രാഹുൽ ഗാന്ധിയുടെ വയനാട് എൻട്രിയിൽ സമനില തെറ്റി സിപിഎം! സംഘപരിവാറുകാർ പോലും മറന്ന 'പപ്പു' വിളികൾ പൊടിതട്ടി എടുത്ത് സൈബർ ലോകത്ത് ആക്രമണം; 'കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്ട്രൈക്ക്' എന്ന് തലക്കെട്ടിച്ച് മുഖപ്രസംഗം എഴുതി ദേശാഭിമാനിയും; വയനാട്ടിലേക്ക് വണ്ടി കയറുന്നത് അമേഠിയിലെ പരാജയ ഭീതിയാലെന്നും ആക്ഷേപം; കോൺഗ്രസിനെ തകർക്കുന്ന തീരുമാനമെന്ന് അലമുറയിട്ട് സൈബർ ലോകത്തെ ഇടതു ബുദ്ധിജീവികളും; രാഹുലിനെ അവഹേളിച്ചതിൽ കടുത്ത അമർഷവുമായി കോൺഗ്രസ് പ്രവർത്തകർ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമ്പോൾ ഏറ്റവും വലിയ തിരിച്ചടി നേരിടുക സിപിഎമ്മിനാണെന്ന കാര്യം ഉറപ്പാണ്. കേരളത്തിലെ 20 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു കയറുമെന്ന് കരുതുന്നവർ ഏറെയാണ്. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിക്കെതിരെ അതിശക്തമായ സൈബർ ആക്രമണവുമായി ഇപ്പോൾ രംഗത്തുള്ളതും സിപിഎമ്മുകാരാണ്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നു എന്നു കേട്ടതോടെ ശരിക്കും സമനില തെറ്റിയ അവസ്ഥയിലാണ് സൈബർ സഖാക്കളും. ഇതിനിടെ സംഘപരിവാറുകാർ പോലു മറന്ന 'പപ്പു' വിളികൾ പൊടിതട്ടി എടുക്കുകയാണ് സിപിഎമ്മുകാർ.
സൈബർ ലോകത്ത് രാഹുൽ ഗാന്ധിക്കെതിരെ അലമുറയിടുന്നതിന് പുറമേ ഇന്നത്തെ ദേശാഭിമാനി പത്രവും രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ടാണ് എഡിറ്റോറിയൽ എഴുതിയത്. 'കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്ട്രൈക്ക്' എന്നു പറഞ്ഞു കൊണ്ടാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിലെ കലിപ്പ് സിപിഎം മുഖപത്രം തീർത്തത്. ഗാന്ധി കുടുംബത്തിന് ഒപ്പംനിന്ന അമേഠിയിൽ പരാജയഭീതികൊണ്ടാണ് ഇക്കുറി രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് എന്ന കാര്യത്തിൽ സംശയമില്ലെന്നു പറഞ്ഞാണ് എഡിറ്റോറിയൽ.
'അമേഠിയിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ ഭൂരിപക്ഷത്തിൽ രണ്ടുലക്ഷം വോട്ടിന്റെ കുറവാണുണ്ടായത്. ഇക്കുറി അതിനിയും ഇടിഞ്ഞാൽ നാണംകെട്ട തോൽവി ഉണ്ടാകുമെന്നുറപ്പാണ്. മാത്രമല്ല, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമേഠി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട അഞ്ച് നിയമസഭാ മണ്ഡലത്തിലും കോൺഗ്രസ് തോറ്റമ്പി. നെഹ്റു കുടുംബത്തിന്റെ പോക്കറ്റ്ബറോവിൽ തോറ്റാൽ മുഖം നഷ്ടപ്പെടുമെന്ന് മാത്രമല്ല, മത്സരിച്ച് ജയിക്കാൻ രാഹുലിനും കോൺഗ്രസിനും സുരക്ഷിതമായ ഒരു മണ്ഡലംപോലും ഉത്തരേന്ത്യയിൽ ഇല്ലെന്നതാണ് വാസ്തവം. അതിനാലാണ് ഇന്ദിര ഗാന്ധിയെയും സോണിയയെയും അനുകരിച്ച് രാഹുൽ ഗാന്ധിയും ദക്ഷിണേന്ത്യയിലേക്ക് വന്നത്. എന്നാൽ, ഉത്തരേന്ത്യ പോലെതന്നെ കോൺഗ്രസിന് ദക്ഷിണേന്ത്യയും ഇന്ന് മരുഭൂമിയാണ്.''- ദേശാഭിമാനി പറയുന്നു.
രാഹുൽ വയനാട്ടിൽ മത്സരിക്കുന്നു എന്ന് ആദ്യ വാർത്തകൾ വന്നപ്പോൾ മുസ്ലിംവോട്ടുകൾ ഉള്ളതുകൊണ്ടാണ് അവിടെ മത്സരിക്കുന്നതെന്ന് സംഘപരിവാർ അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിച്ച അതേയുക്തിയിലുള്ള വാക്കുകളും ദേശാഭിമാനി എഡിറ്റോറിയൽ നിരത്തുന്നു. കോൺഗ്രസിന്റെ വോട്ടിനേക്കാൾ ന്യുനപക്ഷത്തിന്റെ വോട്ടിലാണ് രാഹുലിന്റെ കണ്ണ്. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് വയനാടെന്നും ദേശാഭിമാനി എഡിറ്റോറിയൽ പറയുന്നു. രാഹുൽ ഗാന്ധി പൂണൂലിട്ട ബ്രാഹ്മണനാണെന്നും ശിവഭക്തനാണെന്നും പറഞ്ഞത് കോൺഗ്രസ് നേതൃത്വം തന്നെയാണ്. ഗുജറാത്തിൽ 26 പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തപ്പോൾ 30 ക്ഷേത്രത്തിലാണ് കയറിയിറങ്ങിയത്. ബിജെപിയേക്കാൾ ഹിന്ദുതാൽപ്പര്യം സംരക്ഷിക്കുന്നവരാണെന്ന് ആവർത്തിക്കുന്ന രാഹുൽ ഗാന്ധിയാണിപ്പോൾ തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് മുസ്ലിംലീഗിന്റെ കാലിൽ വീഴുന്നത്. ആ മുസ്ലിംലീഗാകട്ടെ എസ്ഡിപിഐ എന്ന തീവ്രാദപ്രസ്ഥാനത്തിന്റെ പിന്നാലെയാണ്. ഒരു ദേശീയ രാഷ്ട്രീയ കക്ഷിയുടെ ഗതികേടിന്റെ അങ്ങേയറ്റമാണിത്. - ദേശാഭിമാനി എഴുതുന്നത് ഇങ്ങനെ.
ഒരു നനഞ്ഞ പടക്കമായി മാത്രമേ ഈ മത്സരത്തെ കാണാനാകൂ. ആലങ്കാരികമായി പറഞ്ഞാൽ ഒരു പപ്പുസ്ട്രൈക്ക് ആണ് കോൺഗ്രസിന്റേത്. അത് അവരുടെ നാശം പൂർണമാക്കുമെന്നും പറഞ്ഞാണ് ദേശാഭിമാനി എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്. ദേശാഭിമാനിയുടെ എഡിറ്റോറിയലിന് പുറമേ സിപിഎം ഗ്രൂപ്പുകളിൽ പോലും രാഹുൽ ഗാന്ധിയെ അവഹേളിച്ചു കൊണ്ട് പോസ്റ്റുകൾ എഴുതുകാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയപ്പോൾ രാഹുലിന് പുകഴ്ത്തിയവർ തന്നെയാണ് ഇപ്പോൾ ഇകഴ്ത്തിപ്പറയുന്നതും.
സിപിഎമ്മിലെ ഇടതു ബുദ്ധിജീവികളും രാഹുൽ ഗാന്ധിക്കെതിരെ തുടർച്ചയായ ഫേസ്ബുക്ക് പോസ്റ്റുകളുമായി രംഗത്തിറങ്ങിയിരിക്കയാണ്. ഫളത്തിൽ സിപിഎം പ്രചരണങ്ങൾ ദേശീയ തലത്തിൽ ബിജെപിക്ക് ഗുണം ചെയ്യുന്നതാണ്. രാഹുൽ ഗാന്ധിയെ പപ്പു വെന്ന് വിളിച്ചത് ആയുധമാക്കുയാണ് സംഘപരിവാർ മാധ്യമങ്ങളും സൈബർ ലോകവും. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അതിശക്തമായ എതിർപ്പാണ് ഉയരുന്നത്.
ദേശാഭിമാനി എഡിറ്റോറിയലിന്റെ പൂർണ്ണരൂപം:
കോൺഗ്രസ് തകർച്ച പൂർണമാക്കാൻ പപ്പു സ്ട്രൈക്ക്
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠിക്ക് പുറമെ വയനാട്ടിലും മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നു. അമ്മയും മുത്തശ്ശിയും സ്വീകരിച്ച ദ്വിമണ്ഡല മത്സരത്തിനാണ് ഇപ്പോൾ രാഹുൽ ഗാന്ധിയും തയ്യാറായിട്ടുള്ളത്. രാഹുലിന്റെ ഈ മത്സരം പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ഗാന്ധി കുടുംബത്തിന് ഒപ്പംനിന്ന അമേഠിയിൽ പരാജയഭീതികൊണ്ടാണ് ഇക്കുറി രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് എന്ന കാര്യത്തിൽ സംശയമില്ല. 1980ൽ സഞ്ജയ്ഗാന്ധി ജയിച്ചതുമുതൽ ഒരു തവണ ഒഴികെ(1998--99) കോൺഗ്രസുകാർമാത്രം ജയിച്ച മണ്ഡലമാണ് അമേഠി. എന്നാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന്റെ ഭൂരിപക്ഷത്തിൽ രണ്ടുലക്ഷം വോട്ടിന്റെ കുറവാണുണ്ടായത്. ഇക്കുറി അതിനിയും ഇടിഞ്ഞാൽ നാണംകെട്ട തോൽവി ഉണ്ടാകുമെന്നുറപ്പാണ്. മാത്രമല്ല, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അമേഠി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട അഞ്ച് നിയമസഭാ മണ്ഡലത്തിലും കോൺഗ്രസ് തോറ്റമ്പി. നെഹ്റു കുടുംബത്തിന്റെ പോക്കറ്റ്ബറോവിൽ തോറ്റാൽ മുഖം നഷ്ടപ്പെടുമെന്ന് മാത്രമല്ല, മത്സരിച്ച് ജയിക്കാൻ രാഹുലിനും കോൺഗ്രസിനും സുരക്ഷിതമായ ഒരു മണ്ഡലംപോലും ഉത്തരേന്ത്യയിൽ ഇല്ലെന്നതാണ് വാസ്തവം. അതിനാലാണ് ഇന്ദിര ഗാന്ധിയെയും സോണിയയെയും അനുകരിച്ച് രാഹുൽ ഗാന്ധിയും ദക്ഷിണേന്ത്യയിലേക്ക് വന്നത്. എന്നാൽ, ഉത്തരേന്ത്യ പോലെതന്നെ കോൺഗ്രസിന് ദക്ഷിണേന്ത്യയും ഇന്ന് മരുഭൂമിയാണ്.
1970 കൾവരെ കോൺഗ്രസിന്റെ കോട്ടയായിരുന്ന തമിഴ്നാട്ടിലും ആന്ധ്രയിലും ഇപ്പോൾ കോൺഗ്രസിന് എത്ര എംപിമാരാണുള്ളത്? 42 ൽ 39 വരെ സീറ്റ് നേടിയിരുന്നു അവിഭക്ത ആന്ധ്രയിൽ കോൺഗ്രസിന് എത്ര എംപിമാരുണ്ടെന്ന് കോൺഗ്രസുകാർ കണക്കുകൂട്ടിവയ്ക്കുന്നത് നല്ലതായിരിക്കും. 1967ൽ അധികാരം നഷ്ടപ്പെട്ടശേഷം തമിഴ്നാട്ടിൽ അധികാരത്തിൽ വരാൻ കോൺഗ്രസിന് ഇന്നുവരെ കഴിഞ്ഞിട്ടുണ്ടോ? രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ ആന്റണി പറയുന്നത് കേട്ടു, രാഹുൽ ഗാന്ധിയുടെ രംഗപ്രവേശത്തോടെ കേരളത്തിൽ കോൺഗ്രസ് തരംഗം അലയടിക്കുമെന്ന്. എല്ലാ ബഹുമാനവും നിലനിർത്തിത്തന്നെ ആന്റണിയോട് ചോദിക്കട്ടെ രാഹുൽ അമേഠിയിൽ മത്സരിച്ചപ്പോൾ ഉത്തരേന്ത്യയിൽ പോകട്ടെ ഉത്തർപ്രദേശിൽ എന്ത് തരംഗമാണ് ആഞ്ഞുവീശിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠി കഴിഞ്ഞാൽ സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ് ജയിച്ചത്. മധ്യപ്രദേശിലും രണ്ട് സീറ്റ് മാത്രം. ഗുജറാത്തിലും രാജസ്ഥാനിലും ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും വട്ടപ്പൂജ്യം. എവിടെയും വിജയസാധ്യത ഇല്ലാത്തതുകൊണ്ടുതന്നെയാണ് വയനാടൻ ചുരം കയറാൻ രാഹുൽ ഗാന്ധി തയ്യാറായത്. 1984 ൽ 543 ൽ 404 സീറ്റ് കിട്ടിയ കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയത് 29 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമായി 44 സീറ്റുമാത്രമാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞുകൊണ്ടിരിക്കുകയാണിപ്പോൾ. ഈ തകർച്ച തടയാൻ കിഴക്കൻ യുപിയിൽ പ്രിയങ്കയെ ഇറക്കിയെങ്കിലും അതും ഗുണംപിടിക്കുന്നില്ലെന്നല്ലേ രാഹുലിന്റെ ഒളിച്ചോട്ടം വിളിച്ചുപറയുന്നത്. ഗതികേടിന്റെ ഭാഗമായാണ് വയനാട്ടിലേക്ക് വരുന്നതെന്ന് സാരം.
വയനാട്ടിലും കോൺഗ്രസിന്റെ വോട്ടിനേക്കാൾ ന്യുനപക്ഷത്തിന്റെ വോട്ടിലാണ് രാഹുലിന്റെ കണ്ണ്. ന്യൂനപക്ഷം ഭൂരിപക്ഷമായ മണ്ഡലമാണ് വയനാട്. എന്നാൽ, തന്റെ കർമഭൂമി അമേഠിയാണെന്നും ആ സീറ്റായിരിക്കും ജയിച്ചാൽ താൻ നിലനിർത്തുകയെന്നും പ്രഖ്യാപിച്ച ഒരാൾക്ക് എന്തിനുവേണ്ടി വയനാട്ടിലെ വോട്ടർമാർ വോട്ട് ചെയ്യണം. കേരളത്തിലെ ന്യുനപക്ഷത്തെ പറ്റിക്കാൻ ഈ ചെപ്പടിവിദ്യകൊണ്ടാകില്ല. രാജ്യത്ത് ബിജെപിയെ വെള്ളവും വളവും നൽകി വളർത്തിയത് കോൺഗ്രസാണെന്ന് എല്ലാവർക്കുമറിയാം. അയോധ്യയിലെ തർക്കസ്ഥലം ആരാധനയ്ക്കായി ഹിന്ദുക്കൾക്ക് തുറന്നുകൊടുത്തതും അയോധ്യയിൽ ശിലാന്യാസം അനുവദിച്ചതും ബാബ്റിമസ്ജിദ് തകർക്കപ്പെട്ടതും കോൺഗ്രസിന്റെ ഭരണകാലത്തായിരുന്നു. അയോധ്യയിൽനിന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിട്ടത് രാജീവ് ഗാന്ധിയാണെന്ന കാര്യവും മറക്കാറായിട്ടില്ല. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള രംഗനാഥമിശ്ര കമീഷനും സച്ചാർസമിതി റിപ്പോർട്ടും നടപ്പാക്കാൻ കോൺഗ്രസ് ഒരു ശുഷ്കാന്തിയും കാട്ടിയില്ല. ബിജെപിയെ തോൽപ്പിക്കുക എന്ന വാശിയോടെ പ്രവർത്തിക്കുന്നതിനുപകരം അവരുടെ ഹിന്ദുത്വ ആശയത്തെ ഏറിയോ കുറഞ്ഞോ സ്വീകരിക്കുന്നതും ഇവർ തന്നെയാണ്. രാഹുൽ ഗാന്ധി പൂണൂലിട്ട ബ്രാഹ്മണനാണെന്നും ശിവഭക്തനാണെന്നും പറഞ്ഞത് കോൺഗ്രസ് നേതൃത്വം തന്നെയാണ്. ഗുജറാത്തിൽ 26 പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തപ്പോൾ 30 ക്ഷേത്രത്തിലാണ് കയറിയിറങ്ങിയത്. ബിജെപിയേക്കാൾ ഹിന്ദുതാൽപ്പര്യം സംരക്ഷിക്കുന്നവരാണെന്ന് ആവർത്തിക്കുന്ന രാഹുൽ ഗാന്ധിയാണിപ്പോൾ തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിന് മുസ്ലിംലീഗിന്റെ കാലിൽ വീഴുന്നത്. ആ മുസ്ലിംലീഗാകട്ടെ എസ്ഡിപിഐ എന്ന തീവ്രാദപ്രസ്ഥാനത്തിന്റെ പിന്നാലെയാണ്. ഒരു ദേശീയ രാഷ്ട്രീയ കക്ഷിയുടെ ഗതികേടിന്റെ അങ്ങേയറ്റമാണിത്.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലൂടെ കോൺഗ്രസ് നൽകുന്ന സന്ദേശമെന്താണ് എന്ന് സീതാറാം യെച്ചൂരിയുടെയും പിണറായി വിജയന്റെയും ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത കോൺഗ്രസിനുണ്ട്. മാലോകർക്ക് മുഴുവൻ അറിയുന്ന കാര്യമാണ് ബിജെപിക്കും അവരെ നിയന്ത്രിക്കുന്ന ആർഎസ്എസിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന പ്രസ്ഥാനമാണ് സിപിഐ എമ്മും ഇടതുപക്ഷവും എന്നുള്ളത്. ബിജെപിയെയാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നതെങ്കിൽ അദ്ദേഹം മത്സരിക്കേണ്ടത് ഒരിക്കലും കേരളത്തിലല്ല. ഇന്നുവരെ ലോക്സഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് കഴിയാത്ത സംസ്ഥാനമാണിത്. കേരളത്തിൽ എന്നും പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. അപ്പോൾ രാഹുൽ ഗാന്ധി മത്സരിക്കുന്നത് എൽഡിഎഫിനോടാണ് എന്നർഥം. കോൺഗ്രസ് അധ്യക്ഷൻതന്നെ ഇടതുപക്ഷത്തോട് മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ പ്രധാനശത്രു ഇടതുപക്ഷമാണെന്ന് വരുന്നു. അങ്ങനെയുള്ള ഒരു നേതാവിനും രാഷ്ട്രീയ പ്രസ്ഥാനത്തിനും എങ്ങനെയാണ് ബിജെപിയെ ദേശീയമായി നേരിടാനാകുക? അമേഠിയെന്ന ഒരു മണ്ഡലത്തിൽപോലും ബിജെപിയെ നേരിട്ട് തോൽപ്പിക്കാൻ ആത്മവിശ്വാസമില്ലാത്ത ഒരു നേതാവിന് എങ്ങനെയാണ് ബിജെപി വിരുദ്ധ സഖ്യത്തിന്റെ നേതാവാകാൻ കഴിയുക. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥിതി ശോചനീയമാകുമെന്നതിന്റെ വ്യക്തമായ സൂചനയായി മാത്രമേ രാഹുലിന്റെ വയനാടൻ മത്സരത്തെ നോക്കിക്കാണാൻ കഴിയൂ. കോൺഗ്രസിന് മേൽകൈ ഇല്ലാത്ത ഒരു ബിജെപി വിരുദ്ധ സഖ്യത്തിലേക്കാണ് ദേശീയ രാഷ്ട്രീയം നീങ്ങുന്നതെന്നർഥം. ബിജെപിയെ അവരുടെ തട്ടകത്തിൽ നേരിടാനാകാതെ, അതിനുള്ള വീറും വാശിയും കാണിക്കാതെ ഒളിച്ചോടുന്ന രാഹുലിന്റെ രാഷ്ട്രീയതന്ത്രം അദ്ദേഹം ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്നതിന്റെ പ്രഖ്യാപനമാണ്. ഒരു നനഞ്ഞ പടക്കമായി മാത്രമേ ഈ മത്സരത്തെ കാണാനാകൂ. ആലങ്കാരികമായി പറഞ്ഞാൽ ഒരു പപ്പുസ്ട്രൈക്ക് ആണ് കോൺഗ്രസിന്റേത്. അത് അവരുടെ നാശം പൂർണമാക്കും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്