Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടിക്ക് ടോക്കിലെ പാടുന്ന വീഡിയോ ഇട്ട് പെൺകുട്ടിയുമായി അടുപ്പത്തിലായി; പാട്ടു പാടിയും അഭിനയിച്ചുമുള്ള ടിക്ക് ടോക്ക് സൗഹൃദം പൂത്തുലഞ്ഞതോടെ പ്രണയം തളിരിട്ടു; ഒടുവിൽ വേളാംങ്കണ്ണിയിലേക്ക് പത്താം ക്ലാസുകാരിയുമായി ഒളിച്ചോടി ലോഡ്ജിൽ മുറിയെടുത്തു; വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതോടെ 18കാരനെ അറസ്റ്റു ചെയ്ത് പൊലീസ്

ടിക്ക് ടോക്കിലെ പാടുന്ന വീഡിയോ ഇട്ട് പെൺകുട്ടിയുമായി അടുപ്പത്തിലായി; പാട്ടു പാടിയും അഭിനയിച്ചുമുള്ള ടിക്ക് ടോക്ക് സൗഹൃദം പൂത്തുലഞ്ഞതോടെ പ്രണയം തളിരിട്ടു; ഒടുവിൽ വേളാംങ്കണ്ണിയിലേക്ക് പത്താം ക്ലാസുകാരിയുമായി ഒളിച്ചോടി ലോഡ്ജിൽ മുറിയെടുത്തു; വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതോടെ 18കാരനെ അറസ്റ്റു ചെയ്ത് പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

വൈക്കം: ടിക് ടോക്കിലൂടെ പരിചയപ്പെട്ട 10 -ക്ലാസ്സ് വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച 18 -കാരൻ അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര ചേന്നയ്ക്കൽവെളി വീട്ടിൽ അനിൽകുമാറിന്റെ മകൻ നിമൽദേവിനെ(18)യാണ് സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. ബ്രഹ്മംഗലം സ്വദേശിനിയായ 15 -കാരിയെയാണ് നിമൽ കടത്തിക്കൊണ്ടുപോയത്. ഈ മാസം 10-നാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളത്. മിസ്സിംഗിനാണ് കേസ്സ് രജിസ്റ്റർ ചെയ്തിരുന്നത്. നിമലുമായി പെൺകുട്ടി അടുപ്പമായിരുന്നെന്നും ഇവർ തമ്മിൽ ടിക് ടോക്ക് വീഡിയോ ചെയ്തിട്ടുണ്ടെന്നും പെൺകുട്ടി ഉപയോഗിച്ചിരുന്ന മാതാവിന്റെ ഫോൺ പരിശോദിച്ചപ്പോൾ വ്യക്തമായി.

ഇരുവരും പാട്ടുകൾ പാടുന്ന ടിക് ടോക്ക് വീഡിയോ ആണ് മൊബൈലിൽ നിന്നും കണ്ടെടുത്തത്.തുടർന്ന് നിമലിനെത്തേടി പൊലീസ് നാടാകെ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഓഫായതിനാൽ സൈബർസെൽ വഴി നടത്തിയ നീക്കവും വിജയിച്ചില്ല. ഇതിനിടെ സുഹൃത്തുക്കളിൽ ഒരാളുടെ മൊബൈൽ ഉപയോഗത്തിനായി നിമൽ വാങ്ങിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. സൈബർ സെൽ വഴി പരിശോധിച്ചപ്പോൾ ഈ മൊബൈൽ നമ്പർ ലൊക്കേഷൻ വേളാംങ്കണ്ണിലാണെന്ന് വ്യക്തമായി.

മുമ്പ് വേളാംങ്കണ്ണിയിൽ പോയിട്ടുണ്ടെന്നും ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിട്ടുണ്ടെന്നും നിമിന്റെ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചതോടെ ഇരുവരും ഇവിടെത്തന്നെ കാണുമെന്ന് പൊലീസ് ഉറപ്പിച്ചു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശപ്രകാരം ഉടൻ പൊലീസ് സംഘം വേളാംങ്കണ്ണിക്ക് തിരിച്ചു. ഏറെ അന്വേഷിക്കാതെ തന്നെ ഇരുവരെയും കണ്ടെത്തുകയും ചെയ്തു. നാട്ടിലെത്തിച്ച് മൊഴിയെടുത്തപ്പോഴാണ് നിമലുമായി അടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പെൺകുട്ടി പൊലീസിൽ വെളിപ്പെടുത്തിയത്. ആദ്യം പാട്ടു പാടുന്ന വീഡിയോയാണ് നിമൽ ടിക് ടോക്കിൽ ഇട്ടതെന്നും ഇത് ഇഷ്ടമായതിനെത്തുടർന്ന് മെസേജുകൾ വഴി കൂടുതൽ അടുക്കുകയായിരുന്നെന്നുമാണ് പെൺകുട്ടി വിശദമാക്കിയിട്ടുള്ളത്.

ചാറ്റ് ചെയ്യുന്നതിനും വീഡിയോകൾ പങ്കുവയ്ക്കുന്നതിനും മറ്റും പെൺകുട്ടി ഉപയോഗിച്ചിരുന്നത് മാതാവിന്റെ സ്മാർട്ട് ഫോണാണ്. കേസുമായി ബന്ധപ്പെട്ട് പൊലീസെത്തി ഫോൺ പരിശോധിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയിന്നത്. ഇരുവരും എറെ അടുപ്പത്തിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫോണിൽ നിന്നും കിട്ടിയ ലഭിച്ച വീഡിയോകൾ. ഈ അടുപ്പം മുതലാക്കിയാണ് നിമൽ പെൺകുട്ടിയെ വേളാംങ്കണ്ണിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവിടെ ലോഡ്ജിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു.

തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ നടന്ന അതിക്രം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നിമലിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്. സി ഐ ക്ലീറ്റസ് കെ ജോസഫ്,എസ് ഐ ടി എം സൂഫി, എ എസ് ഐ വിജു വി,എസ് സി പി ഒ മാരായ വിനോദ്കുമാർ, സുധീർ. വനിത എസ് സി പി ഒ ഷീബ വീവി തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP