ആദ്യം കാന്തപുരത്തിന്റെ കൈമുത്തി..പിന്നെ ജിഫ്രി തങ്ങളുടേയും; ബദ്ധശത്രുക്കളായ എ.പി-ഇ.കെ സുന്നികളുടെ പിന്തുണ ഉറപ്പിച്ച് കാസർകോട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ; കാസർകോട്ടെ നിർണായക മത്സരത്തിൽ എല്ലാ വിഭാഗത്തിന്റെയും വോട്ടുറപ്പിച്ചുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പടനീക്കം ഞെട്ടിക്കുന്നത് ഇടതുപക്ഷത്തെ; കാസർകോട്ടെ സിപിഎം കോട്ട തകർക്കാൻ ഉറച്ച നീക്കവുമായി ഉണ്ണിത്താൻ
ജംഷാദ് മലപ്പുറം
മലപ്പുറം: ആദ്യം കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ കൈമുത്തി അനുഗ്രഹം വാങ്ങി. തുടർന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരെ കണ്ട് അനുഗ്രഹം വാങ്ങിയെന്നായിരുന്നു പോസ്റ്റ്. കാസർകോട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ ഇതോടെ കാസർകോട്ടെ മുസ്ളീം വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കുകയാണ്. എൽ.ഡി.എഫിനോടു ചായ്വുള്ളതായി സംശയിക്കുന്ന കാന്തപുരം എ.പി വിഭാഗത്തിന്റെ പിന്തുണകിട്ടാൻ വേണ്ടിയാണ് കാന്തപുരത്തെ കാസർകോട്ടു വച്ചുനടന്ന പൊതുപരിപാടിയിൽവെച്ചു കണ്ടതും കൈമുത്തി അനുഗ്രഹം വാങ്ങിച്ചതും. തുടർന്ന് മറ്റൊരു പ്രവർത്തകൻ ഫോണിൽ പകർത്തിയ ഫോട്ടോ രാജ്മോഹൻ ഉണ്ണിത്താൻ തന്റെ ഫേസ്ബുക്ക് പേജിൽ നൽകുകയായിരുന്നു.
എന്നാൽ കാന്തപുരത്തെ ഇന്ത്യൻ ഗ്രാൻഡ്മുഫ്തി എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടത്് എ.പി വിഭാഗത്തിന്റെ ബദ്ധശത്രുക്കളും യു.ഡി.എഫ് അനുകൂലികളുമായ ഇ.കെ വിഭാഗം സമസ്ത പ്രവർത്തകരെ ചൊടിപ്പിച്ചുവെന്ന തരത്തിലും ചർച്ചകൾ നടക്കുന്നു. യു.ഡി.എഫിനൊപ്പം നിലനിൽക്കുകയും മുസ്ലിംലീഗിന്റെ ശക്തിയുമായ ഇ.കെ സമസ്തയുടെ പ്രവർത്തർ ഈ വിശേഷണത്തിനെതിരെ രംഗത്തുവരികയു കാന്തപുരത്തിന് ദേശീയതലത്തിൽ ലഭിച്ച ഗ്രാൻഡ് മുഫ്തി പദം തങ്ങൾ അംഗീകരിക്കുന്നില്ലെന്നും ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തു. രാജ്മോഹൻ ഉണ്ണിത്താന്റെ പോസ്റ്റിന് താഴെയും ഇതുസംബന്ധിച്ചു നിരവധി കമന്റുകൾ വന്നു.
ഏപ്രിൽ മൂന്നിനാണ് കാന്തപുരത്തിന്റെ കൈമുത്തുന്ന ഫോട്ടോ ഉണ്ണിത്താൻ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. തുടർന്ന് കാന്തപുരം വിഭാഗം പ്രവർത്തകർ ഇതിനെ അനുകൂലിച്ച് രംഗത്തുവരികയും മറുവശത്ത് ഇ.കെ സമസ്ത വിഭാഗം പ്രവർത്തകർ ഇതിനെതിരെ രംഗത്തുവരികയും ചെയ്തതതോടെ രാജ്മോഹൻ ഉണ്ണിത്താന് വിഷയം തലവേദനയാകുമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.
എന്നാൽ ഇതിന് പ്രതിവിധി ചെയ്തുകൊണ്ടാണ് ഉണ്ണിത്താൻ തിരിച്ചടിച്ചത്. കാസർകോട്ടുനടന്ന കൊലപാതക രാഷ്ട്രീയം ഉയർത്തിക്കാട്ടി വോട്ടുതേടുന്ന ഉണ്ണിത്താൻ പിന്നീട് ഇ.കെ സമസ്തയുടെ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ കൈമുത്തി അനുഗ്രഹം വാങ്ങിച്ചാണ് ഇ.കെ വിഭാഗക്കാരുടെ പിണക്കം മാറ്റിയതോടെ കാര്യങ്ങൾ ഉഷാറായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുത്തുക്കോയ തങ്ങളുടെ കൈമുത്തുന്ന ഫോട്ടോ രാജ്മോഹൻ ഉണ്ണിത്താൻ തന്റെ ഫേസ്ബുക്ക് പേജിൽ നൽകിയതോടെ വിമർശനങ്ങൾ നീങ്ങി. ഇതോടെ രണ്ട് മുസ്ളീം വിഭാഗങ്ങളുടേയും വോട്ടുറപ്പിക്കുകയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.
ഏപ്രിൽ എട്ടിനാണ് ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി അനുഗ്രഹം വാങ്ങിച്ചത്. പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റുമായ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് അനുഗ്രഹം തേടിയെന്ന അടിക്കുറിപ്പാണ് ജിഫ്രി തങ്ങളുടെ അനുഗ്രഹം വാങ്ങുന്ന ഫോട്ടോയുടെ അടിക്കുറിപ്പായി രാജ്മോഹൻ ഉണ്ണിത്താൻ നൽകിയത്. ഇതിനുതാഴെ ഇ.കെ വിഭഗക്കാർ രാജ്മോഹൻ ഉണ്ണിത്താന്് വിജയാശംസ നേർന്ന് കമന്റുകളുമിട്ടു. നേരത്തെ കാന്തപുരത്തിനെ ഗ്രാൻഡ് മുഫ്തിയെന്ന് വിശേഷിപ്പിച്ചത് ശരിയായില്ലെന്ന കമന്റുകളും ഈ ഫോട്ടോക്കു താഴെയുണ്ട്. കേരള മുസ്ലിംകളിലെ ഏറ്റവും വലിയ പ്രബല ശക്തികളാണ് എ.പി, ഇ.കെ വിഭാഗം സുന്നികൾ മണ്ഡലത്തിൽ ഇരുവിഭാഗങ്ങളുടേയും വോട്ടുകൾ നിർണായകമാകുമെന്ന വിലയിരുത്തലാണ് ഇരുവിഭാഗത്തെയും പിണക്കാതെ കൂടിനിർത്താൻ രാജ്മോഹൻ ഉണ്ണിത്താൻ നേതാക്കളുടെ അനുഗ്രഹം വാങ്ങിച്ചത്.
ഇ.കെ സമസ്ത വിഭാഗം യു.ഡി.എഫ് അനൂലികളാണെങ്കിലും എ.പി വിഭാഗക്കാർ നിലവിൽ സിപിഎം അനുഭാവമുള്ളവരായി മാറിയിട്ടുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം എ.പി വിഭാഗക്കാർക്ക് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം അടക്കം നൽകി പരിഗണന നൽകുകയും ചെയ്തു. യു.ഡി.എഫ് ഭരണ കാലത്ത് എ.പി വിഭാഗക്കാർക്ക് കാര്യമായ പരിഗണന ലഭിക്കാറില്ല. മുസ്ലിം മതസംഘടനകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം ഇ.കെ സമസ്തയുടെ സമ്മർദത്തിന് വഴങ്ങി യു.ഡി.എഫ് സർക്കാർ അവർക്ക് നൽകലാണ് പതിവ്. ഇതിനാൽ തന്നെ ഇത്തവണ ലോകസഭാ തെരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ എൽ.ഡി.എഫിനാകുമെന്ന സൂചനകളും നേതാക്കൾ നൽകിയിട്ടുണ്ട്.
എന്നാൽ ചില മണ്ഡലങ്ങളിൽ കാന്തപുരം വിഭാഗങ്ങളെ പലകാര്യങ്ങളിൽ സഹായിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികൾ ഉള്ളതിനാൽതന്നെ ഇവിടുത്തെ പിന്തുണ ഏതു രീതിയിലാകണമെന്ന ചർച്ചകളും നടക്കുന്നുണ്ട്. തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്ന നിലപാടാണ് നേരത്തെ മുതലേ കാന്തപുരം വിഭാഗം സ്വീകരിച്ചു വരുന്നത്. ഇതിനാൽ തന്നെ കാസർകോട് രാജ്മോഹൻ ഉണ്ണിത്താന് പിന്തുണ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നതായാണ് നേതാക്കളിൽനിന്നും ലഭിക്കുന്ന സൂചന. ഇതിന് പുറമെ കാസർകോട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിലുള്ള പ്രതഷേധവും കണക്കിലെടുത്ത് ഇവിടെ രാജ്മോഹൻ ഉണ്ണിത്താന് പിന്തുണ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ. ഇത്തരത്തിൽ രണ്ടു പക്ഷത്തിന്റെയും പിന്തുണ ഉണ്ണിത്താന് ലഭിക്കുമെന്ന സ്ഥിതിയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് ആശങ്ക സൃഷ്ടിക്കുന്നത് എൽഡിഎഫ് കേന്ദ്രങ്ങളിലാണ്.
കനത്ത ചൂടിലും വിശ്രമമില്ലാത്ത പ്രചാരണത്തിലാണ് രാജ്മോഹൻ ഉണ്ണിത്താൻ. തന്റെ പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. ചൂട് പ്രചാരണത്തെ ബാധിക്കുന്നില്ലെന്നും പ്രചാരണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും ഉണ്ണിത്താൻ പറയുന്നു.
മണ്ഡലത്തിലെ പ്രമുഖ സ്ഥാപനങ്ങളിലും പ്രമുഖ വ്യക്തികളെയും സന്ദർശിക്കുന്ന തിരക്കിലാണ് രാജ്മോഹൻ ഉണ്ണിത്താൻ. കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെത്തിയ ഉണ്ണിത്താൻ അന്തേവാസികളുടെ വോട്ട് തേടുന്നതിനൊപ്പം ആശ്രമത്തിലെ സന്യാസിമാരുടെ അനുഗ്രഹവും തേടി. ആശ്രമത്തിലെത്തിയ കുട്ടികളോട് കുശലം പറഞ്ഞും മറ്റും ആവേശത്തോടെയായിരുന്നു പ്രചാരണം. കൂട്ടത്തിൽ ആശ്രമത്തിലെത്തിയ വിദേശ വനിതകളെ സ്വയം പരിചയപ്പെടുത്തി അനുഗ്രഹവും വാങ്ങി ഉണ്ണിത്താൻ.
ഞാൻ തീയിൽ കുരുത്ത രാഷ്ട്രീയ പ്രവർത്തകനാണ ഞാൻ, വെയിലത്ത് വാടുന്ന പ്രശ്നമുദിക്കുന്നില്ല. മേടമാസത്തിലെ ചൂട് ഞാൻ കീഴ്പ്പെടുത്തും. എനിക്ക് ഈ ചൂടൊന്നും ഒരു വിഷയവുമില്ലെന്നും ഉണ്ണിത്താൻ പറയുന്നു. ഉറച്ച വിജയ പ്രതീക്ഷയോടെ, തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചരണം പുരോഗമിക്കുന്നത്. കല്യോട്ടെ ഇരട്ടക്കൊലപാതകവും അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസ് സിബിഐ. ഏറ്റെടുത്തതും ശബരിമലവിഷയവും കാഞ്ഞങ്ങാട്-കാണിയൂർ പാതയും പെരിയ ചെറുവിമാനത്താവളവുമെല്ലാം അക്കമിട്ട് കൊലപാതക രാഷ്ട്രീയമാണ് ഉണ്ണിത്താൻ പ്രധാന പ്രചരണ ആയുധമാക്കുന്നത്.
അതോടൊപ്പം നോട്ടുനിരോധനംമുതൽ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളും നിരത്തുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പുതിയൊരു ഇന്ത്യ എന്ന ലക്ഷ്യം പൂവണിയുമെന്ന ആത്മവിശ്വാസവും നാട്ടുകാരോട് പങ്കുവെക്കുന്നു. 35 വർഷമായി കാസർകോട് ഇടതുപക്ഷത്തെ വിജയിപ്പിക്കുന്ന നിങ്ങൾ ഈ മണ്ഡലത്തിൽ എന്ത് വികസനമാണ് കാണുന്നതെന്ന ചോദ്യവും നാട്ടുകാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. രക്തസാക്ഷിമണ്ഡപങ്ങളെ വികസനത്തിന്റെ പട്ടികയിൽ കൂട്ടാൻകഴിയില്ലെന്നും ഉണ്ണിത്താൻ പറയുന്നു. ഇതിനൊപ്പം തന്റെ ജയിപ്പിച്ചാൽ കാലങ്ങളായി ഏത് പാർട്ടി ഭരിച്ചാലും അവഗണനമാത്രം നേരിടുന്ന കാസർകോടിന്റെ വികസന സ്വപ്നങ്ങൾ നടപ്പാക്കുമെന്ന പ്രതിജ്ഞയെടുത്താണ് ഉണ്ണിത്താൻ വോട്ടുതേടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്