കൂലിക്കുറവ് കാരണം പച്ചമീൻ വാങ്ങാതെ ഉണക്കമീനാണ് വാങ്ങിക്കുന്നത്; തേയില നുള്ളുന്നതിന് 400 രൂപയെങ്കിലും കിട്ടാതെ എങ്ങനെ ജീവിക്കും? വീട് വയ്ക്കാനോ കുട്ടികളുടെ പഠിപ്പിനോ ആരുംസഹായിക്കുന്നില്ല; പരാതികളും പരിഭവങ്ങളും ഏറെയുണ്ടെങ്കിലും രാഹുലിന്റെ വരവിനെ തൊഴിലാളികൾ കാണുന്നത് പ്രതീക്ഷയോടെ; ഒരുദിവസം വയനാടിന് വേണ്ടി മാറ്റി വച്ച് വീണ്ടും വരുമ്പോൾ നഗരങ്ങളിൽ ചെന്ന് വാചകമടിക്കാതെ വയനാട്ടിലെ ഈ പച്ചയായ ജീവിതങ്ങൾ പോയി കാണുമോ രാഹുൽ
മറുനാടൻ ഡെസ്ക്
വയനാട്: മറക്കാറായിട്ടില്ല കൽപ്പറ്റയിലെ റോഡ് ഷോ. പ്രിയങ്കയ്ക്കൊപ്പം പത്രിക നൽകാൻ വയനാടൻ ചുരം കയറിയ രാഹുൽ വീണ്ടും വരികയാണ് ഈ മാസം 17 ന് തന്റെ രണ്ടാം മണ്ഡലത്തിലേക്ക. വിവിഐപി സ്ഥാനാർത്ഥി ആയതുകൊണ്ട് തന്നെ മറ്റുസ്ഥാനാർത്ഥികളെ പോലെ എപ്പോഴും വന്നുപോകാനും കഴിയില്ല. ഏറെ മുന്നേറാനുണ്ട് വയനാടിന്. കുറിച്യ സമുദായത്തിൽ നിന്ന് ആദ്യമായി സിവിൽ സർവീസ് ജയിച്ചുകയറിയ ശ്രീധന്യ സുരേഷ് അത്ഭുതമാകുന്നതും മറ്റൊന്നും കൊണ്ടല്ല. ഇല്ലായ്മകളിൽ നിന്ന് കെട്ടിപ്പൊക്കിയ വിജയമാണത്. ആദിവാസി പ്രശ്നങ്ങൾ, കാർഷിക മേഖലയുടെ ഉണർവ്, പ്രളയപുനരധിവാസം, വികസനം അങ്ങനെ പരിഹാരം കാത്ത് എത്ര വിഷയങ്ങൾ. അമേഠിയിൽ ജയിച്ചുകയറിയാൽ വയനാടിനെ കൈവിടുമോയെന്ന ആശങ്ക മാറ്റി നിർത്തിയാൽ തികഞ്ഞ പ്രതീക്ഷയോടെയാണ് നാട്ടുകാർ രാഹുലിന്റെ വരവിനെ കാണുന്നത്.
റോഡ് ഷോകൾക്കപ്പുറം
17-ന് എത്തുമ്പോൾ മണ്ഡലത്തിൽ പൂർണമായി ചെലവഴിക്കാനാണ് രാഹുൽ ലക്ഷ്യമിടുന്നത്. വിവിധകേന്ദ്രങ്ങളിൽ പ്രചാരണയോഗങ്ങളിൽ സംസാരിക്കും. വയനാട് ജില്ലയിൽ സുൽത്താൻബത്തേരിയിലാവും അദ്ദേഹത്തിന്റെ പൊതുയോഗം. തിരുനെല്ലിക്ഷേത്രവും അദ്ദേഹം സന്ദർശിച്ചേക്കും. കഴിഞ്ഞതവണ ക്ഷേത്രദർശനത്തിന് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും എസ്പി.ജി. അനുമതി നൽകിയിരുന്നില്ല. മണ്ഡലത്തിൽ ഉൾപ്പെടുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിയമസഭാമണ്ഡലങ്ങളിൽ നാലിടത്താവും അദ്ദേഹം എത്തുക.
സഹോദരന് വോട്ടുതേടാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി രണ്ടുദിവസം വയനാട് മണ്ഡലത്തിൽ ചെലവഴിക്കും. 20, 21 തീയതികളിലാവും പ്രിയങ്ക എത്തുക. വയനാട് ജില്ലയിൽ മാനന്തവാടിയിലും മലപ്പുറത്തെ ഏറനാടും അവർ പ്രസംഗിക്കും. രാഹുൽ എത്താത്ത സ്ഥലങ്ങളിലാവും പ്രിയങ്കയെത്തുക. ആദിവാസികോളനികൾ സന്ദർശിക്കുന്ന അവർ വിദ്യാർത്ഥികൾ, യുവാക്കൾ തുടങ്ങി വിവിധ തുറകളിലുള്ളവരുമായി സംവദിക്കും. രണ്ടുപേരുടെയും പരിപാടികൾക്ക് എ.ഐ.സി.സി. അന്തിമരൂപം നൽകിയിട്ടില്ല.
രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർഥിക്കാൻ മുതിർന്ന സംസ്ഥാന നേതാക്കളും എംഎൽഎ.മാരും ബൂത്തുകളിൽ പര്യടനം തുടങ്ങി. സ്ഥാനാർത്ഥിയുടെ പര്യടന പരിപാടിക്ക് പകരമായാണിത്. സാധാരണ തിരഞ്ഞെടുപ്പിൽ നടക്കാറുള്ള സ്വാഭാവികമായ കാര്യങ്ങൾക്കപ്പുറം ശേഷം എന്തുണ്ട് കൈയിൽ എന്നാണ് വയനാട്ടിലെ ആദിവാസികളും തോട്ടം തൊഴിലാളികളും കർഷകരും ഒക്കെ ഉറ്റുനോക്കുന്നത്.
തകർന്നുപോയ തോട്ടം മേഖല
തോട്ടം തൊഴിലാളികളെ ഏറ്റവുമധികം അലട്ടുന്നത് തീർച്ചയായും കൂലിപ്രശ്നം തന്നെ. രാഹുലിന്റെ വരവിനെ കാണുന്നതും തങ്ങളുടെ കൂലിവർദ്ധന പോലെയുള്ള ആവശ്യങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ്. തേയില തോട്ടങ്ങളിൽ 27 കിലോയാണ് ഒരു തൊഴിലാളി നുള്ളിയെടുക്കേണ്ടത്. 332 രൂപയാണ് കൂലി. രണ്ടുമാസത്തേക്ക് 50 രൂപ കൂട്ടിക്കിട്ടി. ഇതുസ്ഥിരമാകുമോ. അതോ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പറ്റിക്കുമോ എന്നൊക്കെയാണ് അറിയേണ്ടത് അവർക്ക്. 400 രൂപയെങ്കിലും കിട്ടണം. അതുപരിഗണിക്കുന്ന സ്ഥാനാർത്ഥിക്ക വോട്ടു ചെയ്യും.
ചിലർ നെഹ്റുകുടുംബത്തിൽ നിന്നൊരാൾ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹത്തോടെ രാഹുലിന് വോട്ടു ചെയ്യുമെന്ന് പറയുന്നു. എന്നിരുന്നാലും തങ്ങളുടെ ജീവിത നിലവാരം ആരുയർത്തുന്നുവോ അവർക്ക് വോട്ട് ചെയ്യും എന്നാണ് സ്ത്രീ തൊഴിലാളികൾ ഏറെയും പറയുന്നത്. കിട്ടുന്ന കൂലി പച്ചപത്തി വാങ്ങാൻ പോലും തികയുന്നില്ല. അതുകൊണ്ട് ഉണക്കമീൻ വാങ്ങിയാണ് ഊണുകഴിക്കുന്നത്. ഇതൊക്കെ അറിയണമെങ്കിൽ രാഹുൽ താഴേതട്ടിലേക്ക് ഇറങ്ങണം. തോട്ടങ്ങളിലേക്കിറങ്ങണം. പ്രശനങ്ങൾ അറിയണം. തങ്ങൾക്കായി വീടുവയ്ക്കാനുള്ള പദ്ധതി, കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായം ഇക്കാര്യങ്ങളിലൊന്നും മാറിമാറി വരുന്ന സർക്കാരുകൾക്ക് ശ്രദ്ധയില്ലെന്നാണ് തൊഴിലാളികളുടെ പരാതി. പ്രളയം കൂടി വന്നതോടെ എല്ലാം താറുമാറായി. ഒരുവർഷം പിന്നിടുന്നു. ഇനിയും കരകയറ്റാൻ പ്രത്യേക പദ്ധതികളില്ല.
ആത്മഹത്യാമുനമ്പിലായ കർഷകർ
ഒരുകാലത്ത് കർഷക ആത്മഹത്യകൾ കൊണ്ട് ശ്രദ്ധേയമായ സ്ഥലമായിരുന്നു വയനാട്. ഇവിടുത്തെ കർഷക ആത്മഹത്യകൾ കണ്ടാണ് യുപിഎ സർക്കാർ കാർഷിക കടങ്ങൾ എഴുതി തള്ളിയ തീരുമാനത്തിലേക്ക് വരെ എത്തിയത്. പഴയകാലത്തേതു പോലെ കുരുമുളകിന്റെയും കാപ്പിയുടെയും സ്വന്തം നാടായിരുന്നു വയനാട്. എന്നാൽ, ഇന്ന് സ്ഥിതി മാറി, ടൂറിസം രംഗത്തേക്ക് ചുവടു വെച്ചവർ അനവധിയാണ്.
എം ഐ ഷാനവാസ് റെക്കോർഡ് ഭൂരിപക്ഷത്തിൽ ആദ്യം വിജയിക്കാൻ കാരണമായതും കാർഷകരുടെ സഹായം കൊണ്ടായിരുന്നു. പല സാമ്പത്തിക പ്രതിസന്ധികൾ മൂലം കാർഷിക മേഖലയും കർഷകരും തകർന്നിരിക്കുന്ന സമയത്ത് ഒന്നാം യുപിഎ സർക്കാർ കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളാൻ തീരുമാനിച്ചത്. ഇത് വോട്ടാക്കി മാറ്റാനും സാധിച്ചു. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ഏറ്റവും വലിയ ആശ്വാസമായി മന്മോഹൻ സിങ് സർക്കാർ കൊണ്ടുവന്ന സമ്പൂർണ്ണ തൊഴിലുറപ്പ് പദ്ധതി ഗുണകരമായി ഭവിച്ചതും വയനാട് ജില്ലയിൽ തന്നെയായിരുന്നു.
രാഹുൽ എത്തുമ്പോൾ എളുപ്പം പരിഹരിക്കുമെന്ന് വയനാട്ടുകാർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രികാല യാത്രാ നിരോധനമാണ്.
കർണാടകത്തിൽ കോൺഗ്രസ് - ദൾ സർക്കാർ ഭരിക്കുമ്പോൾ രാഹുലിന് ഇക്കാര്യം എളുപ്പത്തിൽ നടപ്പിലാക്കാമെന്ന് കരുതുന്നവർ ഏറെയാണ്. ആരോഗ്യ മേഖലയാണ് വയനാടിനെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്നം. ഒരു മെഡിക്കൽ കോളേജ് ഇല്ലാത്ത നാട്ടിൽ എയിംസ് അടക്കം കൊണ്ടുവരാൻ ഒരുപക്ഷേ രാഹുൽ ഗാന്ധിക്ക് സാധിക്കുമെന്ന് കരുതുന്നവർ ഏറെയാണ്.
പ്രളയാനന്തര വയനാട് ആകെ തകർന്നിരിക്കുകയാണ്. രാത്രിയാത്രാ നിരോധനം നീക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. നഞ്ചൻകോട് നിലമ്പൂർ റെയിൽപാത ഇപ്പോഴും യാഥാർത്ഥ്യമായില്ല. ഇങ്ങനെ ഏറെ മുന്നേറാൻ കാത്തിരിക്കുന്ന പ്രദേശത്തിന്റെ രക്ഷകനാകാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്നാണ് അറിയേണ്ടത്. എന്തായാലും ഇതൊരു സുവർണാവസരം തന്നെയാണെന്ന് വയനാട്ടുകാർ ഒരേസ്വരത്തിൽ തന്നെ പറയുന്നു.
മണ്ഡലം യുഡിഎഫ് കോട്ട
2009 ൽ മണ്ഡലം രൂപീകൃതമായത് മുതൽ യുഡിഎഫ് കോട്ടയായിരുന്നു വയനാട്. മണ്ഡലം നിലവിൽ വന്നതിന് ശേഷം കന്നിമത്സരത്തിൽ എം ഐ ഷാനവാസ് ഒന്നര ലക്ഷത്തിലധികം വോട്ടുകൾക്കാണ് ജയിച്ചു കയറിയത്. 2014 ൽ ഭൂരിപക്ഷം 20, 870 കുറഞ്ഞത് യുഡിഎഫ് കേന്ദ്രങ്ങളെ ചെറുതൊന്നുമല്ല ആശങ്ക പെടുന്നത്. 10 വർഷത്തോളം മണ്ഡലത്തെ പ്രതിനിധാനം ചെയ്തെങ്കിലും എംപി ഇടപെടൽ പരാജയമായിരുന്നുവെന്ന് ഇടത് കേന്ദ്രങ്ങൾ ആരോപിക്കുന്നു.
രണ്ടാം തവണ മത്സരിച്ചപ്പോൾ ഷാനവാസിന് പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചതുമില്ല. വയനാട്, മലപ്പുറം, കോഴിക്കോട് എന്നിങ്ങനെ 3 ജില്ലകളിലായി പരന്നുകിടക്കുകയാണു വയനാട് ലോക്സഭാ മണ്ഡലം. വയനാട് ജില്ലയിലെ കൽപറ്റ, മാനന്തവാടി, ബത്തേരി, മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, വണ്ടൂർ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നിയമസഭാ മണ്ഡലങ്ങളാണ് ഈ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്.
കൽപറ്റ, മാനന്തവാടി, ബത്തേരി മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലക്ക് ലഭിച്ച ലോട്ടറിയാണ് രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം. രാഹുൽ മത്സരിക്കുന്നത്് എന്തൊക്കെ എതിർപ്പ് പറഞ്ഞാലും വയനാട്ടുകാർക്കും കേരളീയർക്കും തീരുമാനത്തെ പോസീറ്റീവായി കാണാൻ ഏറെ കാര്യങ്ങളുണ്ട്. പൊതുവേ പ്രധാനമന്ത്രി സ്ഥാനാർത്ഥിമാരുടെ മണ്ഡലം ഉത്തരേന്ത്യയാണ്. ഇതിൽ നിന്നും വ്യത്യസ്തമായാണ് രാഹുൽ പിന്നോക്ക മേഖലയിലെ മണ്ഡലം തിരഞ്ഞെടുക്കുന്നത്. രാഹുലിന്റെ പേര് ചർച്ച ചെയ്തു തുടങ്ങിയപ്പോൾ മുതൽ മണ്ഡലത്തെ കുറിച്ചുള്ള ചർച്ചകൾ ദേശീയ തലത്തിലായി. ഇത് ടൂറിസം രംഗത്തിന് അടക്കം ഗുണം ചെയ്യും. കേരളത്തിലെ ഏറ്റവും പിന്നാക്കമായ, ആദിവാസികൾ ഏറെയുള്ള വയനാട് പോലെയുള്ള ഒരു ജില്ലയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി മത്സരിക്കുന്നതിൽ ഒരു ഐക്യപ്പെടൽ കൂടിയാണ്. കിട്ടിയ അവസരം ഉപയോഗിച്ചാൽ വയനാടിന്റെ പൊതുചിത്രം മാറി മറിഞ്ഞേക്കും.
ദക്ഷിണേന്ത്യയിലെ മൂന്നുംകൂടിയ കവലയാണു വയനാട്. മുത്തങ്ങയ്ക്കടുത്തു വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തികൾ ഒത്തുചേരുന്നിടത്തു ട്രൈജംക്ഷൻ എന്ന പേരിൽ ഒരു സ്ഥലം തന്നെയുണ്ട്. 2 സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന 3 ജില്ലകളിൽ പരന്നുകിടക്കുന്ന ലോക്സഭാ മണ്ഡലമാണ് വയനാട്. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യയിൽ തരംഗം തീർക്കാൻ പറ്റിയ മണ്ഡലമാണ് വയനാട്. അതുകൊണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നത്. എന്നാൽ, റോഡ് ഷോകൾക്കപ്പുറം ഗ്രാമങ്ങളിലെ ജീവിതപ്രശ്നങ്ങൾ തിരിച്ചറിയുകയാണ് കോൺഗ്രസ് അദ്ധ്യക്ഷനെന്ന നിലയിൽ രാഹുൽ ചെയ്യേണ്ടത്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് പറഞ്ഞ മഹാത്മാവിനെയും ഓർക്കാം രാഹുലിന്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്