ഞമ്മക്ക് രാഹുലിനെ വല്യഇഷ്ടാണ്..ഞങ്ങടെ കൂരയ്ക്ക് മുകളിലൂടെയാണ് ഹെലികോപ്ടർ പറന്നുപോയത്; എന്നാലും പഷ്ണി തീർക്കാൻ അദ്ദേഹം എത്തുമോ? ആനയും പുലിയും ഇറങ്ങുന്ന സ്ഥലത്ത് അടച്ചുറപ്പുള്ള ഒരു വീട് പോലുമില്ല; രാത്രി പുലി ഇറങ്ങി നായയെ കൊന്നു കടിച്ചു കൊല്ലുന്നത് ഇവിടെ പതിവ്; വോട്ടുചെയ്യേണ്ടെന്നുറച്ച് കാടിന്റെ മക്കൾ; വയനാട്ടിലെ ആദിവാസി ജനതയുടെ കഷ്ടപ്പാടുകൾ നിഴലിച്ച മറുനാടൻ സർവേ
എം.എസ് ശംഭു
വയനാട്: കേരളത്തിലെ ആദിവാസി വിഭാഗത്തിൽ നല്ലൊരു വിഭാഗവും ഉൾക്കൊള്ളുന്ന ജില്ലയാണ് വയനാട്. പച്ചപ്പിൽ കന്യകയായി നൽക്കുന്ന വായനാട്ടിലേക്ക് എത്തിയാൽ നഗരത്തിലെ കാഴ്ചകൾ മാത്രമല്ല. ഗ്രാമക്കാഴ്ചകളും കാണാതെ മടങ്ങരുത്. താമരശ്ശേരി ചുരമിറങ്ങി എത്തിയാൽ ആദിവാസി ഗോത്രവിഭാഗങ്ങളുടെ നീണ്ട ചേരികൾ വയനാട്ടിൽ കാണാൻ കഴിയും. നഗരത്തിൽ നിന്ന് കണ്ണെത്തപ്പെടാത്ത കാടിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിയെത്തണം ഈ ജനതയുടെ യഥാർത്ഥ ജീവിതങ്ങളെ തൊട്ടറിയുവാൻ. പണിയർ, അടിയർ, കാട്ടുനായ്ക്കർ, കുറിച്യർ, മുള്ളക്കുറുമർ, ഊരാളിക്കുറുമർ തുടങ്ങി നിരവധി ഗോത്രവിഭാഗങ്ങളാണ് ഇവിടെ അതീജീവിക്കുന്നത്. ഇവരുടെ സംസ്കാരങ്ങളും ഭാഷയും ജീവിതരീതികളും ഏറെ വ്യത്യസ്തമായവ തന്നെയാണ്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആദിവാസികൾക്കായി പ്രത്യേക പാക്കേജുകൾ നടപ്പിലാക്കുന്നുണ്ടെങ്കിലും വയനാട്ടിലെ ആദിവാസി ജനതയുടെ ജീവിതം അട്ടപ്പാടിയിലേതിനേക്കാൾ കഷ്ടമാണെന്ന് ഇവരുടെജീവിതം സാക്ഷ്യപ്പെടുത്തുന്നു. മറുനാടൻ മലയാളി നടത്തിയ തിരഞ്ഞെടുപ്പ് സർവേയുടെ ഭാഗമായി വയനാട്ടിലെ ചൂരൽമലയിലെത്തിയ മറുനാടൻ സംഘത്തിന് കാണാൻ സാധിച്ചത് കരളലിയിക്കുന്ന കാഴ്ചകൾ തന്നെ. ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ ആദിവാസി വിഭാഗങ്ങളുടെ വോട്ടുകളിലാണ് എല്ലാ മുന്നണികളുടേയും കണ്ണ്. പ്രദേശത്തെ പ്രധാന രാഷ്ട്രീയ കക്ഷികൾ വോട്ടു ചെയ്യാൻ കൃത്യമായി ചിഹ്നം ചൂണ്ടിക്കാണിക്കും ഇവർ അതുപോലെ അനുസരിക്കുകയും ചെയ്യും. ഇതുതന്നെയാണ് കേരളത്തിൽ ബാലറ്റ് ബോക്സിലുടെ തിരഞ്ഞെടുപ്പ് നടന്ന കാലം മുതൽ ഇവിടെ ആവർത്തിച്ച് പോരുന്നത്.
സംസ്ഥാന സർക്കാരുകൾ ഇവർക്കായി നൽകിയ ചുരുക്കം ചില പാക്കേജുകൾ ഒഴിച്ചാൽ ഇവർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയ പദ്ധതികളൊക്കെ വിശദമായി പഠിക്കേണ്ടി തന്നെ വന്നേക്കാം. അത്രയ്ക്കുണ്ട് ഈ ജനതയ്ക്ക് പറയാൻ. മറുനാടൻ സർവേ വയനാട്ടിലെ ചൂരൽമലയിലാണ് ആദ്യം സന്ദർശിച്ചത്. പണിയ വിഭാഗത്തിന്റെ 20 ലധികം കുടുംബങ്ങൾ അധിവസിക്കുന്ന ആദിവാസി സമൂഹമാണ് ഇവിടെയുള്ളത്. സ്വന്തമായി ഒരുസെന്റ് വസ്തു എന്ന് അവകാശപ്പെടാൻ ഒന്നും തന്നെ ഈ ജനതയ്ക്കില്ല. സർക്കാർ നൽകിയ വസ്തുവിൽ യഥേഷ്ടം കൃഷി ചെയ്യാം. അത്തരത്തിൽ ഏലവും കുരുമുളകും ധാന്യ വിളകളും ഇവർ കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തുകയാണ്. ട്രൈബൽ വികസ പദ്ധതികളിൽ ഉൾപ്പെടുത്തി ചിലർക്ക് വീട് ലഭിച്ചിട്ടുണ്ട്. എന്നാൽ പകുതിയിലേറെ പേർക്കും ഈ ആനുകൂല്യങ്ങൾ എത്തിയിട്ടില്ല. വോട്ടു ചോദിച്ച് വരുന്നവരോട് ഇവർക്ക് പറയാനുള്ള പരിഭവങ്ങളും ഇതൊക്കെ തന്നെയാണ്..
ആനയും പുലിയും ഇറങ്ങുന്ന സ്ഥലത്ത് അടച്ചുറപ്പുള്ള ഒരു വീട് പോലും ഞങ്ങൾക്ക് സ്വന്തം എന്ന് അവകാശപ്പെടാനില്ല.. രാത്രി കാലമായാൽ പുലി ഇറങ്ങി നായയെ കൊന്നു കടിച്ചു കൊല്ലുന്നത് ഇവിടുത്തെ പതിവാണ്. അടച്ചുറപ്പില്ലാത്ത വീടുകളിൽ എന്ത് സംരക്ഷണത്തിൽ ഞങ്ങൾ കിടന്ന് ഉറങ്ങണമെന്നും ഈ ജനത ചോദിക്കുന്നു.
മലവെള്ളമാണ് ഇവർക്ക് കുടിവെള്ളമായി എത്തിക്കുന്നത്. പൈപ്പ് ലൈൻ വഴി മലവെള്ളം എത്തുന്നത് തന്നെ കെ.എസ്.ഇ.ബിക്ക് കനിവ് തോന്നിയാൽ മാത്രം. വയനാട്ടിലെ പൊള്ളുന്ന ചൂടിൽ സ്കൂളിലേക്ക് കുട്ടികൾ പോകുന്നത് കാടും മലയും താണ്ടിയാണ്. കൊല്ലപരീക്ഷാ കാലമായതോടെ നഗരത്തിലെ സ്കൂളിലേക്ക് എത്തപ്പെട്ട് പരീക്ഷ എഴുതണമെങ്കിൽ തന്നെ കിലോമീറ്ററുകൾ താണ്ടേണ്ട കടമ്പയാണ്. നടന്നു പോകാൻ കഴിയുന്ന രീതിയിൽ റോഡ്. ആശുപത്രി സൗകര്യം എന്നിവയൊക്കെ ഇവരുടെ സ്വപ്നങ്ങളിൽ ചിലത് മാത്രം. മണ്ണിടിച്ചിലുണ്ടായാലോ മലവെള്ള പാച്ചിലുണ്ടായാലോ പിന്നെ പുറം ലോകം കാണാൻ കാത്തിരിക്കേണ്ടത് ദിവസങ്ങൾ മാത്രമാണെന്നാണ് ഇവരുടെ പരിഭവം.
പണിയവിഭാഗം തിങ്ങിപ്പാർക്കുന്നത് കൃഷിയിടമായ പാഡിയോട് ചേർന്നാണ്. ആദിവാസി വിഭാഗത്തിലെ കൗമാരക്കാർ ഉണ്ടെങ്കിൽ തന്നെ ഇവർ പത്താം ക്ലാസ് പോലും പൂർത്തിയാക്കിയിട്ടില്ല. ഒൻപതാം തരം കഴിയുന്നതോടെ പലരും പഠനം നിർത്തും. പിന്നീട് കൂലിപ്പണിക്ക്. ആദിവാസി വിഭാഗത്തിൽ നിന്ന് ഐ.എ.എസിൽ റാങ്ക് നേടിയ പെൺകുട്ടിവരെയുള്ള നമ്മുടെ നാട്ടിൽ ഈ വിഭാഗത്തെ തഴയുന്നത് നിർത്തണം എന്നാണ് ഇവരുടെ ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് പൂർണ ധാരണ ഇവർക്കുണ്ട്. കമ്യൂണിസ്റ്റുകാരും കോൺക്രസുകാരും വോട്ടു ചേദിക്കാൻ മലകയറി വരുമെന്ന് ഇവർ പറയുന്നു. ബിജെപി ഇവരുടെ ചിത്രത്തിലെ ഇല്ല.
വോട്ടുചോദിക്കാൻ വരുമ്പോൾ പല വാഗ്ദാനങ്ങളാണ് ഇവർ നൽകാറുള്ളത്. പക്ഷേ പിന്നീട് പ്രവർത്തിയിൽ ഇവയൊന്നും കാണാറില്ല. രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുന്നത് അറിഞ്ഞോ എന്ന് ചോദ്യം ഉന്നയിച്ചപ്പോൾ തന്നെ ആദ്യ മറുപടി ഞങ്ങടെ കൂരയ്ക്ക് മുകളിലൂടെയാണ് ഹെലികോപ്റ്റർ പറന്നു പോയതെന്നായിരുന്നു ആദിവാസി യുവതിയായ ഗീതയുടെ മറുപടി. കണ്ണിന് കാഴ്ച നഷ്ടപ്പെട്ടെങ്കിലും ഉള്ളുരുകി 80 വയസുകാരി പാറ്റ പലപരിഭവങ്ങളും ഞങ്ങളോട് പറഞ്ഞു. വേനൽകടുത്തതോടെ ജോലിക്ക് പോകാൻ കഴിയുന്നില്ല. റേഷൻ 35 കിലോ അരി ലഭിക്കുന്നത് കഞ്ഞികുടിച്ച് കുടുംബം പുലർത്താൻ കഴിയുന്നു. ഗോതമ്പും റേഷൻ വഴി സൗജന്യമായി ലഭിക്കുന്നത് ഒഴിച്ചാൽ മണ്ണെണ്ണക്ക് വരെ കാശ് കൊടുക്കണം.
ആദിവാസി ജനതയുടെ കഷ്ടപ്പാട് ഇങ്ങനെയൊക്കെയാണ് മക്കളെ എന്നു പറഞ്ഞ് ആ വയോധിക സംസാരം അവിടെ നിർത്തി. ആടും, പട്ടിയും, കുട്ടികളും അടങ്ങുന്ന വലിയ കുടുംബം തന്നെയാണ് കുഞ്ഞു കൂരയിൽ തിങ്ങി പാർക്കുന്നത്. രാഹുൽ ഗാന്ധി വയനാട് പത്രിക സമർപ്പിച്ചപ്പോൾ ചെറിയ ചിരിയിൽ അയാൾ ഗുണം ചെയ്യുമെന്ന് കരുതുന്നെന്ന് മറുപടി നൽകി. രാഷ്ട്രീയത്തെ കുറിച്ച് ഉറച്ച കാഴ്ചപ്പാടുള്ള മറ്റൊരു മധ്യവയസ്കൻ തന്റെ പ്രശ്നങ്ങൾ പരിഹരിക്കാതെ വോട്ടു ചെയ്യില്ലെന്ന് കട്ടായം പറഞ്ഞു. രാഹുൽ നല്ലവനാണ് ജയിച്ചാൽ വയനാട്ടിൽ നിന്ന് പ്രധാനമന്ത്രിയെ ലഭിക്കുന്നതിൽ സന്തോഷമുള്ളു. പക്ഷേ ആരൊക്കെ വന്നാലും ഞങ്ങളുടെ ഗതി ഇതുതന്നെയെന്നെന്നാണ് അദ്ദെഹം പറയുന്നത്. മലയിറങ്ങുമ്പോൾ ഞങ്ങൾക്ക് മുന്നിൽ ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും നിവർന്നു നിൽക്കുന്നുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയം ചർച്ച ചെയ്യുന്ന വയനാട്ടിലെ ആദിവാസി സമൂഹത്തിനോട് ഇനിയെങ്കിലും രാഷ്ട്രീയപാർട്ടികൾ നീതി പുലർത്തണെ എന്ന പ്രാർത്ഥനയിലാണ് ഞങ്ങൾ മലയിറങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍