നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കിയത് കരുത്ത് വർധിപ്പിച്ചെന്ന് കോൺഗ്രസ്; ലോക്സഭ തെരഞ്ഞെടുപ്പിൽ ചിത്രം മാറുമെന്ന് പ്രതീക്ഷിച്ച് ബിജെപി; രാജസ്ഥാനിൽ രണ്ട് എംഎൽഎമാരുണ്ടെങ്കിലും വലിയ മുന്നേറ്റമില്ലാതെ സിപിഎം; ബിജെപിയെ തൂത്തെറിയാൻ മഹാസഖ്യവുമായി കോൺഗ്രസ്; പ്രധാനമന്ത്രി പദം മോഹിച്ച് എസ്പി- ബിഎസ്പി സഖ്യം; ഇന്ത്യയുടെ ഭരണം ആർക്കെന്ന് തീരുമാനിക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ രാഷ്ട്രീയ ചിത്രം ഇങ്ങനെ
മറുനാടൻ ഡെസ്ക്
ഡൽഹി: രാജ്യഭരണം പിടിക്കാൻ ഹിന്ദി ഹൃദയഭൂമിയിലെ വിജയം നിർണ്ണായകമാണ് കഴിഞ്ഞ തവണ ബിജെപിയോട് ഒപ്പം നിന്ന ഹിന്ദി സംസ്ഥാനങ്ങൾ ഇക്കുറി ആർക്കൊപ്പം നിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യം ആര് ഭരിക്കും എന്ന് നിർണയിക്കപ്പെടുന്നത്. ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിൽ അഞ്ചു വർഷം മുമ്പ് നടത്തിയ തേരോട്ടം ആവർത്തിക്കാൻ ബിജെപിക്ക് ആകില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പാർലമെന്റിലെ പകുതിയോളം സീറ്റുകൾ ഹിന്ദി ബെൽറ്റിലാണ് എന്നത് ഈ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ഉത്തർപ്രദേശ്
രാജ്യത്ത് ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ആകെയുള്ള 80 സീറ്റുകളിൽ 68എണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. സമാജ് വാദി പാർട്ടിക്ക് ഏഴു സീറ്റുകളും കോൺഗ്രസിനും അപനാ ദളിനും രണ്ടു സീറ്റുകൾ വീതവും ആർഎൽഡിക്ക് ഒരു സീറ്റും എന്നതാണ് നിലവിലെ സ്ഥിതി. സംസ്ഥാനത്തെ മറ്റൊരു പ്രധാന പാർട്ടിയായ മായാവതിയുടെ ബിഎസ്പി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുപിയിൽ ആഞ്ഞടിച്ച മോദി തരംഗത്തിൽ ഒറ്റ സീറ്റുപോലും നേടാനാവാതെ തകർന്നടിഞ്ഞു. എന്നാൽ, 2014ൽ മോദിയെ തുണച്ച യുപി ഇത്തവണ സഹായിക്കില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ജിഎസ്ടിയും നോട്ടു നിരോധനവും മൂലമുണ്ടായ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് പ്രകടമാണ്. ദളിത്-ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന തുടർച്ചയായ അക്രമങ്ങൾ പിന്നോക്ക വിഭാഗങ്ങളേയും ന്യൂനപക്ഷത്തേയും ബിജെപിയിൽ നിന്നും അകറ്റി. ഇതിനെല്ലാം പുറമേയാണ് പരമ്പരാഗത വൈരികളായ എസ്പിയും ബിഎസ്പിയും ശത്രുത വെടിഞ്ഞ് സഖ്യമുണ്ടാക്കിയിരിക്കുന്നത്. ബിജെപിയെ തോൽപ്പിക്കാൻ ഇത്തവണ മുന്നണി രൂപീകരിച്ചാണ് ഇരുപാർട്ടികളും തെരഞ്ഞെടുപ്പ് പോരിനിറങ്ങുന്നത്. പ്രിയങ്ക ഗാന്ധിയുടെ വരവോടെ കോൺഗ്രസിനുണ്ടായ ഉണർവും പാർട്ടിയിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്കും ബിജെപിയുടെ വിജയപ്രതീക്ഷകൾക്ക് യുപിയിൽ ഇത്തവണ മങ്ങലേൽപ്പിക്കുന്നു.
ബിഹാർ
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും ആർജെഡിയുടെ കരുത്തിൽ പോരാട്ടത്തിനിറങ്ങുന്ന വിശാലസഖ്യവും തമ്മിലാണ് ബിഹാറിൽ പോരാട്ടം. 2014 ൽ എൻഡിഎയെ വിജയത്തിലേക്കു നയിച്ച നരേന്ദ്ര മോദിക്കൊപ്പം നിതീഷ് കുമാറിന്റെ ജെഡിയുവും ചേരുന്ന കൂട്ടുകെട്ട് ഒരു ഭാഗത്തും രാഹുൽ ഗാന്ധിയും ആർജെഡിയുടെ തേജസ്വി യാദവും അടങ്ങുന്ന സഖ്യം മറുഭാഗത്തും നിൽക്കുമ്പോൾ ബിഹാറിൽ ഇക്കുറി തീപാറുന്ന മത്സരമാണ് നടക്കുന്നത്. നരേന്ദ്ര മോദി തരംഗം ആഞ്ഞടിച്ച 2014ലെ പോരാട്ടത്തിൽ ബിജെപി 22 സീറ്റുകൾ നേടി. സഖ്യകക്ഷികളായ എൽജെപി ആറ് സീറ്റും ആർഎൽഎസ്പി മൂന്ന് സീറ്റും നേടി. തനിച്ച് മൽസരിച്ച ജെഡിയുവിന് രണ്ട് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ആർജെഡി നാലു സീറ്റിലും കോൺഗ്രസ് രണ്ടു സീറ്റിലും ജയിച്ചിരുന്നു.
മാറിമറിയുന്ന ബീഹാറിലെ മുന്നണി രാഷ്ട്രീയം 2014ന് ശേഷം പലപരീക്ഷണങ്ങളും കണ്ടു. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കുവാൻ പ്രതിപക്ഷത്തിന്റെ മഹാസഖ്യം രൂപം കൊണ്ടു. ആകെ 243 സീറ്റിൽ 178 സീറ്റിലാണ് മഹാസഖ്യം വിജയിച്ചത്. ആർജെഡി മാത്രം 80 സീറ്റുകൾ സ്വന്തമാക്കി. എൻഡിഎക്ക് ആകെ കിട്ടിയത് 58 സീറ്റ്. മഹാസഖ്യത്തിലെ ജെഡിയു 71 സീറ്റുകളും കോൺഗ്രസ് 27 സീറ്റും നേടി. എന്നാൽ ബിജെപിക്കു ലഭിച്ചത് കേവലം 53 സീറ്റ് മാത്രമാണ്. ലാലുപ്രസാദ് യാദവിനൊപ്പംനിന്ന് ബിജെപിയെ വീഴ്ത്താൻ വിശാലസഖ്യം ഒരുക്കിയ നിതീഷ് കുമാർ മുന്നണി വിട്ടു. അവസരത്തിനൊത്തു കളിച്ച നിതീഷ് മോദിക്കു കൈകൊടുത്തു. മോദിക്കൊപ്പമുണ്ടായിരുന്ന ആർഎൽഎസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ പ്രതിപക്ഷ നിരയിലേക്കു ചുവടുമാറ്റി. ഇടതുപക്ഷത്തു നിന്നും സിപിഐ(എംഎൽ)നെയും വിശാല സഖ്യം ഒപ്പം കൂട്ടി. ദാരിദ്ര്യവും കർഷക പ്രശ്നങ്ങളും തന്നെയാണ് ബിഹാറിലെയും തെരഞ്ഞെടുപ്പ് വിഷയങ്ങൾ. പിന്നോക്ക വിഭാഗങ്ങളുടെ അസംതൃപ്തി ബിജെപിക്ക് തിരിച്ചടിയായേക്കാം എങ്കിലും നീതീഷിന്റെ ജനകീയതയിൽ എൻഡിഎക്ക് നേട്ടമുണ്ടാക്കാനാകും എന്നാണ് ബിജെപി കരുതുന്നത്.
ഗുജറാത്ത്
മുഴുവൻ ലോക്സഭാ മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ചാണ് ബിജെപി 2014-ൽ ഗുജറാത്തിൽ തേരോട്ടം നടത്തിയത്. വിജയത്തിൽ കുറഞ്ഞതൊന്നും ബിജെപി ഗുജറാത്തിൽ പ്രതീക്ഷിക്കുന്നില്ല. സംസ്ഥാനത്ത് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന വിജയം ഇത്തവണയും ആവർത്തിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. മോദി തരംഗമുണ്ടെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. അതുകൊണ്ടുതന്നെ വിജയത്തിൽ കുറഞ്ഞതൊന്നും പാർട്ടി പ്രതീക്ഷിക്കുന്നുമില്ല. 2014 ലോക്സഭ തെരഞ്ഞെടുപ്പിലെയും 2017 നിയമസഭ തെരഞ്ഞെടുപ്പിലെയും വിജയം ബിജെപിക്ക് ആത്മവിശ്വാസം പകരുന്നതാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും നേടിയ വിജയം ആവർത്തിക്കാനാണ് ബിജെപി ശ്രമം.
എന്നാൽ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാഴ്ചവെച്ച ശക്തമായ മത്സരം ബിജെപിക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. 182 സീറ്റുകളിൽ 99 എണ്ണം നേടാനായെങ്കിലും മോർബി, അംരേലി, ഗിർ സോംനാഥ് എന്നിവിടങ്ങളിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. കോൺഗ്രസിന്റ സീറ്റും വോട്ട് വിഹിതത്തിലെ വർധനവും ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്.
ദളിത് പിന്നോക്ക വിഭാഗങ്ങളുടെ അസംതൃപ്തി ഗുജറാത്തിൽ ബിജെപിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. പട്ടേൽ സമരനായകൻ ഹർദ്ദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നതും ബിജെപിക്ക് തിരിച്ചടിയാകും.
മധ്യപ്രദേശ്
നിലവിൽ 27 ലോക്സഭാ സീര്റുകളിൽ സീറ്റുകളിൽ 24 സീറ്റുകളും ബിജെപിക്കാണ്. അവശേഷിക്കുന്ന മൂന്ന് സീറ്റുകൾ മാത്രമാണ് കോൺഗ്രസിനുള്ളത്. എന്നാൽ കഴിഞ്ഞ വർഷം അവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 15 വർഷത്തെ ബിജെപി ഭരണത്തിന് അവസാനം കുറിച്ചുകൊണ്ട് കോൺഗ്രസ് അധികാരത്തിലെത്തി. ജി.എസ്.ടിയും നോട്ടുനിരോധനവും കർഷക ആത്മഹത്യകളും കാർഷിക മേഖലയിലെ പ്രശ്നങ്ങളുമാണ് മധ്യപ്രദേശിൽ ബിജെപിയെ തകർത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാകില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
മഹാരാഷ്ട്ര
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് മഹാരാഷ്ട്രയിലും ബിജെപി കാഴ്ച്ചവെച്ചത്. പരമ്പരാഗത സഖ്യകക്ഷിയായ ശിവസേനയുമായി ചേർന്ന് 24 സീറ്റുകളിൽ മത്സരിച്ച ബിജെപി 23 സീറ്റുകളിലും വിജയം നേടി. ശിവസേനയാകട്ടെ മത്സരിച്ച 20ൽ 18 സീറ്റുകളിൽ വിജയിച്ചു. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം നിലനിർത്താൻ ബിജെപിക്കായില്ല. നേർക്കുനേർ മത്സരിച്ച ബിജെപിയും ശിവസേനയും ഫലം വന്നതിന് ശേഷം മന്ത്രിസഭയുണ്ടാക്കാൻ ഒന്നിക്കുകയായിരുന്നു.
കർഷക പ്രശ്നങ്ങളും പിന്നോക്ക വിഭാഗങ്ങളുടെ അസംതൃപ്തിയുമെല്ലാം ഇവിടെയും ബിജെപിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. വരൾച്ചയാണ് പ്രധാന വിഷയം. ഇവിടെ സഖ്യകക്ഷിയായ ശിവസേനയുടെ ബിജെപി വിരുദ്ധത കൂടിയാകുമ്പോൾ ബിജെപിക്ക് കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുവാൻ പ്രയാസമാകും.
ചെറുതും വലുതുമായ 56 പാർട്ടികളെ ചേർത്ത് സംഘപരിവാർ വിരുദ്ധ ചേരിക്ക് രൂപം കൊടുത്താണ് ഇത്തവണ കോൺഗ്രസ്- എൻസിപി സഖ്യം മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. കോൺഗ്രസ് 24 സീറ്റിലും എൻസിപി 20 സീറ്റിലും മത്സരിക്കും. നാല് സീറ്റുകൾ ചെറുകക്ഷികൾക്കായി നൽകിയിട്ടുണ്ട്.
രാജസ്ഥാൻ
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ 23 പാർലമെന്റ് സീറ്റുകളും നേടിയാണ് ബിജെപിയുടെ കോട്ടയായ രാജസ്ഥാൻ മോദിക്കൊപ്പം നിന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ, 100ൽ 163 സീറ്റുകൾ ബിജെപി നേടിയിരുന്നു. എന്നാൽ, ഒരിക്കൽ ബിജെപിയുടെ ഉറച്ച കോട്ടയായിരുന്ന രാജസ്ഥാനിലും ബിജപിക്ക് വലിയ വെല്ലുവിളിയാണ് കോൺഗ്രസ് ഉയർത്തുന്നത്. കർഷക പ്രക്ഷോഭങ്ങളും പ്രബല വിഭാഗമായ രജപുത്രർ പാർട്ടിയോട് അകന്നതും ബിജെപിക്ക് തിരിച്ചടിയായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നഷ്ടമായി. കോൺഗ്രസ് ഭരണത്തിലെത്തി.
സിപിഎം ശക്തമാകുന്ന സംസ്ഥാനം
ഹിന്ദി മേഖലയിൽ സിപിഎം നേട്ടമുണ്ടാക്കിയ സംസ്ഥാനം കൂടിയാണ് രാജസ്ഥാൻ. ഇവിടെ കർഷക പ്രക്ഷോഭങ്ങളിലൂടെ പാർട്ടി നേടിയെടുത്ത ജനപിന്തുണ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സമ്മാനിച്ചത് രണ്ട് എംഎൽഎമാരയാണ്. രണ്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താനും കഴിഞ്ഞിരുന്നു.
ഝാർഖണ്ഡ്
ഝാർഖണ്ഡിൽ 14 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12 സീറ്റിലും ബിജെപിയാണ് ജയിച്ചത്. രണ്ടു സീറ്റിൽ ജെഎംഎം ജയിച്ചു. കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല.
2014ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 37 സീറ്റുകൾ നേടി. അഞ്ച് സീറ്റ് നേടിയ ആൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനേയും ആറ് ജെവി എം എംഎൽഎമാരെയും കൂട്ടി ബിജെപി ഭരണം പിടിച്ചു. ഝാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം) 19 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് ഏഴും സിപിഐ (എംഎൽ-ലെനിനിസ്റ്റ്) ഒരു സീറ്റും മാർക്സിസ്റ്റ് കോർഡിനേഷൻ കമ്മിറ്റി ഒരു സീറ്റും നേടി.
കോൺഗ്രസ്, ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), ആർജെഡി, ഝാർഖണ്ഡ് വികാസ് മോർച്ച (പ്രചാതന്ത്രിക്), ഇടതുപക്ഷം എന്നീ പാർട്ടികൾ സഖ്യം രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആയിരിക്കും മുന്നണിയെ നയിക്കുക. കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സിരക്കും. ജെഎംഎം നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യത്തെ നയിക്കും. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തരാഖണ്ഡ്
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ ആകെയുള്ള അഞ്ച് സീറ്റിലും ബിജെപി വിജയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 57 സീറ്റുകളും ബിജെപി നേടിയിരുന്നു. കോൺഗ്രസും ബിജെപിയും നേർക്കുനേർ മത്സരമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്.
ഡൽഹി
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഏഴു സീറ്റുകളും നേടിയത് ബിജപിയാണ്. എന്നാൽ തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക്ു മുന്നിൽ അമ്പേ പരാജയപ്പെട്ടിരുന്നു. ലോക്സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിൽ പൂർണമായും അപ്രസക്തമായ കോൺഗ്രസും തിരിച്ചുവരവിനുള്ള ശ്രമമാണ് നടക്കുന്നത്. ആം ആദ്മി പാർട്ടിക്കും നിർണായകമാണ് ഈ തെരഞ്ഞെടുപ്പ്.
ഇടതുപാർട്ടികൾ ചിത്രത്തിലേയില്ല; പ്രാദേശിക പാർട്ടികൾ ശ്ക്തമാകുന്ന ദരിദ്രസംസ്ഥാനങ്ങൾ
ഹിന്ദി ബെൽറ്റിൽ ഇടതു പാർട്ടികൾക്ക് യാതൊരു റോളുമില്ല. എന്നാൽ പ്രാദേശിക പാർട്ടികൾ വളരെ ശക്തരാണ് താനും. ഇടതുപക്ഷത്തിന് കുറച്ചെങ്കിലും സ്വാധീനമുള്ള ബഹാറിൽ കോൺഗ്രസ് അവരെ ഒപ്പം കൂട്ടിയില്ല. ഝാർഖണ്ഡിലാകട്ടെ, സഖ്യത്തിലെങ്കിലും പാർലമെന്റ് സീറ്റ് നൽകിയതുമില്ല. പ്രാദേശിക പാർട്ടികളുടെ ചിറകിലേറിയാണ് പ്രധാനപാർട്ടികളായ ബിജെപിയും കോൺഗ്രസും പോലും ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിക്കെതിരെ സമാഹരിക്കാവുന്ന മുഴുവൻ പാർട്ടികളെയും ഒപ്പം കൂട്ടാൻ കോൺഗ്രസ് നടത്തിയ ശ്രമം ഒരു പരിധിവരെ വിജയം കണ്ടു. അതേസമയം ഇടതു പാർട്ടികളെ അപ്രസക്തമാക്കാനുള്ള ബോധപൂർവമായ ശ്രമവും വിജയത്തിലെത്തി. 2014ലെ മോദി തരംഗം ആവർത്തിക്കും എന്ന വിശ്വാസത്തിലാണ് ബിജെപി.
Stories you may Like
- പോളിംഗിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിശോധിച്ചേക്കും; കേരളത്തിൽ തീയതി മാറുമോ?
- ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്
- തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി: വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ
- രാജ്യം എല്ലാ അർത്ഥത്തിലും തെരഞ്ഞടുപ്പ് ചൂടിലേക്ക്
- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ തെരഞ്ഞെടുപ്പ് പ്രക്ഷുബ്ധമാകും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്