ആലപ്പുഴയിൽ കൊല്ലപ്പെട്ട മേരി ജാക്വിലിന്റെ വീട്ടിലെ ഹോട്ടലിന്റെ മറവിൽ നടന്നത് ഫെവ് സ്റ്റാർ പെൺവാണിഭം; സൂത്രധാരി ആയത് മേരിയെ കൊലചെയ്യാൻ ഇളമുറക്കാരൻ കാമുകനൊപ്പം വിലസിനടന്ന താത്ത; ഹൗസ്ബോട്ടുകളിൽ നിന്നും വൻകിട ഹോട്ടലുകളിൽ നിന്നും വിളിവന്നാൽ മുപ്പതിൽ താഴെ പ്രായമുള്ള സുന്ദരിമാരെ ഉടൻ എത്തിക്കും; പ്രായംകുറയുന്തോറും തുകകൂട്ടുമ്പോൾ ചില ഇടപാടുകളിൽ വാങ്ങുന്നത് കാൽലക്ഷംവരെ; പൊലീസുകാരെയും പടിനൽകി കറക്കിവീഴ്ത്തിയ 'കുളിരുതാത്ത' യുടെ ലീലാവിലാസങ്ങൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: ഒറ്റയ്ക്ക് താമസിച്ചിരുന്ന തിരുവമ്പാടി സ്വദേശിനി മേര ജാക്വിലിൻ എന്ന 52കാരിയുടെ കൊലപാതകത്തിൽ അറസ്റ്റിലായ 49 കാരി താത്തയും ഇളംപ്രായക്കാരനായ കൂട്ടുകാരൻ നജ്മലും ചേർന്ന് മേരിയുടെ വീട്ടിലെ ഊണ് ഹോട്ടലിന്റെ മറവിൽ നടത്തിവന്നിരുന്നത് ഒന്നാന്തരം ഫൈവ്സ്റ്റാർ പെൺവാണിഭം. 'കുളിരുതാത്ത' എന്ന് നാട്ടുകാരിൽ അറിഞ്ഞുവന്ന കോമളപുരം ചിറയിൽ ഹൗസിൽ സീനത്ത് എന്ന താത്ത ആലപ്പുഴയിലെ ഹൗസ്ബോട്ടുകളിലും വൻകിട ഹോട്ടലുകളിലുമെല്ലാം ഒറ്റഫോൺവിളിയിൽ പെൺകുട്ടികളെ എത്തിച്ചിരുന്നു. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയതോടെ മേരി ജാക്വിലിന്റെ കൊലപാതകം ചെന്നെത്തി നിൽക്കുന്നത് വൻ സെക്സ് റാക്കറ്റിനെ കുറിച്ചുള്ള അന്വേഷണത്തിലേക്കാണ്.
ഇതരസംസ്ഥാന യുവതികളെ ഉൾപ്പെടെ സംഘം വിതരണം ചെയ്യുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നഗരമധ്യത്തിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മേരി ജാക്വിലിനെ കഴിഞ്ഞ മാർച്ച് 12 നാണ് വീട്ടിലെ കിടപ്പുമുറിയിൽ മേരി ജാക്വിലിന്റെ മൃതദേഹം നഗ്നയാക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കിടന്ന സാഹചര്യം, പ്രദേശത്തെ പ്രത്യേകതകൾ എന്നിവ കണക്കിലെടുത്താണ് കൊലപാതക സാധ്യതകൾ പൊലീസ് അന്വേഷിച്ചത്പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയൊന്നും തോന്നിയില്ലെങ്കിലും, പോസ്റ്റമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതക സൂചനകൾ ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ തിരുവമ്പാടി കൊലപാതകത്തിൽ പിടിയിലായ കോമളപുരം ചിറയിൽ ഹൗസിൽ സീനത്ത് (താത്ത- 49), പുന്നപ്ര പണിക്കൻവെളി വീട്ടിൽ നജ്മൽ (അജ്മൽ-28), പുന്നപ്ര പവർഹൗസ് വാർഡ് തൈപ്പറമ്പിൽ വീട്ടിൽ മുംതാസ് (46) എന്നിവർ അറസ്റ്റിലായി.
താത്ത എപ്പോഴും ഇടപാടുകാരുടെ വിളിപ്പുറത്ത്
സെക്സ് റാക്കറ്റിന്റെ സൂത്രധാരയായ ആര്യാട് പഞ്ചായത്ത് നാലാം വാർഡ് കോമളപുരം ചിറയിൽ ഹൗസിൽ സീനത്താണ് ഹൗസ് ബോട്ടുകളിലേക്കും നഗരത്തിലെ ലോഡ്ജുകളിലേക്കും ആവശ്യക്കാർക്ക് സ്ത്രീകളെ എത്തിച്ച് നൽകുന്നത്. മേരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ അറസ്റ്റിലായിരുന്നു. താത്തയിലൂടെയാണ് നഗരത്തിലെ പ്രധാന റാക്കറ്റ് പ്രവർത്തിക്കുന്നത്. ഇവരോടൊപ്പം എയ്ഡ്സ് രോഗിയായ ഒരു സ്ത്രീയും കണ്ണിയിലുണ്ടത്രേ. താത്തയോട് ആവശ്യപ്പെട്ടാൽ ഏത് തരത്തിലുള്ള സ്ത്രീകളെയും എത്തിച്ചു നൽകും.
പ്രായം കുറയുന്നതിനനുസരിച്ച് തുക വർദ്ധിക്കും. ഹൗസ് ബോട്ടുകളിലേക്ക് മുപ്പത് വയസിൽ താഴെയുള്ള സ്ത്രീകളെ എത്തിച്ചിരുന്നത് 25,000 രൂപ വരെ ഈടാക്കിയാണ്. ഇതിൽ ഉന്നത വിദ്യാഭ്യാസമുള്ള ചില വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ചില ലോഡ്ജുകളും ഇവരുടെ സ്ഥിരം കേന്ദ്രങ്ങളാണ്.പൊലീസിലെ ചില ഉദ്യോഗസ്ഥരുമായും താത്തയ്ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. അതിനാൽ ഈ ഹോട്ടലുകളിൽ പൊലീസ് റെയ്ഡ് നടത്താറില്ല.
രാത്രി പട്രോളിംഗിന് എത്തുന്ന പൊലീസ് ആലപ്പുഴ മെഡിക്കൽ കോളേജ് റോഡിന് സമീപം വാഹനം നിറുത്തി താത്തയിൽ നിന്ന് പടി വാങ്ങുന്നത് പരസ്യമായ രഹസ്യമാണ്. മെഡിക്കൽ കോളേജ് ജംഗ്ഷന് വടക്ക് ഭാഗത്തെ വെയിറ്റിങ് ഷെഡ്, സമീപത്തെ കടത്തിണ്ണ, തെക്കുഭാഗത്തെ പമ്പ് ഹൗസിന് മുന്നിൽ, പഴയങ്ങാടി, കല്ലുപാലം, ബോട്ട് ജെട്ടി, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് വടക്ക് ഭാഗത്തെ ചില തട്ടുകടകൾ എന്നിവിടങ്ങളാണ് രാത്രികാലത്തെ ഇവരുടെ താവളം.
സഹായികളായി അരഡസൻ ഓട്ടോറിക്ഷകളുമുണ്ട്. ദിനംപ്രതി പത്തിലധികം സ്ത്രീകൾ ഇവർക്ക് ഒപ്പം ഉണ്ടാകും. 4000 മുതൽ 5000രൂപ വരെയാണ് രാത്രി കാലത്തെ ചാർജ്. ഇതിന് പുറമേ മുറിവാടകയും വാഹന ചാർജും നൽകണം. തുക കുറവുള്ളവർക്കാണ് ഹോം സ്റ്റേകൾ കണ്ടെത്തുന്നത്. ഇതരസംസ്ഥാനത്തുനിന്നുള്ള 18 മുതൽ 45 വയസുവരെ പ്രായമുള്ള സ്ത്രീകളെയും എത്തിക്കുന്നുണ്ട്.
2016ൽ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്ന് സെക്സ് റാക്കറ്റിലെ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടിയിരുന്നു. ഉന്നത ഇടപെടൽമൂലം കേസ് ദുർബലമാക്കി പ്രതികൾ രക്ഷപ്പെട്ടു.നഗരത്തിൽ ഒരുകുടുംബത്തിൽപ്പെട്ടവർ സെക്സ് റാക്കറ്റിനൊപ്പം ബ്രൗൺ ഷുഗറിന്റെ എജൻസിയും നടത്തിവരുന്നു. പൊലീസിന് വിവരം ലഭിച്ചതനുസരിച്ച് റെയ്ഡ് നടത്തിയെങ്കിലും തുടർ അന്വേഷണം മന്ദഗതിയിലാണ്. ഈ കുടുംബത്തെ കേന്ദ്രീകരിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെ വനിതകൾ ഒളിവിൽ പോയി.
ആൺകുട്ടികളെ ഉപയോഗിച്ച് പെൺകുട്ടികളെ വലയിൽ വീഴ്ത്തും. തുടർന്ന് ഇവർ പെൺകുട്ടികളുമായി സെക്സ് റാക്കറ്റിന്റെ കേന്ദ്രത്തിലെത്തി വീഡിയോ പകർത്തി കുട്ടികളെ തങ്ങളുടെ വരുതിയിലാക്കിയിരുന്നെന്നും വിവരമുണ്ട്. ചോദ്യം ചെയ്യലിലാണ് സെക്സ് റാക്കറ്റിനെ കുറിച്ച് സൂചന ലഭിച്ചത്.
ജാക്വിലിനെ കൊന്നത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷമാണ് കൊല നടത്തിയത്. അജ്മലും മുംതാസും ചേർന്ന് മേരി ജാക്വിലിനെ കൊലപ്പെടുത്തിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിക്കുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം വീട് പുറത്ത് നിന്ന് പൂട്ടിയാണ് പ്രതികൾ സ്ഥലം വിട്ടത്. ആലപ്പുഴ തിരുവമ്പാടി ദേശീയപാതയോട് ചേർന്ന വീട്ടിൽ മേരി തനിച്ചായിരുന്നു താമസിച്ചിരുന്നത്.
മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ പരുക്കുകളൊന്നും കാണപ്പെട്ടിരുന്നില്ല.എങ്കിലും വിശദമായ ശാസ്ത്രീയ പരിശോധനയിൽ ഇതൊരു കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ഗൾഫിൽ നിന്നു ദിവസവും പല തവണ ഫോണിൽ വിളിക്കാറുള്ള മകൻ കിരൺ മാർച്ച് 11 ന് ഉച്ച കഴിഞ്ഞ് വിളിച്ചിട്ടും മേരിയെ കിട്ടിയില്ല. നാട്ടിലെത്തിയ കിരൺ പൊലീസിനൊപ്പം പരിശോധിച്ചപ്പോഴാണു കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് ഇവർ ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഫോൺ ഓഫായിരുന്നു. തുടർന്ന് സുഹൃത്തിനെ കിരൺ വിവരമറിയിച്ചു. സുഹൃത്തും പിന്നീട് സ്ഥലത്ത് എത്തിയ പൊലീസും പരിശോധിച്ചെങ്കിലും വാതിൽ തുറക്കാനാകാത്തതിനാൽ മടങ്ങി. കിരൺ എത്തിയ ശേഷം പൊലീസ് വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടത്
തിരുവമ്പാടിയിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു മേരി ജാക്വിലിൻ താമസിച്ചിരുന്നത്. നേരത്തെ വീട്ടിൽ ഹോട്ടൽ നടത്തിവന്നിരുന്ന മേരി ഇതിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ഇങ്ങനെയാണ് പ്രതികളായ അജ്മലും, മുംതാസുമായി അടുപ്പമുണ്ടാകുന്നത്. കൊലപാതകദിവസം ഉച്ചയോടെ അജ്മലും മുംതാസും മേരിയുടെ വീട്ടിൽ എത്തി. ഇരു സ്ത്രീകളുമായി അജ്മൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും മേരിയുമായി പണം സംബന്ധിച്ച് തർക്കമുണ്ടാവുകയും ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അജ്മലും മുംതാസും ചേർന്ന് മേരിയെ അടിച്ചുവീഴ്ത്തി കൊല്ലുകയായിരുന്നു.
തെളിവ നശിപ്പിക്കുകയും ചെയ്തു. മേരിയുടെ സ്വർണവും പണവും അപഹരിച്ചശേഷം ഇരുവരും ചേർന്ന് ഇവരെ വിവസ്ത്രയായി കിടത്തി. തെളിവുനശിപ്പിക്കാൻ ദേഹത്ത് എണ്ണതേച്ചു. വീട് പുറത്തുനിന്ന ്പൂട്ടിയാണ് ഇരുവരും രക്ഷപ്പെട്ടത്. സ്വർണം വിൽക്കാൻ സഹായിച്ച വഴിയാണ് സീനത്ത് കൂട്ടുപ്രതിയായത്. മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്
കൊല്ലപ്പെട്ട ജാക്വലിൻ പലിശക്ക് ധാരാളം പേർക്ക് പണം കൊടുത്തിട്ടുണ്ട്. പ്രതികൾ ജാക്വലിനെ കൊലപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കണമെന്ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രതികൾ സംഭവദിവസമായ മാർച്ച് 11ന് ഉച്ചയോടുകൂടി ഈ വീട്ടിലെത്തുകയും മുൻ നിശ്ചയിച്ച പ്രകാരം മുംതാസിനെ കാവൽനിർത്തി മദ്യലഹരിയിൽ അജ്മൽ എല്ലാം ചെയ്യുകയുമായിരുന്നു.
ആഭരണങ്ങൾ സീനത്ത് മുഖാന്തരം അജ്മൽ ആലപ്പുഴ മുല്ലക്കലിലെ ഒരു ജൂവലറിയിൽ വിൽപ്പന നടത്തിയതാണ് നിർണ്ണായക തെളിവായത്. പ്രതിഫലമായി ഒരു മോതിരവും രണ്ടായിരം രൂപയും സീനത്തിന് നൽകി. മരണം നടന്ന വീട്ടിൽ നിന്ന് നഷ്ടപ്പെട്ട മൊബൈൽ ഫോണും, പണവും ആഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ പ്രതി അജ്മൽ അമ്പലപ്പുഴയിലും പുന്നപ്രയിലും സ്ത്രീകൾക്ക് നേരെ ആക്രമണം നടത്തിയ കേസിൽ മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
Stories you may Like
- ഇപ്പോൾ ഇ ഡി പിടിച്ച് പൊല്ലാപ്പ്; നടി ജാക്വിലിൻ വീണ്ടും വിവാദങ്ങളിൽ
- ബംഗാളിൽ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ്
- ബീച്ചുകളിലെ ഭക്ഷ്യശാലകളിൽ മീൻകറി ഊണ് നിർബന്ധമാക്കി ഗോവൻ സർക്കാർ
- മണിപ്പൂരിലെ കോം ഗ്രാമങ്ങളുടെ സംരക്ഷണത്തിന് ഇടപെടണം: മേരി കോം
- സെക്സ് റാക്കറ്റ്; നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തൽ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്