തമിഴ്നാട്ടിലോ കർണ്ണാടകയിലോ രാഹുലിനെ ഇറക്കി സാധ്യത വർദ്ധിപ്പിക്കാൻ ആദ്യം നിർദ്ദേശം വച്ചത് സീതാറാം യെച്ചൂരി; ജയസാധ്യത കണക്കിലെടുത്തപ്പോൾ ഏറ്റവും സുരക്ഷിതം വയനാട് ആണെന്ന് തിരിച്ചറിഞ്ഞ രാഹുൽ തീരുമാനം ഉറപ്പിച്ചപ്പോൾ ആദ്യം ഞെട്ടിയത് യെച്ചൂരി; ശരദ് പവാർ വഴിയുള്ള അവസാന നീക്കവും പൊളിഞ്ഞപ്പോൾ രാഹുലിനെതിരെ രംഗത്ത്; മോദിയെ ആണോ രാഹുലിനെ ആണോ പിന്തുണയക്കുന്നതെന്ന് എന്ന ചോദ്യത്തിന് മുമ്പിൽ പകച്ച് സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ എവിടെനിന്നെങ്കിലും മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആദ്യം നിർദ്ദേശിച്ചത് സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്ന് റിപ്പോർട്ട്. എന്നാൽ ഈ ഉപദേശം തിരിച്ചടിച്ചത് സിപിഎമ്മിനെ തന്നെയാണ്. സിപിഎമ്മിന് കേരളത്തിൽ മാത്രമാണ് ഏക പ്രതീക്ഷ. യെച്ചൂരിയുടെ വാക്കുകൾക്ക് ഡൽഹിയിൽ വില കിട്ടണമെങ്കിൽ കേരളത്തിൽ കുറഞ്ഞത് 10 സീറ്റെങ്കിലും കിട്ടണം. ത്രിപുരയും ബംഗാളും കൈവിട്ട സിപിഎമ്മിന് തിരിച്ചടിയാകുവുകയാണ് രാഹുലിന്റ പെുതിയ തീരുമാനം. ദക്ഷിണേന്ത്യയിൽ മത്സരിക്കാനുള്ള യെച്ചൂരിയുടെ തീരുമാനം രാഹുൽ അംഗീകരിച്ച് കേരളത്തിലെ വയനാട്ടിലെത്തുമ്പോൾ സിപിഎം നേരിടുന്നത് വലിയ പ്രതിസന്ധിയെയാണ്.
ദേശീയ പാർട്ടി പദവിക്ക് പോലും വെല്ലുവിളിയാണ് ഉയരുന്നത്. രാഹുലിനെ അതുകൊണ്ട് തന്നെ എതിർക്കാനാകും ഇനി യെച്ചൂരിയുടെ ശ്രമം. ദക്ഷിണേന്ത്യയിൽ എവിടെനിന്നെങ്കിലും മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് യെച്ചൂരി നിർദ്ദേശിച്ചത് ബിജെപി.ക്കെതിരേയുള്ള പോരാട്ടത്തിനിത് ശക്തിപകരുമെന്നതു കൊണ്ടായിരുന്നു. യു.പി.എ.യിലെ മറ്റു ഘടകകക്ഷികളും നിർദ്ദേശത്തെ അനുകൂലിച്ചു. തുടർന്നാണ് കോൺഗ്രസ് നേതൃത്വം ഇത്തരമൊരാലോചന തുടങ്ങിയത്. എന്നാൽ എകെ ആന്റണിയുടെ ഇടപെടലുകൾ രാഹുലിനെ വയനാട്ടിൽ എത്തിച്ചു. കേരളത്തിൽ രാഹുലിന് സുരക്ഷിതത്വം കൂടുതലാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ രാഹുലിന് ഇത്തവണ ജയിക്കാം. എന്നാൽ സീറ്റ് കുത്തകയാക്കി മാറ്റാൻ കഴിയില്ല. എന്നാൽ വയനാട്ടിലെ സീറ്റ് അങ്ങനെയല്ല. അമേഠിയെ വിട്ടൊരു സീറ്റ് സ്വന്തമാക്കാൻ രാഹുൽ ആഗ്രഹിച്ചാൽ എന്നും ജയിക്കാനാകുന്ന ലോക്സഭാ സീറ്റാണ് ഇത്. അതുകൊണ്ടായിരുന്നു രാഹുലും വയനാടിനെ പുണർന്നത്.
തമിഴ്നാട്ടിൽ മത്സരിക്കണമെന്ന നിർദ്ദേശം ഡി.എം.കെ. നേതാവ് സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ബിജെപി.യെ രാഷ്ട്രീയമായി എതിർക്കുന്നതിന് കർണാടകമാണ് നല്ലതെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയടക്കം അഭിപ്രായപ്പെട്ടത്. വിഭാഗീയതമൂലമുള്ള അനിശ്ചിതത്വമുള്ളതിനാൽ രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് കേരളത്തിലെ നേതാക്കൾ ഈ ഘട്ടത്തിൽ ആവശ്യപ്പെട്ടു. സുരക്ഷിത മണ്ഡലമെന്ന നിലയിൽ വയനാടിനെ പരിഗണിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. എകെ ആന്റണിക്കും കെ സി വേണുഗോപാലിനും ഹൈക്കമാണ്ടിലുള്ള സ്വാധീനവും ഇതിന് കാരണമായി. ഇക്കാര്യത്തിൽ മാർച്ച് 23-ന് കേരളനേതൃത്വത്തിന് രാഹുൽ സൂചന നൽകി. ഇതോടെയാണ് കേരളത്തിൽ ആഘോഷം തുടങ്ങിയത്. രാഹുൽ എത്തിയാൽ 20ൽ 20 സീറ്റും ജയിക്കാൻ യുഡിഎഫിന് കഴിയുമെന്നാണ് വിലയിരുത്തൽ. അങ്ങനെയുണ്ടായാൽ അത് സിപിഎമ്മിന്റെ സമ്പൂർണ്ണ നാശത്തിനും കാരണമാകും. ലോക്സഭയിലെ അംഗബലം അഞ്ചിൽ താഴെയാകാനും സാധ്യതയുണ്ട്. ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തിയും ഇല്ലാതെയാകും.
വയനാടാണ് രാഹുലിന്റെ രണ്ടാം മണ്ഡലമെന്നറിഞ്ഞപ്പോൾ എൻ.സി.പി. നേതാവ് ശരദ് പവാർ മുഖേന അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ സീതാറാം യെച്ചൂരി ശ്രമിച്ചു. ദേശീയതലത്തിൽ മതേതര ബദലിന് ശ്രമിക്കുമ്പോൾ വയനാട്ടിൽ ഇടതുസ്ഥാനാർത്ഥിക്കെതിരേ മത്സരിക്കരുതെന്നായിരുന്നു അഭ്യർത്ഥന. എങ്കിലും രാഹുലുമായി ഏറ്റവും അടുപ്പമുള്ള ആളെന്ന നിലയിൽ, കേരളത്തിലെ പ്രചാരണപരിപാടികളിൽ വയനാട്ടിനെ ഉൾപ്പെടുത്താതിരിക്കാനും യെച്ചൂരി ശ്രദ്ധിച്ചു. അങ്ങനെ യെച്ചൂരി എല്ലാ അടവും പയറ്റിയെങ്കിലും രാഹുൽ കേരളത്തിലെത്തി. ഇതോടെ രാഹുലിനെതിരെ ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിർത്തുന്നതും ചർച്ചയായി. മോദിയാണോ രാഹുലാണോ മുഖ്യ ശത്രുവെന്ന ചോദ്യം സിപിഎമ്മിനെ വെട്ടിലാക്കുകയാണ്. കേരളത്തിൽ രാഹുലിനെ എതിർത്താൽ പിന്നെ എങ്ങനെ കേന്ദ്രത്തിൽ രാഹുലിനെ പിന്തുണയ്ക്കുമെന്ന ചോദ്യമാണ് ഉയരുന്നത്. ഏതായാലും വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. മതേതര ബദലിന് വേണ്ടി മായാവതിയെ ഉർത്തിക്കാട്ടാനാണ് സിപിഎം ശ്രമം. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ആരും എവിടേയും പോകുമെന്നതിനാൽ നയരൂപീകരണത്തിൽ നിർണ്ണായക ശക്തിയാകാനുള്ള കരുത്ത് സിപിഎമ്മിന് ഉണ്ടാകുമോ എന്നതും സംശയമാണ്.
രാഹുലിന്റെ വയനാടൻ അങ്കത്തിൽ സിപിഎം തകർന്നടിഞ്ഞാൽ പിന്നെ മായാവതിയെ പ്രധാനമന്ത്രിയാക്കുകയെന്ന സ്വപ്നമെല്ലാം യെച്ചൂരിയുടെ വെറും ആഗ്രഹമായി മാറും. കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാരാണ് അധികാരത്തിൽ വരികയെന്ന് യെച്ചൂരി വ്യക്തമാക്കി കഴിഞ്ഞു. ബിജെപിയെ ഭരണത്തിൽനിന്ന് പുറത്താക്കുകയാണ് ഇടതുപക്ഷത്തിന്റെ പ്രധാനലക്ഷ്യം. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് മോദിയും ചെയ്തുകൊണ്ടിരുന്നത്. ജനങ്ങൾക്ക് ഉപകാരമുള്ള ഒന്നും അവർക്ക് ചെയ്യാൻ കഴിഞ്ഞില്ല. കോൺഗ്രസിനെ എന്തിനാണോ അധികാരത്തിൽനിന്ന് പുറത്താക്കിയത് അതേ കൊള്ളരുതായ്മകൾ തന്നെയാണ് ബിജെപി ഭരണത്തിലും ഉണ്ടായിരുന്നത്. മോദി ഭരണം രാജ്യത്തിന്റെ മതനിരപേക്ഷത തകർത്തു. ബഹിരാകാശത്തിൽവരെ ചൗക്കിദാറാണ് എന്നാണ് മോദിയുടെ വാദം. ഇങ്ങനെയൊക്കെ മോദിയെ കടന്നാക്രമിക്കുകായണ് ഈ ഘട്ടത്തിലും യെച്ചൂരി. കരുതലോടെയാണ് രാഹുലിന്റെ വയനാടൻ മത്സരത്തെ സിപിഎം കാണുന്നത്.
രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് ഈ ഘ്ട്ടത്തിൽ യെച്ചൂരി ചോദിക്കുന്നത്. സോണിയ ഗാന്ധി റായ്ബറേലിയിലും ബെല്ലാരിയിലും മത്സരിച്ചിട്ടുണ്ട്. തെക്കും വടക്കും തമ്മിലാണ് മത്സരം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഭയം കൊണ്ടാണോ ഇത്തരത്തിൽ മത്സരിക്കുന്നതെന്ന് തനിക്കറിയില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് യെച്ചൂരി പ്രതികരിച്ചു. പ്രധാനപ്പെട്ട കാര്യം എന്താണ്. ബിജെപിയെ അധികാരത്തിൽ നിന്നും ഇല്ലാതാക്കുക. അതിനാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ രാജ്യം മുഴുവൻ മോദിയെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ് എൽഡിഎഫിനെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് ഇത് വിശദീകരിക്കേണ്ടതുണ്ട്. ബിജെപിക്കെതിരെ പരമാവധി വോട്ട് പോൾ ചെയ്യിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ആര് ബിജെപിയെ തകർക്കുന്നു അവർക്കാണ് പിന്തുണ നൽകുക. ഇത് വ്യക്തമായ രാഷ്ട്രീയ നിലപാടാണ്. സഖ്യങ്ങളെല്ലാം തെരഞ്ഞെടുപ്പിനു ശേഷമാണുണ്ടാവുക. 2004 ൽ ഇടതുപക്ഷം 61 സീറ്റ് നേടി. അതിൽ 57 ഉും കോൺഗ്രസിനെ പരാജയപ്പെടുത്തി നേടിയ വിജയമാണ്. എന്നിട്ടും കോൺഗ്രസിന് പിന്തുണ നൽകി. പ്രധാന അജണ്ട വർഗീയത ചെറുക്കുക എന്നത് തന്നെയാണെന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യം ഇല്ലാതാക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് യെച്ചൂരി പറയുന്നു. വർഗീയ, ബിജെപി.വിരുദ്ധ പോരാട്ടമെന്ന് ദേശീയതലത്തിലെ മതേതരപാർട്ടികൾ നിലപാടെടുത്തിട്ടുള്ള സാഹചര്യത്തിൽ ഇവിടെ ഇടതുമുന്നണിക്കെതിരെ രാഹുൽ മത്സരിക്കുമ്പോൾ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കോൺഗ്രസ് ആലോചിക്കേണ്ടതാണ്. കേരളത്തിൽ രാഹുൽഗാന്ധിയുടെ സാന്നിധ്യം ഇടതുമുന്നണിയുടെ വിജയത്തിന് ഭീഷണിയാകില്ല. വയനാട്ടിൽ മത്സരിക്കുന്നതിനാൽ രാഹുൽ ഗാന്ധിയുടെ മറ്രൊരു മണ്ഡലമായ അമേഠിയിൽ ബിജെപി.ക്കെതിരെ ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുള്ള സിപിഎം നിലപാടിൽ മാറ്റംവരുത്തില്ല. വയനാട്ടിൽ സിപിഎം ദേശീയ നേതാക്കൾ പ്രചരണം നടത്തണോയെന്നത് സംസ്ഥാന ഇടതുമുന്നണിയാണ് തീരുമാനിക്കേണ്ടതെന്നും യെച്ചൂരി പറയുന്നു. അങ്ങനെ രാഹുലിന്റെ കാര്യത്തിൽ സർവ്വത്ര ആശയക്കുഴപ്പത്തിലാണ് സിപിഎം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്