പത്രിക നൽകാനെത്തിയത് 'പ്രേംനസീറിനെ' കൈയിൽ പിടിച്ച്; താരത്തെ കണ്ടതോടെ കാത്തു നിന്നവരുടെ വികാരം അണപൊട്ടി; ആക്ഷൻ ഹീറോയെ തൊടാനും തോണ്ടാനും തിക്കും തിരക്കും; കൈയിലെ 'പ്രേംനസീർ' വീഴുമെന്ന് നടനും ഭയന്നു; എല്ലാത്തിനും കാരണമായ പോർച്ചിലെ ഇന്നോവ മാറ്റാൻ സിനിമാ സ്റ്റൈലിൽ ആവശ്യവും; ഈ വണ്ടി മാറ്റൂ... എന്ന നിർദ്ദേശം അനുസരിക്കാതെ അണികളും; ശക്തന്റെ നാട്ടിലെ അതിശക്തയായ കളക്ടർ അനുപമയുടെ 'കാർ' സുരേഷ് ഗോപിയെ കുടുക്കിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കമ്മീഷണർ സിനിമയിലെ പഞ്ച് ഡയലോഗുകളാണ് സുരേഷ് ഗോപിയെ കുറിച്ച് ഓർക്കുമ്പോൾ അതിവേഗം മനസ്സിലെത്തുക... ഷിറ്റെന്ന വാക്കിലൂടെ മലയാളികളുടെ ആക്ഷൻ ഹീറോയായ നടൻ. ഇന്നലെ തൃശൂരിൽ പത്രിക സമർപ്പിച്ച് പ്രചരണം തുടങ്ങുകയിരിക്കുകയാണ് സുരേഷ് ഗോപി. സൂപ്പർതാരത്തെ കാണാൻ എങ്ങും ആൾക്കൂട്ടമാണ്. തൃശൂർ കളക്ടറേറ്റിലെ തിക്കും തിരിക്കിലും സുരേഷ് ഗോപി വല്ലാതങ്ങ് പെട്ടു. അങ്ങോട്ടും ഇങ്ങോട്ടും നീങ്ങാനാവാതെ വലഞ്ഞ സുരേഷ് ഗോപിയുടെ ശ്രദ്ധയിലെത്തിയത് ഒരു ഇന്നോവാ കാർ. ഉടൻ സിനിമാ സ്റ്റൈലിൽ നടൻ ഡയലോഗും വിട്ടു. എടുത്തു മാറ്റൂ... ആ കാർ... പക്ഷേ ആരും അനങ്ങിയില്ല. ആ കാറിൽ തൊട്ടാൽ കൈപൊള്ളുമെന്ന് ഏവർക്കും അറിയാമായിരുന്നു.
കളക്ടറേറ്റിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള അടക്കമുള്ള ബിജെപി നേതാക്കളെത്തിയിരുന്നു. ബിജെപിക്കാർക്കെല്ലാം ഇന്നോവാ കാറാണുള്ളത്. ഇങ്ങനെ എത്തിയ ഏതോ നേതാവിന്റെ കാറാണെന്ന് തെറ്റിധരിച്ചായിരുന്നു മാറ്റാനുള്ള സുരേഷ് ഗോപിയുടെ ആഹ്വാനം. താൻ പറഞ്ഞിട്ടും പ്രവർത്തകർ അനുസരിക്കുന്നില്ലെന്ന് കേട്ടപ്പോൾ താരമൊന്ന് അമ്പരന്നു. അനുസരണക്കേട് താങ്ങാനാവുന്ന വ്യക്തിയല്ല സുരേഷ് ഗോപി. പ്രശ്നം കൈവിട്ടുപോകുമെന്ന് മനസ്സിലായപ്പോൾ പ്രാദേശിക നേതാവ് സുരേഷ് ഗോപിയുടെ കാതിൽ മന്ത്രിച്ചു... ആ കാർ തൊടാനാകില്ല. തൊട്ടാൽ ഇവിടെ നിന്ന് പോകാനുമാകില്ല. അപ്പോഴാണ് ശക്തന്റെ നാട് ഭരിക്കുന്ന പെൺപുലി കളക്ടർ അനുപമയുടെ ഔദ്യോഗിക വാഹനമാണെന്ന് സുരേഷ് ഗോപി തിരിച്ചറിഞ്ഞത്.
ഇതോടെ താരം ശാന്തനായി. പിന്നെ അവിടെ നിന്ന് പ്രവർത്തകരുമായി വോട്ട് അഭ്യർത്ഥനയ്ക്കും. തൃശൂരിനെ കൈയിലെടുത്ത് ഭരിക്കുന്ന കള്ടറാണ് അനുപമ. ആർക്കും വഴങ്ങാത്ത വിട്ടുവീഴ്ചയില്ലാത്ത കളക്ടറെ കുറിച്ച് സുരേഷ് ഗോപിക്കും അറിയാം. അതുകൊണ്ട് തന്നെ ആ കാറിൽ തൊട്ടാൽ എന്ത് സംഭവിക്കുമെന്നും സുരേഷ് ഗോപിക്ക് അറിയാം. കള്കറുടെ കാർ ഇടേണ്ട സ്ഥലത്താണ് അതു കിടന്നതും. ഇതെല്ലാം മനസ്സിലാക്കി സിനിമയിലെ ആക്ഷൻ ഹീറോ താൻ പറഞ്ഞതിലെ അബദ്ധം ഉൾക്കൊണ്ടു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടർ ടി വി അനുപമ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സുരേഷ് ഗോപിക്ക് കെട്ടിവെക്കാനുള്ള തുക തളിക്കുളം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളാണ് നൽകിയത്.
രാവിലെ ഗുരുവായൂർ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും സുരേഷ് ഗോപി പ്രാർത്ഥന നടത്തിയ ശേഷമാണ് സുരേഷ് ഗോപി പത്രിക നൽകിയത്. പത്രികാ സമർപ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തിൽ പ്രചാരണം തുടങ്ങി. നിലവിൽ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക് സഭയിലേക്ക് മത്സരിക്കുന്നത്. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് മാറിയ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ പ്രഖ്യാപിച്ചത്. സുരേഷ് ഗോപി സ്ഥാനാർത്ഥിയായതോടെ വലിയ താര പരിവേഷം തൃശൂരിന് കിട്ടുകയാണ്. സുരേഷ് ഗോപി പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസമായതിനാൽ ഇന്നലെ തന്നെ പത്രിക നൽകുമെന്ന് ഏവർക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ താരത്തെ കാണാൻ ആളുകൾ കൂട്ടത്തോടെ എത്തി.
ഒരു മണിക്ക് എത്തുമെന്ന് കളക്ടറേറ്റിലെ ജീവനക്കാരും അറിഞ്ഞു. അവരും ഭക്ഷണം നേരത്തെ കഴിച്ച് ഇടവേള സമയത്ത് കാത്തുനിന്നു. ഇതോടെ കളക്ടറേറ്റിന് അകത്തും പുറത്തും താരത്തെ കാണാനുള്ള തിരക്കായി. ഇതിനിടെയിലൂടെയാണ് പത്രിക സമർപ്പിച്ച് സുരേഷ് ഗോപി എത്തിയത്. കാർ പോർച്ചിന് അടുത്ത് മാധ്യമ പ്രവർത്തകർ കാത്തു നിന്നു. കൈയിൽ കളക്ടറേറ്റ വളപ്പിൽ നടാനുള്ള ചെടിയും. ഇത് കൈയിൽ നിന്ന് വീഴുന്ന തരത്തിലായിരുന്നു തിരക്ക്. ഇതോടെയാണ് കാർ എടുത്ത് മാറ്റാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടത്. നിലവിൽ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്.
സുരേഷ് ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തുമെന്ന് കേട്ടതോടെ തൃശൂർ കലക്ടറേറ്റിൽ പതിവില്ലാത്ത തിരക്ക്. കലക്ടർ ടി.വി.അനുപമയുടെ ചേംബറിന് മുമ്പിലൂടെ പതിവില്ലാതെ ജീവനക്കാരും നാട്ടുകാരും അങ്ങോട്ടുമിങ്ങോട്ടും നടന്നു. കൂടിനിന്ന മാധ്യമപ്രവർത്തകരോട് തിരക്കി. ''ആള് എപ്പൊ വരും, നമ്മുടെ സുരേഷ് ഗോപി''. രാഹുകാലത്തിലും സമയത്തിലുമെല്ലാം വിശ്വാസിയായതിനാൽ ഉച്ചക്കഴിയുമെന്ന് അറിയിപ്പെത്തി. ഉച്ചയ്ക്കു ഒരു മണിക്ക് ഊണു കഴിക്കാൻ ജീവനക്കാർ ഇറങ്ങുന്ന സമയം. പലരും, ഉച്ചയൂണ് പിന്നെയാകാമെന്ന് കണക്കുകൂട്ടി സ്ഥാനാർത്ഥിയെ കാണാൻ സ്ഥലം പിടിച്ചു. ഒന്നരയോടെ താരം എത്തുമെന്ന സൂചനകൾ ബിജെപി. പ്രവർത്തകർ കലക്ടറേറ്റിൽ അറിയിച്ചു.
കലക്ടറുടെ ചേംബറിലേക്കുള്ള രണ്ടു കോണിപ്പടിയിലും ആളുകൾ നിരന്നു നിന്നു. കൂടുതലും വനിതാ ജീവനക്കാർ. കൃത്യം ഒന്നരയ്ക്കു തന്നെ സുരേഷ് ഗോപിയെത്തി. കണ്ടുനിന്നവരെ താരം കൈവീശി കാട്ടി. താരത്തെ കണ്ടതോടെ തിക്കും തിരക്കും കൂടി. തിരക്കിന് ഇടയിലൂടെ കലക്ടർ ടി.വി.അനുപമയ്ക്കു മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തുടർ നടപടി ക്രമങ്ങൾക്കായി വീണ്ടും കുറച്ചുനേരം കലക്ടറുടെ ചേംബറിൽ സുരേഷ് ഗോപി ഇരുന്നു. ഈ സമയം പുറത്ത് കാമറകൾ അണിനിരന്നു. സുരേഷ് ഗോപി മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്കിറങ്ങി. കാമറകളുടെ അടുത്തേയ്ക്കായിരുന്നു ആ വരവ്. കയ്യിൽ കലക്ടറേറ്റ് വളപ്പിൽ നടാനുള്ള വൃക്ഷത്തൈ. 'പ്രേംനസീർ' എന്നു പേരിട്ട വൃക്ഷത്തൈ താഴെ വീഴാതെ സൂക്ഷിച്ചാണ് വരുന്നത്. തിക്കിലും തിരക്കിലുംപെട്ട് വൃക്ഷത്തൈ താഴേയ്ക്കു വീഴുമോയെന്ന പേടിയിലായിരുന്നു താരം. ഇത് കാരണമാണ് കാർ മാറ്റാൻ സുരേഷ് ഗോപി സിനിമാ സ്റ്റൈലിൽ പറഞ്ഞത്. ''ഈ വണ്ടി മാറ്റൂ. ഈ കാർ വേഗം മാറ്റൂ''. കേട്ടുനിന്ന ബിജെപി. പ്രവർത്തകർ പകച്ചു.
പറയുന്നത് പ്രിയപ്പെട്ട സ്ഥാനാർത്ഥിയും സിനിമാതാരവുമാണ്. പക്ഷേ, ഈ വണ്ടിയിൽ തൊട്ടാൽ കളിമാറും. കാരണം, വണ്ടിയുടെ മുമ്പിൽ ഒരു ബോർഡ് തൂക്കിയിരുന്നു. 'ജില്ലാ കലക്ടർ'. ഇതു കണ്ടതോടെ സുരേഷ് ഗോപിക്കും കാര്യം പിടികിട്ടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍