാത്രമെ കൃത്യത ഉറപ്പിക്കാനാകൂ എന്നതിന് ശാസ്ത്രീയമായി ഒരടിസ്ഥാനവുമില്ലാത്തതാണെന്നും കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിലെ രീതിയനുസരിച്ചാണ് കഴിഞ്ഞ കുറേ കാലങ്ങളായി തിരഞ്ഞെടുപ്പ് തുടരുന്നത്. ഏറ്റവും യോജിച്ച രീതി ഇതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉയർന്നുവരുന്ന തൽക്ഷണ പരാതികളിൽ നടപടി സ്വീകരിക്കുന്നതിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷൻ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരു പോളിങ് ബൂത്തിലും ഒരു ലോക്സഭാ മണ്ഡലത്തിൽ ഒരോ മണ്ഡലത്തിലെ പോളിങ് ബൂത്തിലും വിവിപാറ്റുകൾ എണ്ണാനാണ് ഇപ്പോഴത്തെ രീതിയനുസരിച്ച് തീരുമാനിച്ചിരിക്കുന്നത്. ഇത് ശാസ്ത്രീയവും വിശ്വസനീയവുമല്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. വോട്ടിങ് യന്ത്രത്തങ്ങളിൽ തിരിമറി നടക്കുമെന്നും ഭരകക്ഷിക്ക് അനുകൂലമായ രീതിയിൽ ഫലം കൃത്രിമമായി സൃഷ്ടിക്കാനാകുമെന്നാണ് ഇവർ ആരോപിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 21 പ്രതിപക്ഷ നേതാക്കളാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ചിരുന്ന സമയത്ത് നിലവിലെ സ്ഥിതി മാറ്റി കൂടുതൽ വോട്ടുകൾ ഒത്തുനോക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയടക്കം നിർദ്ദേശങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ ചീഫ് ജസ്റ്റിസ് ഓർമ്മപ്പെടുത്തിയിരുന്നു.
പ്രതിപക്ഷത്തെ 21 പാർട്ടികളാണ് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ആവശ്യം ഉയർത്തിയത്. ഇതിനാണ് അഞ്ച് ദിവസം വേണ്ടി വരുമെന്ന് കമ്മീഷൻ പറയുന്നത്. തായത് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 28ന് മാത്രമേ പുറത്തുവരികയുള്ളൂവെന്നാണ് കമ്മീഷൻ വിശദീകരിക്കുന്നത്. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ യന്ത്രസാമഗ്രികളൊന്നുമില്ല. ഇതിന് വിശദ പരിശീലനവും ജീവനക്കാർക്ക് കൊടുക്കേണ്ടി വരും. വലിയ ഹാളുകൾ തന്നെ കൗണ്ടിങ്ങിന് വേണ്ടിവരും. ഇങ്ങനെ ബുദ്ധിമുട്ടുകൾ നിരവധിയാണെന്നാണ് കമ്മീഷൻ പറയുന്നത്. ഇപ്പോൾ ഏതെങ്കിലും വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാറുണ്ട്. ഇതിലൂടെയാണ് വോട്ടിങ് മിഷന്റെ കൃത്യത ഉറപ്പുവരുത്തുന്നത്.
10.35 ലക്ഷം പോളിങ് ബൂത്തുകളാണ് ഉള്ളത്. ഒരു പോളിങ്ങ് സ്റ്റേഷനിലെ വിവി പാറ്റ് മിഷൻ എണ്ണുന്നതിന് ഒരു മണിക്കൂർ വേണ്ടിവരും. ഇത് കണക്കാക്കിയാണ് റിസൾട്ട് പുറത്തുവരാൻ കുറഞ്ഞത് അഞ്ച് ദിവസം വേണ്ടിവരുമെന്ന് കമ്മീഷൻ പറയുന്നത്. 50 ശതമാനം വോട്ട് എണ്ണുന്നതിലൂടെ മിഷന്റെ സുതാര്യത ഉറപ്പാക്കാനും കഴിയില്ല. വിവിപാറ്റ് സ്ളിപ്പുകൾ എണ്ണുന്നത് കർശനമാക്കണെമന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ കക്ഷികൾ നൽകിയ കേസിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടിങ് യന്ത്രത്തിൽ വോട്ടുകൾ ഉറപ്പാക്കാൻ പേപ്പർ സ്ളിപ്പുകൾ ലഭ്യമാക്കുന്ന വിവിപാറ്റ് സമ്പ്രദായം പാർലമെന്റ്, അസംബ്ളി മണ്ഡലങ്ങളിൽ 50ശതമാനത്തിൽ കൂടുതൽ നടപ്പാക്കുക പ്രായോഗികമല്ലെന്ന നിലപാടാണ് കമ്മിഷന്റേത്.
കൂടുതൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകേണ്ടി വരും. റിട്ടേണിങ് ഓഫീസർമാരുടെയും നിരീക്ഷകരുടെയും സാന്നിധ്യത്തിൽ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണാൻ പ്രത്യേക സംവിധാനം ഒരുക്കണം.ഇപ്പോഴുള്ള സാമ്പിൾ പരിശോധനകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും തമ്മിൽ 99.9936ശതമാനം കൃത്യത കാണിക്കുന്നുണ്ട്. സാമ്പിളുകളുടെ എണ്ണം കൂട്ടിയാലും വിശ്വാസത്തിന്റെ അളവിൽ വ്യത്യാസമുണ്ടാകില്ല. അതിന് ശാസ്ത്രീയ അടിസ്ഥാനവുമില്ല. ആകെ 10.35ലക്ഷം യന്ത്രങ്ങളിൽ നിന്ന് 479 യന്ത്രങ്ങളാണ് സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതുവരെ സാമ്പിൾ പരിശോധനകളിൽ പിഴവുകൾ കണ്ടെത്തിയിട്ടില്ല. കൂടുതൽ കൃത്യത ഉറപ്പാക്കാൻ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 4125 വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റുകളും സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കും.1500 പോളിങ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ വോട്ടിങ് യന്ത്രവും വിവിപാറ്റും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടില്ലെന്നും മുതിർന്ന അഭിഭാഷകൻ ആര്യാമ്മാ സുന്ദരം മുഖേനെ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് മൂന്നുതവണ മോക്ക് വോട്ടെടുപ്പ് നടത്താറുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ 1.6ലക്ഷം വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും 500 മുതൽ 1200 വോട്ടുകൾ വീതം ചെയ്ത് സുതാര്യത ഉറപ്പാക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍