പ്രിയങ്ക വന്നാൽ വരാണാസിയിൽ മോദി ഭയക്കണോ? എസ്പിയും ബിഎസ്പിയും ഭരണവിരുദ്ധ വികാരവും ചേർന്നാൽ മോദി വിയർക്കുമെന്ന് കണക്കുകൾ; ബിജെപിയുടെ സ്റ്റാർ കാമ്പയിനറെ വരാണസി മണ്ഡലത്തിൽ തളച്ചിടാൻ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നും വിലയിരുത്തൽ; വാർത്തകൾ പ്രചരിക്കുമ്പോഴും സസ്പെൻസ് നിലനിർത്തി കോൺഗ്രസ്; ലക്ഷ്യമിടുന്നത് രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയായതു പോലൊരു അപ്രതീക്ഷിത ലോഞ്ചിന്
മറുനാടൻ ഡെസ്ക്
ലക്നൗ: കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയെ വരാണസിയിൽ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ സസ്പെൻസ് നിലനിർത്തുകയാണ് കോൺഗ്രസ്. മാധ്യമങ്ങളിൽ പ്രിയങ്ക മോദിക്കെതിരെ മത്സരിച്ചാൽ വിജയിക്കുമോ എന്ന ആശങ്കയുണ്ടെങ്കിലും പ്രിയങ്ക സ്ഥാനാർർത്ഥിയായാൽ കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഇക്കാര്യത്തിൽ വൈകാതെ തന്നെ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് പാർട്ടിയുടെ യുപി ഘടകം നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു. കോൺഗ്രസു ബിഎസ്പി-സഖ്യവും വാരണാസിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക സ്ഥാനാർത്ഥിയായി എത്തുകയാമണെങ്കിൽ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാർത്ഥികളെ നിർത്താതെ പ്രിയങ്കയെ പിന്തുണച്ചേക്കും. കണക്കുകൾ പ്രകാരം മോദിക്ക് പ്രിയങ്ക എത്തിയാൽ കാര്യങ്ങൾ അത്രയ്ക്ക് എളുപ്പമല്ല.
നിലവിൽ പ്രിയങ്ക സന്നദ്ധത അറിയിച്ച സ്ഥിതിക്ക് ഇക്കാര്യത്തിൽ ഇനി അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതോടെ കോൺഗ്രസ് അധ്യക്ഷൻ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് നിന്ന് ഒളിച്ചോടുന്നു എന്ന പ്രചരണം ബിജെപി ശക്തമാക്കിയിരുന്നു. വാരണാസിയിൽ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുകയാണെങ്കിൽ ഈ പ്രചരണത്തിന് തടയിടാൻ കഴിയുമെന്ന് കോൺഗ്രസ് നേതൃത്വം കണക്ക്കൂട്ടുന്നുണ്ട്. മാത്രമല്ല, മണ്ഡലത്തിൽ തന്നെ മോദിയെ തളച്ചിടാൻ ഈ സ്ഥാനാർത്ഥിത്വത്തിലൂടെ സാധിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോദി മൂന്ന് ലക്ഷത്തിൽ പരം വോട്ടുകൾക്ക് വിജയിച്ച വാരണാസിയിൽ മത്സരിക്കുന്നതോടെ ആദ്യ രാഷ്ട്രീയ പോരാട്ടത്തിൽ പ്രിയങ്ക പരാജയപ്പെടണോ എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ പ്രിയങ്ക സ്ഥാനാർത്ഥിയായി എത്തുന്നതോടെ മോദിക്ക് കാര്യങ്ങൾ അത്ര സുഗമാമാകില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പ്രധാന തീർത്ഥാടന നഗരമായ വാരണാസിയിൽ ആകെ 15 ലക്ഷം വോട്ടർമാരാണ് ഉള്ളത്.
ആകെ 5 നിയമസഭാ മണ്ഡലങ്ങളുള്ള വാരാണാസിയിൽ 2014 ൽ 581022 വോട്ടുകളായിരുന്നു മോദി നേടിയത്. 209238 വോട്ടുകൾ നേടിയ ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളായിരുന്നു മോദിക്ക് പിന്നിലായി രണ്ടാംസ്ഥാനത്ത് എത്തിയത്. എസ്പി, ബിഎസ്പി കക്ഷികളും കഴിഞ്ഞ തവണ വാരണാസിയിൽ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഒത്തുപിടിച്ചാൽ പ്രിയങ്ക മോദിയെ വെല്ലുവിളിക്കാനുള്ള സ്ഥാനാർത്ഥിയായി മാറും.
2009 ൽ ബിജെപിക്ക് വേണ്ടി മുരളീ മനോഹർ ജോഷിയായിരുന്നു വാരണാസിയിൽ മത്സരിച്ച് വിജയിച്ചത്. ആകെ 203122 വോട്ടുകൾ മാത്രമായിരുന്നു അന്ന് അദ്ദേഹത്തിന് ലഭിച്ചത്. 17000 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു മുരളീ മനോഹർ ജോഷിക്ക് ലഭിച്ചത്. മോദി ഇന്ന് സുരക്ഷിത മണ്ഡലമെന്ന് കരുതുന്ന മണ്ഡലത്തിൽ 2004 ൽ കോൺഗ്രസിലെ ഡോ. രാജേഷ് കുമാർ മിശ്രയായിരുന്നു വിജയിച്ചത്. 1957 മുതലുള്ള വാരണാസിയുടെ ചരിത്രം പരിശോധിച്ചാൽ എല്ലാം ആർക്കും വ്യക്തമായ മേൽക്കൈ അവകാശപ്പെടാൻ കഴിയില്ല.
കോൺഗ്രസും ബിജെപിയും ആറ് തവണ വീതം വിജയിച്ച മണ്ഡലത്തിൽ ഓരോ തവണ വീതം ജനതാദളും ബിജു ജനതാദളും സിപിഎമ്മും വിജയിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു മണ്ഡലത്തിലേക്കാണ് പോരാട്ടം ശക്തമാക്കാൻ കടന്നുവരാൻ തയ്യാറാണെന്ന് പ്രിയങ്ക സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ തവണ ഒബിസി വിഭാഗങ്ങളുടെ പൂർണ്ണ പിന്തുണ നരേന്ദ്ര മോദിക്ക് ലഭിച്ചിരുന്നു. എസ്പിയും ബിഎസ്പിയും ആംആദ്മിയും മത്സരിച്ചപ്പോൾ ശക്തമായ ചതുഷ്കോണ മത്സരത്തിനായിരുന്നു 2014 ൽ വാരണാസി സാക്ഷ്യം വഹിച്ചത്. ഇപ്പോൾ കേന്ദ്രത്തിനെതരെ ഭരണവിരുദ്ധ വികാരം അതിശക്തമാണ്. അതുകൊണ്ട് തന്നെ പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം കൂടിയായാൽ കാര്യങ്ങൾ എളുപ്പമാകില്ല.
ഇത്തവണ പ്രിയങ്ക സ്ഥാനാർത്ഥിയായി എത്തിയാൽ എസ്പിയും ബിഎസ്പിയും സ്ഥാനാർത്ഥിയെ നിർത്തിയേക്കില്ല. അങ്ങനെയെങ്കിൽ ഇത്തവണ വാരണാസിയിൽ വിജയിച്ച് കയറണമെങ്കിൽ മോദിക്ക് ഏറെ വിയർപ്പ് ഒഴുക്കേണ്ടി വരും. കഴിഞ്ഞ തവണ മോദിയെ പിന്തുണച്ച ഒബിസി വിഭാഗങ്ങൾ ഇത്തവണ ഒരു പാർട്ടിക്കും വ്യക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രിയങ്ക സ്ഥാനാർത്ഥിയായി എത്തുന്നതോടെ മത്സരം ശക്തമാകും. അതോടെ മോദിക്ക് മണ്ഡലത്തിൽ കൂടുതൽ സമയം വാരണാസിയിൽ ചെലവഴിക്കേണ്ടിവരും. രാഹുൽ രാജ്യത്തുടനീളം പ്രചരണം നടത്തുമ്പോൾ മോദിയെ വാരണാസിയിൽ തളച്ചിടാൻ കഴിയുന്നത് നേട്ടമാകുമെന്നും കോൺഗ്രസ് കണക്ക്കൂട്ടുന്നു.
അഥവാ വാരാണാസിയിൽ പ്രിയങ്ക പരാജയപ്പെടുകയും രണ്ടു മണ്ഡലങ്ങളിലും രാഹുൽ ജയിക്കുകയും ചെയ്താൽ വയനാട് കോൺഗ്രസ് അധ്യക്ഷൻ നിലനിർത്തും. ഇതോടെ അമേഠിയിൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്നും പാർട്ടി ചർച്ച ചെയ്തു. സഹോദരിയും എ ഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാരാണാസിയിൽ പരാജയപ്പെട്ടാൽ ഇവിടെ നിന്ന് ഉപതിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നതിനാണ് സാധ്യത. അത്തരത്തിലാണ് കോൺഗ്രസിലെ ചർച്ചകൾ പുരോഗമിക്കുന്നത്.
ദക്ഷിണേന്ത്യയിൽ കോൺഗ്രസ് അനുകൂല തരംഗത്തിന് പാർട്ടി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ മത്സരം കാരണമാകുമെന്ന് വിലയിരുത്തൽ. കേരളം, തമിഴ് നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥ്വം ചർചയാകും. മാത്രമല്ല ഇത് കോൺഗ്രസ് പ്രവർത്തകർ ഊർജം പകരും. ഇതോടെ ദേശീയ തലത്തിൽ വൻ ശക്തിയായി വീണ്ടും അധികാരത്തിൽ തിരിച്ചുവരാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടന്നത്.
അതിനിടെ യുപിയിൽ മത്സരിക്കുന്ന ഒൻപത് പേരുടെ പുതിയ പട്ടിക കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്ത് വിട്ടിരുന്നു. ഇതിൽ വാരാണസിയിലെ സ്ഥാനാർത്ഥിയുടെ പേരില്ല. വാരാണാസിക്ക് പുറമെ ലക്നൗ മണ്ഡലത്തിൽ നിന്നുമുള്ള സ്ഥാനാർത്ഥിയെയും കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിക്കായി മുതിർന്ന നേതാവ് രാജ്നാഥ് സിംഗാണ് ലക്നൗവിൽ മത്സരിക്കാനിറങ്ങുന്നത്. ആ സാഹചര്യത്തിൽ കരുത്തുറ്റ ഒരു എതിരാളിയെ തന്നെയാകും കോൺഗ്രസ് ഇറക്കുക എന്നാണ് കരുതപ്പെടുന്നത്.
ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറിയ ശത്രുഘൻ സിൻഹയുടെ ഭാര്യ പൂനം സിൻഹ പട്ന സാഹിബ് മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. കോൺഗ്രസ് പിന്തുണയോടെ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യ സ്ഥാനാർത്ഥിയായി ആകും പൂനം മത്സരത്തിനിറങ്ങുക എന്നാണ് കരുതപ്പെടുന്നത്.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- ഹിമാചൽ പ്രദേശിന് കേന്ദ്ര സഹായം വേണമെന്ന് പ്രിയങ്ക ഗാന്ധി
- കങ്കണയുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി
- ജ്യോതിരാദിത്യ സിന്ധ്യ ഒറ്റുകാരൻ, ഗ്വാളിയോറിലെ ജനങ്ങളെ വഞ്ചിച്ചു;
- 2024 ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കും; സൂചന നൽകി റോബർട്ട് വാദ്ര
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍