Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭർത്താവ് മരിച്ച് ഏഴ് മാസത്തിനുള്ളിൽ ബിടെക്കുകാരിയായ യുവതി മക്കളുമായി അരുൺ ആനന്ദിനൊപ്പം ഇറങ്ങിത്തിരിച്ചതിൽ അസ്വഭാവികതയുണ്ടോ? ക്രൂരമർദ്ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി; അരുണിനു കടം കൊടുത്ത പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടു കുട്ടിയുടെ പിതാവുമായി തർക്കമുണ്ടായിരുന്നു; അതിന് ശേഷം ഇയാളെ വീട്ടിലും കയറ്റാതായി; യുവാവിന്റെ അപ്രതീക്ഷിത മരണവും അരുണിന്റെ പെട്ടെന്നുള്ള കടന്നുവരവിലും ദുരൂഹത കണ്ട് ബന്ധുക്കൾ

ഭർത്താവ് മരിച്ച് ഏഴ് മാസത്തിനുള്ളിൽ ബിടെക്കുകാരിയായ യുവതി മക്കളുമായി അരുൺ ആനന്ദിനൊപ്പം ഇറങ്ങിത്തിരിച്ചതിൽ അസ്വഭാവികതയുണ്ടോ? ക്രൂരമർദ്ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി; അരുണിനു കടം കൊടുത്ത പണം തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടു കുട്ടിയുടെ പിതാവുമായി തർക്കമുണ്ടായിരുന്നു; അതിന് ശേഷം ഇയാളെ വീട്ടിലും കയറ്റാതായി; യുവാവിന്റെ അപ്രതീക്ഷിത മരണവും അരുണിന്റെ പെട്ടെന്നുള്ള കടന്നുവരവിലും ദുരൂഹത കണ്ട് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിൽ നിന്നും ക്രൂരമായി മർദ്ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തിലും അസ്വഭാവികത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ അരുൺ ആനന്ദ് കൂടുതൽ സംശയത്തിന്റെ നിഴലിൽ. കുട്ടികളുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്നാണ് പുറംലോകം അറിയുന്നത്. സ്വഭാവിക മരണമായി കണ്ട് മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. എന്നാൽ, യുവാവിന്റെ മരണ ശേഷം അരുൺ ആനന്ദുമായി യുവതി അടുക്കുകയും ഇയാളുമൊത്ത് താമസിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ബിടെക്കുകാരിയായ യുവതി കൈക്കൊണ്ട ഈ തീരുമാനമാണ് കുട്ടികളുടെ പിതാവിന്റെ മരണവും സംശയത്തിലാകുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

10 വർഷം മുൻപാണ് സംഭവത്തിൽ ഉൾപ്പെട്ട യുവതിയെ ഇയാൾ വിവാഹം ചെയ്തത്. ആ സമയം സിഡിറ്റ് ജോലിക്കാരനായിരുന്നു. പിന്നീട് ടെക്‌നോപാർക്കിലും അവിടെനിന്ന് ആലുവയിലേക്കും ജോലിസംബന്ധമായി എത്തി. പാപ്പനംകോട് ശ്രീചിത്ര എൻജിനിയറിങ് കോളജിൽനിന്നു ബിടെക് കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം, കുഞ്ഞിനെ ക്രൂരമായി
പീഡിപ്പിച്ച കേസിലെ പ്രതി അരുൺ ആനന്ദും ബിടെക്കുകാരനാണ്. തലസ്ഥാനത്ത് ഗൂണ്ടയുമായി ചേർന്നു മണൽകടത്ത് തുടങ്ങിയ അരുൺ അമ്മയെ ഭീഷണിപ്പെടുത്തി നന്തൻകോട് ഉണ്ടായിരുന്ന ഫ്‌ളാറ്റ് എഴുതി വാങ്ങി. പിന്നീട് അവിടെയായി താമസം. ഈ സമയത്ത് തന്നെ മദ്യപാനവും ലഹരി ഉപയോഗവും തുടങ്ങിയിരുന്നു.

അരുണിനു കടം കൊടുത്ത 4000 രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടു കുട്ടിയുടെ പിതാവുമായി തർക്കമുണ്ടായി. അതിനുശേഷം അരുണിനെ മണക്കാട് ഉള്ള വീട്ടിൽ ഇയാൾ കയറ്റില്ലായിരുന്നു. ബന്ധുക്കളും ഇയാളുമായി വലിയ അടുപ്പം പുലർത്തിയിരുന്നില്ല. പിന്നീട് കഴിഞ്ഞവർഷം ഇയാൾ മരിച്ചപ്പോഴാണ് അരുൺ വീണ്ടും ഈ വീട്ടിലേക്ക് എത്തിയത്. ഈ സമയം ഇവിടെയുണ്ടായിരുന്ന യുവതിയുമായി അരുൺ അടുത്തു കൂടി ബന്ധം സ്ഥാപിക്കുകയായിരുന്നു.

യുവാവിന്റെ അപ്രതീക്ഷിത മരണവും അരുണിന്റെ പെട്ടെന്നുള്ള കടന്നുവരവും അന്നുതന്നെ ചില ബന്ധുക്കളിൽ സംശയം ഉയർത്തിയിരുന്നു. അതാണ് ഇപ്പോൾ കൂടുതൽ ശക്തമായി മാറിയിരിക്കുന്നത്. എന്നാൽ മൃതദേഹം ദഹിപ്പിച്ചതിനാൽ അരുണിനെയും യുവതിയേയും ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ സൂചന ലഭിക്കൂ. പരാതി ഉയർന്നതിനാൽ അന്വേഷിക്കാനാണു പൊലീസ് തീരുമാനം.

കുട്ടിയെ മർദ്ദിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ അരുണിനെതിര പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഏഴ് വയസുകാരനെ പ്രതി അരുൺ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അരുൺ ആനന്ദിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും ഇളയ കുട്ടിയെ മർദ്ദിച്ചതിന് അരുണിനെതിരെ പ്രത്യേക കേസ് എടുക്കുന്നത് പരിഗണനയിലുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാൾ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. മാത്രമല്ല കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് പറയാറായിട്ടില്ലെന്നും കോട്ടയം മെഡിക്കൽ കോളേജിലെ സംഘം അറിയിച്ചു.

വെന്റിലേറ്ററിൽ കുട്ടിയുടെ ജീവൻ നിലനിർത്തുകയാണെന്നും കുട്ടി ജീവിതത്തിലേക്ക് വരാനുള്ള സാധ്യത കുറവാണെന്നുമാണ് മെഡിക്കൽ സംഘം വ്യക്തമാക്കുന്നത്. മാത്രമല്ല വെറേ ഏതെങ്കിലും ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാൻ സാധിക്കാത്ത അവസ്ഥയാണ്. ശരീരം മരുന്നുകളോട് പ്രതികരിക്കാത്തതും തലച്ചോറടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായതും ആശങ്കപ്പെടുത്തുന്നുണ്ട്. കുട്ടിയെ രക്ഷിക്കാൻ ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അതിനുള്ള ശ്രമത്തിലാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

ഇതിനിടെ കുട്ടികെ മൃഗീയമായി മർദ്ദിച്ച അരുൺ ആനന്ദിനെ തൊടുപുഴയിലെ വീട്ടിൽ എത്തിച്ച് തെളിവെടുത്തു. കുട്ടിയ മർദ്ദിച്ചതും ഭിത്തിയിൽ ഇടിച്ചതും എങ്ങനെയെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു.പ്രതിയെ പുറത്തേക്കിറക്കിയപ്പോൾ ജനക്കൂട്ടം ഇയാൾക്കുനേരെ പാഞ്ഞടുത്തു. രോക്ഷാകുലരായ ജനക്കൂട്ടത്തിനിടയിലൂടെ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ തിരികെ കൊണ്ടുപോയത്. തിരിതെ തൊടുപുഴ സ്റ്റേഷനിലെത്തിച്ച അരുൺ ആനന്ദിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മുട്ടം കോടതിയിൽ ഹാജരാക്കി. ഇപ്പോൾ പ്രതി റിമാൻഡിലാണ്.

തൊടുപുഴയിൽ ഏഴു വയസുകാരനെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപിച്ച അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയാണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫെഡറൽ ബാങ്കിലെ നല്ല ജോലിയും ഇയാൾ വേണ്ടെന്ന് വച്ചത് മയക്ക് മരുന്നിന് അടിമയായാണ്. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുമായും അടുപ്പമുണ്ടായിരുന്നു. ഫെഡറൽ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഇയാളുടെ അച്ഛൻ. വളരെ മാന്യമായി ജീവിക്കുന്ന കുടുംബത്തിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്‌കൂൾ പഠനം. ഇതിന് ശേഷമാണ് ജീവിതം വഴി തെറ്റുന്നത്.

അരുൺ ആനന്ദിന്റെ ആദ്യ ഭാര്യ ക്രൂരത സഹിക്കവയ്യാതെ വിവാഹമോചനം നേടുകയായിരുന്നു. ഇവർ രണ്ടാം വിവാഹം കഴിച്ച് അമേരിക്കയിൽ കഴിയുകയാണ്. ആദ്യ ബന്ധത്തിൽ അരുണിന് 10 വയസുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹബന്ധം വേർപെടുത്തിയ സമയത്താണ് അരുണിന്റെ അമ്മാവന്റെ മകൻ മരിക്കുന്നത്. അമ്മാവന്റെ മരുമകളുമായ യുവതിയുമായി അടുപ്പത്തിലാകുന്നത്. റിട്ട. അദ്ധ്യാപികയുടെ ഏക മകളായ യുവതി എൻജിനിയറിങ് ബിരുദധാരിയാണ്.

അഞ്ച് വർഷത്തോളം തിരുവനന്തപുരത്ത് ഭർതൃ വീട്ടിൽ താമസിച്ചിരുന്ന യുവതിയും ഭർത്താവും രണ്ടുവർഷം മുമ്പ് തൊടുപുഴയിലേക്ക് മാറി. അരുണുമായുള്ള ഭാര്യയുടെ അടുപ്പം മനസ്സിലാക്കിയായിരുന്നു ഇത്. വെങ്ങല്ലൂരിന് സമീപം മോട്ടോർ മെക്കാനിക്ക് വർക്ക്‌ഷോപ്പ് ആരംഭിച്ചു. ഇതിനിടെയാണ് കഴിഞ്ഞ വർഷം മെയ് 23ന് ഭർത്താവ് മരിച്ചത്. തുടർന്നുള്ള 15 ദിവസം മരണാനന്തര ചടങ്ങുകൾക്കായി തിരുവനന്തപുരത്ത് ഭർതൃവീട്ടിൽ യുവതി താമസിച്ചു. ഇതോടെ വീണ്ടും അരുണമായി അടുക്കുന്നത്. പിന്നീട് ഭർത്താവിന്റെ നാല്പത്തിയൊന്നാം ചമരദിനത്തിൽ തിരുവനന്തപുരത്ത് പോയപ്പോൾ പ്രണയം അസ്ഥിക്ക് പിടിച്ചു. തിരികെ തൊടുപുഴയിൽ എത്തിയശേഷം ഫോണിലൂടെ ബന്ധം തുടർന്നു.

കഴിഞ്ഞ നവംബർ 19 ന് വീട്ടുകാരുടെ ശക്തമായ എതിർപ്പ് അവഗണിച്ച് രണ്ടുമക്കളെയും കൂട്ടി സ്വന്തം കാറിൽ കാമുകനൊപ്പം ഒളിച്ചോടി. അതിന് ശേഷം ഒരുമാസം മുമ്പാണ് അരുണും കാമുകിയും തൊടുപുഴയിൽ തിരിച്ചെത്തിയത്. അതുവരെ തിരുവനന്തപുരത്തായിരുന്നു താമസം. മാതാവിന്റെ പരാതിയെത്തുടർന്ന് കരിങ്കുന്നം പൊലീസ് ഇരുവരെയും വിളിച്ചുവരുത്തിയെങ്കിലും ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചു. എന്നാൽ വീട്ടിൽ കയറ്റില്ലെന്ന് അമ്മ നിലപാട് എഠുത്തതോടെ തൊടുപുഴ ടൗണിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. പഴയ വർക്ക്‌ഷോപ്പ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP