Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം

ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം

എം മനോജ് കുമാർ

തിരുവനന്തപുരം: തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട മറുനാടൻ മലയാളിയുടെ അന്വേഷണം എത്തുന്നത് ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളിൽ. വൈഫ് സ്വാപ്പിങ് ഗ്രൂപ്പുകൾ തിരുവനന്തപുരത്തും സജീവമാണെന്നാണ് ലഭിക്കുന്ന സൂചന. ഇത്തരം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവർക്കും തൊടുപുഴയിലെ കൊലപാതകത്തിൽ പങ്കുണ്ട്. ഈ കുട്ടിയുടെ അച്ഛന്റെ മരണത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടന്നാൽ ഇത്തരം വാട്‌സാപ്പ് ഗ്രൂപ്പുകളും കുടുങ്ങുമെന്നാണ് ഉയരുന്ന വിലയിരുത്തൽ. മയക്കുമരുന്നും മദ്യവുമൊഴിക്കുന്ന മാഫിയയ്ക്ക് അപ്പുറേക്കുള്ള പലതും തിരുവനന്തപുരത്ത് സജീവമാണെന്നാണ് തൊടുപുഴയിലെ കൊലപാതകത്തിൽ തെളിയുന്നത്. സാമൂഹിക തിന്മയുടെ വഴിയേ നീങ്ങാനുള്ള പ്രേരണയാണ് അരുൺ ആനന്ദിനെ ക്രൂരനാക്കി മാറ്റിയത്. ഇതിന്റെ ഞെട്ടിക്കുന്ന സൂചനകളാണ് വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലേക്കുള്ള വിരൽ ചൂണ്ടൽ.

വൈഫ് സ്വാപ്പിങ് ഗ്രൂപ്പിലൂടെ പല കൈമാറ്റങ്ങളും നടക്കുന്നുണ്ട്. തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലുള്ളവർക്ക് ഈ ഗ്രൂപ്പുമായി ബന്ധമുണ്ട്. അതിനിടെ കേസുകളിൽ കുട്ടിയുടെ അമ്മയെ പ്രതിയാക്കാതിരിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. കുട്ടിയുടെ അമ്മയ്ക്ക് കൗൺസിലിങ് നൽകുന്നുവെന്ന് പറഞ്ഞ് പലവിധ ന്യായവുമായി സൈക്കോളജിസ്റ്റ് രംഗത്ത് വന്നിട്ടുണ്ട്. സ്വന്തം മകന്റെ ജീവനെടുക്കുന്നത് നിശബ്ദം നോക്കി നിന്ന ഒരമ്മയുടെ ഭയപ്പെടുത്തുന്ന നിശബ്ദതയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. അവർ നിശബ്ദയാണ് മൗനത്തിന്റെ ആഴങ്ങളിലാണ്. ആ മൗനം ഭയപ്പെടുത്തുന്നതാണെന്ന് അവരെ കേൾക്കുന്ന സൈക്കോളജിസ്റ്റ് പറയുന്നു. അവർ ഒരു ഇരയാണോ കുറ്റവാളിയാണോ എന്ന് ഇനിയും വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഈ യുവതിയെ വെറുതെ വിടണമെന്നാണ് സൈക്കോളജിസ്റ്റിന്റെ നിലപാട്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിന്ന് യുവതിയെ രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. അവരെ ചോദ്യം ചെയ്താൽ വമ്പൻ രഹസ്യങ്ങൾ പുറത്തുവരുമെന്ന ഭയമാണ് ഇതിന് കാരണമെന്നാണ് ഉയരുന്ന വിലയിരുത്തൽ.

ആ യുവതി ഇപ്പോഴും സംസാരിക്കാൻ പറ്റുന്ന അവസ്ഥയിലല്ല. എത്രയും പെട്ടെന്ന് മനോരോഗവിദഗ്ധന്റെ സഹായം വേണ്ട അവസ്ഥയിലൂടെയാണ് അവർ കടന്നു പോകുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തണമെങ്കിൽ തന്നെ അവർ സാധാരണ അവസ്ഥയിലേയ്ക്ക് തിരിച്ചുവരേണ്ടതുണ്ട് അതിനുള്ള നടപടികളാണ് ആദ്യം ചെയ്യേണ്ടത്. ഇതിനാവശ്യമായ ഔദ്യോഗിക മെഡിക്കൽ സൈക്യാട്രിക് സഹായം ഇതുവരെയും ലഭ്യമായിട്ടില്ല. അടിസ്ഥാന വൈദ്യസഹായമായ കൗൺസിലിങ് നൽകി കഴിഞ്ഞു. എന്നാൽ നീണ്ടകാലത്തേയ്ക്ക് ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം ഉണ്ടെങ്കിൽ മാത്രമേ ആ യുവതിയേയും കുട്ടിയേയും സഹായിക്കാൻ കഴിയു. ക്രൂരമായ മർദനത്തെ അതിജീവിച്ച ആളെന്ന നിലയിൽ വളരെ ഭീകരമായ ഒരു മാനസികാവസ്ഥയിലാണ് യുവതി ഇപ്പോൾ ഉള്ളത്. കടുത്ത വിഷാദത്തിലൂടെയാണ് അവർ കടന്നുപോകുന്നത്. അവരെ തിരിച്ചു പഴയ മാനസികാവസ്ഥയിലേയ്ക്ക് കൊണ്ടുവന്നാൽ മാത്രമേ അരുൺ ആനന്ദുമായുള്ള ബന്ധത്തിൽ എന്തു സംഭവിച്ചു എന്നുപോലും ചോദിച്ചറിയാൻ കഴിയുവെന്നാണ് സൈക്കോളജിസ്റ്റ് പറയുന്നത്. യുവതിയെ ചോദ്യം ചെയ്യാതെ അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാനും കഴിയില്ല.

മർദ്ദനമേറ്റ ധാരാളം പാടുകൾ യുവതിയുടെ ശരീരത്തിൽ കാണാം. ശരീരം മുഴുവൻ മുറിവുകളാണ്. മാനസികമായും ശാരീരികമായുമുള്ള ഉപദ്രവം അരുൺ ആനന്ദ് ആദ്യം തുടങ്ങിയത് യുവതിയിലാണെന്നതും യാഥാർത്ഥ്യമാണ്. എന്നിട്ടും അരുണിനെ യുവതി പിന്തുണച്ചതിന് പിന്നിൽ ഏറെ ദുരൂഹതകളുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പമാണ് യുവതിയെ രക്ഷിച്ചെടുക്കാൻ ഇടത് എംഎൽഎ കരുക്കൾ നീക്കുന്നത്. കുട്ടിയെ കൊലപ്പെടുത്തിയതിന്റെ എല്ലാ വിശദാംശങ്ങളും അപ്പഴപ്പോൾ ഈ നേതാവ് അറിഞ്ഞിരുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ കുട്ടിയുടെ മരണത്തിൽ അമ്മ സാക്ഷിയായി മാറും. ഇതിനൊപ്പം കുട്ടിയുടെ അച്ഛന്റെ മരണത്തിലും അന്വേഷണം ഉണ്ടാകാതിരിക്കാൻ അട്ടിമറി നീക്കങ്ങൾ സജീവമാണ്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ഇയാളുടെ അച്ഛൻ പൊലീസിന് പരാതി നൽകിയിരുന്നു. ഇത് അന്വേഷിച്ചാൽ പല സാമൂഹിക തിന്മകളും മറനീക്കി പുറത്തുവരും. അതുകൊണ്ട് തന്നെ ഇതെല്ലാം അട്ടിമറിക്കാനാണ് കരുനീക്കം. അതിനിടെ സംഭവത്തിൽ കുട്ടിയുടെ അമ്മയെ പ്രതിചേർക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും സജീവമാണ്. കുട്ടിയുടെ മരണം സജീവ ചർച്ചയാക്കി നിർത്താനാണ് തീരുമാനം.

മരിക്കുന്നതിന് തലേ ദിവസം കുട്ടിയുടെ അച്ഛൻ സ്വന്തം അമ്മയെ വിളിച്ചു പറഞ്ഞത് ഇതാണ്. എന്റെ ബിസിനസ് നല്ല നിലയിൽ പോകുന്നു. ഞങ്ങൾ വാടക വീട്ടിലേക്ക് താമസം മാറുകയാണ്-എന്നാണ് പറഞ്ഞത്. വാടക വീട്ടിലേക്ക് മാറുന്നു എന്ന് പറയുമ്പോൾ യുവതിയുടെ വീട്ടിൽ നിന്ന് ഞങ്ങൾ താമസം മാറുകയാണ് എന്നാണ് പറഞ്ഞതിന്റെ പൊരുൾ. വിവാഹം കഴിഞ്ഞശേഷം ദീർഘ വർഷങ്ങൾ കുട്ടികളുടെ അച്ഛൻ തങ്ങിയത് ഇവരുടെ തൊടുപുഴയുള്ള വീട്ടിലാണ്. ഈ വീട്ടിൽ നിന്നും താമസം മാറുന്നു എന്ന് പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് യുവാവ് മരണപ്പെടുന്നത്. ഹൃദയാഘാതം എന്നാണ് യുവതി പറഞ്ഞത്. വീട് മാറി താമസിക്കാൻ തീരുമാനിക്കുന്ന പിറ്റെ ദിവസം തന്നെ യുവാവ് മരിച്ചത് അന്ന് തന്നെ സംശയങ്ങൾക്കിടയാക്കിയിരുന്നു. യുവാവിന്റെ മൃതദേഹം നെയ്യാറ്റിൻകരയിലുള്ള കുടുംബവീട്ടിൽ സംസ്‌ക്കരിക്കുകയാണ് ചെയ്തത്. യുവാവിന്റെ മരണത്തെ തുടർന്ന് സംശയങ്ങൾ ഉയർന്നതോടെ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടു ജഡ പരിശോധന പൊലീസിന് ആവശ്യമായി വന്നേക്കും. ഇത് സംഭവിച്ചാൽ സത്യം പുറത്തുവരും. ഈ സാഹചര്യത്തിലാണ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം.

കാരണം കുട്ടികളുടെ അച്ഛന്റെ മരണത്തിനു പിന്നിൽ സയനേഡ് എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ഇത്തരം ആരോപണം ഉയരുമ്പോൾ പ്രതിസ്ഥാനത്ത് കുട്ടിയുടെ 'അമ്മ തന്നെയാണ് നിലകൊള്ളുന്നത്. സ്വന്തം ഭർത്താവിന്റെ വേർപാട് പിടിച്ചുകുലുക്കേണ്ട നാളുകളിൽ തന്നെയാണ് ഇവർ കാമുകൻ ആയ അരുൺ ആനന്ദുമായി പുതിയ ജീവിതം ആരംഭിക്കുന്നത്. ഈ താമസം തന്നെയാണ് ഏഴു വയസുകാരനുനേരെയുള്ള ക്രൂര പീഡനത്തിലും മരണത്തിലും കലാശിച്ചത്. ഈ പീഡനസമയത്ത് എല്ലാം ഈ രണ്ടു കുട്ടികളുടെയും കൂടെയുള്ളത് സ്വന്തം അമ്മ തന്നെയാണ്. അമ്മയുടെ കണ്മുന്നിൽ വച്ചാണ് ഈ കുട്ടികൾ ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കപ്പെട്ടത്. അതുകൊണ്ട് തന്നെയാണ് ക്രൂരതയുടെ ആൾരൂപമായ അരുൺ ആനന്ദിനെതിരെ പോക്സോ കേസ് കൂടി വന്നത്. ക്രൂര പീഡനത്തിനും മരണത്തിനും ഇരയായ ഏഴു വയസുകാരന് ലഭിക്കേണ്ടത് മരണാനന്തര നീതിയാണ്. ആ നീതി ലഭിക്കണമെങ്കിൽ ഈ ക്രൂരതയ്ക്ക് അരുനിന്ന കുട്ടികളുടെ 'അമ്മ കൂടി ശിക്ഷിക്കപ്പെടണം എന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നത്.

കുട്ടിയുടെ മരണത്തിലും കുട്ടിയുടെ അച്ഛന്റെ മരണത്തിലും പ്രതിസ്ഥാനത്ത് കാണുന്നത് കുട്ടികളുടെ അമ്മയെ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ കുട്ടിയുടെ 'അമ്മ കൂടി ശിക്ഷിക്കപ്പെടണമെന്നും കുട്ടികളുടെ അച്ഛന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നത്. തൊടുപുഴയിൽ ക്രൂരപീഡനത്തിനു ഇരയായി മരിച്ച കുട്ടിക്ക് മരണാനന്തര നീതി തേടിയുള്ള പ്രക്ഷോഭത്തിനു ഇപ്പോൾ കേരളത്തിൽ അരങ്ങൊരുങ്ങുകയാണ്. കുട്ടികളുടെ അമ്മയുടെ അറസ്റ്റ് വൈകിയാൽ പ്രക്ഷോഭവും ശക്തി പ്രാപിച്ചേക്കും. ക്രൂരപീഡനത്തിനു ഇരയായി കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ കല്ലറയിൽ മെഴുകുതിരികൾ ജ്വലിപ്പിച്ച് പ്രക്ഷോഭത്തിന് അരങ്ങൊരുക്കാനാണ് വിവിധ സോഷ്യൽ ആക്റ്റിവിറ്റ്സുകൾ ഇപ്പോൾ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP