വിഎസിന്റെ ബദൽരേഖ രാഷ്ട്രീയ മറുകണ്ടം ചാടൽ; തൻപ്രമാണിത്തം ഉപേക്ഷിച്ചും തെറ്റുതിരുത്തിയും അച്ചടക്കത്തോടെ പ്രതിപക്ഷ നേതാവ് പാർട്ടിയോടൊപ്പം നിൽക്കണം; അടിതെറ്റിയത് ആകാശക്കോട്ടകൾ; വിഎസിനും മാദ്ധ്യമങ്ങൾക്കും വിമർശനവുമായി ദേശാഭിമാനി
തിരുവനന്തപുരം: ദേശാഭിമാനിയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വിമർശിച്ച് ലേഖനം. ആലപ്പുഴ സമ്മേളനത്തിൽ പാർട്ടി സമ്മേളന പ്രതിനിധിയായിരുന്ന ആർഎസ് ബാബുവാണ് വിഎസിനെതിരെ നിലപാടുകൾ വിശദീകരിക്കുന്നത്. പിണറായി വിജയനെ പിന്തുണച്ച് എഴുതിയിരിക്കുന്ന ലേഖനത്തിൽ മാദ്ധ്യമങ്ങൾക്കും വിമർശനമുണ്ട്. വിഎസിന്റെ ബദൽ രേഖ ഉയർത്തി സിപിഎമ്മിനെ തകർക്കാനുള്ള കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നീക്കം അപഹാസ്യമാണെന്നാണ് ബാബു വിശദീകരിക്കുന്നത്. പിണറായി വിജയനുമായി അടുത്തു നിൽക്കുന്ന ദേശാഭിമാനിയുടെ പ്രധാനികളിൽ ഒരാളാണ് ബാബു.
ആലപ്പുഴ സമ്മേളനത്തിന്റെ ചർച്ചകളിലും വിഎസിനെതിരെ ബാബു വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് പകരം ഇപി ജയരാജന്റെ പേരുയർത്തിയെന്ന വാദത്തേയും ബാബു തള്ളുന്നു. കോടിയേരിയെ അല്ലാതെ ആരേയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണ സംസ്ഥാന നേതൃത്വത്തിനുണ്ടെന്നും വിശദീകരിക്കുന്നു.
വി എസിന്റെ 'ബദൽരേഖ'യെപ്പറ്റിയുള്ള സംസ്ഥാന സെക്രട്ടറിയറ്റിന്റെ പ്രമേയത്തിലെ ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ നിലപാട് ശരിവച്ചിരിക്കുകയാണ് കേന്ദ്രനേതൃത്വവും സംസ്ഥാനസമ്മേളനവും. സെക്രട്ടറിയറ്റ് പ്രമേയത്തെ പുച്ഛിച്ചുതള്ളിയ വി എസിന്റെ നടപടിയും അദ്ദേഹം വാങ്മൂലം നടത്തിയ പരസ്യവിശദീകരണവും സാധാരണനിലയിൽ ഒരുപാർട്ടി അംഗത്തിന്റെ അച്ചടക്കത്തിന് നിരക്കുന്നതല്ല. പാർട്ടിയുടെ ശത്രുക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് വി എസിന്റെ 'ബദൽരേഖ'യെന്ന് കെപിസിസി യോഗം ചൊവ്വാഴ്ച കൈക്കൊണ്ട തീരുമാനം വ്യക്തമാക്കുന്നുവെന്നാണ് ബാബുവിന്റെ അഭിപ്രായം.
വി എസ് പരസ്യപ്പെടുത്തിയ രേഖയുടെ അടിസ്ഥാനത്തിൽ ചന്ദ്രശേഖരൻകേസിൽ സിപിഐ എം നേതാക്കൾക്കെതിരെ പുതിയ അന്വേഷണവും കള്ളക്കേസും ഉണ്ടാക്കുന്നതിന് സംസ്ഥാന സർക്കാരിനോട് കെപിസിസി ശുപാർശചെയ്തിരിക്കുകയാണ്. ഇതിന്റെ നിയമസാധുത ചോദ്യംചെയ്യപ്പെടുന്നതാണ്. അതിനപ്പുറം 'ബദൽരേഖ'യുടെ രാഷ്ട്രീയം കെപിസിസിയുടെയും ഉമ്മൻ ചാണ്ടിയുടെയും കൈയിൽ കളിക്കുന്നതായി. ഇങ്ങനെ സംഘടനാപരമായി മാത്രമല്ല രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് 'ബദൽരേഖ'യും അതേത്തുടർന്നുള്ള നിലപാടുകളുമെന്നും വിശദീകരിക്കുന്നു
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനുംവച്ച കെണിയിൽ വീണിരിക്കുകയാണ് 'ബദൽരേഖ'. ഇതൊക്കെയാണെങ്കിലും തൻപ്രമാണിത്തം ഉപേക്ഷിച്ചും തെറ്റുതിരുത്തിയും അച്ചടക്കത്തോടെ പാർട്ടിയോടൊപ്പം നിൽക്കാനാണ് പാർട്ടി ജനറൽസെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളുടെയും അഭ്യർത്ഥന. തികച്ചും ക്ഷമാശീലത്തോടെയാണ് ഈ വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെടുന്നത്. പൊതുസമൂഹത്തിൽ പാർട്ടിയുടെ നിലപാടിനോടുള്ള പിന്തുണ വർധിക്കുകയാണ്. ഇതിന്റെയെല്ലാം ഫലമായി സിപിഐ എമ്മിനെതിരെ കെട്ടിയുയർത്തിയ ആകാശക്കോട്ടകൾക്ക് അടിതെറ്റുകയാണെന്നും പറയുന്നു.
ദേശാഭിമാനി ലേഖനത്തിന്റെ പൂർണ്ണ രൂപം
അടിതെറ്റിയ ആകാശക്കോട്ടകൾ
ആർ എസ് ബാബു
സിപിഐ എം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ മഹാവിജയമായി പരിസമാപിച്ചതും പാർട്ടി കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്റെ പരസ്യപ്പെടുത്തിയ 'ബദൽരേഖ' കെപിസിസിയോഗം ആയുധമാക്കിയതും പുതിയ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത് സ്ഥാനമൊഴിഞ്ഞ സെക്രട്ടറിയുടെ നിർദ്ദേശം അവഗണിച്ചാണെന്ന നുണവാർത്തയും കേരളരാഷ്ട്രീയത്തിലെ വർത്തമാനകാല പ്രവണതകളിലേക്കുള്ള വിരൽചൂണ്ടലാണ്. സിപിഐ എമ്മിനെ ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു 'മാർക്സിസ്റ്റ് വിരുദ്ധ തരംഗം' വി എസിന്റെ പേരിൽ സൃഷ്ടിക്കാനാണ് പാർട്ടി സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ചേർന്ന ദിവസങ്ങളിലെല്ലാം ബഹുഭൂരിപക്ഷം മാദ്ധ്യമങ്ങളും ശ്രമിച്ചത്. സമ്മേളനത്തിന്റെ ശോഭ കെടുത്താൻ കമ്യൂണിസ്റ്റ് വിരുദ്ധ മാദ്ധ്യമങ്ങൾ മാത്രമല്ല, അവയ്ക്ക് കോപ്പുകൂട്ടാൻ ദിവസേന ദുഷ്പ്രചാരണവുമായി രാഷ്ട്രീയപാർട്ടികൾ, ഗ്രൂപ്പുകൾ, വ്യക്തികൾ അടക്കം ചാനലുകളിലും പുറത്തും ഇറങ്ങി. യുഡിഎഫ് നേതാവിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ 'വി എസിനുവേണ്ടി' വിരലിലെണ്ണാവുന്നവരുടെ പ്രകടനവും കണ്ടു.
എന്നാൽ, ആലപ്പുഴയിൽ വിജയകരമായി നടന്ന പ്രതിനിധിസമ്മേളനവും തുടർന്ന് ഇന്ത്യക്കകത്തും പുറത്തുമുള്ള ജനലക്ഷങ്ങൾ കണ്ട് ആഹ്ലാദിച്ച വമ്പിച്ച റാലിയും പൊതുസമ്മേളനവും അതിൽ അലയടിച്ച വികാരവും മാർക്സിസ്റ്റ് വിരുദ്ധർക്ക് വല്ലാത്ത നിരാശ പ്രദാനംചെയ്തു. പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷനേതാവുമായ വി എസ് അച്യുതാനന്ദൻ എത്തിയില്ലെങ്കിൽ ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിൽ ജനലക്ഷങ്ങൾ പോയിട്ട് പൂച്ചക്കുട്ടികൾപോലും എത്തില്ലെന്ന് കരുതിയ വിദ്വാന്മാരുണ്ട്. ഈ വിധത്തിൽ ചാനലുകളിലിരുന്ന് വമ്പുപറഞ്ഞ കേമന്മാരുണ്ട്. സമ്മേളനത്തിനും റാലിക്കും വി എസ് വരില്ലെന്ന് മാദ്ധ്യമങ്ങൾ നേരത്തെ അറിയിച്ചിട്ടും ജനലക്ഷങ്ങൾ ചെങ്കൊടിയേന്തി സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി എത്തി. 25,000 ചുവപ്പ് വളന്റിയർമാർ നേതാക്കളുടെ സല്യൂട്ട് സ്വീകരിച്ചു. വ്യക്തി എത്ര മഹാനാണെങ്കിലും അല്ലെങ്കിലും ആ വ്യക്തിയുടെ പേരിലല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊള്ളുന്നതെന്ന് ആലപ്പുഴ റാലി വിളംബരംചെയ്തു.
ആ റാലിയിൽ തെളിഞ്ഞ രണ്ട് പ്രത്യേകതകളുണ്ട്. പ്രതിസന്ധികളിൽ പാർട്ടിയെ കരകയറ്റിയ ഉരുക്കുപോൽ ഉറച്ച പാർട്ടി നേതൃത്വത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ശ്രദ്ധേയമായ ഒരു കാര്യം. പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സ്റ്റേഡിയം വരവേറ്റത് അതീവ ആഹ്ലാദത്തോടെ കരഘോഷം മുഴക്കിയാണ്. പതിനാറുവർഷം പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാത്തുസൂക്ഷിക്കുകയും വിഭാഗീയതകൾക്ക് അതീതമായി പാർട്ടിയിൽ ഐക്യം കെട്ടിപ്പടുക്കാൻ ധീരനിലപാട് കൈക്കൊള്ളുകയുംചെയ്ത പിണറായി വിജയന്റെ പേര് സ്വാഗതപ്രാസംഗികനും അധ്യക്ഷനും അടക്കമുള്ളവർ ഉച്ചരിച്ചപ്പോൾ സ്റ്റേഡിയം ആർത്തിരമ്പി ഹർഷാരവം മുഴക്കി. നിലയ്ക്കാത്ത ആ സംഘടിത ആരവം പിണറായി സ്വീകരിച്ച പാർട്ടി സംഘടനാരാഷ്ട്രീയ നിലപാടുകൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട അറുനൂറിലധികം പ്രതിനിധികളെ 'പിണറായിയുടെ ആളുകൾ' എന്ന് മുദ്രകുത്തുന്ന ചാനൽജീവികൾ കണ്ണുതുറന്ന് കാണണം ജനങ്ങളുടെ ഈ മനസ്സ്. വി എസിന്റെ പേര് ഉപയോഗിച്ച് സിപിഐ എം തകരാൻ പോകുകയാണെന്ന് സ്വപ്നംകണ്ട കെപിസിസി പ്രസിഡന്റ് വി എം സുധീരനോട് ആലപ്പുഴ റാലി കൺകുളിർക്കെ കാണാൻ വൃന്ദ കാരാട്ട് ഉപദേശിച്ചത് പ്രസക്തം.
'വ്യക്തിമഹാത്മ്യ സിദ്ധാന്തം' നിരാകരിച്ച റാലിയിലെ നേതാക്കളുടെ പ്രസംഗമാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. സിപിഐ എം ഏതെങ്കിലും വ്യക്തികളുടെയോ സംഘങ്ങളുടെയോ അല്ല ജനങ്ങളുടെ പൊതുസ്വത്താണെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഓർമിപ്പിച്ചത് ആലപ്പുഴയിലെ ജനസഞ്ചയം കരഘോഷത്തോടെയാണ് സ്വീകരിച്ചത്. വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന മാർക്സിസംലെനിനിസത്തിന്റെ അടിസ്ഥാനപ്രമാണമാണ് കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ആലപ്പുഴയിൽ ഈ മഹാസമ്മേളനം നടക്കുമ്പോൾ കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദൻ ആദ്യവസാനം ഉണ്ടാകേണ്ടതായിരുന്നെന്നും രണ്ടാംദിവസം സമ്മേളനത്തിൽനിന്ന് പുറത്തുപോയ വി എസിനോട് തിരിച്ചുവന്ന് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
വ്യക്തികേന്ദ്രീകൃത പാർട്ടിയല്ല ഇതെന്നും താൻപോയാലും ആരുപോയാലും സിപിഐ എം നിലനിൽക്കുകയും വളരുകയുംചെയ്യുമെന്ന് വ്യക്തമാക്കിയ കോടിയേരി, പാർട്ടിയെ വെല്ലുവിളിച്ച എം വി രാഘവന്റെയും ഗൗരിയമ്മയുടെയും ഭീഷണികൾ കേട്ട് കണ്ണൂരിലും ആലപ്പുഴയിലും ഉൾപ്പെടെ സിപിഐ എം തകരാൻപോകുന്നുവെന്ന് കിനാവ് കണ്ടവരുടെ അനുഭവമാണ് വിവരിച്ചത്. ഗൗരിയമ്മ പാർട്ടി വിട്ടപ്പോൾ തിരുവിതാംകൂറിൽ പാർട്ടി തകർന്നെന്നായിരുന്നു പ്രചാരണം. പക്ഷേ, അടുത്തവർഷം പാർട്ടിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽവന്നത് കോടിയേരി ഓർമിപ്പിച്ചു. ജനങ്ങൾ ഏറ്റവും വലിയ ഹർഷാരവത്തോടെയാണ് പിണറായിയുടെ പ്രസംഗത്തെ സ്വീകരിച്ചത്. രക്തസാക്ഷിത്വത്തേക്കാൾ വലുതായി ഒരു ത്യാഗവുമില്ലെന്ന് ചൂണ്ടിക്കാട്ടുകയും ജീവരക്തംകൊണ്ട് ലോക്കപ്പ് മുറിയിലെ ഭിത്തിയിൽ ചുവപ്പുപരത്തിയ ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ ധീരസ്മരണ അയവിറക്കുകയും ചെയ്തത് വർത്തമാനകാല രാഷ്ട്രീയ അവസ്ഥകളോടുള്ള പ്രതികരണമായിരുന്നു. പാർട്ടി സമ്മേളനത്തിൽ പ്രകടമായ ഐക്യത്തെ പിബി അംഗം സീതാറാം യെച്ചൂരി ശ്ലാഘിക്കുകയും ചെയ്തു.
പ്രതിനിധികളിലും നേതാക്കളിലും നല്ല ഐക്യം പ്രകടമായ സംസ്ഥാന സമ്മേളനത്തെ അപകീർത്തിപ്പെടുത്താനുള്ള ദുഷിച്ച വാർത്തകളും ഇടംപിടിച്ചിട്ടുണ്ട്. അതിനുദാഹരണമാണ് കേരളകൗമുദി ഒന്നാംപേജിൽ ബഹുകോളത്തിൽ നൽകിയ 'ആദ്യം ഉയർന്നത് ഇ പി ജയരാജന്റെ പേര്' എന്ന കള്ളവാർത്ത. പിണറായി വിജയൻ ഇ പി ജയരാജന്റെ പേര് നിർദ്ദേശിച്ചെന്നും അത് നിരാകരിച്ച് കോടിയേരിയെ സെക്രട്ടറിയാക്കാൻ പിബി നിർദ്ദേശിച്ചെന്നുമുള്ള കെട്ടുകഥയാണ് 'പേട്ട പത്ര'ത്തിന്റേത്. 16 വർഷം സംസ്ഥാന സെക്രട്ടറിയായി തുടർന്ന ഒരു നേതാവിന്റെ അനുഭവപരിജ്ഞാനവും സംഘടനാബോധവും രാഷ്ട്രീയപക്വതയും ഉൾച്ചേരുന്ന നിർദ്ദേശം സ്വാഭാവികമായും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനഘടകമാണ്. പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനുള്ള വിവിധതലങ്ങളിലെ ആലോചനകളിലോ തെരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനകമ്മിറ്റിയിലോ കോടിയേരിയുടെ പേരിനെപ്പറ്റി ഒരുതർക്കവും ഉണ്ടായില്ല. എന്നിട്ടാണ് പിണറായി നിർദ്ദേശിച്ച പേര് തള്ളിയെന്ന സങ്കൽപ്പകഥ രചിച്ചത്.
പിണറായി വിജയൻ മലപ്പുറം സംസ്ഥാന സമ്മേളനം കഴിയുമ്പോൾ പിണറായിയിലെ ബ്രാഞ്ചിൽ ഒതുങ്ങുമെന്ന് പ്രവചനം നടത്തിയ സ്വപ്നജീവിയായ 'പേട്ട പത്ര'ത്തിൽനിന്ന് മറ്റൊന്നു പ്രതീക്ഷിക്കേണ്ട. സിപിഐ എമ്മിൽ ആഭ്യന്തരക്കുഴപ്പം സൃഷ്ടിക്കാൻ പലപ്പോഴും പക്ഷംപിടിച്ച ജിഹ്വയാണത്. മറ്റാർക്കോവേണ്ടി അവർ നടത്തുന്ന ആ പണി ഇത്തരം പലരൂപങ്ങളിൽ തുടരുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും സിപിഐ എം നേതൃത്വത്തിലും അണികളിലും അനുഭാവിവൃന്ദത്തിലും ആശയക്കുഴപ്പമുണ്ടാക്കാൻ കഴിയില്ല. വി എസിന്റെ പേരുപയോഗിച്ച് നാട്ടിൽ കമ്യൂണിസ്റ്റ് വിരുദ്ധ തരംഗം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മാദ്ധ്യമങ്ങളും രാഷ്ട്രീയ നിരൂപകരും പ്രചരിപ്പിച്ച വാർത്തകൾ പലതാണ്. പാർട്ടി സംസ്ഥാന സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ വി എസിനെ തിരിച്ചുകൊണ്ടുവരുന്നതിനായി വി എസ് ഉന്നയിച്ച നിബന്ധനകൾ പാർട്ടി അംഗീകരിക്കാൻപോകുന്നുവെന്ന അഭ്യൂഹം ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള ചാനലുകൾ അനുസ്യൂതം നൽകി.
ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരും ബംഗാൾ ഘടകവും വി എസിനൊപ്പമെന്നും അവയ്ലബിൾ പിബി വി എസിന്റെ നിബന്ധന അംഗീകരിക്കുമെന്നും ഏഷ്യാനെറ്റിന്റെ ഡൽഹി ലേഖകൻ പ്രശാന്ത് രഘുവംശം ഉൾപ്പെടെയുള്ളവർ പ്രചരിപ്പിച്ചു. മനോരമയിൽ വന്ന വി എസിന്റെ 'ബദൽരേഖ'യ്ക്ക് എതിരായി പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗീകരിച്ച പ്രമേയം മരവിപ്പിക്കുമെന്നും അതിലെ ഒരുഭാഗം നീക്കംചെയ്യാൻ പോകുന്നുവെന്നും ഇക്കൂട്ടർ പ്രവചിച്ചു. അതുപോലെ ടി പി ചന്ദ്രശേഖരൻ കേസിൽ വി എസ് ഉന്നയിക്കുന്ന ആവശ്യങ്ങളിൽ നടപടി സ്വീകരിക്കാമെന്ന ഉറപ്പ് പിബി നൽകുമെന്നും വാർത്ത നൽകി. പക്ഷേ, ഇതൊന്നും പിബിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഒരു വിലപേശലിനും പാർട്ടി വഴങ്ങില്ലെന്ന് പ്രകാശ് കാരാട്ട് ആദ്യം സംസ്ഥാന പ്രതിനിധി സമ്മേളനത്തെയും പിന്നീട് ഫോൺചെയ്ത് വി എസിനെയും അറിയിച്ചു.
ഇങ്ങനെ വി എസിന്റെ 'ബദൽരേഖ'യെപ്പറ്റിയുള്ള സംസ്ഥാന സെക്രട്ടറിയറ്റിന്റെ പ്രമേയത്തിലെ ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ നിലപാട് ശരിവച്ചിരിക്കുകയാണ് കേന്ദ്രനേതൃത്വവും സംസ്ഥാനസമ്മേളനവും. സെക്രട്ടറിയറ്റ് പ്രമേയത്തെ പുച്ഛിച്ചുതള്ളിയ വി എസിന്റെ നടപടിയും അദ്ദേഹം വാങ്മൂലം നടത്തിയ പരസ്യവിശദീകരണവും സാധാരണനിലയിൽ ഒരുപാർട്ടി അംഗത്തിന്റെ അച്ചടക്കത്തിന് നിരക്കുന്നതല്ല. പാർട്ടിയുടെ ശത്രുക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് വി എസിന്റെ 'ബദൽരേഖ'യെന്ന് കെപിസിസി യോഗം ചൊവ്വാഴ്ച കൈക്കൊണ്ട തീരുമാനം വ്യക്തമാക്കുന്നു.
വി എസ് പരസ്യപ്പെടുത്തിയ രേഖയുടെ അടിസ്ഥാനത്തിൽ ചന്ദ്രശേഖരൻകേസിൽ സിപിഐ എം നേതാക്കൾക്കെതിരെ പുതിയ അന്വേഷണവും കള്ളക്കേസും ഉണ്ടാക്കുന്നതിന് സംസ്ഥാന സർക്കാരിനോട് കെപിസിസി ശുപാർശചെയ്തിരിക്കുകയാണ്. ഇതിന്റെ നിയമസാധുത ചോദ്യംചെയ്യപ്പെടുന്നതാണ്. അതിനപ്പുറം 'ബദൽരേഖ'യുടെ രാഷ്ട്രീയം കെപിസിസിയുടെയും ഉമ്മൻ ചാണ്ടിയുടെയും കൈയിൽ കളിക്കുന്നതായി. ഇങ്ങനെ സംഘടനാപരമായി മാത്രമല്ല രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് 'ബദൽരേഖ'യും അതേത്തുടർന്നുള്ള നിലപാടുകളും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനുംവച്ച കെണിയിൽ വീണിരിക്കുകയാണ് 'ബദൽരേഖ'. ഇതൊക്കെയാണെങ്കിലും തൻപ്രമാണിത്തം ഉപേക്ഷിച്ചും തെറ്റുതിരുത്തിയും അച്ചടക്കത്തോടെ പാർട്ടിയോടൊപ്പം നിൽക്കാനാണ് പാർട്ടി ജനറൽസെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളുടെയും അഭ്യർത്ഥന. തികച്ചും ക്ഷമാശീലത്തോടെയാണ് ഈ വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെടുന്നത്. പൊതുസമൂഹത്തിൽ പാർട്ടിയുടെ നിലപാടിനോടുള്ള പിന്തുണ വർധിക്കുകയാണ്. ഇതിന്റെയെല്ലാം ഫലമായി സിപിഐ എമ്മിനെതിരെ കെട്ടിയുയർത്തിയ ആകാശക്കോട്ടകൾക്ക് അടിതെറ്റുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്