Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന സീരിയലിലെ അമ്മ നടിയുടെ പരാതിയിൽ പൊലീസ് നടപടി തുടങ്ങി; പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട തോട്ടപ്പള്ളിയിലെ ഹോട്ടലിലെ സിസിടിവി പരിശോധിക്കും; വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിയാൽ പിടികൂടും; അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി വരുന്നു

പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്ന സീരിയലിലെ അമ്മ നടിയുടെ പരാതിയിൽ പൊലീസ് നടപടി തുടങ്ങി; പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട തോട്ടപ്പള്ളിയിലെ ഹോട്ടലിലെ സിസിടിവി പരിശോധിക്കും; വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിയാൽ പിടികൂടും; അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി വരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: സ്മാർട്ട് ഫോൺ നൽകിയും ഫോൺചെയ്ത് പരിചയപ്പെട്ടും സൗഹൃദത്തിലാക്കിയ ശേഷം ഒരു യുവാവ് തന്നെ പലവട്ടം മാനഭംഗപ്പെടുത്തിയെന്ന് പ്രശസ്ത സീരിയലിലെ അമ്മനടി ന്ൽകിയ പരാതിയിൽ പൊലീസ് നടപടി തുടങ്ങി. കായംകുളം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ പീഡനം നടന്നുവെന്ന് നടി ആരോപിക്കുന്ന ഹോട്ടൽ പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

പീഡനം നടന്നെന്നു പരാതിയിൽ പറയുന്ന തോട്ടപ്പള്ളിയിലെ ഹോട്ടൽ പരിശോധിക്കും. സംഭവം നടന്നെന്നു പറയപ്പെടുന്ന ദിവസങ്ങളിൽ അവിടെ എത്തിയവരെക്കുറിച്ചുള്ള വിവരം ശേഖരിക്കും. ഇവിടെയുള്ള സിസിടിവി ക്യാമറകളും പൊലീസ് പരിശോധിക്കും. പ്രതി വിദേശത്തായതിനാൽ ഇയാൾ നാട്ടിലെത്തിയ ശേഷമേ മറ്റു നടപടികളിലേക്കു കടക്കാനാകൂ.

അതേസമയം നടിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിലും പൊലീസ് കർശന നടപടി കൈക്കൊണ്ടേക്കും. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളാനാണ് തീരുമാനം. അതിനിടെ നടിയുടെ അശ്ളീല ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് ഇരട്ടി വേഗത്തിലാണ്. വാട്സ് ആപ് ഗ്രൂപ്പുകളിലും ടെലഗ്രാഫ് ഗ്രൂപ്പുകളിലുമാണ് നടിയുമായി ബന്ധപ്പെട്ട നാല് അശ്ളീല വീഡിയോകൾ പ്രചരിപ്പിക്കുന്നത്.

ദൃശ്യം സോഷ്യൽമീഡിയയിൽ നൽകിയത് ആരെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. നാല് വീഡിയോകളിൽ ഒന്ന് വാട്സ്ആപ് വീഡിയോ കോളിൽ സ്വയം നഗ്‌നത പ്രദർശിപ്പിക്കുന്നതാണെന്നും അതിനാൽ തന്നെ നടി സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവുമായി ബന്ധപ്പെടുന്നതെന്നും ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും സോഷ്യൽ മീഡിയയിൽ വിഷയം ചർച്ചയായതോടെ പലരും ചൂണ്ടിക്കാട്ടുന്നു.

ഏതായാലും 61കാരിയായ അമ്മ നടി ഇത്തരത്തിൽ ഒരു പരാതി നൽകിയതോടെ വെട്ടിലായത് ഇവർ അഭിനയിക്കുന്ന പ്രശസ്ത സീരിയലിന്റെ അണിയറ പ്രവർത്തകരും ചാനലുകാരുമാണ്. എന്നാൽ ഇത്തരമൊരു പരാതി നൽകിയതിന്റെ പേരിൽ നടിയെ ഒഴിവാക്കിയാൽ വിഷയം കൂടുതൽ ചർച്ചയാകും. ഇതോടെ വലിയ ആശയക്കുഴപ്പത്തിലാണ് ചാനലും സീരിയലിന്റെ പിന്നണിക്കാരും.

61കാരിയായ നടിയെ 37കാരനായ യുവാവ് സ്മാർട്ട് ഫോൺ നൽകി കെണിയിൽ വീഴ്‌ത്തിയെന്നതും പിന്നീട് ഹോട്ടലിലും വീട്ടിലുംവച്ചെല്ലാം നിരന്തരം പീഡിപ്പിച്ചുവെന്നതും വലിയ ചർച്ചയായിട്ടുണ്ട്. മാത്രമല്ല, ഈ യുവാവ് എവിടത്തുകാരനാണെന്ന് പോലും നടിക്ക് അറിയില്ലയെന്നത് പൊലീസിനെ പോലും ഞെട്ടിച്ചുകളഞ്ഞു. യുവാവ് പല സ്ഥലത്തുവച്ചും പലതവണ പീഡിപ്പിച്ചുവെന്നാണ് നടി പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഏതു നാട്ടുകാരനാണെന്നുപോലും അറിയാതെയാണ് യുവാവുമായി സൗഹൃദം പുലർത്തിയതെന്നാണ് നടിയുടെ മൊഴി.

ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന ആശങ്ക പൊലീസ് ഉദ്യോഗസ്ഥരും നിയമവിദഗ്ധരും തന്നെ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, ഇത്തരത്തിൽ സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യം പ്രചരിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടിയുമായി നീങ്ങാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. യുവാവുമായി ഏറെ അടുത്തെങ്കിലും ഊരും പേരും തിരക്കാതെയാണ് ഇയാളുമായി ഇടപെട്ടതെന്നത് പൊലീസിനെപോലും അമ്പരപ്പിച്ചിരിക്കുകയാണ്. തന്റെ അശ്ലീല ദൃശ്യങ്ങൾ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് കണ്ടാണ് ജനപ്രിയ സീരിയലിലെ 'അമ്മ നടി' പരാതിയുമായി കായംകുളം പൊലീസിനെ കണ്ടത്. അതേസമയം, പരാതിയിൽ യുവാവിന്റെ പേരും വിലാസവും ഉൾപ്പെടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്താൻ നടിക്ക് കഴിഞ്ഞതുമില്ല.

ദൃശ്യങ്ങളിൽ യുവാവിന്റെ മുഖം കാണാമെന്നതിനാൽ യുവാവ് തന്നെ ആയിരിക്കില്ല ദൃശ്യം പ്രചരിപ്പിച്ചതെന്നാണ് സൈബർ വിദഗ്ധരും പറയുന്നത്. ദൃശ്യങ്ങൾ അടങ്ങിയ ഫോൺ സർവീസ് സെന്ററിൽ കൊടുത്തപ്പോഴോ മറ്റോ ആയിരിക്കും അവ കോപ്പി ചെയ്ത് പ്രചരിപ്പിച്ചതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഏതായാലും യുവാവ് വൻ ചതിയാണ് ചെയ്തതെന്ന നിലയിലാണ് നടിയുമായി അടുപ്പമുള്ളവർ വിലയിരുത്തുന്നത്.

യുവാവിന്റെ ചതി അമ്മ നടിയെ സംബന്ധിച്ച് തീർത്തും അപ്രതീക്ഷിതവുമായിരുന്നു. സീരിയൽ നടിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെയാണ് പ്രതി ദൃശ്യങ്ങൾ അയച്ചു നൽകിയത്. കുടുംബ സുഹൃത്ത് എന്ന നിലയിലാണ് യുവാവ് നടിയുമായി ബന്ധം സ്ഥാപിച്ചതും പിന്നെ അത് പീഡനത്തിലേക്ക് വളർന്നതുമെന്നാണ് നടി വെളിപ്പെടുത്തിയിട്ടുള്ളത്.

പുതിയ സ്മാർട്ട് ഫോൺ വാങ്ങി നൽകി അടുപ്പം സ്ഥാപിച്ചുവെന്നും പലവട്ടം പീഡിപ്പിച്ചുവെന്നും പറയുമ്പോഴും യുവാവിന്റെ പൂർണ വിവരങ്ങൾ അമ്മ നടിയുടെ പക്കലില്ല. അതുകൊണ്ട് തന്നെ ശരിയായ വിവരങ്ങൾ യുവാവിനെക്കുറിച്ച് ഇവർക്ക് നൽകാനായില്ല. ഡിസംബർ മുതൽ പീഡനം നേരിട്ടതായാണ് ഇവർ നൽകിയ പരാതിയിൽ ഉള്ളത്. ഹോട്ടൽ മുറിയിലും വീട്ടിലും അതിക്രമിച്ച് നൽകി തന്നെ പീഡിപ്പിച്ചുവെന്നാണ് നടി പറയുന്നത്. തന്റെ അനുവാദം കൂടാതെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചത് എന്നും നടിയുടെ പരാതിയിലുണ്ട്.

ദൃശ്യങ്ങൾ തന്റേത് തന്നെയെന്നും അതിന്റെ പിന്നിലാരെന്ന് മനസിലാക്കിയുമാണ് അമ്മ നടി പരാതിയുമായി കായംകുളം പൊലീസിനെ സമീപിച്ചത്. യുവാവുമായി അടുക്കുമ്പോൾ യുവാവിന്റെ ഊരും പേരും ശരിയായി മനസിലാക്കുന്നതിലും സീരിയൽ നടിക്ക് തെറ്റുപറ്റി. നടിയുടെ പരാതിയിൽ നിന്ന് യുവാവിനെക്കുറിച്ച് പലതും ഗണിച്ചെടുക്കേണ്ട അവസ്ഥയിലാണ് പൊലീസ്. യുവാവ് ഗൾഫിലാണ് എന്ന് മാത്രമാണ് പൊലീസിന് അറിയാവുന്നത്. അതുകൊണ്ട് തന്നെ ഗൾഫിലുള്ള യുവാവിനെ അവിടെ നിന്ന് പൊക്കുന്നതിനുള്ള ശ്രമത്തിലാണ് കായംകുളം പൊലീസ്. അതിനായി ഉടൻ തന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇവർ പുറപ്പെടുവിക്കുമെന്നാണ് അറിയുന്നത്.

ഗൾഫിൽ നിന്നാണ് സീരിയൽ നടിയുടെ അശ്ലീല ദൃശ്യങ്ങൾ പ്രതിയായ എറണാകുളം സ്വദേശി സിയ പ്രചരിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നടി ആദ്യം പറഞ്ഞത് പ്രതി സിയ മലപ്പുറത്ത് ആണെന്നാണ്. പിന്നെ പറഞ്ഞത് എറണാകുളത്ത് ആണെന്നാണ്. പക്ഷെ മലപ്പുറത്ത് എവിടെ, എറണാകുളത്ത് എവിടെ എന്നൊന്നും അമ്മ നടിക്ക് അറിയില്ല. ഈ അന്വേഷണമാണ് പ്രതി ഇപ്പോൾ ഗൾഫിലാണ് എന്ന രീതിയിലേക്ക് എത്തിയത്. പ്രതി ബലാത്സംഗം ചെയ്തു എന്ന് പരാതിയിൽ പറയുന്നതിനാൽ ബലാത്സംഗത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് അറുപത്തിയൊന്നുകാരിയായ തന്നെ ഫോൺ മുഖേന പരിചയപ്പെട്ടെന്നും സ്മാർട് ഫോൺ വാങ്ങി നൽകി, ഫോൺ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിലുണ്ട്. ഈ ദൃശ്യങ്ങൾ ഭർത്താവിനും അയൽവാസികൾക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP