'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്ത്തിയത് നിരവധി പെൺകുട്ടികളെ
എം മനോജ് കുമാർ
തിരുവനന്തപുരം: വിശാഖ് എന്ന സൈനികന്റെ ആത്മഹത്യയെ തുടർന്ന് ഇതിന്റെ കാരണമന്വേഷിച്ച് പോയ പൊലീസിന്റെ വലയിലായ അമിതാഭ് ചില്ലറ പുള്ളിയല്ല. പെൺകുട്ടികളെ വശീകരിക്കാനും ഉപയോഗിച്ച് വലിച്ചെറിയാനും ഒരു മടിയും കാണിക്കാത്ത ക്രിമിനൽ മനോഭാവമുള്ളയാളാണ് പൊലീസിൽ തന്നെ മിനി സ്റ്റീരിയൽ ജീവനക്കാരനായ അമിതാഭ്. ഇത്തരത്തിൽ നിരവധി പേരുടെ ജീവിതം ഇയാൾ തകർത്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.
വിശാഖിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം റൂറൽ പൊലീസ് ഓഫീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരൻ അമിതാബ് അറസ്റ്റിലാകുന്നത്. പെൺബന്ധങ്ങളുടെ കാര്യത്തിൽ അമിതാബിന്റെ ചെയ്തികൾ അറിഞ്ഞ് ഞെട്ടുകയാണ് പൊലീസിലെ ഉന്നതർ പോലും. വഴിവിട്ട ബന്ധം വഴി അമിതാബ് ഒരു പെൺകുട്ടിയെ ജീവൻ നശിപ്പിച്ചു. വേറൊരു പെൺകുട്ടിയുടെ ഭർത്താവിന്റെ ജീവൻ നശിപ്പിച്ചു. മറ്റൊരു മുസ്ലിം യുവതിയെ വിവാഹം കഴിച്ച് വഴിയാധാരമാക്കുകയും ചെയ്തു. എല്ലാം മാസങ്ങളുടെ പോലും ഇടവേളയില്ലാതെ. ഇതുകൊണ്ട് തന്നെ റിമാൻഡിലുള്ള അമിതാബിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുകയുമാണ്.
സ്വന്തം ഡിപ്പാർട്ട്മെന്റിലെ ഒരു മിനിസ്റ്റിരിയൽ ജീവനക്കാരൻ വഴിവിട്ട പെൺ ബന്ധങ്ങൾ വഴി ഒരു പെൺകുട്ടിയുടെ ആത്മഹത്യയ്ക്കും ഒരു സൈനികന്റെ ആത്മഹത്യയ്ക്കും ഇടവരുത്തിയപ്പോൾ അപകടം മണത്തത് ഡിജിപി ലോക്നാഥ് ബെഹ്റ തന്നെയാണ്. ഈ രണ്ടു കേസുകളും ഒന്നാക്കി ഡിസിആർബി ഡിവൈസ്പി അശോകനെ ചുമതലയേൽപ്പിക്കുന്നതും ഡിജിപി നേരിട്ടാണ്. ഇങ്ങിനെ ഡിജിപി തന്നെ നേരിട്ട് ഒരു മിനിസ്റ്റിരിയൽ ജീവനക്കാരന്റെ കേസ് ഒരു ഡിവെഎസ്പിയെ ഏൽപ്പിക്കുമ്പോൾ ഈ കേസിനു ഡിജിപി കൊടുക്കുന്ന പ്രാധാന്യം വ്യക്തമാണ്. ഇതുപോലെ അമ്പരപ്പിക്കുന്ന കഥ തന്നെയാണ് തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിലെ മിനിസ്റ്റിരിയിൽ ജീവനക്കാരൻ അമിതാബിന്റെയും.
വിവാഹം കഴിക്കാൻ തീരുമാനിച്ച പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതിനുസസ്പെൻഷനിൽ തുടരവേ തന്നെയാണ് ഗുജറാത്തിൽ സൈനികൻ ആയി ജോലി ചെയ്യുന്ന വൈശാഖിന്റെ മരണത്തിനും അമിതാബ് കാരണക്കാരനാകുന്നത്. മാസങ്ങളുടെ ഇടവേള പോലുമില്ലാത്ത വിധത്തിലാണ് തന്റെ വഴിവിട്ട പെൺബന്ധത്തിന്റെ പേരിൽ രണ്ടു മരണങ്ങൾക്ക് അമിതാബ് കാരണക്കാരനാകുന്നത്. അമിതാബിന്റെ കുത്തഴിഞ്ഞ ജീവിത രീതികൾ ചെറുതായെങ്കിലും കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജിനെ അനുസ്മരിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഡിജിപി ഉൾപ്പെടെ അമിതാബിൽ അപകടം ദർശിക്കുന്നതും.
പെൺകുട്ടികളെ വശീകരിക്കുകയും അവരെ ഉപയോഗിക്കുകയും ആവശ്യം കഴിഞ്ഞാൽ അവരെ കൊല്ലാനും ഒരു മടിയും കാണിക്കാത്ത കുറ്റവാളിയായിരുന്നു ചാൾസ് ശോഭരാജ്. കൊലപാതകത്തിലേക്ക് വന്നില്ലെങ്കിലും തന്റെ ഇരകളെ മരണത്തിലേക്ക് നയിക്കാൻ ഒരു മടിയും അമിതാബ് കാണിച്ചതേയില്ല. ഈ മനോഭാവം മാസങ്ങളുടെ പോലും ഇടവേളയില്ലാതെ അമിതാബ് കാരണം രണ്ടു മരണങ്ങൾക്ക് ഇടവരുത്തുകയും ചെയ്തു.
ആദ്യ ഇര വെള്ളനാട്ടെ പെൺകുട്ടി
തിരുവനന്തപുരം റൂറൽ പൊലീസ് ഓഫീസിലെ ക്ലറിക്കൽ ജോലിയിൽ തുടരുമ്പോഴാണ് അമിതാബ് വെള്ളനാട്ടുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. വിവാഹത്തിന് മുൻപ് തന്നെ തന്നെ സ്വത സിദ്ധമായ കറക്കവുമായി അമിതാബ് പെൺകുട്ടിയെ ഒപ്പം കൂട്ടി. കറക്കങ്ങൾ കഴിഞ്ഞപ്പോൾ അമിതാബിനു പെൺകുട്ടിയെ മടുത്തു. അതുകൊണ്ട് തന്നെ വിവാഹത്തിന് മുൻപ് തന്നെ അമിതാബ് ഈ പെൺകുട്ടിയുമായി ഉടക്കി. കടുത്ത മാനസിക പീഡനങ്ങളാണ് വിവാഹത്തിന്റെ പേരിൽ ഈ പെൺകുട്ടിയിൽ അമിതാബ് നടത്തിയത്. സ്വന്തം കാര്യം കഴിഞ്ഞപ്പോൾ അമിതാബിനു പെൺകുട്ടിയെ താൽപര്യമില്ലാതായി. ഇത് പെൺകുട്ടിക്കും മനസിലായി.
കാര്യം കഴിഞ്ഞപ്പോൾ തന്നെ കറിവേപ്പിലയാക്കി അമിതാബ് എന്ന് മനസിലായപ്പോഴാണ് പെൺകുട്ടി ജീവനൊടുക്കാൻ തീരുമാനിച്ചത്. 'നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ട്', എന്ന് അമിതാബിന് സന്ദേശം അയച്ച ശേഷമായിരുന്നു പെൺകുട്ടി ആത്മഹത്യ ചെയ്തത്. അമിതാബ് എത്തിയപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന കാമുകിയെ. കാര്യങ്ങൾ എല്ലാവരക്കും അറിയാവുന്നതു കൊണ്ടാണ് ഈ കേസിൽ അമിതാബ് സസ്പെൻഷനിൽ ആകുന്നത്. ആറുമാസത്തെ സസ്പെൻഷൻ ആണ് അമിതാബിനു ലഭിച്ചത്. സസ്പെൻഷനിൽ ആയിട്ടും തന്റെ പതിവ് രീതിയിൽ മാറ്റം വരുത്താൻ അമിതാബ് തയ്യാറായതുമില്ല. ഈ സസ്പെൻഷൻ കാലയളവിൽ തന്നെയാണ് അമിതാബ്, ഇപ്പോൾ ആത്മഹത്യ ചെയ്ത വൈശാഖിന്റെ ഭാര്യയുമായി അടുക്കുന്നത്. ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം കൈക്കലാക്കിയാണ് ഈ വിക്രിയകൾ അമിതാബ് വീണ്ടും തുടർന്നതും.
സൈനികന്റെ ഭാര്യയെ വലയിലാക്കുന്നത് പഴയ ബന്ധം ഉപയോഗിച്ച്
അമിതാബിനു പരിചയമുണ്ടായിരുന്ന പെൺകുട്ടിയായിരുന്നു ആത്മഹത്യ ചെയ്ത സൈനികൻ വൈശാഖിന്റെ ഭാര്യയായത്. സസ്പെൻഷൻ കാലാവധിയിൽ ഈ പെൺകുട്ടിയുമായി അമിതാബ് അടുക്കുകയും ചെയ്തു. ഈ പെൺകുട്ടിയുമായി ശാരീരിക ബന്ധം തന്നെയാണ് അമിതാബ് പുലർത്തിയത്. അതുകൊണ്ട് തൃപ്തനാകാതെയാണ് കാമുകിയിൽ നിന്നും വൈശാഖിന്റെ നമ്പർ അമിതാബ് കൈക്കലാക്കിയത്.
'ഞാൻ അമിതാബ്. നിന്റെ ഭാര്യയുടെ കാമുകൻ. നിന്റെ ഭാര്യയുമായി എനിക്ക് ശാരീരിക ബന്ധമുണ്ട്. നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും.' ഏത് ഭർത്താവിനെയും നടുക്കുന്ന സംഭാഷണ ശകലങ്ങളാണ് ഈ ഫോൺ സംഭാഷണ വേളയിൽ അമിതാബ് പുറത്തെടുത്തത്. സൈനികൻ ആയിട്ടുപോലും വൈശാഖിന്റെ സ്ഥൈര്യത്തെ കെടുത്താൻ അമിതാബിനു നിഷ്പ്രയാസം കഴിഞ്ഞു. വൈശാഖിന്റെ ആത്മഹത്യ തന്നെ ഇതിനു തെളിവാകുകയും ചെയ്യുന്നു. ജനുവരിയിൽ ആണ് വൈശാഖും പെൺകുട്ടിയും തമ്മിൽ വിവാഹം കഴിക്കുന്നത്.
പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞതോടെയാണ് പെൺകുട്ടിയുമായി ഇയാൾ ഉരസുന്നത്. ഒന്നരമാസം മാത്രമാണ് വിവാഹം കഴിഞ്ഞു വൈശാഖ് നാട്ടിൽ നിന്നത്. ഇത് കഴിഞ്ഞു തിരിച്ചു പോകുമ്പോഴാണ് വാക്കുകളുടെ ആഗ്നേയാസ്ത്രം തന്നെ അമിതാബ് വൈശാഖിനു മേൽ പ്രയോഗിക്കുന്നത്. നീ അവധിക്ക് വരുപ്പോൾ നിന്റെ ഭാര്യയുടെ കൈയിൽ നിന്ന് എടുക്കുന്നത് നിന്റെ കൊച്ചല്ല എന്റെ കൊച്ചാവും എന്ന വാക്കുകളാണ് വൈശാഖിനെ ജീവിതത്തിൽ നിന്നും വിട നൽകാൻ പ്രേരിപ്പിച്ചത്.
വൈശാഖിന്റെ ആത്മഹത്യയിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങൾ ഇങ്ങിനെ
അമിതാബിന്റെ സംഭാഷണം കഴിഞ്ഞയുടൻ വൈശാഖ് ഭാര്യയെ വിളിച്ചു. നയത്തിൽ സംസാരിച്ചപ്പോൾ വൈശാഖിന്റെ ഭാര്യ അമിതാബുമായി അടുപ്പമുള്ള കാര്യം സമ്മതിച്ചു. നിന്നെപ്പോലുള്ള ഒരു സുന്ദരിക്കുട്ടിയെ ഞാൻ ഒരിക്കലൂം കളയില്ല. എനിക്ക് ഭാര്യമായി നീ മതി. പക്ഷെ അമിതാബുമായി ഏത് തരത്തിലുള്ള ബന്ധമാണ് നീ പുലർത്തിയത് എന്ന് എന്നോട് പറയണം- വൈശാഖ് ആവശ്യപ്പെട്ടു. നിന്നെ എത്ര തവണ അവൻ കൊണ്ടുപോയി നശിപ്പിച്ചു എന്ന് നീ പറയണം- വൈശാഖ് ആവശ്യപ്പെട്ടു.
രണ്ട് മൂന്നു തവണ അമിതാബിന്റെ കൂടെ കിടന്ന കാര്യം ഈ സംഭാഷണ വേളയിൽ ഭാര്യ വൈശാഖിനോട് വെളിപ്പെടുത്തി. വൈശാഖിനും ഇതേ ആവശ്യമുണ്ടായിരുന്നുള്ളൂ. വിശാഖ് ഈ സംഭാഷണം മുഴുവൻ റെക്കോർഡ് ചെയ്ത് പട്ടാളക്കാരൻ തന്നെയായ തന്റെ സഹോദരനെ ഏൽപ്പിച്ചു. എന്ത് വന്നാലും ഇവനെ നീ വിടരുത്. എന്റെ ഭാര്യയെ അവൻ നശിപ്പിച്ചു. എന്റെ ജീവിതം അവൻ നശിപ്പിച്ചു. എന്ന് പറഞ്ഞ ശേഷം ഗുജറാത്ത് രാം നഗറിൽ സർവീസ് റിവോൾവർ ഉപയോഗിച്ച് വൈശാഖ് ജീവനൊടുക്കുകയായിരുന്നു.
വൈശാഖിന്റെ സഹോദരൻ സംഭാഷണ ശകലങ്ങളുമായി ഉടൻ പോയി ഡിജിപിയെ കണ്ടു. ഇതോടെ രണ്ടു കേസുകളും തമ്മിലുള്ള ബന്ധങ്ങൾ മനസിലാക്കി ഡിജിപി ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യ, സൈനികന്റെ ആത്മഹത്യ ഈ രണ്ടു കേസുകളും ഒന്നാക്കിയാണ് ഡിജിപി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. ആര്യനാട് പൊലീസും പാങ്ങോട് പൊലീസും അന്വേഷിക്കുന്ന കേസുകളാണ് ഇത്. ഈ കേസിൽ അമിതാബ് കുടുങ്ങാൻ പോവുകയാണ്. അതിശക്തമായ തെളിവുകളും കേസുകളുമാണ് അമിതാബ് നേരിടുന്നത്.
അമിതാബ് പൊലീസിൽ കയറിയത് ആശ്രിത നിയമനം വഴി
തന്റെ വഴിവിട്ട ബന്ധത്തിന്റെ പേരിൽ രണ്ടു മരണങ്ങൾ സംഭവിച്ചിട്ടും കൂസാതെ ഇതിന്നിടയിൽ ഒരു മുസ്ലിം പെൺകുട്ടിയെ വിവാഹം കഴിക്കാനും അമിതാബ് സമയം കണ്ടെത്തി. അമിതാബിന്റെ ഈ ചെയ്തി പൊലീസിനെയും അത്ഭുതപ്പെടുത്തുന്നുണ്ട്.
ഈ പെൺകുട്ടി ഈ സംഭവങ്ങൾക്ക് ശേഷം തിരികെ വീട്ടിലേക്ക് പോയി. അമിതാബിന്റെ അച്ഛൻ പൊലീസുകാരനാണ്. നല്ല പൊലീസുകാരൻ എന്ന പേരെടുത്ത ഉദയൻ. നെടുമങ്ങാട് വെച്ച് ഉദയൻ ഒരു അപകടത്തിൽ മരിക്കുകയായിരുന്നു. ഉദയൻ മരിച്ച ശേഷമാണ് ആശ്രിത നിയമനത്തിന്റെ പേരിൽ അമിതാബിനു ജോലി കിട്ടുന്നത്. അമിതാബിന്റെ മാതാപിതാക്കളുടേത് പ്രണയ വിവാഹമായിരുന്നു.
നായർ സമുദായത്തിൽപ്പെട്ട ഉദയൻ മുസ്ലിം സമുദായത്തിൽപ്പെട്ട യുവതിയെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് പിറന്ന മകനാണ് അമിതാബ്. ജാതിയുടെ കോളം അമിതാബിന്റെ സർട്ടിഫിക്കറ്റിൽ ഒഴിച്ചിട്ടിരിക്കുകയാണ്. 'മതമില്ലാത്ത അമിതാബ്' എന്നാണ് പൊലീസിൽ തന്നെ അമിതാബ് അറിയപ്പെടുന്നത്.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകർ ആയിരുന്നതിനാലാണ് ഉദയനും ഭാര്യയും പ്രണയ വിവാഹം കഴിച്ചതും മകന്റെ ജാതിക്കോളം സർട്ടിഫിക്കറ്റിൽ ഒഴിച്ചിടുകയും ചെയ്തത്. പക്ഷെ മിശ്ര വിവാഹം കഴിച്ച, വിപ്ലവം തലയ്ക്ക് പിടിച്ചിരുന്ന ദമ്പതികളുടെ മകന്റെ പ്രയാണം ഒരു കൊടും ക്രിമിനലിന്റേത് ആയത് വിധിവൈപരീത്യമാകാം. ഇപ്പോൾ ശക്തമായ നിയമക്കുരുക്കുകൾ അമിതാബിനെ കാത്തിരിക്കുകയാണ്.
Stories you may Like
- പ്രിൻസിപ്പൽ ജി.ജെ. ഷൈജുവിന്റെ മുൻകൂർ ജാമ്യഹർജി ശനിയാഴ്ച
- ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടത്തിൽ പ്രതികൾക്ക് ഒരു ചുക്കും സംഭവിക്കില്ല
- കാട്ടാക്കട കോളേജ് ആൾമാറാട്ട കേസിൽ കോടതിയുടെ നിരീക്ഷണങ്ങൾ
- കാട്ടാക്കട കോളേജിൽ സിപിഎം-കോൺഗ്രസ് ഒത്തുകളി ആരോപിച്ച് ബിജെപി
- കാട്ടക്കടയിൽ എല്ലാം പ്രിൻസിപ്പളിൽ തീരുമോ? പുറത്തു വരുന്നത് അട്ടിമറി സൂചനകൾ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്