തൊലി അടർന്നുപോകുന്ന രോഗം ബാധിച്ച യുവതിക്ക് ചികിത്സാ സഹായമായി കിട്ടിയ തുകയിൽ നിന്ന് സാമൂഹ്യ പ്രവർത്തകൻ പത്തുലക്ഷം ആവശ്യപ്പെട്ടെന്ന് ആക്ഷേപം; പണം കിട്ടിയപ്പോൾ പ്രീതിയുടെ സ്വഭാവം മാറിയെന്ന് യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നൽകിയ സുശാന്ത് നിലമ്പൂർ; പത്തുലക്ഷം മറ്റ് ആളുകൾക്ക് ചാരിറ്റിക്കായി നൽകണമെന്ന് പറയുന്നതിലെ യുക്തിയെന്തെന്ന് ചോദിച്ച് സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്‌ക്
തൃശൂർ: തൊലി അടർന്നുപോകുന്ന രോഗപീഡയിൽ വലയുന്ന പ്രീതിയെന്ന യുവതിയുടെ ചികിത്സയ്ക്ക് അയച്ചുകിട്ടിയ പണത്തിൽ നിന്ന് സുശാന്ത് നിലമ്പൂർ എന്ന സാമൂഹ്യ പ്രവർത്തകൻ പത്തുലക്ഷം ആവശ്യപ്പെട്ടെന്ന വിഷയത്തിൽ സോഷ്യൽമീഡിയയിൽ വിവാദം പുകയുന്നു. സുശാന്ത് ആണ് യുവതിയുടെ ദുരവസ്ഥ വിവരിച്ചുകൊണ്ടുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ നൽകുന്നതും പിന്നീട് ചാനലുകളിലും പത്രങ്ങളിലും എല്ലാം ഇത് വാർത്തയായി വരുന്നതും.
അതിന് പിന്നാലെ യുവതിയുടെ പേരിൽ തുടങ്ങിയ അക്കൗണ്ടിലേക്ക് ഏതാണ്ട് അമ്പതുലക്ഷത്തോളം രൂപ സുമനസ്സുകൾ അയച്ചുനൽകുകയായിരുന്നു. ഇതിൽ നിന്ന് സുശാന്ത് പണം ആവശ്യപ്പെട്ടുവന്ന ആക്ഷേപം ഉയർന്നതോടെ കാര്യങ്ങൾ വ്യക്തമാക്കി പ്രീതിയെ സഹായിക്കാൻ എത്തിയവരും പ്രീതി തന്നെയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം പ്രീതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുശാന്ത് എത്തിയതോടെയാണ് വിഷയം ചർച്ചയായതും സാമൂഹിക പ്രവർത്തകരും മറ്റും ഇതിന് മറുപടികളുമായി എത്തുന്നതും. പണം കിട്ടിയപ്പോൾ പ്രീതിയുടെ സ്വഭാവം മാറിയെന്നും സാമൂഹികപ്രവർത്തനത്തിന് നൽകാമെന്ന് പറഞ്ഞ കൂടുതലായുള്ള പണം തരാൻ തയാറായില്ലെന്നും ആയിരുന്നു സുശാന്ത് ഉന്നയിച്ച ആരോപണം. എന്നാൽ അത് നിഷേധിച്ചുകൊണ്ട് പ്രീതി രംഗത്തെത്തി.
പ്രീതിയുടെ വിശദീകരണം ഇപ്രകാരം:
എന്റെ അവസ്ഥ നാട്ടുകാരിലെത്തിച്ച് സഹായം കിട്ടാൻ കാരണം സുശാന്താണ്. അതൊരിക്കലും മറക്കാനാകില്ല. എന്റെ രോഗത്തിന്റെ ചികിൽസയ്ക്ക് വേണ്ടി സമൂഹം തന്നതാണ് പണം. എന്റെ അസുഖം മാറിയശേഷം ബാക്കിയുള്ള പണം സമൂഹത്തിന് നൽകാമെന്നാണ് പറഞ്ഞത്. ആ വാക്കിന് ഇപ്പോഴും മാറ്റമില്ല. സുശാന്ത് എന്നോട് ആദ്യം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇതുപോലെയുള്ള വിഡിയോ ചെയ്ത് പണം വന്നുകഴിഞ്ഞാൽ അതിൽ നിന്ന് അവർക്ക് കൊടുക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ചികിത്സ കഴിഞ്ഞിട്ട് പണം തരാമെന്ന് ഞാൻ പറഞ്ഞതാണ്. അപ്പോഴാണ് സുശാന്ത് എനിക്ക് കാശ് കിട്ടിക്കഴിഞ്ഞപ്പോൾ അഹങ്കാരമാണെന്നും കണ്ണ്മഞ്ഞളിച്ചെന്നുമൊക്കെ പറഞ്ഞത്.
രണ്ട് രോഗികളുടെ ചികിൽസയ്ക്കായി പണം തരണമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നു. അവർക്ക് കൊടുക്കാൻ വേണ്ടി തന്നെയാണ് പണം പിൻവലിച്ചത്. ജനങ്ങൾ തന്ന പണമായതുകൊണ്ട് അവരറിഞ്ഞ് തന്നെ പണം നൽകണമെന്നുണ്ടായിരുന്നു. അത് പറഞ്ഞപ്പോൾ സുശാന്തിന് ഇഷ്ടമായില്ല. കൂടാതെ ഈ രോഗികളുടെ വിവരങ്ങൾ ഞാൻ അന്വേഷിച്ചതും ഇഷ്ടപ്പെട്ടില്ല. എന്തെങ്കിലും വിവരം തിരക്കിയിട്ടാണോ ആളുകൾ സഹായിച്ചതെന്ന് ചോദിച്ചു. രണ്ടുലക്ഷം രൂപ പണമായിട്ട് തന്നെ നൽകണമെന്നും സുശാന്ത് വാശിപിടിച്ചു. - പ്രീതി പറയുന്നു.
ഞാനൊരിക്കലും വാക്ക് മാറ്റിയിട്ടില്ല. സുശാന്ത് പോസ്റ്റ് ചെയ്ത വിഡിയോയിലും ഞാൻ പറഞ്ഞത് എന്റെ രോഗം മാറിക്കഴിഞ്ഞ് ബാക്കിയുള്ളത് നൽകാമെന്നാണ്. എന്റെ ചികിൽസയ്ക്ക് എത്രയാകുമെന്ന് അറിയില്ല. സുശാന്ത് പറയുന്നത് മുപ്പത്ലക്ഷം രൂപ ചെലവാകും, അതുകഴിഞ്ഞ് ബാക്കിയുള്ളത് തരണമെന്നാണ്. അത്രയും തുക മാത്രമേ ആകൂ എന്നുള്ളതിന് ഉറപ്പില്ല. ഇപ്പോൾ തന്നെ എന്റെ രോഗത്തിന്റെ ചികിൽസയ്ക്കായി ലക്ഷക്കണക്കിന് രൂപ ചെലവായിട്ടുണ്ട്. എന്റെ അമ്മയുടെ കെട്ടുതാലിവരെ വിറ്റ് ചികിൽസ നടത്തിയിട്ടുണ്ട്. രണ്ടായിരം രൂപയുടെ മരുന്നാണ് ഞാൻ കഴിക്കുന്നത്. ഇത്രയും പണം ഉണ്ടെങ്കിലും രോഗം പൂർണ്ണമായും മാറുമോയെന്ന് എനിക്ക് അറിയില്ല. രോഗം മാറിയില്ലെങ്കിലും എനിക്ക് ജീവിക്കണം.
നിനക്ക് അമ്മയെ നോക്കണ്ടേ, വീട് ശരിയാക്കേണ്ടേ എന്നൊക്കെ സുശാന്താണ് ആദ്യം ഇങ്ങോട്ട് പറഞ്ഞത്. അതൊന്നും വേണ്ട ജനങ്ങൾ ചികിൽസയ്ക്ക് വേണ്ടി തന്ന പണം അതിന് മാത്രമേ ഉപയോഗിക്കൂ എന്ന് ഞാൻ മറുപടിയും പറഞ്ഞിരുന്നു. ഗതികേട് കൊണ്ടാണ് ലൈവിൽ വന്ന് സഹായം അഭ്യർത്ഥിച്ചത്. ഇപ്പോൾ പറയുന്നത് എന്റെ അക്കൗണ്ട് നിർജീവമാക്കും, ഒരു പൈസയും നിനക്ക് കിട്ടില്ല എന്നൊക്കെയാണ്. - പ്രതി പറയുന്നു.
ഞാൻ ഒക്ടോബറിൽ അവസ്ഥ വിവരിച്ചുകൊണ്ട് ഒരു വിഡിയോ ഇട്ടിരുന്നു. അന്ന് സഹായം അഭ്യർത്ഥിച്ചുകൊണ്ട് നൽകിയത് തൃശൂരുള്ള സഹകരണ ബാങ്കിന്റെ അക്കൗണ്ടാണ്. പലരും അതിലേക്ക് പണം അയക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞതിനെത്തുടർന്ന് ഒക്ടോബറിൽ എടുത്ത അക്കൗണ്ടാണ് കാനറാ ബാങ്കിലേത്. സുശാന്ത് പറഞ്ഞിട്ടാണ് സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. അതല്ലാതെ ആരെയും കബളിപ്പിക്കാൻ വേണ്ടി ഞാൻ അക്കൗണ്ട് മാറ്റി നൽകിയിട്ടൊന്നുമില്ല. - സുശാന്തിനെ രണ്ടാഴ്ച മുമ്പു മാത്രമാണ് പരിചയപ്പെട്ടതെന്നും തന്നെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് സുശാന്ത് വിളിക്കുന്നതെന്നും ഒരു ലൈവ് വിഡിയോ ചെയ്തുകൊള്ളട്ടേയെന്ന് ചോദിക്കുകയും താൻ സമ്മതിക്കുകയും ചെയ്തതായും പ്രീതി പറയുന്നു.
മോജു മോഹൻ ഈ വിഷയത്തിൽ നൽകിയ പോസ്റ്റ്:
പ്രീതി - സുശാന്ത് വിഷയം : ചുരുക്കം.
കുറച്ചു മാസങ്ങൾക്കു മുൻപ് നാട്ടിലെ ചില കൂട്ടായ്മ കളുടെ ശ്രമഫലമായി മീഡിയ one ടീവീ വാർത്തയിലൂടെ ആണ് തൃശൂർ ചേലക്കര പങ്ങാരപ്പിള്ളി സ്വദേശി പ്രീതിയുടെ അവസ്ഥ ആദ്യമായി പുറം ലോകം അറിയുന്നത്. അതിനു ശേഷം പ്രീതിയെ നിരന്തരം ബന്ധപ്പെട്ട സുശാന്ത് നിലമ്പൂർ Sushanth Nilambur എന്ന വ്യക്തി ലൈവ് വീഡിയോ ചെയ്യാം എന്നും ചികിത്സക്ക് പണം കിട്ടും എന്നും പറഞ്ഞു പങ്ങാരപ്പിള്ളി പ്രീതിയുടെ വീട്ടിൽ എത്തി. തന്റെ facebook പേജിലൂടെ വീഡിയോ ചെയ്ത സുശാന്ത് അത് പ്രധാന ന്യൂസ് പോർട്ടലുകൾക്കു കൈ മാറുകയും അവർ അത് വാർത്തയാക്കുകയും ചെയ്തു. ഇതിനായി സുശാന്ത് പ്രീതിയെ കൊണ്ട് ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിപ്പിക്കുകയും ആ അക്കൗണ്ട് സുശാന്തിന്റെ ടെലിഫോൺ നമ്പറിലേക്കു കണക്ട് ചെയ്യുകയും ചെയ്തിരുന്നു. വീഡിയോ വൈറൽ ആയി, ദിവസങ്ങൾക്കുള്ളിൽ 42 ലക്ഷം രൂപ അക്കൗണ്ടിൽ എത്തിച്ചേർന്നു. മറ്റു വകകളിലായി മുന്നേ ലഭിച്ചത് 7 ലക്ഷവും ചേർത്ത് 49 ലക്ഷം രൂപ. ചെയ്തത് വളരെ നല്ല കാര്യം ആർക്കും എതിർ അഭിപ്രായം ഇല്ല. ഈ കാര്യങ്ങൾ ഒക്കെ പ്രീതി ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്നവരെ അറിയിച്ചിരുന്നു.
അതിനു ശേഷം സുശാന്ത് വിളിച്ചു 10 ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെട്ടു, തന്റെ നാട്ടിലെ കുറച്ചു നിർധനരായ രോഗികളെ സഹായിക്കാൻ ആണെന്നാണ് ആദ്യം പറഞ്ഞത്.. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത പ്രീതി അത് ഒരു പരിധി വരെ സമ്മതിച്ചു എന്നും പറയാം. എന്നാൽ ഈ വിവരം പ്രീതി ഇതുമായി ബന്ധപ്പെട്ട കുറച്ചു പേരെ അറിയിച്ചു. അങ്ങനെ അവർ കൂടെ പറഞ്ഞതിന്റെ പേരിലാണ് 10 ലക്ഷം തരാൻ കഴിയില്ല എന്ന് അറിയിക്കുന്നത്. അതോടെ സുശാന്ത് എന്ന വ്യക്തിയുടെ സംസാരത്തിൽ കൃത്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങി.. ചാരിറ്റി ചെയ്യാൻ തയ്യാറാണ് പക്ഷെ അത് ചേലക്കരയിൽ തന്നെ അസുഖ ബാധിതർ ആയ ആർക്കെങ്കിലും നൽകാം എന്ന് സുശാന്തിനെ പ്രീതി അറിയിക്കുന്നതും ഇതുമായി ബന്ധപ്പെട്ടു നിക്കുന്നവർ പറഞ്ഞത് പ്രകാരമാണ്. പിന്നീട് സുശാന്ത് പ്രീതിയെ വിളിച്ചു സംസാരിച്ചത് വളരെ മോശമായിട്ടാണ്. സമൂഹത്തിൽ ഇത്രയേറെ ഒറ്റപ്പെട്ട ഒരു സ്ത്രീയോട് സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ തന്നെയാണ് സുശാന്ത് സംസാരിച്ചത് എന്ന് വോയിസ് റെക്കോർഡിങ് കേട്ട ഞങ്ങൾക്ക് മനസിലായി.
സുശാന്തിന്റെ എല്ലാ കോളുകളും റെക്കോർഡ് ചെയ്ത് സൂക്ഷിക്കണം എന്നും അറിയിച്ചിരുന്നു. പിന്നീട് സുശാന്ത് 10 ലക്ഷം എന്നത് 4 ലക്ഷം ആക്കി കുറച്ചു. അതും പ്രീതി ഞങ്ങളെ അറിയിച്ചപ്പോൾ നൽകുന്ന ആളിന്റെ പൂർണ്ണ വിവരങ്ങൾ ചോദിക്കാൻ ആവശ്യപ്പെട്ടു. ഏതോ കണ്ണിനു കാൻസർ ഉള്ള രോഗിക്ക് നൽകാൻ ആണെന്നാണ് ആദ്യം പറഞ്ഞത്. അവൻ വീട്ടിൽ വരും ആരും അറിയണ്ട, നമ്മൾ മാത്രം അറിഞ്ഞാൽ മതി. നീ അവനു നാല് ലക്ഷം നൽകണം, അത് ഫേസ്‌ബുക്കിൽ ഒന്നും ഇടരുത് എന്ന് സുശാന്ത് പറഞ്ഞു. അത് വിശ്വസിച്ചിട്ടാണ് പ്രീതി ആ നാല് ലക്ഷം ബാങ്കിൽ നിന്ന് പിൻവലിക്കുന്നത്. ഇനി ഇത് പ്രീതി നാട്ടുകാരിൽ ചിലരെ അറിയിച്ചതിനെ തുടർന്ന് ചേലക്കരയിലെ പ്രമുഖ വക്കീലിന്റെ നിയമ സഹായം തേടി.
പ്രീതിയുടെ പേരിൽ പിരിച്ചെടുത്ത തുക മറ്റുള്ള ആളുകൾക്ക് നൽകുന്നതിൽ ധാർമികമായും നിയമപരമായും തടസ്സം ഉണ്ടെന്നു അറിയിച്ചതിനെ തുടർന്ന് പൂർണമായും ഓഡിറ്റിങ് നടത്തിയ ശേഷം അതിനെ പറ്റി ആലോചിക്കാമെന്നു തീരുമാനിക്കുക ആയിരുന്നു.
ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.
ഈ കാര്യങ്ങൾ എല്ലാം ഞാൻ ബഹു : സ്ഥലം MLA UR Pradeep നോട് സംസാരിച്ചിരുന്നു. പണം നൽകേണ്ടതില്ല എന്നാണ് അദ്ദേഹവും അറിയിച്ചത്. ആ കുട്ടിക്ക് വേണ്ട നിയമ പരിരക്ഷയും നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഞാനും ഷെലിലും Shaleel RB ഇന്നലെ അവളുടെ വീട്ടിൽ പോയിരുന്നു കാര്യങ്ങൾ വ്യക്തമായി തിരക്കിയിരുന്നു. ഞാനും ഷെലിലും പ്രീതിയും പങ്ങാരപ്പിള്ളി സെന്റ് ജോസഫ് യുപി സ്‌കൂളിൽ 5സി യിൽ ഒരുമിച്ച് പഠിച്ചതാണ്. ഫോൺ സംഭാഷണങ്ങൾ എല്ലാം കെട്ടു. ഭീഷണിയുടെ സ്വരം, കലക്റ്റർ ക്ക് പരാതി നൽകും, ഓർഡർ ഇറക്കിപ്പിക്കും, ലൈവ് ൽ വന്നു നാറ്റിക്കും, തുടങ്ങീ സമൂഹത്തിൽ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു സ്ത്രീയോട് പറയാൻ പാടില്ലാത്ത രീതിയിൽ ഉള്ളതാണെന്ന് തോന്നി.
ഇനി പ്രീതി കഴിക്കുന്ന മരുന്നിനു 50 രൂപ ഉള്ളു എന്ന് ഇന്നലെ ഇട്ട ലൈവ് വീഡിയോ യിൽ പറയുന്നു. എന്താണ് സുശാന്തേ ഇത്.. പ്രീതി ഒരു ദിവസം കഴിക്കുന്ന ഒരു ഗുളികക്ക് മാത്രം വില 90 രൂപയാണ്. 10 ദിവസത്തേക്ക് gst അടക്കം 878 രൂപ വരുന്ന ഗുളിക, ഒരു ദിവസം 178 രൂപ വിലയുള്ള 2ട്യൂബ് ഓയിന്മെന്റ്, മറ്റു ഗുളികൾ വേറെ എന്നിവ ദിവസവും പ്രീതിക്ക് വേണം.ഭക്ഷണ ക്രമീകരണവും മറ്റും വേറെയും, ഒരു മാസത്തെ ചികിത്സക്കായി ഭീമമായ തുകയാണ് ഇതിനായി ആവശ്യമായി വരുന്നത്. മാത്രമല്ല ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന ചികിത്സക്ക് ആവശ്യമായി വരുന്നത് ഏകദേശം 6 വർഷത്തേക്ക് 30 ലക്ഷത്തോളം രൂപയാണ്. പിന്നെ, ബസിൽ സഞ്ചരിക്കാൻ കഴിയില്ല, യാത്ര കൂലി, മറ്റു ചെലവുകൾ എന്നിവ എല്ലാം ചേർത്താൽ മറ്റൊരു ആശ്രയും ഇല്ലാത്ത പ്രീതിക്ക് ബാക്കി ഉള്ള പൈസയുടെ പലിശ കൊണ്ട് വേണം മരണം വരെ ജീവിക്കാൻ.
ഇത് വെറുതെ പറഞ്ഞത് അല്ല. ചേലക്കരയിലെ ഒരു പ്രമുഖ ഡോക്ടർ പ്രീതിയുടെ വീട്ടിൽ എത്തി സാഹചര്യങ്ങൾ വിലയിരുത്തി സാക്ഷ്യപ്പെടുത്തിയതാണ്. അതായത് ഈ പെരുപ്പിച്ചു കാണിക്കുന്ന തുക ആ കുട്ടിയെ സംബന്ധിച്ച് അത്ര വലുതാണെന്ന അഭിപ്രായം ഇല്ല. ജീവിതത്തിൽ ആ അസുഖം ഭേദപ്പെടുമോ എന്ന് പോലും ഉറപ്പില്ലാത്ത, ഒരു ജോലി പോലും ലഭിക്കാൻ ഇടയില്ലാത്ത ആ കുട്ടിക്ക് ഇനി മരണം വരെ തള്ളി നീക്കാൻ ഉള്ള തുകയാണ് അത്. അതുകൊണ്ട് അവൾ ജീവിക്കട്ടെ, വീട് നന്നാക്കട്ടെ, തന്റേതല്ലാത്ത കാരണത്താൽ ഇങ്ങനെ ആകേണ്ടി വന്നതിൽ അവളെ കുറ്റം പറയൻ സാധിക്കില്ല. ആളുകൾ പണം നൽകിയത് അവളുടെ അവസ്ഥക്ക് ആണ്. അത് അവൾ എടുത്തോട്ടെ,
ഇനി സുശാന്തിനോടും സുശാന്തിന് വേണ്ടി മുറവിളി കൂട്ടുന്നവരോടും
1.പ്രീതിയുടെ വിവരങ്ങൾ അറിഞ്ഞു സുശാന്ത് വന്നു വീഡിയോ ചെയ്ത് 42 +7 ലക്ഷം രൂപ വന്നു എന്ന് പറയുന്നു. ശരി, അതിൽ നിന്നും 10 ലക്ഷം മറ്റു ആളുകൾക്ക് ചാരിറ്റിക്കായി നൽകണം എന്ന് പറയുന്നതിലെ യുക്തി എന്താണ്?
2.സാമൂഹ്യ സേവനം എന്ന ലക്ഷ്യം മനസ്സിൽ ഉള്ള ഒരാൾക്ക് എങ്ങനെ ആണ് താൻ ചോദിച്ച പണം ലഭിച്ചില്ല എന്ന് അറിഞ്ഞ ഉടനെ ഇങ്ങനെ ഒക്കേ പ്രതികരിക്കാൻ സാധിക്കുക?
3. സ്വന്തം നാട്ടിൽ ഉള്ള മാറാരോഗികൾക്കു പണം നൽകാം എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ല താൻ പറഞ്ഞവർക്ക് നൽകണം എന്ന് സുശാന്ത് വാശി പിടിച്ചത് എന്തിനാണ്?
4. സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ഒരു സ്ത്രീ എന്ന നിലയിൽ താങ്കൾ പ്രീതിയോട് നടത്തിയ സംഭാഷണം ശരിയാണോ?
5. ഒന്നും നടക്കില്ല എന്ന് മനസിലായപ്പോൾ താങ്കൾ പ്രീതിയോട് വണ്ടി ക്യാഷ് ആവശ്യപെട്ടില്ലേ,?
6. നാല് ലക്ഷം താങ്കൾ പറഞ്ഞിട്ടല്ലേ അവൾ പിൻവലിച്ചത്, അത് ആരും അറിയാതെ വീട്ടിൽ വരുന്ന ആൾക്ക് നൽകാൻ പറഞ്ഞത് ഞങ്ങൾ വോയിസ് റെക്കോർഡിങ്ങിൽ കേട്ടതാണ്? ആ പണം എന്തിനാണ്?
7.ഇനി മറ്റു ആളുകൾക്ക് സഹായം ആവശ്യമാണെങ്കിൽ അവരുടെ ആവശ്യം അറിയിച്ചാൽ മലയാളികൾ നേരിട്ട് നല്കില്ലേ? ഇത് പ്രീതിയുടെ അവസ്ഥ കണ്ടു അവൾക്കു നൽകിയ പണം അല്ലെ..? അതിനി 42 ലക്ഷം ആയാലും കോടി ആയാലും?
ഇനി സുശാന്തിനോട്..
നീ ചെയ്തത് നല്ല കാര്യം ആയിരുന്നു ഞങ്ങൾ പലതും അറിയുന്നത് വരെ, ഗോപിക എന്ന് പറയുന്ന ഞങ്ങളുടെ കുഞ്ഞു പെങ്ങൾക്ക് കരൾ മാറ്റി വെക്കാൻ 25 ലക്ഷം വേണം എന്ന് പറഞ്ഞപ്പോ 50 ലക്ഷം വന്നു നിറഞ്ഞു അക്കൗണ്ട് ക്ലോസ് ചെയ്തു, ഇനി പണം അയക്കരുതേ എന്ന് പത്രത്തിൽ കൊടുക്കേണ്ടി വന്ന നാടാണ് ഞങ്ങടെ, അതുകൊണ്ട് ചാരിറ്റിയെ പറ്റി യും crowd ഫണ്ടിങ്ങിനെ പറ്റി ഒന്നും ഞങ്ങളെ aആരും പഠിപ്പിക്കേണ്ട.
ഇനി പണം അയച്ചവരോട് : നിങ്ങളുടെ പണം എവിടെയും പോയിട്ടില്ല. പണം തിരികെ വേണ്ടവർക്ക് നൽകാൻ തയ്യാറാണ് എന്നാണ് പ്രീതി അറിയിച്ചിരിക്കുന്നത്.
ബാക്കി ഉള്ള കാര്യങ്ങൾ നിയമപരമായി നേരിടാനാണ് പൊതുവായ തീരുമാനം. വനിത കമ്മീഷനെ ഇടപെടുത്തിയിട്ടുണ്ട്. വാർഡ് മെമ്പർ, പഞ്ചായത്ത് പ്രസിഡന്റ് MLA, തുടങ്ങിയവരും കൂടെയുണ്ട്, സ്ഥലത്തെ പ്രധാന രാഷ്ട്രീയ കക്ഷി കളെയും കാര്യം ധരിപ്പിച്ചിട്ടുണ്ട്.
ഇനി ആ 10 ലക്ഷം വേണം എന്ന ഭീഷണിയുടെ സ്വരം ആണെങ്കിൽ ആ പണം ചോദിച്ചു ആരും ചേലക്കര കടന്നു പങ്ങാരപ്പിള്ളിക്ക് പോകില്ല..
ഞാനും എനിക്ക് കഴിയാവുന്ന ഇടത്തു നിന്നും കുറച്ചു തുക ഇതിലേക്കായി സ്വരൂപിച്ചു നൽകിയിട്ടുണ്ട്, അതിനി കുറവായാലും കൂടുതലായാലും തിരികെ വാങ്ങാൻ ഉദ്ദേശിക്കുന്നില്ല, നാട്ടുകാർ നൽകിയ പണം പ്രീതിയുടെ അവസ്ഥക്കാണ് അതിനി എത്ര ആയാലും അധികമാവില്ല... അതിൽ നിന്ന് ഫണ്ട് മാറ്റി ചെലവാക്കാൻ കഴിയില്ല. അത് എവിടെയും എഗ്രിമെന്റ് ചെയ്തിട്ടില്ല.
പ്രീതിയുടെയും സുശാന്തിന്റെയും നിലപാടുകൾ ചിലപ്പോൾ മാറിയേക്കാം, ഇത്രയും എഴുതിയത് നേരിട്ടുള്ള അറിവിന്റെ അടിസ്ഥാനത്തിൽ ആണ്.
ഇനി സുശാന്തിനും പ്രീതിക്കും തങ്ങളുടെ ഭാഗങ്ങൾ ന്യായീകരിക്കാം നിയമ പരമായ മാർഗങ്ങളിലൂടെ.. അല്ലാതെ പ്രീതി എന്ന വ്യക്തിയെയും ഓൺലൈൻ ചാരിറ്റി പ്രവർത്തനങ്ങളെയും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നതിനോട് യോജിപ്പില്ല.
NB: #osurce
മുകളിൽ പറഞ്ഞതിന്റെ എല്ലാം ശബ്ദരേഖകൾ കയ്യിലുണ്ട്. അതിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ.ഇത് എഴുതിയതിന്റെ പേരിൽ നാളെകളിൽ അപമാനിക്കപ്പെട്ടേക്കാം, അക്രമിക്കപ്പെട്ടേക്കാം, ഒറ്റപെടുത്തിയേക്കാം, എന്നാലും ചിലത് പറയാതെ വയ്യ.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍