Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎസ്എൽ ഫൈനൽ തോറ്റ കലിപ്പ് സൂപ്പർ കപ്പിൽ തീർത്ത് എഫ്‌സി ഗോവ; കലാശപ്പോരാട്ടത്തിൽ ചെന്നൈയെ വീഴ്‌ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളിന്; ഐഎസ്എൽ ഫൈനൽ തോൽക്കുന്ന ടീം സൂപ്പർ കപ്പ് നേടുന്ന ചരിത്രവും ആവർത്തിച്ചു; 2018-2019 ഇന്ത്യൻ ഫുട്‌ബോൾ സീസൺ സമാപിച്ചു

ഐഎസ്എൽ ഫൈനൽ തോറ്റ കലിപ്പ് സൂപ്പർ കപ്പിൽ തീർത്ത് എഫ്‌സി ഗോവ; കലാശപ്പോരാട്ടത്തിൽ ചെന്നൈയെ വീഴ്‌ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളിന്; ഐഎസ്എൽ ഫൈനൽ തോൽക്കുന്ന ടീം സൂപ്പർ കപ്പ് നേടുന്ന ചരിത്രവും ആവർത്തിച്ചു; 2018-2019 ഇന്ത്യൻ ഫുട്‌ബോൾ സീസൺ സമാപിച്ചു

സ്പോർട്സ് ഡെസ്‌ക്

ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ കപ്പ് കിരീടം ഐഎസ്എൽ റണ്ണർ അപ്പുകളായ എഫ്‌സി ഗോവയ്ക്ക്. രണ്ടാം സീസൺ ഫൈനലിൽ ഐഎസ്എൽ ടീമായ ചെന്നൈയിൻ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്‌ത്തിയാണ് ഗോവ തങ്ങളുടെ ആദ്യ പ്രൊഫഷണൽ കിരീടം നേടിയത്. ആദ്യ പാതിയിൽ ഇരു ടീമുകളും ഗോൾ നേടിയില്ല. ഒടുവിൽ രണ്ടാം പകുതിയിൽ മത്സരത്തിന്റെ 52ാം മിനിറ്റിൽ ഫെറാൻ കൊറോമിനസിന്റെ ഗോളിൽ ഗോവ മുന്നിലെത്തി. എ്ന്നാൽ ആഹ്ലാദം അധികം നീണ്ടില്ല. ഒരു മിനിറ്റ് തികയും മുമ്പ് 53ാം മിനിറ്റിൽ അഗസ്റ്റോയിലൂടെ ചെന്നൈയിൻ തിരിച്ചടിച്ചു. 64ാം മിനിറ്റിൽ ബ്രാൻഡൺ ഗോവക്കാരുടെ വിജയഗോൾ നേടി.

ഗോവ മുന്നിലെത്തിയതോടെ ഒപ്പമെത്താൻ ചെന്നൈയിൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധത്തിലൂടെ ഗോവ പലപ്പോഴും എതിരാളികളുടെ അക്രമത്തിന്റെ മുനയൊടിച്ചു.സെമിയിൽ എടികെയെ തോൽപ്പിച്ചാണ് ചെന്നൈയിൻ എഫ്സി ഫൈനലിൽ കടന്നത്. ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ തോൽപ്പിച്ച് ആണ് എഫ്സി ഗോവ കലാശക്കളിക്ക് അർഹരായത്. ഇതോടെ 2018-2019 ഇന്ത്യൻ ഫുട്‌ബോൾ സീസണ് സമാപിക്കുകയും ചെയ്തു. ഐലിഗിൽ ചെന്നൈ സിറ്റി ഫെ്‌സിയും ഐഎസ്എല്ലിൽ ബംഗലൂരു എഫ്‌സിയുമാണ് കിരീടമുയർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP