വാക്കു കൊണ്ടും നോക്കു കൊണ്ടും എതിരാളിയെ നോവിക്കില്ല; വേനൽ ചൂടിലും തളരാതെ സൗമ്യഭാവവും പുഞ്ചിരിയും നിറച്ച് വോട്ട് അഭ്യർത്ഥന; പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്; വയോധികരെ നോക്കി നിങ്ങൾക്കെല്ലാം പെൻഷൻ കിട്ടിയില്ലേ മൈക്കിലൂടെ ചോദ്യവും; കോട്ട കാക്കാൻ ആത്മവിശ്വാസത്തോടെ സിപിഎം; കണ്ണൂരിൽ സ്നേഹം വിതറി പികെ ശ്രീമതി മുന്നോട്ട്
രഞ്ജിത്ത് ബാബു
കണ്ണൂർ: വാക്കുകൊണ്ടും നോക്കുകൊണ്ടും എതിരാളിയെ നോവിക്കാതെയുള്ള പി.കെ. ശ്രീമതിയുടെ പ്രചാരണം തെരഞ്ഞെടുപ്പ് രംഗത്ത് പുതിയ രാഷ്ട്രീയ ശൈലി തീർത്തിരിക്കയാണ്. സൗമ്യഭാവവും പുഞ്ചിരിയും മാറാതെ എതിരാളികളോട് പോലും അനുനയത്തിൽ വോട്ട് നേടുകയാണ് ശ്രീമതി.
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പരിയാരത്തു നിന്നുമാണ് 'മറുനാടൻ മലയാളി ടീം ' ശ്രീമതിക്കൊപ്പം ചേർന്നത്. വെയിൽ കനത്തിരിക്കേ ഓരോ സ്വീകരണ കേന്ദ്രത്തിലും ശ്രീമതി പരിചയക്കാരോടും സുഹൃത്തുകളോടും സംവദിക്കുന്നതിൽ സമയ നിഷ്ഠ തടസ്സമാകുന്നില്ല. അവരുടെ ഇടയിൽ കയറി പരിചയം പുതുക്കുകയും പേര് വിളിക്കുകയും ചെയ്യുമ്പോൾ സ്വീകരണ കേന്ദ്രങ്ങലിലെ എൽ.ഡി.എഫ് പ്രവർത്തകർക്കു പോലും കൗതുകം. ശ്രീമതിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം വഹിക്കുന്ന തൊപ്പിയും ബനിയനും ധരിച്ചവർ ഒപ്പം കൂടുന്നു. കുട്ടികൾ ചിഹ്നനം രേഖപ്പെടുത്തിയ ബലൂണുകൾ കൊണ്ട് തങ്ങളുടെ പിൻതുണ വ്യക്തമാക്കുന്നു.
കണ്ണൂർ ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി പി.കെ. ശ്രീമതി ഏത് കേന്ദ്രത്തിലെത്തിയാലും ആദ്യം ജനക്കൂട്ടത്തോട് കുശലം പറഞ്ഞും സുഖവിവരങ്ങൾ ആരാഞ്ഞുമാണ് വേദിയിലേക്ക് പ്രവേശിക്കുന്നത്. എത്ര വൈകിയാലും അവർ ജനക്കൂട്ടത്തിൽ ഒരംഗമാകുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ താഴെ തലം മുതൽ പ്രവർത്തിച്ചു വന്ന ശ്രീമതി ഇന്ന് മഹിളാ അസോസിയേഷന്റെ ദേശീയ നേതാവുകൂടിയാണ്.
ആദ്യ കാലം മുതൽ പരിചയമുള്ളവരെ പേര് വിളിക്കാൻ മാത്രം ബന്ധം അവർ കാത്തു സൂക്ഷിച്ചിട്ടുമുണ്ട്. പാർട്ടിക്ക് അകത്തുള്ളവർ മാത്രമല്ല പാർട്ടിക്ക് പുറത്തുള്ളവർ പോലും ശ്രീമതിയെ കാണാനെത്തുന്നു. അവർ ആശംസകൾ നേരുകയും ചെയ്യുന്നു. അഞ്ച് വർഷം കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ താൻ ചെയ്ത വികസനത്തെക്കുറിച്ചാണ് ശ്രീമതി മുഖ്യമായും പറയുന്നത്. എതിരാളിയെക്കുറിച്ച് നേതാവെന്ന നിലയിലോ സ്ഥാനാർത്ഥിയെന്ന നിലയിലോ വ്യക്തിപരമായ യാതൊരു പരാമർശങ്ങളും അവർ പറയുന്നില്ല.
പ്രസംഗം ഇങ്ങിനെ തുടരുന്നു. നിങ്ങൾ നിർദ്ദേശിച്ച നിങ്ങൾ ആവശ്യപ്പെട്ട വികസനമാണ് ഞാൻ കൊണ്ടു വന്നത്. അതിനാൽ കണ്ണൂരിന്റെ വികസന കുതിപ്പിന് ഇനിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണം. അതിന് നിങ്ങളുടെ വിലയേറിയ വോട്ടുകൾ എനിക്ക് നൽകണം. സംസ്ഥാന സർക്കാറിനെക്കുറിച്ചുള്ള നേട്ടങ്ങളും സ്വീകരണ കേന്ദ്രങ്ങളിൽ ശ്രീമതി എണ്ണി പറയുന്നു. പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്. ക്ഷേമപെൻഷന്റെ കാര്യം തന്നെ എടുക്കുക. വയോധികരെ നോക്കി നിങ്ങൾക്കെല്ലാം പെൻഷൻ കിട്ടിയില്ലേ മൈക്കിലൂടെ ശ്രീമതിയുടെ ചോദ്യം. അവരുടെ മറുപടിക്കു വേണ്ടി ശ്രീമതി തന്നെ മൈക്ക് നീട്ടുന്നു. തികഞ്ഞ സൗഹൃദ അന്തരീക്ഷത്തിലാണ് ശ്രീമതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് നീങ്ങുന്നത്.
രാവിലെ 11.30 ന് അവസാനിക്കേണ്ട തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ച ഒന്നരയോടടുക്കുന്നു. ഉച്ചക്ക് പാർട്ടി പ്രവർത്തകരുടെ വീട്ടിൽ ഭക്ഷണവും അല്പസമയത്തെ വിശ്രമവും. 2.30 ഓടെ ശ്രീമതി തന്നെ വിശ്രമം മതിയാക്കി പ്രചാരണത്തിന് സജീവമാവാൻ കൂടെയുള്ളവരെ ഓർമ്മിപ്പിക്കുന്നു. തിളക്കുന്ന വെയിലിലാണ് പിന്നെുള്ള പ്രചാരണം. കുറ്റിക്കോലിലാണ് ഉച്ചകഴിഞ്ഞുള്ള ആദ്യ സ്വീകരണം. ശ്രീമതിയുടെ പഴയ പ്രവർത്തന തട്ടകം ഇതിൽ പെടുന്നു. കുട്ടികളും യുവതികളും സ്ഥാനാർത്ഥിക്കൊപ്പം സെൽഫിയെടുക്കുന്ന തിരക്കാണ്. പരിചയക്കാരായ സ്ത്രീകളെ ആലിംഗനം ചെയ്തും കൈകൊടുത്തും ശ്രീമതി വേദിയിലേക്ക്. ഇടതു സർക്കാറിന്റെ വികസനവും ക്ഷേമവും എത്താത്ത ഏതെങ്കിലും കുടുംബം ഇവിടെയുണ്ടോ? ശ്രീമതിയുടെ ചോദ്യം. പാവപ്പെട്ടവർക്കും കർഷകർക്കും തൊഴിലാളികൾക്കുമാണ് സർക്കാറിന്റെ ആദ്യ പരിഗണന.
സമ്പന്നർക്കുമുണ്ട് കാര്യങ്ങൾ. അവർക്ക് കാറിൽ സഞ്ചരിക്കാൻ മികച്ച പാതകളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഇനിയുമുണ്ട് 15 ഓളം കേന്ദ്രങ്ങൾ. സംഘാടകർ അതേക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ തിടുക്കത്തിൽ ഇറങ്ങുകയാണ് ശ്രീമതി. ഒരിക്കൽ കൂടി കൈവീശി യാത്ര ചോദിച്ചു കൊണ്ട്. പയലറ്റ് വാഹനത്തിൽനിന്ന് ശ്രീമതി നടപ്പാക്കിയ വികസന നേട്ടങ്ങളുടെ അനൗൺസ്മെന്റ്. തുറന്ന വാഹനത്തിൽ തൊട്ടു പിറകെ സ്ഥാനാർത്ഥിയും കൈവീശിക്കൊണ്ട് അടുത്ത കേന്ദ്രത്തിലേക്ക്. ആരോടും പരിഭവമില്ലാതെ കണ്ണൂരിന്റെ ടീച്ചർ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മാന്യത കാത്തു സൂക്ഷിക്കുന്നു. സ്ഥാനാർത്ഥികൾക്കെല്ലാം പാഠമായി.
Stories you may Like
- വീണാ ജോർജിനെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം; പികെ ശ്രീമതി ടീച്ചർ
- 'എന്നാലും എന്റെ വിദ്യേ' പ്രതികരണതിൽ ഉറച്ചു നിൽക്കുന്നുവെന്ന് പികെ ശ്രീമതി ടീച്ചർ
- അനിൽ അക്കരയുടെ ആരോപണം അടിസ്ഥാനരഹിതം: പി.കെ. ബിജു
- പയ്യാമ്പലം സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം
- വിദ്യയെ കൈവിട്ട് സിപിഎം; പാർട്ടി പിന്തുണയില്ലെന്ന് ഇ.പി.ജയരാജൻ
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍