മൂന്ന് 'ഷവായി' ചോദിച്ചപ്പോൾ അലങ്കരിച്ച് കൊണ്ടുവന്നത് പഴകി നാറിയ ചിക്കൻ; നാട്ടുകാരെല്ലാം അറിഞ്ഞിട്ടും ഞങ്ങളുടെ 'ടീമിന്' ഒന്നും അറിയില്ലെന്ന് കൈമലർത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്; ഫ്രീസറിലെ പഴകിയ ചിക്കനും പിടിച്ചിട്ടും നാലാം ദിവസവും ഹാപ്പിയായി തുറന്നുപ്രവർത്തിച്ച് 'സംസം' ഹോട്ടൽ; സംഭവം കണ്ടില്ലെന്ന് നടിച്ചതല്ല..കർശന നടപടി സ്വീകരിക്കുമെന്ന് തലസ്ഥാനത്തെ കോർപറേഷൻ ഡപ്യൂട്ടി മേയർ രാഖി രവികുമാർ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: പണവും സ്വാധീനവുമുള്ളവരെ ആരും തൊടില്ല, പതിവ് ചൊല്ലുപോലെ ദൈവത്തിന്റെ സ്വന്തം നാട്ടുകാർ പറയാറുണ്ട്. ഏയ് കാര്യങ്ങളൊക്കെ മാറി..ഇപ്പോൾ അങ്ങനെയൊന്നുമല്ല എന്നുപറയുന്നവരെ ഞെട്ടിക്കുന്ന കഥയാണ് ഇനി പറയാൻ പോകുന്നത്. ഞെട്ടിയില്ലെങ്കിലും നാടിങ്ങനെ ആയിപ്പോയല്ലോ എന്നോർത്ത് അൽപം നാണമെങ്കിലും തോന്നാം. തിരുവനന്തപുരത്ത് പാളയത്ത് കേന്ദ്രസ്ഥാനത്ത് ഹോട്ടലുകളുടെ സമുച്ചയത്തിലുള്ള 'സംസം' ഹോട്ടലിൽ റെയ്ഡ് നടത്തിയപ്പോൾ പഴകി നാറിയ ചിക്കൻ പിടിച്ച സംഭവം മറുനാടൻ മലയാളി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ സംഭവം കണ്ടതായി നടിച്ചതേയില്ല. ഏതായാലും സംഭവത്തിൽ കർശനമായ നടപടി എടുക്കുമെന്നാണ് കോർപറേഷൻ ഡപ്യൂട്ടി മേയർ രാഖി രവികുമാർ ഇന്ന് മറുനാടനോട് പ്രതികരിച്ചത്.
സംഭവം ഇങ്ങനെ:
റെയ്ഡുകൾ വരും പോകും. അതുകഴിഞ്ഞാൽ ഹോട്ടലുകൾ ഒരുതടസ്സവുമില്ലാതെ പ്രവർത്തിക്കാം. തിരുവനന്തപുരത്താണ് ഇത് ആവർത്തിച്ച് സംഭവിക്കുന്നത്. പാളയം സംസം ഹോട്ടലിൽ കഴിഞ്ഞ ദിവസം റെയിഡ് നടന്നിട്ടും പഴകിയ ചിക്കൻ പിടിച്ചിട്ടും ഒരു നടപടിയും വന്നില്ല. സംസം ഹോട്ടൽ ഇപ്പോഴും തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്നു. ശനിയാഴ്ച രാത്രിയാണ് സംസം ഹോട്ടലിൽ നിന്നും പഴകിയ ചിക്കൻ പിടിച്ചത്. ഷവായിയുടെ രൂപത്തിൽ പഴകി നാറിയ ചിക്കൻ വന്നപ്പോഴാണ് സംസം ഹോട്ടലിൽ ശനിയാഴ്ച രാത്രി പ്രശ്നങ്ങൾ തുടങ്ങുന്നത്. മണക്കാട് സ്വദേശിയായ സക്കീർ ഹുസൈനും ആറംഗ സംഘവുമാണ് രാത്രി സംസം ഹോട്ടലിൽ എത്തിയത്. ചിക്കൻ ഷവായിയാണ് രാത്രി പത്തുമണിയോടെ ഇവർ ഓർഡർ ചെയ്തത്. പക്ഷെ പഴകി നാറിയ ചിക്കനാണ് ഷവായിയുടെ രൂപത്തിൽ വന്നത്. മൂന്നു ഷവായി പറഞ്ഞു. മൂന്നും പൊളിച്ചപ്പോൾ നാറ്റം തുടങ്ങി. ഇതുകണ്ടതും ഇവർ ഹോട്ടലിൽ ബഹളമുണ്ടാക്കി. ഒപ്പം പൊലീസും വന്നു. ഇതോടെ പ്രശ്നങ്ങളുടെ ആരംഭമായി.
ഭക്ഷ്യസുരക്ഷാ വകുപ്പ് വന്നില്ല എന്നാണ് പരാതി നൽകിയ സക്കീർ ഹുസ്സൈൻ മറുനാടൻ മലയാളിയോട് പറഞ്ഞത്. പകരം വന്നത് കോർപറേഷൻ ഹെൽത്ത് വിഭാഗമാണ്. ഇവർ പഴകിയ ചിക്കൻ പിടിച്ചു. ഫ്രീസറിലെ ചിക്കനും പിടിച്ചു. അതും പഴകിയതായിരുന്നു. ഈ ചിക്കൻ കോർപറേഷൻ ആരോഗ്യ വിഭാഗം കൊണ്ടുപോയതായി ഹുസ്സൈൻ പറയുന്നു. അപ്പോൾ കോർപറേഷനും പൊലീസും ഹോട്ടലിൽ സീൻ ക്രിയേറ്റ് ചെയ്തെങ്കിലും പിറ്റേന്ന് അതായത് ഇന്നലെ സംസം പഴയതുപോലെ തുറന്നുപ്രവർത്തിച്ചിട്ടുണ്ട്. ഇതോടെയാണ് തങ്ങളുടെ പരാതി വേറുതെയായെന്നു ഹുസെനും സംഘത്തിനും മനസിലായത്. നമ്മൾ ചത്താലേ ഇവർക്ക് പ്രശ്നമാകൂ. അല്ലെങ്കിൽ ഇതവർ ഒതുക്കും- ഹുസ്സൈൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ വാർത്ത പബ്ലിഷ് ചെയ്യാൻ മുൻനിര മാധ്യമങ്ങൾ തയ്യാറായതേയില്ല-ഹുസ്സൈൻ പറയുന്നു.
എന്നാൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ഇതിനെക്കുറിച്ച് ഒരറിവും ഇല്ലെന്നു ഭക്ഷ്യസുരക്ഷാവകുപ്പ് ജോയിന്റ് കമ്മീഷണർ കെ.അനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഞങ്ങളുടെ ടീമിനോട് ഞാൻ അന്വേഷിച്ചിരുന്നു. പക്ഷെ ആരും അറിഞ്ഞിട്ടില്ല. കോർപറേഷൻ ഹെൽത്ത് വിഭാഗമാണ് വന്നത്. അവർ പരിശോധിച്ചു മടങ്ങി എന്നാണ് കരുതുന്നത്. ആ പരാതി യഥാർത്ഥ പരാതി ആണെന്ന് ഞങ്ങൾ കരുതുന്നു. പക്ഷെ ശരിയായ രീതിയിൽ അല്ല പരിശോധന വന്നത്- പക്ഷെ ഞങ്ങളുടെ ടീമിന് ഇതിനെക്കുറിച്ച് അറിയില്ല- അനിൽകുമാർ പറയുന്നു.
ഞങ്ങളുടെ ടീം ശനിയാഴ്ചയും ഞായറാഴ്ചയും പരിശോധന നടത്തിയിരുന്നു. പക്ഷെ സംസം ഹോട്ടലിന്റെ റിപ്പോർട്ട് വന്നില്ല.സംസം ഹോട്ടൽ മാത്രമല്ല ഒരു റിപ്പോർട്ടും ഇവിടെ ലഭിച്ചിട്ടില്ല- കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ.ശശികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. റിപ്പോർട്ട് കിട്ടിയാൽ അതനുസരിച്ച് നടപടി സ്വീകരിക്കും. ഞങ്ങൾക്ക് പഴകിയ ഭക്ഷണം പരിശോധിക്കാൻ ലാബ് ഇല്ല. അത് ഭക്ഷ്യസുരക്ഷാ വകുപ്പാണ് പരിശോധിക്കേണ്ടത്. പക്ഷെ ഞങ്ങളുടെ ഓഫീസർമാർക്ക് പഴകിയ ഭക്ഷണം കണ്ടാൽ അത് തിരിച്ചറിയാനും നടപടി സ്വീകരിക്കാനുമൊക്കെ അറിയാം. അവർ ഭക്ഷണം പിടിക്കുകയും നടപടി സ്വീകരിക്കയും ചെയ്തിരിക്കും. ഫയൽ വന്നാൽ അതിനനുസരിച്ച് നടപടി സ്വീകരിക്കും-ശശികുമാർ പറയുന്നു.
സംസം ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു എന്ന് ഉറപ്പായിരിക്കുകയാണ്. എന്നിട്ടും ഒരു നടപടിയും അവർക്കെതിരെ വന്നിട്ടില്ല. സംസം പതിവുപോലെ തുറന്നുപ്രവർത്തിക്കുന്നു. ഇതാണ് സംസമിന്റെ കാര്യത്തിൽ വിവാദമായിരിക്കുന്നത്. ഉന്നത സ്വാധീനം കാരണം സംസമിനെതിരെ നടപടി വന്നിട്ടില്ല എന്ന് പരാതി നൽകിയ സക്കീർ ഹുസ്സൈൻ ആരോപിക്കുകയും ചെയ്യുന്നു. ഫയൽ വന്നിട്ടില്ല എന്ന ഒഴുക്കൻ മറുപടിയാണ് കോർപറേഷൻ ഹെൽത്ത് വിഭാഗവും മറുപടി നൽകിയിരിക്കുന്നത്.
സ്വന്തമായി ലാബ് ഉള്ള ഭക്ഷ്യ സുരക്ഷാ വിഭാഗം സംസം ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ച കാര്യം അറിഞ്ഞിട്ടു പോലുമില്ല. വഴുതക്കാട് ഒരു സ്വകാര്യ ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചു ബെംഗളൂർ ബസിൽ കയറിയ യുവാവ് പിന്നെ തിരിച്ചു വന്നില്ല. ഭക്ഷ്യവിഷബാധ കാരണം ആ യുവാവ് ബാംഗളൂരിൽ നിന്ന് തന്നെ മരിക്കുകയുകയും ചെയ്തു. അതിനു ശേഷമാണ് ഇത്തരം കാര്യങ്ങളിൽ അവബോധവും റെയിഡും എല്ലാം പതിവായത്. പക്ഷെ ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെ തന്നെയാവുന്നു. പഴകിയ ഭക്ഷണം പിടിച്ചു എന്നുറപ്പായിട്ടും സംസം ഹോട്ടൽ പതിവ് പോലെ തന്നെ പ്രവർത്തിക്കുന്നു. ഇതാണ് സംസം ഹോട്ടലിലെ പഴകിയ ഭക്ഷണത്തിന്റെ പേരിൽ നടന്ന റെയിഡ് പ്രഹസനമാണോ എന്ന സംശയം ഉയർത്തുന്നത്. ഡപ്യൂട്ടി മേയർ രാഖി രവികുമാർ കർശന നടപടി എടുക്കുമെന്നാണ് ഇന്നുപ്രതികരിച്ചത്. വരും ദിവസങ്ങളിൽ നാട്ടുകാരുടെ ആരോഗ്യത്തെ കാക്കുന്ന അടിയന്തര നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Stories you may Like
- ഷവായ് അടക്കമുള്ള ചിക്കൻ കഴിച്ചവർക്ക് രണ്ടു ദിവസത്തിന് ശേഷം വയറിളക്കവും ഛർദിയും
- വേനൽക്കാല രോഗങ്ങൾ: ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണം
- കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നത്: ജഗതിയുടെ മകൾ
- 'മട്ടൺ ബിരിയാണിക്ക് ചൂടില്ല', ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ചു
- പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; പണം നൽകാതെ അതിഥി മുങ്ങി; കേസെടുത്ത് പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍