Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഒറ്റ തന്തയ്ക്ക് പിറന്നവർ അന്വേഷിച്ചു നോക്ക്.. ഈരാറ്റുപേട്ട പ്ലാത്തോട്ടം സൂര്യ വക്കച്ചന്റെ എടപ്പാടയിൽ കെട്ടിച്ചു പെങ്ങളുടെ മോൻ ആടാ ഞാൻ'; പി സി ജോർജ്ജ് എന്റെ അമ്മാവൻ; പ്ലസ്ടുവിന് ഭരണങ്ങാനത്ത് അഡ്‌മിഷൻ വാങ്ങി നൽകിയതും പി സി ജോർജ്ജ്; സോഷ്യൽ മീഡിയയിൽ വൈറലായ യുവ ആർജെഡി നേതാവ് ആൽവിൻ മാത്യു പി സിയുടെ ബന്ധുത്വത്തിൽ ഉറച്ചു തന്നെ; ഷോൺ ജോർജ്ജ് തള്ളിപ്പറഞ്ഞെങ്കിലും ബന്ധുത്വത്തിൽ ഉറച്ച് ലാലു പ്രസാദിന്റെ പാർട്ടിയുടെ നേതാവ് മറുനാടനോട്

'ഒറ്റ തന്തയ്ക്ക് പിറന്നവർ അന്വേഷിച്ചു നോക്ക്.. ഈരാറ്റുപേട്ട പ്ലാത്തോട്ടം സൂര്യ വക്കച്ചന്റെ എടപ്പാടയിൽ കെട്ടിച്ചു പെങ്ങളുടെ മോൻ ആടാ ഞാൻ'; പി സി ജോർജ്ജ് എന്റെ അമ്മാവൻ; പ്ലസ്ടുവിന് ഭരണങ്ങാനത്ത് അഡ്‌മിഷൻ വാങ്ങി നൽകിയതും പി സി ജോർജ്ജ്; സോഷ്യൽ മീഡിയയിൽ വൈറലായ യുവ ആർജെഡി നേതാവ് ആൽവിൻ മാത്യു പി സിയുടെ ബന്ധുത്വത്തിൽ ഉറച്ചു തന്നെ; ഷോൺ ജോർജ്ജ് തള്ളിപ്പറഞ്ഞെങ്കിലും ബന്ധുത്വത്തിൽ ഉറച്ച് ലാലു പ്രസാദിന്റെ പാർട്ടിയുടെ നേതാവ് മറുനാടനോട്

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ആര് എന്ത് അല്ല എന്ന് എത്ര ആവർത്തിച്ചാലും ഞാൻ പിസി ജോർജിന്റെ ബന്ധുവെന്ന് ആവർത്തിച്ച് യുവ ആർജെഡി കേരളഘടകം നേതാവ് ആൽവിൻ മാത്യു. തന്റെ അമ്മയുടെ കസിൻ ബ്രദറാണ് പിസി ജോർജ് എന്നും ഷോൺ ജോർജിന് തന്നെ അറിയില്ലെന്ന് പറഞ്ഞ വാദം ഉടൻ പൊളിക്കുമെന്നും ആൽവിൻ മാത്യു പറയുന്നു. പിസി ജോർജിന് എല്ലാവരേയും അറിയാം ആളുകൾക്ക് ജോർജിനേയും അറിയാം എന്നാൽ മകന് അങ്ങനെയല്ലെന്നും അതാണ് തന്നെ അറിയാത്തത് എന്നും ആൽവിൻ പറയുന്നു. തനിക്ക് പിസി ജോർജുമായി അടുത്ത ബന്ധമുണ്ട്. എന്റെ അമ്മാവനാണ് പിസി ജോർജ്. ഇത് തെളിയിക്കാൻ പോന്ന തെളിവുകൾ കൈവശമുണ്ടെന്നും ആൽവിൻ പറയുന്നു. ബന്ധമില്ല എന്ന് പിസി പറയട്ടെ എന്നും ആൽവിൻ പറയുന്നു.

ഷോൺ പറയും ബന്ധു അല്ലെന്ന് എന്നാൽ പിസി അത് പറയില്ല. പിസിയുടെ വീട്ടിൽ താൻ പോകാറുണ്ടെന്നും തനിക്ക് പ്ലസ് ടൂ അഡ്‌മിഷൻ വാങ്ങി തന്നത് പിസി ജോർജ് ാണെന്നും ആൽവിൻ പറയുന്നു. ഇതിന് തന്റെ പക്കൽ തെളിവും ഉണ്ട്. ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസ് സ്‌കൂളിൽ പ്ലസ് ടൂ സയൻസ് അഡ്‌മിഷന് ശ്രമിച്ചപ്പോൾ അവിടുത്തെ വികാരി പറഞ്ഞത് കുർബാന കൂടാത്ത നിനക്ക് ഇവിടെ സീറ്റില്ല എന്നായിരുന്നു. എന്നാൽ ഉടൻ തന്നെ പിസിയെ നേരിൽ കണ്ട് കാര്യം അവതരിപ്പിച്ചപ്പോൾ ശുപാർശ കത്ത് നൽകി നേരെ അങ്ങോട്ട് ചെന്നാമതി ബാക്കി ശരിയാക്കിയിട്ടുണ്ട് എന്ന് പിസി പറഞ്ഞത് അനുസരിച്ചാണ് താൻ അവിടെ രണ്ട് വർഷം പഠനം പൂർത്തിയാക്കിയത് എന്നും ആൽവിൻ പറയുന്നു. നാണക്കേട് കൊണ്ട് മാത്രമാണ് ഷോൺ ജോർജ് ഇത് സമ്മതിക്കാത്തത്. പിസി ജോർജിന്റെ ശുപാർശയിൽ അഡ്‌മിഷൻ കിട്ടിയതുകൊണ്ട് എനിക്ക് ഡൊണേഷൻ പോലും കൊടുക്കേണ്ടി വന്നിട്ടില്ല.

പിസി ജോർജ് എന്റെ ബന്ധുവാണെങ്കിലും ഞാൻ അപ്പോൾ അങ്ങനെ പറഞ്ഞത് ഒരു അബദ്ധമായിട്ടാണ് ഇപ്പോൾ തോന്നുന്നത്. കാരണം താൻ ഇത്രയുമൊക്കെ പറഞ്ഞിട്ടും ഒരു വാക്ക് പോലും പിസി ഇതുവരെ മിണ്ടിയില്ലെന്നും ആൽവിൻ പറയുന്നു. നാളെ തന്നെ ഷോൺ ജോർജിന് മറുപടി കൊടുക്കും. സൂര്യ വക്കച്ചൻ എന്ന് പറയുന്ന തന്റെ മാതൃ സഹോദരനാണ് എന്നും അയാൾ തന്നെ സ്വിറ്റ്‌സർലാൻഡിൽ കൊണ്ട് പോകാം എന്ന് പറഞ്ഞ് പറ്റിച്ചുവെന്നും അമ്മാവന്റെ മക്കളെ അമ്മ നോക്കിയിട്ടും അമ്മയെ 30 വയസ്സ് വരെ കെട്ടിച്ച് വിടാൻ പോലും കോടീശ്വരനായ അമ്മാവൻ തയ്യാറായില്ല എന്നും ാൽവിൻ പറയുന്നു.

മാണി സാറിന്റെ ചടങ്ങിന് പോയപ്പോൾ സ്ഥലത്ത് എത്താൻ വെറും 200 മീറ്റർ കൂടി മാത്രമെ ുണ്ടായിരുന്നുള്ളു. എന്നാൽ പൊലീസ് എന്നോട് അതിന് മൂന്ന് കിലോമീറ്റർ ചുറ്റി പോകാൻ പറഞ്ഞു. അത് പറ്റില്ല എന്ന് പറഞ്ഞ ശേഷം ഞാൻ ആർജെഡി ലെറ്റർ പാഡ് എടുത്ത് കാണിച്ച് സ്വയം പരിചയപ്പെടുത്തി. ആർജെഡി യുവ നേതാവായ എന്നെ കയറ്റി വിടണം എന്ന് പറഞ്ഞപ്പോൾ മറുപടി നീ അമ്പാനിയുടെ മകനാണെങ്കിലും കടത്തിവിടില്ല എന്ന്. താൻ ബലം പ്രയോഗിച്ച് മുന്നോട്ട് പോയപ്പോൾ പൊലീസ് ബൈക്കിന്റെ താക്കോൽ ഊരി മാറ്റുകയായിരുന്നു.

പാലയിൽ കെ എം മാണിയുടെ വിയോഗത്തിന് ആദരാജ്ഞലി അർപ്പിക്കാൻ പോകുന്ന വഴിയിൽ പൊലീസ് ഒരുക്കിയ ഗതാഗത ക്രമീകരണം മറികടക്കാൻ തുനിയവേ പൊലീസ് തടഞ്ഞതാണ് യുവാവിന്റെ രോഷത്തിന് കാരണം. ആൽവിൻ മാത്യു എന്നാണ് യുവാവാണ് ആത്മരോഷം പ്രകടിപ്പിക്കുന്നത്. ഈരാറ്റുപേട്ടക്കാരെ ഹെൽമറ്റ് വെക്കിപ്പിക്കാത്ത പൊലീസ് എന്നെ നിയമം പഠിപ്പിക്കാൻ വരുന്നു എന്നു പറഞ്ഞാണ് ആൽവിൻ രംഗത്തുള്ളത്. ഒരു നിയമം മതി ഇവിടെ. യുഡിഎഫിന്റെ ഘടകകക്ഷിയാണ് ആർജെഡി. എനിക്ക് വേണ്ടി ഡൽഹിയിൽ നിന്നും വിളിക്കാനും ആളുകളുണ്ടെന്ന് യുവാവ് പറയുന്നു. ലാലു പ്രസാദ് യാദവിന്റെ സ്റ്റേറ്റ് പ്രസിഡന്റിനെ തൊട്ടിട്ട് ഇവിടെ ഒരു പൊലീസും തൊപ്പിയിട്ട് നടക്കില്ല എന്നും ഭീഷണിപ്പെടുത്തിയിരുന്നു.

ഈ റോഡ് ഉണ്ടാക്കിവെച്ചിരിക്കുന്നത് വണ്ടി പോകാനാണ്. ആർജെഡിയുടെ സ്റ്റേറ്റ് പ്രസിഡന്റായ എന്നെ തടയാൻ ധൈര്യമുള്ളത് ഏത് പൊലീസുകാരനാണ് ഉള്ളതെന്ന് എനിക്കൊന്ന് അറിയണം... ഞാൻ പിസി ജോർജ്ജിന്റെ ബന്ധവാടാ.. ഞാൻ പൊലീസിന്റെ ഷൂസും യൂണിഫോമും കണ്ട് പേടിക്കുന്നതല്ല. പാലയിൽ ഒരു നിയമം, ഈരാറ്റുപേട്ടയിൽ മറ്റൊരു നിയമം. ഇവിടെ ഒരു നിയമം മതി. പറയേണ്ടത് പറയേണ്ടിടത്ത് പറയേണ്ട സമയത്ത് പറയും.

തന്റേടമുള്ളവർ വീട്ടിലേക്ക് വാടാ.. ഒറ്റ തന്തയ്ക്ക് പറഞ്ഞവർ ആണെങ്കിൽ വീട്ടിലേക്ക് വാടാ.. എന്നു പറഞ്ഞും തെറിവിളി തുടർന്നു യുവാവ്. ഇതോടെ ചുറ്റും നിന്ന നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. എന്തടിസ്ഥാനത്തിലാണ് താങ്കൾ തെറിവിളിക്കുന്നത് എന്ന ചോദ്യം ഉയർത്തി ചുറ്റും നിന്നവർ രംഗത്തെത്തി. അവർ അവരുടെ പണി ചെയ്യുകയാണെന്നും നാട്ടുകാർ പറഞ്ഞു. എന്നിട്ടും യുവാവ് തെറിവിളി തുടർന്നതോടെ നാട്ടുകാർ യുവാവിനെ കൈകാര്യം ചെയ്യാൻ തുനിഞ്ഞു. ഇതോടെ ഓടി രക്ഷപെടുകയായിരുന്നു യുവാവ്.

പി സി ജോർജ്ജിന്റെ ബന്ധു ചമഞ്ഞ് വീരസ്യം പറഞ്ഞ യുവാവ് ഓടിരക്ഷപെടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത് നാട്ടുകാർ തന്നെയാണ്. നീയാണോടെ പൊലീസിനെ പഠിപ്പിക്കാൻ വരുന്ന നേതാവ് എന്നു ചോദിച്ചായിരുന്നു നാട്ടുകാർ യുവാവിനെ ഓടിച്ചത്. എന്തായാലും യുവാവിന്റെ വീരസ്യം പറച്ചിലും ഓടി രക്ഷപെടലും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

എന്തായാലും ചുരുങ്ങിയ ദിവസം കൊണ്ട് സൈബർ ലോകത്ത് വൈറലായ യുവാവ് പി സി ജോർജ്ജിന്റെ ബന്ധുവാണെന്ന വാദങ്ങൾ തള്ളി മകൻ ഷോൺ ജോർജ്ജ് രംഗത്തെത്തി. ഞങ്ങളുടെ പരിചയത്തിലൊന്നും ഇങ്ങനെ ഒരുത്തനെ അറിയത്തു പോലുമില്ല. ഇവന് എന്തോ കുഴപ്പമുണ്ടെന്നല്ലാതെ എന്നാ പറയാനാ..' എന്നാണ് ഷോൺ ജോർജ്ജ് പറയുന്നു. കേരളം മുഴുവൻ ബഹുമാനിക്കുന്ന ഒരു വലിയ മനുഷ്യന്റെ വിടവാങ്ങൽ ദിവസം. പാലാ പോലെ ഒരു സ്ഥലത്ത് വന്നിട്ട് ഈ കോലംകെട്ട് കാണിച്ചവനെ എന്ത് പറയാനാണ് എന്നും അദ്ദേഹം ചോദിക്കുന്നു.

കെ എം മാണി എന്ന രാഷ്ട്രീയത്തിലെ എക്കാലത്തെയും മികച്ച നേതാവിന് പാലാ വിട നൽകുന്ന ദിവസമാണ് പൊലീസിനെയും നാട്ടുകാരെയും അപഹസിച്ചും തെറിവിളിച്ചും ഒരു യുവാവ് ഫേസ്‌ബുക്ക് വിഡിയോ ചെയ്തത്. ഇതിൽ അയാൾ എടുത്ത് പറയുന്ന കാര്യം ഞാൻ പി.സി ജോർജിന്റെ ബന്ധുവാണെന്നാണ്. പി സിയുടെ ഭാഷയിൽ തന്നെ ഇതിനൊക്കെ മറുപടി പറയാൻ തനിക്ക് അറിയാമെന്നും ഇയാൾ വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇങ്ങനെയൊരു ബന്ധം തങ്ങളുടെ കൂട്ടത്തിൽ ഇല്ലെന്നാണ് ഷോൺ ജോർജ്ജ് വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP