ആ കനൽ, തീപ്പന്തമായി തിരിച്ചു വരുന്നു; നരേന്ദ്ര മോദിയെയും, രാഹുലിനെയും കടന്നാക്രമിച്ചും രാഷ്ട്രീയം പറഞ്ഞും തീപ്പൊരി പ്രസംഗവുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായിരുന്ന ടി ശശിധരന്റെ മടങ്ങിവരവ്; പഴയ തീപ്പൊരിയുടെ വീര്യത്തിൽ ഒട്ടും ചോർച്ചയുണ്ടായിട്ടില്ലെന്ന് തെളിയിച്ച് ശശിധരൻ; ഒടുവിൽ പാർട്ടി ശശിധരനു മുന്നിൽ കീഴടങ്ങി
കെ എം അക്ബർ
തൃശൂർ: ഒരു കാലത്തെ തീപ്പൊരി പ്രാസംഗികനിൽ നിന്നും പാർട്ടി അച്ചടക്ക നടപടിയെ തുടർന്ന് തളച്ചിടപ്പെട്ട സിപിഎം നേതാവ് ടി.ശശീധരൻ വീണ്ടും രാഷ്ട്രീയ പൊതുയോഗ വേദികളിൽ സജീവമായി. പൊതുവേദികളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്ന സിപിഎം തന്നെയാണ് പഴയ ആ തീപ്പൊരിക്കാരനെ വീണ്ടും സജീവമാക്കിയിരിക്കുന്നതും. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ ശശീധരൻ സജീവമാണ്. സംഘാടക മികവിലും പ്രാഭാഷണ മികവിലും തിളങ്ങി നിന്നിരുന്ന ശശീധരൻ അച്ചടക്കനടപടിയെ തുടർന്ന് പത്ത് വർഷത്തിലധികം രാഷ്ട്രീയ വേദികളിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടെങ്കിലും, ഉള്ളിലെ കനൽ അണഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ആ തിരി തീപ്പന്തമായി ജ്വലിക്കുന്നുവെന്നാണ് വർഷങ്ങൾക്കിപ്പുറമുള്ള രാഷ്ട്രീയ വേദികളിൽ അനുഭവപ്പെടുന്നത്.
ദിവസവും മൂന്നും നാലും പൊതുയോഗ വേദികളാണ് ശശിധരന് പാർട്ടി നിശ്ചയിച്ച് നൽകിയിരിക്കുന്നത്. അച്ചടക്കനടപടിയുടെ കാലത്ത് സാംസ്കാരിക വേദികളിൽ സംസ്ഥാനത്താകെ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയ വേദികൾ പാർട്ടി പ്രാദേശിക ഘടകളിൽ മാത്രമായി ഒതുങ്ങിയിരുന്നു. സമൂഹമാധ്യമത്തിൽ ശശീധരൻ രാഷ്ട്രീയം നിരന്തരം പറഞ്ഞു കൊണ്ടിരുന്നിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ്കാലത്ത് പഴയ തീപ്പൊരിക്കാരനെ പാർട്ടി നേതൃത്വം തന്നെ ചുമതലയേൽപ്പിച്ച് വേദികൾ നൽകിയിരിക്കുകയാണ്. ആർ.എസ്.എസിനെയും, കോൺഗ്രസിനെയും നരേന്ദ്ര മോദിയെയും, രാഹുലിനെയും കടന്നാക്രമിച്ചും രാഷ്ട്രീയം പറഞ്ഞും ശശീധരൻ പഴയ തീപ്പൊരിയുടെ വീര്യത്തിൽ ഒട്ടും ചോർച്ചയുണ്ടായിട്ടില്ലെന്ന് അനുഭവപ്പെടുത്തുകയാണ്.
ഗൗരവമുള്ള രാഷ്ട്രീയത്തിലും മേമ്പൊടി ചേർത്തുള്ള ശശീധരന്റെ വേറിട്ട പ്രസംഗ ശൈലിക്ക് ആരാധാകരേറെയായിരുന്നു. ആൾക്കൂട്ടത്തെ ആകർഷിക്കാനും, ആവേശം കൊളിക്കാനും ശശീധരന്റേത് കഴിവ് ശ്രദ്ദേയമായിരുന്നു. ശശീധരന്റെ വരവ് സമൂഹമാധ്യമങ്ങളിലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരിലെ പൊതുയോഗത്തിലെ പ്രസംഗം ആയിരക്കണക്കിനാളുകളാണ് ഷെയർചെയ്തിരിക്കുന്നത്. ശശിധരനെതിരെ നടപടിയെടുത്തതിനെ തുടർന്ന് മാറി നിന്നിരുന്ന ഇടതുപക്ഷക്കാരും വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്. ശശീധരന്റെ തിരിച്ചുവരവിൽ സന്തോഷമുണ്ടെന്നും ഇടവേളക്ക് ശേഷം സന്തോഷം തോന്നുവെന്നതടക്കം സമൂഹമാധ്യമങ്ങൾ പങ്കുവെക്കുന്നു.
വി എസ്.അച്യുതാനന്ദന്റെ വലംകൈയായിരുന്ന ഡിവൈഎഫ്ഐ. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി കൂടിയായിരുന്ന ടി.ശശിധരനെ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിലാണ് 2006ൽ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. 2013ലാണ് മാള ഏരിയാ കമ്മിറ്റി അംഗമായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. മലപ്പുറം സമ്മേളനത്തിൽ വി എസ് പക്ഷത്തിനുവേണ്ടി മത്സരിച്ചു പരാജയപ്പെട്ട 12 പേരിലൊരാളാണു ശശിധരൻ. ഔദ്യോഗിക നേതൃത്വത്തിനെതിരെ വിഎസിന്റെ ഒരു പടനായകനായും കരുതപ്പെട്ടിരുന്ന ടി. ശശിധരൻ ഇതിനിടെ പാർട്ടി വിടുന്നുവെന്ന് വാർത്തയും പ്രചരിച്ചിരുന്നു. ശശിധരന്റെ ഫേസ് ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പ്രചാരണം. ''വർത്തമാന കാല സാമൂഹ്യ രാഷ്ട്രീയ സാഹചര്യം വലിയ വാചാലത്തയേക്കാൾ ചെറിയ മൗനം ആണു നല്ലത് എന്ന് എന്റെ മനസ്സ് പറയാൻ തുടങ്ങിയിരിക്കുന്നു.
12ാമത്തെ വയസ്സിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായി ആരംഭിച്ച് നാലു പതിറ്റാണ്ടുകൾക്കു ശേഷം തിരിഞ്ഞ് നോക്കുമ്പോൾ വിപൽവ രാഷ്ട്രീയം ഏറ്റവും ശരിയാണ് എന്ന് ഊന്നി ഊന്നി പറയാൻ എനിക്ക് മടിയില്ല. മാർകിസ്റ്റ ദാർശനികത ചൂഷണം ഉള്ള കാലത്തോളം നവോഢയായി തുടരുക തന്നെ ചെയ്യും.എന്നാൽ വ്യക്തിപരമായി ഞാൻ ഇത്രയും വലിയ മഹാപ്രസ്ഥാനത്തിനു പറ്റിയ ആൾ തന്നെയാണോ എന്ന് എനിക്ക് തന്നെ സംശയം തോന്നി തുടങ്ങിയിരിക്കുന്നു. കോളേജ് രാഷ്ട്രിയ കാലം മുതൽ പ്രസംഗം ആരംഭിച്ചതാണ് .ആയിരക്കണക്കിന് ചെറുതും, വലുതുമായ പൊതുയോഗങ്ങളിൽ പ്രസംഗിക്കാൻ എന്റെ പ്രസ്ഥാനം എന്നെ അനുവദിക്കുകയും ചെയ്തു.
അവിടെയും ,ഇവിടെയുമായി വിലക്ക്, തടസ്സം ,പ്രതിരോധം എന്നിവ ഉണ്ടായിരുന്നെങ്കിലും ഇപ്പോളും പ്രഭാഷണങ്ങൾ തുടർന്നേ കൊണ്ടേരിക്കുന്നു. പഴയ കാലത്തെ സഖാകളെയും, പുതിയ കാലത്തെ കുരുന്ന് കുട്ടികളെയും കാണുവാനും അവരുടെയല്ലാം സ്നേഹത്തിൽ പൊതിഞ്ഞ ഊഷ്മളത്ത തൊട്ടു അറിയുവാനും എനിക്ക് കഴിഞ്ഞു എന്നത് അഭിമാനകരമായി ഞാൻ കാണുന്നു. പക്ഷേ താൽകാലികമായിട്ട് എങ്കിലും വർത്തമാനകാല രാഷ്ട്രീയ പ്രസംഗത്തിൽ നിന്നും പിന്മാറേണ്ടതു അത്യാവശ്യാം ആണ് എന്ന് എനിക്ക് തോന്നി തുടങ്ങിയിരിക്കുന്നു.ഇത് പൂർണ്ണമായ പിൻവാങ്ങൽ അല്ല.മാർച്ച് 30 ത്തോടു കൂടി ഇപ്പോൾ ഉള്ള പരിമിതികൾ അവസാനിക്കുന്ന തോടു കൂടി വീണ്ടും സാമ്രാജ്യത വിരുദ്ധവും, ഫാസിസ്റ്റ വിരുദ്ധവുമായ ആശയങ്ങൾ എനിക്ക് കഴിയാവുന്നിടത്തോള്ളം പ്രചരിപ്പിക്കുവാൻ ഞാൻ പരിശ്രമിക്കുക തന്നെ ചെയ്യും''.
ഇതായിരുന്നു ശശിധരൻ പാർട്ടി വിടുന്നുവെന്ന് പ്രചരിച്ചതിനു കാരണമായ ഫേസ് ബുക്ക് പോസ്റ്റ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ ശശിധരനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു. എന്നാൽ നേതൃത്വം അത് അംഗീകരിച്ചില്ല. പ്രൊഫ. കെ.യു അരുണനെയാണ് ഇവിടെ പാർട്ടി സ്ഥാനാർത്ഥിയാക്കിയത്. ഇക്കഴിഞ്ഞ സിപിഎം സമ്മേളന വേദികളിൽ പ്രസംഗിക്കുന്നതിനും ശശിധരന് പാർട്ടി വിലക്കേർപ്പെടുത്തിയിരുന്നു. തൃശൂരിനു പുറത്തുള്ള ജില്ലകളിലെ സമ്മേളനങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനങ്ങളിൽ ശശിധരനെ വിളിക്കേണ്ടതില്ലെന്നാണു ജില്ലാ നേതൃത്വം അറിയിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്തായിരുന്നു ഇത്. തിരുവനന്തപുരം കാട്ടാക്കട ലോക്കൽ സമ്മേളനത്തിന്റെ സമാപനയോഗത്തിൽ ശശിധരൻ എത്തുമെന്നു നോട്ടിസും ബോ!വരെ തയാറായെങ്കിലും ഒടുവിൽ വിലക്ക് വന്നു.
തിരുവനന്തപുരത്തു തന്നെ പാളയം, പേരൂർക്കട ഏരിയകൾക്കു കീഴിലുള്ള ലോക്കൽ സമ്മേളനങ്ങൾക്കായും ശശിധരനു ക്ഷണം പോയിരുന്നു. തിരുവനന്തപുരം ജില്ലാ നേതൃത്വം തന്നെ ശശിധരനു വേണ്ടി ഇടപെട്ടുവെങ്കിലും ഫലമുണ്ടായില്ല. തൃശൂരിനു പുറത്തു സമ്മേളന പ്രസംഗമൊന്നും തൽക്കാലം വേണ്ടെന്ന് അദ്ദേഹത്തോടു തൃശൂർ നേതൃത്വം നിർദ്ദേശിച്ചുവെന്നായിരുന്നു വിവരം. ഗോപി കോട്ടമുറിക്കലും പി ശശിക്കും മുന്നിൽ പാർട്ടി വാതിലുകൾ തുറന്നിട്ടപ്പോൾ ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയും ഉജ്വല വാഗ്മിയുമായിരുന്ന ടി. ശശിധരനെ തിരിച്ചെത്തിക്കാൻ ആരും മുൻകയ്യെടുക്കാത്തത് എന്താണെന്ന ചോദ്യം പാർട്ടിക്കുള്ളിൽ തന്നെ ഈയിടേയായി ഉയർന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍