പ്രകൃതി വിരുദ്ധ ലൈംഗിക പീഡനവും ബലാത്സംഗവുമടക്കം അഞ്ച് വകുപ്പുകൾ ചുമത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ കുറ്റപത്രം; അന്യായമായി തടവിൽ വെച്ചുവെന്നും അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നും വിശദീകരണം; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിന് നിയമക്കുരുക്ക് മുറുക്കി കുറ്റപത്രം സമർപ്പിച്ചു; തുടർനടപടി ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഏഴ് മാസം പിന്നിടുമ്പോൾ
മറുനാടൻ ഡെസ്ക്
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരെ കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗവും പ്രകൃതി വിരുദ്ധ ലൈംഗിക പീഡനവുമടക്കം അഞ്ച് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കന്യാസ്ത്രീയെ അന്യായമായി തടഞ്ഞുവെച്ചുവെന്നും അധികാര ദുർവിനിയോഗം നടത്തി പീഡിപ്പിച്ചെന്നും കുറ്റ പത്രത്തിൽ വ്യക്തമാക്കുന്നു. ഇതോടെ ബിഷപ്പിന് കേസിൽ നിയമക്കുരുക്ക് മുറുകുകയാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്ത് ഏഴ് മാസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. കേസിൽ ആകെ സാക്ഷികൾ 83 പേരാണ്. ഇതിൽ 27കന്യാസ്ത്രീകൾ, 11 വൈദീകർ, മൂന്നു മെത്രാന്മാർ, ഒരു കർദിനാൾ, ഒരു ഡോക്ടർ, ഏഴു മജിസ്ട്രേറ്റർ എന്നിവർ ഉൾപ്പെടുന്നു. ആയിരത്തിലേറെ പേജുകൾ വരുന്നതാണ് കുറ്റപത്രം.
ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് നടന്ന് ഒരു വർഷമാകാറാകുമ്പോഴും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിര വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. കന്യാസ്ത്രീക്ക് നീതി ലഭിക്കുന്ന എന്ന ലക്ഷ്യത്തിൽ രൂപീകൃതമയാ സേവ് അവർ സിസ്റ്റേഴ്സ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വീണ്ടും സമരം തുടങ്ങാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിക്കാൻ തയ്യാറായിരിക്കുന്നത്. നേരത്തെ കേസിലെ പരാതിക്കാരിയും ഇവർക്കൊപ്പം നിൽക്കുകയും കേസിലെ സാക്ഷികളുമായ കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകളും കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരേ രംഗത്തു വന്നിരുന്നു. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് തങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്നു കന്യാസ്ത്രീകൾ പരാതി നൽകിയിരുന്നു.
ഇതു കാണിച്ച് പൊലീസിനും മുഖ്യമന്ത്രിക്കും പരാതികൾ നൽകിയിരുന്നു. ഡിജിപിയുടെ ഓഫിസിൽ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം അവിടെ നിന്നുള്ള അനുമതി കിട്ടിയാൽ ഉടനെ കോടതിയിൽ സമർപ്പിക്കുമെന്നായിരുന്നു അന്വേഷ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞിരുന്നത്. 2018 ജൂണിൽ ആയിരുന്നു കേസിന് ആസ്പദമായ പരാതി പൊലീസിന് നൽകുന്നത്. എന്നാൽ പരാതി നൽകി എൺപതു ദിവസങ്ങളോളം പിന്നിട്ടതിനു ശേഷം മാത്രമാണ് പ്രതിയായ ബിഷപ്പിനെ ചോദ്യം ചെയ്യാൻ തന്നെ പൊലീസിന് കഴിഞ്ഞത്. കത്തോലിക്ക സഭയുടെ ചരിത്രത്തിലാദ്യമെന്നോണം കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങി സമരം ചെയ്ത സാഹചര്യത്തിലാണ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറായത്. 14 ദിവസത്തോളം കന്യാസ്ത്രീകൾ സമരം ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ചോദ്യം ചെയ്യലിന് തയ്യാറായി ബിഷപ്പ് ഫ്രാങ്കോ ജലന്ധറിൽ നിന്നു കേരളത്തിൽ എത്തുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാഴ്ച്ചയോളം റിമാൻഡിൽ കഴിഞ്ഞശേഷം ജാമ്യം നേടി ബിഷപ്പ് പുറത്തിറങ്ങുകയും ചെയ്തു. ഫ്രാങ്കോ മുളക്കൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ജലന്ധറിലേക്ക് പോവുകയായിരുന്നു. കേസിൽ പ്രതിയായതിനു പിന്നാലെ ജലന്ധർ രൂപത തലവൻ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. എന്നാൽ ബിഷപ്പ് ഫ്രാങ്കോ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുകയാണെന്ന ആരോപണവും ഇതിനു പിന്നാലെ ഉയർന്നു. സാക്ഷികളായ കന്യാസ്ത്രീകൾ തന്നെയാണ് പ്രധാനമായും ഇത്തരമൊരു ആരോപണം ഉയർത്തിയത്.
സാക്ഷികളായ മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിലെയും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്ന്യാസിനി സമൂഹത്തിലെയും കന്യാസ്ത്രീകൾ ജീവന് ഭീഷണി നേരിടുന്നത് ഉൾപ്പെടെയുള്ള വെല്ലുവിളികൾ അതിജീവിക്കേണ്ട സഹചര്യം അതിനു പിന്നാലെ ഉണ്ടാവുകയും ചെയ്തു. കുറവിലങ്ങാട് മഠത്തിൽ താമസിക്കുന്ന, പരാതിക്കാരിയും സാക്ഷികളുമായി ആറു കന്യാസ്ത്രീകൾക്കുമെതിരേ പ്രതികാര ബുദ്ധിയോടെ സഭതലങ്ങളിൽ നിന്നും നീക്കങ്ങൾ നടക്കുന്നതിനെതിരേ മുഖ്യമന്ത്രിക്കും പൊലീസിനും പരാതികൾ നൽകിയിട്ടുണ്ട്. കന്യാസ്ത്രീകളെ പലയിടങ്ങളിലേക്ക് സ്ഥലംമാറ്റാനുള്ള തീരുമാനങ്ങൾ ഉണ്ടാവുകയും അതിനെതിരേ പ്രതിഷേധം കന്യാസ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടാവുകയും ഒടുവിൽ രൂപത അധ്യക്ഷനായ ബിഷപ്പ് തന്നെ സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നു.
തങ്ങളുടെ ജീവിതത്തിനും ജീവനും സംരക്ഷണമാവശ്യപ്പെട്ട് ഭരണാധികാരികൾക്കും പൊലീസിനും മുന്നിൽ പരാതികൾ നൽകുമ്പോഴും കന്യാസ്ത്രീകൾ പ്രധാനമായും ആവശ്യപ്പെടുന്നത് കേസിന്റെ വിചാരണ ആരംഭിക്കാനും അതിനു മുന്നോടിയായി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനുമായിരുന്നു. ഇതിൽ കാലതാമസം വരുന്നതിന്റെ പുറത്തായിരുന്നു വീണ്ടുമൊരു സമരത്തിന് തയ്യാറെടുപ്പുകൾ നടന്നത്.
കേസിന്റെ നാൾ വഴികൾ ഇങ്ങനെ
മിഷണറീസ് ഓഫ് ജീസസ് സഭാംഗമായ കന്യാസ്ത്രീയാണ് ജലന്ധർ രൂപത മുൻ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ 13 തവണ കുറുവിലങ്ങാട് മഠത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
2014 മെയ് മാസം അഞ്ചാം തിയതി ചാലക്കുടിയിൽ സഭ നടത്തിയ അച്ചൻ പട്ടം നൽകുന്ന ചടങ്ങിൽ മുഖ്യ കാർമികൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലായിരുന്നു. ഈ ചടങ്ങിന് ശേഷം ബിഷപ്പ് കുറവിലങ്ങാട് മഠത്തിൽ ആദ്യമായി താമസിക്കാൻ എത്തി. പിറ്റേ ദിവസം കന്യാസ്ത്രീയുടെ സഹോദരന്റെ മകന്റെ ആദ്യകുർബാന ചടങ്ങിൽ പങ്കെടുത്തു. ഈ ദിവസങ്ങളിൽ മഠത്തിലെ 20 ആം നമ്പർ മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
2017 മാർച്ച് 26 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി മദർ സുപ്പീരിയറിന് പരാതി നൽകി. ഇതേത്തുടർന്ന് ജലന്ധറിൽ നിന്ന് മദർ സുപ്പീരിയറും സംഘവും കുറുവിലങ്ങാട് മഠത്തിലെത്തി തെളിവെടുപ്പ് നടത്തി.
2018 ജൂൺ; 2 പരാതി പിൻവലിക്കണമെന്ന ആവശ്യവുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ സുഹൃത്തായ കോടനാട് വികാരി കന്യാസ്ത്രീയെ സമീപിക്കുന്നു.
ജൂൺ ; 27 കന്യാസ്ത്രീ പരാതി ജില്ലാ മേധാവിക്ക് നല്;കി.
ജൂൺ; 28 എഫ്ഐആർ പൊലീസ് രജിസ്റ്റർ ചെയ്തു.
ജൂലൈ 1 കന്യാസ്ത്രീയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ജൂലൈ 3 ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് സംഘം കുറുവിലങ്ങാട് മഠത്തിൽ.
ജൂലൈ 5 ചങ്ങനാശ്ശേരി മജിസ്ട്രേറ്റിന് മുമ്പാകെ 164 അനുസരിച്ച് കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ജൂലൈ 7 രഹസ്യമൊഴിയുടെ പകർപ്പിനായി പാലാ കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടു.
ജൂലൈ 8 കന്യാസ്ത്രീയുടെ ബന്ധുക്കൾ ബിഷപ്പിനെ ഭീഷണിപ്പെടുത്തയെന്ന കേസിൽ സാക്ഷിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ബിഷപ്പ് ജലന്ധറിലേക്ക് വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങിയെന്ന് സാക്ഷിയായ സിജോ അന്വേഷണ സംഘത്തിന് മൊഴി നൽകി. സിജോയുടെ മൊഴി പൊലീസ് വീഡിയോയിൽ പകർത്തി
ജൂലൈ 9 കന്യാസ്ത്രീ മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു
ജൂലൈ 10 ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കുന്നതിനായി അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന്റെ സഹായം തേടി.
ജൂലൈ 12 അന്വേഷണ സംഘം മൊഴിയെടുക്കുന്നതിനായി കണ്ണൂരിലെ രണ്ട് മഠങ്ങളിലെത്തി.
ജൂലൈ 14 കുറുവിലങ്ങാട് പള്ളി വികാരിയുടെ മൊഴിയെടുത്തു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കന്യാസ്ത്രീ വാക്കാൽ പരാതി നല്;കിയെന്ന് ബിഷപ്പിന്റെ മൊഴി.
ജൂലൈ 15 സഭാവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീകളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ജൂലൈ 20 കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മഠത്തിന് സായുധ പൊലീസ് കാവൽ
ജൂലൈ 25 കേസില്‍; നിന്ന് പിന്മാറാൻ ജലന്ധർ രൂപത അധികാരികൾ 5 കോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരൻ പൊലീസിൽ മൊഴി നൽകി. വൈക്കം ഡിവൈഎസ്പി കെ സുഭാഷിനാണ് മൊഴി നൽകിയത്.
ജൂലൈ 29 കുര്യനാട് ആശ്രമത്തിലെ ഫാദർ ജയിംസ് എർത്തയിൽ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് സിസ്റ്റർ അനുപമയുടെ വെളിപ്പെടുത്തൽ.
ജൂലൈ 30 കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
ജൂലൈ 31 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറുവിലങ്ങാട് മഠത്തിൽ കൊണ്ടുവന്നതായി കാർ ഡ്രൈവർ മൊഴി നൽകി.
ഓഗസ്റ്റ് 1 ജലന്ധറിലേക്ക് പോകാൻ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചു.
ഓഗസ്റ്റ് 3 അന്വേഷണ സംഘം ഡൽഹിയിൽ
ഓഗസ്റ്റ് 4 കന്യാസ്ത്രീയ്ക്കെതിരെ ആരോപണം ഉന്നയിച്ച ബന്ധുവായ സ്ത്രീയുടെ മൊഴിയെടുത്തു. തെറ്റിദ്ധാരണ മൂലമാണ് പരാതി നല്;കിയതെന്ന് ഇവർ മൊഴി നൽകി.
ഓഗസ്റ്റ് 6 ഉജ്ജയിൻ ബിഷപ്പ് സെബാസ്റ്റ്യൻ വടക്കയിലിന്റെ മൊഴി എടുത്തു.
ഓഗസ്റ്റ് 10 അന്വേഷണ സംഘം ജലന്ധറിൽ
ഓഗസ്റ്റ് 11 ജലന്ധർ രൂപതയ്ക്ക് കീഴിലെ നാല് വൈദികരുടെ മൊഴിയെടുത്തു.
ഓഗസ്റ്റ് 12 കന്യാസ്ത്രീകള്‍;ക്കായി ബിഷപ്പ് നടത്തിയ ഇടയനോടൊപ്പം ഒരു ദിവസം; പ്രാർത്ഥനാ യജ്ഞത്തിനിടെ മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീകളുടെ മൊഴി.
സെപ്റ്റംബർ 8 കന്യാസ്ത്രീകൾ സമരത്തിലേക്ക്
സെപ്റ്റംബർ 18 ജലന്ധര്‍; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ. സെപ്റ്റംബര്‍; 25 ലേക്ക് കോടതി മാറ്റിവച്ചു.
സെപ്റ്റംബർ 19 ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. തൃപ്പൂണിത്തുറയിലെ ഹൈടെക് ഓഫീസ് സെല്ലിൽ ചോദ്യം ചെയ്യൽ. ഏഴു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മടങ്ങി.
സെപ്റ്റംബർ 20 വീണ്ടും ചോദ്യം ചെയ്യൽ, അറസ്റ്റിനെ കുറിച്ച് അഭ്യൂഹം
സെപ്റ്റംബർ 21 മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍