ആഞ്ഞുപിടിച്ചാൽ അനന്തപുരിയിൽ താമര വിരിയും; കുമ്മനം പിന്നിട്ടു നിൽക്കുന്നത് ഒറ്റ ശതമാനം വോട്ടിന്; വോട്ടുകൾ ഇരട്ടിയാക്കി കെ സുര്രേന്ദൻ കയറി വരുന്നു; ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനും തൃശൂരിൽ സുരേഷ് ഗോപിയും വോട്ടുയർത്തുന്നു; കാസർകോട്ടും പാലക്കാട്ടും ശക്തമായി പൊരുതുന്നു; ശബരിമല ഇഫക്ടിൽ എല്ലായിടത്തും വോട്ട് കൂടുന്നെങ്കിലും വിജയസാധ്യത തിരുവനന്തപുരത്തു മാത്രം; മറുനാടൻ സർവേയിലെ എൻഡിഎയുടെ സാധ്യതകൾ ഇങ്ങനെ
ടീം മറുനാടൻ
തിരുവനന്തപുരം: ശബരിമല സമരത്തിന്റെയൊക്കെ അലയൊലികളുമായി തെരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപി ഇത്തവണ ഒരു സീറ്റെങ്കിലും പിടിക്കുമോ? മറുനാടൻ മലയാളിലും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായ നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ എല്ലായിടത്തും എൻഡിഎക്ക് വോട്ടുകൂടുന്നുണ്ടെങ്കിലും അത് വിജയിക്കുന്ന രീതിയിലേക്ക് മാറുന്നത് തിരുവനന്തപുരത്ത് മാത്രമാണ്. അതേസമയം പത്തനംതിട്ടയിൽ മറുനാടൻ ഒന്നാംഘട്ട സർവേയിൽ കണ്ടതിൽനിന്ന് വോട്ടുകൾ ഇരട്ടിയാക്കിക്കൊണ്ട് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ കയറി വരുന്നുണ്ട്. ആറ്റിങ്ങലിൽ ശോഭസുരേന്ദ്രനും, തൃശൂരിൽ സുരേഷ് ഗോപിയും, പാലക്കാട്ട് കൃഷണകുമാറും, കാസർകോട്ട് രവീശ തന്ത്രിയും വോട്ടുയർത്തുന്നുണ്ടെങ്കിലും അവയൊന്നും വിജയത്തിനടുത്ത് എത്തുന്നില്ല. തിരുവനന്തപുരം ഒഴികെ ഒരിടത്തും മറുനാടൻ സർവേ പ്രകാരം എൻഡിഎ രണ്ടാംസ്ഥാനത്ത് എത്തുന്നില്ല.
തിരുവനന്തപുരത്ത് ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന ബിജെപി വെറും ഒറ്റ ശതമാനം വോട്ടിന് മാത്രമാണ്, പിന്നിട്ട് നിൽക്കുന്നത്. തരൂരിന് 33 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ, 32 ശതമാനം വോട്ടുമായി തൊട്ടുപിറകിൽ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനുമുണ്ട്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന ഇടതു സ്ഥാനാർത്ഥി സി ദിവാകരന് 29 ശതമാനം വോട്ടുകളാണ് കിട്ടുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം, തിരുവനന്തപുരത്ത്് നോട്ടയും മറ്റുള്ളവർക്കും ചേർന്ന് ആറ് ശതമാനം വോട്ടുകൾ കിട്ടുന്നുണ്ട് എന്നതാണ്. ഈ വോട്ടുകൾ രണ്ടു ശതമാനം മറിഞ്ഞാൽ തിരുവനന്തപുരത്തെ ഫലം മാറിമറിയും. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങളിലെ പ്രചാരണത്തിന്റെ ഗതി അനുസരിച്ചായിരിക്കും അനന്തപുരിയുടെ അന്തിമ ഫലമെന്ന് വ്യക്തമാണ്.
മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിലും യുഡിഎഫിന് തന്നെയായിരുന്നു മുൻതൂക്കം. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് നടന്ന ആ സർവേയിൽ യുഡിഎഫും എൽഡിഎഫും തമ്മിലായിരുന്നു മൽസരം. എന്നാൽ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയായി വന്നതോടെ എൽഡിഎഫ്് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ്. ആദ്യഘട്ടത്തിൽ യുഡിഎഫിന് 33 ശതമാനം വോട്ടുകളും, എൽഡിഎഫിന് 31 ശതമാനവും, എൻഡിഎക്ക് 30 ശതമാനവും ആയിരുന്നു വോട്ടു വിഹിതം. എന്നാൽ രണ്ടാംഘട്ടത്തിൽ യുഡിഎഫ് അതേവോട്ട് നിലനിർത്തുമ്പോൾ, എൽഡിഎഫ് വോട്ട് 31ൽ നിന്ന് 29ലേക്ക് കുറയുകയാണ്. എൻഡിഎയുടെ വോട്ട് ആകട്ടെ 30ൽനിന്ന് 32ൽ എത്തുകയും ചെയ്തു. അതായത് തിരുവനന്തപുരത്ത് ബിജെപി പിടിക്കുന്നത് എൽഡിഎഫിന്റെ കൂടി വോട്ടുകളാണെന്ന് വ്യക്തം. ശബരിമല സമരവും കുമ്മനത്തിന്റെ വ്യക്തിപ്രഭാവവും എങ്ങനെ വോട്ടർമാരെ സ്വാധീനിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അനന്തപുരിയുടെ അന്തിമ ചിത്രം.
പത്തനംതിട്ടയിൽ വൻ പ്രചാരണവുമായി മുന്നേറുന്ന എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ 28 ശതമാനം വോട്ടുകൾ നേടുന്നുണ്ട്. മൂന്നാം സ്ഥാനത്താണെങ്കിലും പത്തനംതിട്ടയിൽ ഒരു ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയ ഏറ്റവും വലിയ വോട്ടു വിഹിതമാണ് ഇത്. മറുനാടൻ മലയാളി നടത്തിയ ഒന്നാംഘട്ട സർവേയിലും പത്തനംതിട്ടയിൽ യുഡിഎഫിന് തന്നെയായിരുന്നു മുൻതൂക്കം. പക്ഷേ യുഡിഎഫിനും എൽഡിഎഫിനും ഇവിടെ ഗണ്യമായി വോട്ടുകുറയുകയും എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ കയറിവരികയും ചെയ്യുന്ന കാഴ്ചയാണ് രണ്ടാംഘട്ടത്തിൽ കാണാനായത്. ഒന്നാംഘട്ടത്തിൽ 40 ശതമാനമുള്ള യുഡിഎഫ് വോട്ടുകൾ, രണ്ടാംഘട്ടത്തിൽ 36 ശതമാനമായി കുറയുകയാണ്. 36 ശതമാനമുള്ള ഇടതുമുന്നണിയുടെ വോട്ടുകൾ അഞ്ചു ശതമാനം കുറഞ്ഞ് 31ലും എത്തി. എന്നാൽ എൻഡിഎയുടെ വോട്ട് സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനു ശേഷം 12 ശതമാനം കുതിച്ച് ഉയർന്ന് 28ൽ എത്തിനിൽക്കയാണ്. ശബരിമല നിലനിൽക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ വിശ്വാസികളുടെ വോട്ട് ബിജെപിയെ തുണക്കുന്നു എന്ന വ്യക്തമായ സൂചനയും സർവേ ഫലങ്ങൾ നൽകുന്നു. പിസി ജോർജിന്റെ ജനപക്ഷം എൻഡിഎയിൽ ചേർന്നതും സുരേന്ദ്രന്റെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു.
ആറ്റിങ്ങലിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രനും വോട്ടുവിഹിതം വൻതോതിൽ ഉയർത്തുന്നുണ്ട്. ശോഭാ സുര്രേന്ദൻ ഇവിടെ 22 ശതമാനം വോട്ടു നേടുമെന്ന് സർവേ സൂചിപ്പിക്കുന്നു. ബിജെപി പിടിക്കുന്ന വോട്ടുകൾ എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ ബാധിക്കുന്നുണ്ട്. ഒന്നാംഘട്ട സർവേയിലെ എൻഡിഎയുടെ 17 ശതമാനം 22 ആയി ഉയർന്നപ്പോൾ, എൽഡിഎഫ് വോട്ട് 40ൽനിന്ന് 39ലേക്കും യുഡിഎഫ് വോട്ട് 36ൽ നിന്ന് 35ലേക്കും കുറയുകയാണ്. ശബരിമല സമരം ബിജെപിക്ക് ഗുണം ചെയ്തുവെന്ന് തന്നെയാണ് ആറ്റിങ്ങലിലെ സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നത്.
തൃശൂരിൽ സുരേഷ്് ഗോപി 18 ശതമാനം വോട്ടുകളും, കാസർകോട്ട് രവീശ തന്ത്രി 20 ശതാമാനം വോട്ടുകളും. പാലക്കാട് കൃഷ്ണകുമാർ 18 ശതാമനം നേടിയും കനത്തപോരാട്ടം നടത്തുന്നുണ്ട്്. ഇതിൽ സുരേഷ്ഗോപിയുടെ വോട്ട് ഇതിലും കൂടാനാണ് സാധ്യതയെന്ന് അദ്ദേഹത്തിന്റെ കാമ്പയിനുള്ള ആൾക്കൂട്ടും സൂചിപ്പിക്കുന്നുണ്ട്. വരും ദിനങ്ങളിൽ ദേശീയ നേതാക്കൾകൂടി വരുന്നതോടെ ബിജെപിയുടെ പ്രചാരണം കൊഴുക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍