രാഹുൽജി എന്ന നിലയ്ക്കാത്ത കൊച്ചു ശബ്ദം കേട്ട് വാഹനം നിർത്തി ഇറങ്ങിയ രാഹുൽ ഫാത്തിമയെ എടുത്തുയർത്തി; സോനയെ ചേർത്ത് നിർത്തി പിടിച്ചു; ഇളകിയാർന്ന ജനക്കൂട്ടത്തിന്റെ ആവേശചൂടിൽ എല്ലാം മറന്ന് രാഹുലും പ്രിയങ്കയും; ഷുക്കൂറിനും ഷുഹൈബിനും കൃപേഷിനും ജയ് വിളിക്കാൻ മറക്കാതെ യൂത്ത് കോൺഗ്രസുകാർ; ജനക്കൂട്ടത്തെ മറികടക്കാൻ റോ ഷോ പോയത് സുരക്ഷാ പരിശോധന ഒരുക്കാത്ത പാതയിലൂടെ; വയനാടിന് ഒരിക്കലും മറക്കാനാവാതെ വ്യാഴാഴ്ച കടന്നു പോയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൽപറ്റ: എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചാണ് ജനക്കൂട്ടം ഒഴുകിയെത്തിയത്. ഇതോടെ എന്ത് ചെയ്യണമെന്ന് ആർക്കും അറിയാത്ത അവസ്ഥ. സ്വീകരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കയും അക്ഷരാർത്ഥത്തിൽ എല്ലാം മറന്നു. അവരും ജനക്കൂട്ടത്തിന്റെ ഭാഗമായി. ഇതിനിടെ മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ വൻ സുരക്ഷാവീഴ്ചയും ഉണ്ടായി. കളക്ടറേറ്റിലെ പത്രിക സമർപ്പണത്തിനു ശേഷം പുറത്തിറങ്ങിയ രാഹുലിന്റെയും പ്രിയങ്കയുടെയും വാഹനവ്യൂഹത്തെ കടത്തിവിട്ടത് വയനാട്ടിലെ വനമേഖലയോടു ചേർന്ന കൽപറ്റ ബൈപാസ് റോഡിലൂടെ. നേരത്തെ നിശ്ചയിച്ചിട്ടില്ലാതിരുന്നതിനാൽ ബൈപാസിൽ പൊലീസ് പരിശോധനയോ സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായില്ല. ജനക്കൂട്ടത്തെ മറികടക്കാൻ ഇങ്ങനെ ചിലത് വേണ്ടി വരികയായിരുന്നു. അല്ലെങ്കിൽ ജനക്കൂട്ടം രാഹുലിനെ മടങ്ങാൻ അനുവദിക്കില്ലായിരുന്നു. അത്രയേറെയായിരുന്നു വയനാട്ടുകാർ പ്രകടിപ്പിച്ച സ്നേഹം
കൽപറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നു കലക്ടറേറ്റ് വരെ റോഡ് ഷോ നടത്തി പത്രിക സമർപ്പിച്ച ശേഷം രാഹുൽ മടങ്ങുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ പതിനായിരക്കണക്കിനു വരുന്ന ജനക്കൂട്ടം തിങ്ങിനിറഞ്ഞെത്തിയതോടെ, ഈ പദ്ധതി പൊളിഞ്ഞു. തുടർന്ന് യുഡിഎഫ് നേതാക്കളുടെ നിർദ്ദേശപ്രകാരം വാഹനവ്യൂഹം എതിരെയുള്ള വഴിയിലൂടെ ബൈപാസ് റോഡിൽ കയറി ഒരു കിലോമീറ്ററോളം അധികം കറങ്ങി കൽപറ്റ നഗരത്തിലേക്കു തിരിച്ചെത്തുകയായിരുന്നു. പിന്നീട് കൽപറ്റ പഴയ സ്റ്റാൻഡ് പരിസരത്തുനിന്നു വീണ്ടും റോഡ് ഷോ തുടങ്ങി. അങ്ങനെ എല്ലാം ശുഭമായി അവസാനിച്ചു. രാഹുലും പ്രിയങ്കയും വയനാട്ടിൽ നിന്ന് തിരിച്ചു മടങ്ങി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ വയനാട്ടിലേക്കുള്ള വരവ് പ്രചരണത്തേയും ചൂട് പിടിപ്പിച്ചു. ചരിത്ര ഭൂരിപക്ഷം രാഹുലിനൊരുക്കാൻ യുഡിഎഫ് കൈയും മെയ്യും മറന്ന് ഒന്നിക്കുകയാണ്.
നാമനിർദ്ദേശ പട്ടിക സമർപ്പിക്കാൻ വ്യാഴാഴ്ച്ച രാവിലെ പ്രിയങ്കയോടൊപ്പം വയനാട് എത്തിയ രാഹുൽ, സ്വീകരണ ജാഥയുടെ അകമ്പടിയോടെയാണ് കൽപ്പറ്റയിലെ സർക്കാർ ഓഫീസിലേക്ക് എത്തിയത്. നാമനിർദ്ദേശപത്രിക സമർപ്പിച്ചതിനു ശേഷം തന്റെ സന്തോഷം പങ്കുവെക്കാനും രാഹുൽ ഗാന്ധി മറന്നില്ല. 'വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിന് മുന്നിൽ കീഴടങ്ങി' എന്ന സന്ദേശമാണ് രാഹുൽ ട്വിറ്ററിൽ രേഖപ്പെടുത്തിയത്. കൂടാതെ വയനാട്ടിൽ നടന്ന പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. നേരത്തെ, ജാഥ റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ പരിക്കേറ്റ മാധ്യമ പ്രവർത്തകനെ സഹായിക്കുന്ന പ്രിയങ്കയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.
വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം കൽപറ്റയിൽ നിന്നു കരിപ്പൂരിലേക്കു ഹെലികോപ്റ്ററിൽ തിരിക്കും മുൻപേ സംസ്ഥാനത്തെ ഉന്നത നേതാക്കളോടായി രാഹുൽഗാന്ധി പറഞ്ഞു: അപ്പോൾ ട്വന്റി ട്വന്റി! കേരളത്തിലെ 20 സീറ്റിലും ജയിച്ചിരിക്കണമെന്നു രാഹുൽ പങ്കുവച്ച ആവേശത്തിലും ആത്മവിശ്വാസത്തിലുമാണു കോൺഗ്രസ്. ഇന്നലെ ഇളകിമറിഞ്ഞ കൽപറ്റ കോൺഗ്രസ് നേതൃത്വത്തെയും അമ്പരപ്പിച്ചു. എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം അവിടെയുണ്ടായി. പഴയ പ്രതാപം കോൺഗ്രസ് തിരിച്ചുപിടിക്കുന്നതിന്റെ സൂചനയായി ആ റോഡ് ഷോയെ ദേശീയമാധ്യമങ്ങൾ വിശേഷിപ്പിച്ചു.
കോളടിച്ചത് ഫാത്തിമയ്ക്കും സോയയ്ക്കും
'രാഹുൽ ജീ...' എന്ന് നീട്ടിവിളിച്ചപ്പോൾ ഒരു ചിരിയോടു കൂടിയുള്ള 'ടാറ്റ' മാത്രമാണ് പ്രതീക്ഷിച്ചത്. എന്നാൽ ഹാത്തിമിനും സോയയ്ക്കും രാഹുൽ ഗാന്ധി സമ്മാനിച്ചത് എക്കാലവും ഓർമയിൽ സൂക്ഷിക്കുവാനുള്ള സുന്ദര നിമിഷമായിരുന്നു. പത്രത്താളുകളിലും ടിവിയിലും മാത്രം കണ്ടു പരിചയമുള്ള രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അകലെനിന്നെങ്കിലും ഒരുനോക്ക് കാണുവാൻ രാവിലെ 7ന് അമ്മ ജസ്ന മുബീറിനൊപ്പം കോഴിക്കോട്ടെ ഗവ.ഗെസ്റ്റ് ഹൗസിന് മുൻപിലെത്തിയതാണ് ഇരട്ടകളായ ഹാത്തിമും സോയയും. സുരക്ഷാ ഉദ്യോഗസഥരുടെ സമീപത്തായി മണിക്കൂറുകൾ കാത്തുനിന്നു. ഒടുവിൽ നിരനിരയായി വാഹനങ്ങൾ ഗേറ്റ് കടന്നവരുന്നതു കണ്ടതോടെ ആവേശമായി. ആ വെള്ള വാഹനത്തിനുള്ളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉണ്ടെന്നു പറഞ്ഞതോടെ ഇരുവരും 'രാഹുൽ ജീ...' എന്ന് നീട്ടി വിളിക്കുവാൻ തുടങ്ങി.
വിളികേട്ട് ആദ്യം ഒരു 'ടാറ്റ' നൽകിയെങ്കിലും കുരുന്നുകളുടെയൊപ്പം പ്രവർത്തകരുടെയും നിർത്താതെയുള്ള വിളി കേട്ട് രാഹുൽ വാഹനം നിർത്താൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ രാഹുൽ ഹാത്തിമിനെ എടുത്തുയർത്തുകയും സോയയ്ക്ക് ഷേക്ക് ഹാൻഡ് നൽകി.
ുകയും ചെയ്തു. പ്രവർത്തകർ രാഹുലിനെ വളഞ്ഞതോടെ അഭിവാദ്യ മുദ്രാവാക്യങ്ങളും ഉയർന്നു. വാഹനത്തിനുള്ളിൽ ഇരുന്നു പ്രിയങ്കയും പുഞ്ചിരിയോടെ കൈവീശി. പ്രവർത്തകരോടും കുട്ടികളോടും കുശലത്തിനു ശേഷം വാഹനത്തിലേക്ക് മടങ്ങിയെത്തിയ രാഹുൽ യാത്ര തുടർന്നു. ഈസ്റ്റ് ഹിൽ നേതാജി നഗറിൽ താമസിക്കുന്ന സി.എ. മുബീറിന്റെയും ജസ്ന മുബീറിന്റെയും മക്കളാണ് 5 വയസ്സുകാരായ ഹാത്തിമും സോയയും.
''രാ..ഗാ.. രാ..ഗാ..രാജകുമാരാ..രാജ്യത്തിന്റെ രാജകുമാരാ''
രക്തസാക്ഷികളെ ആരും മറന്നില്ല. രാഹുൽ എത്തുമ്പോഴും മുദ്രാവക്യങ്ങളിൽ അവരും നിറഞ്ഞു. '' മുത്തേ മുത്തേ കൃപേഷേ...മുത്തേ മുത്തേ ശരത്തേ... രാഹുൽ വന്നെടാ..രാഹുൽ വന്നെടാ..'' തൊണ്ട പൊട്ടുമാറുച്ചത്തിൽ യൂത്ത് കോൺഗ്രസുകാർ മുദ്രാവാക്യം വിളിച്ചു. മുഷ്ടികൾ ആകാശത്തേക്ക് ഉയരുന്നു.
കാസർകോടു നിന്നെത്തിയ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രിയസ്ഥാനാർത്ഥി വരുന്നത് വോട്ടുകൾ കൊണ്ട് കണക്കു തീർക്കാനാണെന്ന ആവേശത്തിൽ മുദ്രാവാക്യം മുഴക്കുന്നത്. കാസർകോട് കല്ലുരവി, പെരിയ തുടങ്ങിയ മേഖലകളിൽനിന്ന് അനേകം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൽപറ്റ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. ''മുത്തേ മുത്തേ ഷുക്കൂറേ.. മുത്തേ മുത്തേ ശുഹൈബേ...'' എന്നായിരുന്നു തുടർന്നുള്ള മുദ്രാവാക്യങ്ങൾ. രാഹുലിന്റെയും പ്രിയങ്കയുടെയും വരവിൽ നുരഞ്ഞുപൊന്തിയ ആവേശം മുദ്രാവാക്യങ്ങളിലേക്ക് നിറയ്ക്കാനും അനുയായികൾ ശ്രമിച്ചു. കൃപേഷിനേയും ശരത് ലാലിനേയും അവർ മറന്നില്ല. ധീര രക്ഷസാക്ഷികൾക്ക് വേണ്ടിയുള്ള അവതാര പിറവിയാണ് രാഹുൽ എന്ന തരത്തിലായിരുന്നു മുദ്രാവാക്യങ്ങൾ.
രാജീവ് ഗാന്ധിക്കു ജയ് വിളിച്ചാണ് പ്രായമായ പലരും ആവേശം പ്രകടിപ്പിച്ചത്. ''രാ..ഗാ.. രാ..ഗാ..രാജകുമാരാ..രാജ്യത്തിന്റെ രാജകുമാരാ'' വിളികളാണ് മുദ്രാവാക്യങ്ങളിൽ പുതുമതീർത്തത്. 'വർഗീയതയുടെ മതിലു പൊളിക്കാൻ, ചോരച്ചെങ്കൊടി കടലിൽ തള്ളാൻ, വരുന്നു ഞങ്ങടെ നേതാവ്...' തുടങ്ങിയ മുദ്രാവാക്യങ്ങളും അണികളിൽ ആവേശം വിരിയിച്ചു.
വയനാട്ടിന്റെ ആവേശമായി പ്രിയങ്ക
കൽപറ്റ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിലാണു 11 മണിയോടെ ഹെലികോപ്റ്റർ വന്നിറങ്ങിയത്. തൂവെള്ള കുർത്തയണിഞ്ഞ് രാഹുലും മെറൂണും മഞ്ഞയും സാരിയുടുത്ത് പ്രിയങ്കയും. തിങ്ങിനിറഞ്ഞു കാത്തുനിന്ന ജനങ്ങൾക്കിടയിലൂടെ തുറന്ന ട്രക്കിലാണ് ഇരുവരും കലക്ടറേറ്റിലേക്കു പോയത്. 11.30നു പത്രിക നൽകി. വരണാധികാരിയായ കലക്ടർ എ.ആർ. അജയകുമാറിനു മുൻപിൽ ദൈവനാമത്തിൽ രാഹുലിന്റെ പ്രതിജ്ഞ. നടപടിക്രമങ്ങൾ പൂർത്തിയാക്കി 20 മിനിറ്റിനു ശേഷം പുറത്തേക്ക്. ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് കൽപറ്റ ബൈപാസിലൂടെ രാഹുലും പ്രിയങ്കയും തിരികെ പിണങ്ങോട് ജംക്ഷനിലെത്തി. അവിടെനിന്നു 2.5 കിലോമീറ്ററോളം നീണ്ട റോഡ് ഷോയ്ക്കു തുടക്കം.
ആദ്യമായാണ് പ്രിയങ്ക ഉത്തരേന്ത്യയ്ക്കു പുറത്തു റോഡ് ഷോയിൽ പങ്കെടുക്കുന്നത്. പ്രിയങ്കയെ കാണാൻ വേണ്ടിമാത്രം ആയിരക്കണക്കിനു സ്ത്രീകളും പെൺകുട്ടികളും കാത്തുനിന്നു. ഓടിയെത്തിയ ചില പ്രവർത്തകരുടെ കൈപിടിച്ചു കുലുക്കുമ്പോൾ ജനങ്ങളുടെ ആവേശം ഇരട്ടിച്ചു. പത്രിക നൽകാനുള്ള യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സഖ്യകക്ഷി പ്രതിനിധികളായി പി.കെ.കുഞ്ഞാലിക്കുട്ടി, ജോസ് കെ.മാണി, അനൂപ് ജേക്കബ് തുടങ്ങിയവരും വാഹനത്തിലുണ്ടായിരുന്നു. കെ.പി.എ. മജീദ്, അബ്ദുൽ വഹാബ് എംപി, പി.കെ.ബഷീർ എംഎൽഎ, ടി. സിദ്ദിഖ് തുടങ്ങിയവർ പിന്നാലെ വാഹനവ്യൂഹത്തെ അനുഗമിച്ചു നടന്നു.
ആദ്യത്തെ ഹെലികോപ്റ്ററിൽ എത്തിയ എ.ഐ.സി.സി. ജനറൽസെക്രട്ടറിമാരായ മുകുൾവാസ്നിക്കും കെ.സി. വേണുഗോപാലും ഡി.സി.സി. ഓഫീസിലെത്തി റോഡ്ഷോയ്ക്ക് അന്തിമരൂപം നൽകി. 11 മണിയോടെ രാഹുലും പ്രിയങ്കയും സഞ്ചരിച്ച ഹെലികോപ്റ്റർ ഗ്രൗണ്ടിനുമുകളിൽ വട്ടമിട്ടു. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും രാഹുലിനൊപ്പം എത്തി. ഹെലിപ്പാഡിനുസമീപം കാത്തുനിന്ന നേതാക്കളെ രമേശും മുല്ലപ്പള്ളിയും രാഹുലിനും പ്രിയങ്കയ്ക്കും പരിചയപ്പെടുത്തി.
ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനാണു വയനാട്ടിൽ നിന്നു മൽസരിക്കുന്നതെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ദക്ഷിണേന്ത്യയുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും സംസ്കാരത്തെയും ചരിത്രത്തെയും ഭാഷയെയും നാഗ്പൂരിൽ നിന്ന് ആർഎസ്എസ് തകർക്കാൻ ശ്രമിക്കുന്നു. അതിനു തടയിടാനും ഐക്യത്തിന്റെ സന്ദേശം നൽകാനുമാണ് ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും ഞാൻ മൽസരിക്കുന്നത്. വ്യത്യസ്ത ഭാഷകളും വ്യത്യസ്ത ചിന്താധാരകളുമുള്ള നാടാണ് ഇന്ത്യ. ഇവയെല്ലാം രാജ്യത്ത് അത്യാവശ്യവുമാണ്. എന്നാൽ, രാജ്യത്തിന്റെ സംസ്കാരത്തിനെതിരെയും ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെയും ആക്രമണം നടക്കുകയാണ്- രാഹുൽ പറഞ്ഞു.
കെ.വി തങ്കബാലു രാഹുലിന്റെ വയനാട് 'ഇൻ ചാർജ്'
മുൻ കേന്ദ്രമന്ത്രിയും തമിഴ്നാട് കോൺഗ്രസ് മുൻ പ്രസിഡന്റുമായ കെ.വി. തങ്കബാലുവിനെ വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഇൻ ചാർജായി എഐസിസി നിയമിച്ചു. തിരഞ്ഞെടുപ്പു കഴിയുന്നതുവരെ വയനാട്ടിൽ തങ്ങുന്ന തങ്കബാലു പ്രമുഖ കോൺഗ്രസ് നേതാക്കളുടെ പ്രചാരണ പരിപാടികൾ ഏകോപിപ്പിക്കും. ദേശീയ നേതാക്കളുടെ വൻപട വയനാട്ടിലെത്തുമെന്നാണു കരുതുന്നത്.
ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്ക ഗാന്ധി, വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ കലക്ടറുടെ േചംബറിൽ രാഹുൽ ഗാന്ധിയെ അനുഗമിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്