കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടി; എട്ടിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചതോടെ എല്ലാം അമ്മയുടെ ചുമലിലായി; അരഗ്ലാസ് കഞ്ഞിയും കുടിച്ച് ഇല്ലായ്മകൾക്കിടയിലൂടെയുള്ള പോരാട്ടം; വക്കീലാകാൻ ആഗ്രഹിച്ചെത്തിയത് പരിവാർ ക്യാമ്പിൽ; മത്സരിച്ചിടത്തെല്ലാം ബിജെപിയുടെ വോട്ട് ഇരട്ടിയാക്കി ഉയർത്തി; പാലക്കാട്ടെ രണ്ടാം സ്ഥാനവുമായി ആറ്റിങ്ങലിൽ എത്തുമ്പോൾ പ്രസംഗത്തിൽ നിറയ്ക്കുന്നത് ശബരിമലയും മോദിയുടെ വികസനവും; ആറ്റിങ്ങലിൽ താരമായി ശോഭാ സുരേന്ദ്രൻ
മറുനാടൻ ഡെസ്ക്
ആറ്റിങ്ങൽ: കഞ്ഞിമാത്രം കുടിച്ച് അരവയർ നിറയ്ക്കുന്ന കുട്ടിക്കാലം. പ്രാരാബ്ദങ്ങളോട് പടപൊരുതിയായിരുന്നു ശോഭാ സുരേന്ദ്രന്റെ കുട്ടിക്കാലം. അച്ഛൻ മരിച്ചതോടെ എട്ടാം ക്ലാസിലെത്തിയപ്പോൾ ദുരിതം പുതിയ തലത്തിലെത്തി. ഇതിനിടെയിലും പഠനത്തിലും സാമൂഹിക പ്രവർത്തനത്തിലുമെല്ലാം സജീവമായി. ബാലഗോകുലത്തിലൂടെ ആർഎസ്എസിലെത്തി ബിജെപിയിലേക്ക്. തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴെല്ലാം പരമാവധി വോട്ടുകൾ കീശയിലാക്കിയ ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ എത്തുന്നത് അവസാന നിമിഷമാണ്. എന്നിട്ടും പ്രചരണത്തിൽ കത്തികയറുന്നു.
രാവിലെ കുടിക്കുന്ന അര ഗ്ലാസ് കഞ്ഞിയാണ് ഇന്നും ശോഭയുടെ കരുത്ത്. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള ആത്മവിശ്വാസവുമായി ശോഭ വോട്ട് ചോദിക്കുമ്പോൾ ആറ്റിങ്ങൽ ത്രികോണ ചൂടിലാണ്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായ ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനുള്ളത് ശബരിമല സമരനായിക പരിവേഷം. എൻഡിഎയ്ക്ക് വേണ്ടി ശക്തമായ പോരാട്ടത്തിൽ. നാലാംവട്ടം മത്സരിക്കുന്ന എൽഡിഎഫിന്റെ സിറ്റിങ് എംപി. എ.സമ്പത്തും യുഡിഫിന്റെ അടൂർപ്രകാശുമാണ് എതിരാളികൾ. ആചാര സംരക്ഷണവും വികസന മുരടിപ്പും ചർച്ചായാക്കി ശോഭ സുരേന്ദ്രൻ നീങ്ങുമ്പോൾ പോരാട്ടം കടുക്കുകയാണ്.
1957ൽ രൂപീകരിച്ച ചിറയിൻകീഴ് മണ്ഡലം 2008ലെ പുനഃസംഘടനയിലാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലമായിമാറിയത്. ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ചേർത്താണ് ആറ്റിങ്ങൽ മണ്ഡലം. ഇതിൽ കാട്ടക്കടയും നെടുമങ്ങാടും ബിജെപിക്ക് ഏറെ ശക്തിയുള്ള മണ്ഡലങ്ങളാണ്. ശോഭയുടെ മികവിൽ എല്ലാ മണ്ഡലത്തിലും കുതിപ്പിനാണ് ബിജെപിയുടെ ശ്രമം. ആദ്യം സമ്പത്തും തൊട്ടുപിന്നാലെ അടൂർ പ്രകാശും മണ്ഡലത്തിൽ ആദ്യഘട്ട പ്രചരണം ആരംഭിച്ച ശേഷമാണ് എൻഡിഎ സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ എത്തുന്നത്.
എന്നാൽ ഇടത്-വലത് സ്ഥാനാർത്ഥികൾക്ക് കിട്ടാത്ത സ്വീകാര്യതയും പിന്തുണയുമാണ് ശോഭയ്ക്ക് ലഭിക്കുന്നത്. ഇതിന്റെ തെളിവാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് കിട്ടുന്ന ആവേശോജ്ജ്വല സ്വീകരണങ്ങൾ. ശബരിമലയിലെ ആചാരലംഘനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന മണ്ഡലമാണ് ആറ്റിങ്ങൽ. ശബരിമല സമരനായികകൂടിയായ ശോഭാ സുരേന്ദ്രൻ മത്സര രംഗത്ത് എത്തിയതോടെ അതുകൊണ്ട് തന്നെ ചൂടി പിടിച്ചു. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 3.94 ശതമാനം വോട്ടിന്റെ വർധനവുണ്ടായി. സമ്പത്തിന് 0.30 ശതമാനം മാത്രമാണ് വർധനവ് ഉണ്ടായത്. കോൺഗ്രസ് സ്ഥാനാർത്ഥിക്കാകട്ടെ 5.23 ശതമാനം വോട്ട് നഷ്ടപ്പെട്ടു. ഇതെല്ലാം ബിജെപി പ്രതീക്ഷയോടെ കാണുന്നു.
തിരുവനന്തപുരത്തോട് അടുത്തുകിടക്കുന്ന ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഇത്തവണ സിപിഎമ്മിന് തിരിച്ചടിയാകുക ശബരിമല വിഷയമായിരിക്കും. സവർണ വോട്ടുകൾ പോയേക്കാം എന്നാൽ അവർണ വോട്ടിൽ ചോർച്ച വരില്ല എന്നാണ് അവരുടെ കണക്ക്. സാമുദായിക വ്യത്യാസമനുസരിച്ച് വോട്ടിങ് രീതിയിലും വ്യത്യാസം ഉണ്ടാകും. ഈഴവ സമുദായമടക്കം ശബരിമല വിഷയത്തിൽ അതൃപ്തി രേഖപ്പെടുത്തുമ്പോൾ ശോഭയ്ക്ക് അത് ഗുണകരമായി മാറും. ഇതെല്ലാം മനസ്സിലാക്കിയാണ് ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ കത്തികയറുന്നത്.
രാവിലെ അഞ്ചിന് എഴുന്നേറ്റ് കുളിച്ച ശേഷം പ്രാർത്ഥനയോടെ ദിവസം ശോഭാ സുരേന്ദ്രൻ പ്രചരണത്തിൽ. ക്ഷേത്രദർശനം, പ്രാതൽ, 11വരെ പ്രചാരണം. ശേഷം മൂന്നിന് പ്രചാരണം വീണ്ടും ആരംഭിക്കും. എല്ലായിടത്തും നല്ല പ്രതികരണം. ഇതാണ് ശോഭയ്ക്ക് പ്രതീക്ഷ നൽകുന്നത്. രണ്ടരലക്ഷത്തോളം വോട്ടുകളാണ് ബിജെപി ആറ്റിങ്ങലിൽ മനസ്സിൽ കാണുന്നത്. ശബരിമല വികാരം ആളികത്തിയാൽ ശോഭ ജയിക്കുമെന്നും കരുതുന്നു. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വം ഉണ്ടാക്കിയ അലയൊലികളും ആറ്റിങ്ങലിൽ ബിജെപി പ്രതീക്ഷയോടെ കാണുന്നു. അരകോപ്പ കഞ്ഞിയും കുടിച്ചാണ് ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ പ്രചരണത്തിൽ നിറയുന്നത്. ശോഭ സുരേന്ദ്രന് മുന്നേറുന്നതോടെ ആറ്റിങ്ങലിലും ത്രികോണ മത്സരമെത്തുകയാണ്.
പഠിക്കുമ്പോൾ വക്കീലാകാനായിരുന്നു ശോഭയുടെ ആഗ്രഹം വടക്കാഞ്ചേരിയിൽ കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടിയായിട്ടാണ് ശോഭയുടെ ജനനം. എട്ടിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. ആറ് മക്കൾ അമ്മ കല്യാണിയുടെ ചുമതലയായി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്ക്ക് റോൾ മോഡൽ. 2014ലെ തിരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ച് രണ്ടാംസ്ഥാനം നേടിയ മികവുമായാണ് ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ എത്തിയത്. അതിനാൽ തന്നെ കഴിഞ്ഞ അഞ്ച് വർഷമായി പാലക്കാടാണ് താമസിച്ചിരുന്നത്.
ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സുരേന്ദ്രനാണ് ഭർത്താവ്. രണ്ട് ആൺമക്കളാണ്. മൂത്തയാൾ ഹരിലാൽ കൃഷ്ണ എൻജിനിയറിംഗിന് പഠിക്കുന്നു.രണ്ടാമത്തെയാൾ യദുലാൽ കൃഷ്ണ പ്ലസ്ടുവിനാണ്. രണ്ട് പേരും ഹോസ്റ്റലിൽ. 1989-ൽ സുശീലാ ഗോപാലനെ 5130 വോട്ടിന് തലേക്കുന്നിൽ ബഷീർ തോൽപ്പിച്ചെന്നത് ആറ്റിങ്ങലിന്റെ ചരിത്രം. പക്ഷേ, പിന്നീട് 1991 മുതൽ അവിടെ യു.ഡി.എഫിന് നിലംതൊടാനായിട്ടില്ല. തുടർന്നങ്ങോട്ട് ഈ മണ്ഡലം എടുത്തണിഞ്ഞ ചെങ്കൊടി പകരുന്ന ആത്മവിശ്വാസമാണ് ഇടതുക്യാമ്പിന് ഇപ്പോഴും ബലം. മൂന്നുതവണയും വിജയിച്ച ഇടത്സ്ഥാനാർത്ഥി എ. സമ്പത്തിനെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ടതില്ല.
ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലും അതിനുമുമ്പ് ചിറയിൻകീഴ് ലോക്സഭാ മണ്ഡലത്തിലും ആർ. ശങ്കറെ തോൽപ്പിച്ച കെ. അനിരുദ്ധന്റെ മകനെന്ന നിലയിൽ സമ്പത്തിനോടുള്ള വൈകാരികബന്ധവും മണ്ഡലത്തിനുണ്ട്. അതുകൊണ്ട് തന്നെ ഇടത് കോട്ടയാണ് ആറ്റിങ്ങലെന്നാണ് വിലയിരുത്തൽ. ഇത്തരമൊരു സ്ഥലത്താണ് ശോഭയുടെ മുന്നേറ്റം. വർക്കല -ശിവഗിരി ഉൾപ്പെടുന്ന മണ്ഡലത്തിൽ എസ്.എൻ.ഡി.പി. യോഗവും എൻ.എസ്.എസും പ്രബലമാണ്. മുസ്ലിം, ക്രിസ്ത്യൻ, നാടാർ സമുദായങ്ങൾക്കും മണ്ഡലത്തിൽ ശക്തിയുണ്ട്. ഇതിൽ ഈഴവരിലെ സ്ത്രീ വോട്ടർമാർ ശോഭയ്ക്ക് അനുകൂലമാകുമെന്നാണ് വലിയിരുത്തൽ.
ആറ്റിങ്ങൽ ലോ്ക്സഭാ മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു ലക്ഷത്തി എഴുപത്തിയ്യായിരം വോട്ടുകൾ കിട്ടിയിരുന്നു. കാട്ടക്കടയിലും നെടുമങ്ങാടും 38,000 വോട്ടോളം കിട്ടി. ബാക്കിയെല്ലാം മണ്ഡലത്തിലും ശരാശരി 20,000 വോട്ടും. ശോഭ എത്തുമ്പോൾ ഇത് കൂടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
രണ്ടാമതും നാമ നിർദ്ദേശ പത്രിക സമർപ്പിച്ച് ശോഭാ സുരേന്ദ്രൻ
ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വീണ്ടും നാമനിർദ്ദേശപത്രിക നൽകി. തനിക്കെതിരെ ഇനിയും കേസുകൾ നിലനിൽക്കുന്നുണ്ടെന്ന അറിയിപ്പിനെത്തുടർന്നാണ് ചൊവ്വാഴ്ച നൽകിയ പത്രിക പിൻവലിച്ച് പുതിയ പത്രിക നൽകിയത്. വരണാധികാരിയായ കലക്ടർ വാസുകിക്ക് മുന്നിലാണ് പത്രിക സമർപ്പിച്ചത്.
ശോഭ പ്രചാരണത്തിരക്കിലായതിനാൽ ബിജെപി നേതാക്കളാണ് അവർക്കു വേണ്ടി പത്രിക സമർപ്പിച്ചത്. നേരത്തെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രനും വീണ്ടും പത്രിക സമർപ്പിക്കേണ്ടിവന്നിരുന്നു. ആറ്റിങ്ങലിലെ ഇടതുപക്ഷ സ്ഥാനാർത്ഥി എ. സമ്പത്തും യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശും കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍