ഇടതു മുന്നണിക്ക് ഇരുട്ടടിയായി പുന്നല ശ്രീകുമാറിന്റെ നിലപാട്; പുന്നലയും കെപിഎംഎസും നിലപാട് വ്യക്തമാക്കുമ്പോൾ വെട്ടിലാകുന്നതു കൊടിക്കുന്നിലിനെ അട്ടിമറിക്കാൻ സാധ്യതയുള്ള ചിറ്റയം ഗോപകുമാർ; പി.കെ. രാഘവന് ശേഷം പാർട്ടിയിൽ നിന്നും അകന്ന കെപിഎംഎസിനെ ഇനിയും വരുതിയിലാക്കാനാകാതെ സിപിഐ; മതിലു കെട്ടാൻ ഒപ്പം കൂടിയെങ്കിലും മാവേലിക്കരയിലെങ്കിലും ഇടതുപക്ഷത്തിന്റെ തോൽവി ഉറപ്പിച്ച് കരുത്തു കാട്ടാനൊരുങ്ങി കെപിഎംഎസ്
മറുനാടൻ മലയാളി ബ്യൂറോ
മാവേലിക്കര: ഇടതു മുന്നണിയെ പലപ്പോഴും പിന്നിൽ നിന്ന് കുത്തിയ കെപിഎംഎസും പുന്നല ശ്രീകുമാറും ഇത്തവണയും ചരിത്രം ആവർത്തിച്ചു. ലോകസ്ഭാ തെരഞ്ഞെടുപ്പിൽ കെ.പി.എം.എസിന്റെ പിന്തുണ പ്രതീക്ഷിച്ച ഇടതു മുന്നണിയെ പ്രതിസന്ധിയിലാക്കി സമുദായ അംഗങ്ങളോട് ഇഷ്ടമുള്ളവർക്ക് വോട്ടു ചെയ്യാൻ പറഞ്ഞ് കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. വനിതാ മതിലിനും നവോത്ഥാന സമിതിയിലും സഹകരിച്ചത് സർക്കാർ പരിപാടി ആയതിനാലാണ് എന്നും പുന്നല വിശദീകരിക്കുന്നു. ഇത് മാവേലിക്കരയിൽ ഉൾപ്പെടെ കെപിഎംഎസ് വോട്ടുകൾ കണ്ട് വിജയപ്രതീക്ഷ പുലർത്തിയിരുന്ന ഇടതു മുന്നണിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ നിന്നും ഇടതു മുന്നണി സ്ഥാനാർ്ത്ഥിയായി മത്സരിക്കുന്നതിന് പുന്നല ശ്രീകുമാറിനെ പരിഗണിച്ചിരുന്നു. സിപിഐയുടെയും സിപിഎമ്മിന്റെയും സംസ്ഥാന നേതൃത്വങ്ങൾക്കും അതിനോട് താല്പര്യമായിരുന്നു. ഇതിനായി പലവട്ടം നേതൃത്വവുമായി പുന്നല ചർച്ചയും നടത്തിയിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തകൾ നിഷേധിക്കാൻ പുന്നല ശ്രീകുമാറോ ഇടതു നേതാക്കളോ തയ്യാറായിരുന്നുമില്ല. എന്നാൽ സിപിഐ പ്രാദേശിക നേതൃത്വങ്ങളുടെ ശക്തമായ എതിർപ്പാണ് പുന്നലക്ക് സീറ്റ് നൽകാതിരിക്കാൻ കാരണമായത്.
2005 ആഗസ്റ്റിൽ സിപിഐ നേതാവും കെപിഎംഎസ് രക്ഷാധികാരിയുമായിരുന്ന പി.കെ. രാഘവൻ മരിക്കുന്നതു വരെ സിപിഐയുടെ പോഷക സംഘടനയെ പോലെയായിരുന്നു കെപിഎംഎസ് പ്രവർത്തിച്ചിരുന്നത്. എക്കാലവും സമുദായത്തിലെ ഭൂരിഭാഗവും പാർട്ടിക്കൊപ്പം നിലകൊണ്ടു. എന്നാൽ, പി.കെ. രാഘവന്റെ മരണത്തെ തുടർന്ന് 2006 ൽ കെപിഎംഎസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിൽ എത്തിയ പുന്നല ശ്രീകുമാർ കെപിഎംഎസിനെ കോൺഗ്രസിലേക്ക് അടുപ്പിക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. 2008 ൽ 10 ലക്ഷം സമുദായക്കാർ പങ്കെടുത്ത മഹാത്മ അയ്യൻകാളിയുടെ കാർഷിക സമരത്തിന്റെ നൂറാം വാർഷികത്തിൽ മറൈൻഡ്രൈവിൽ സോണിയാഗാന്ധിയെയും പിറ്റേ വർഷം തിരുവനന്തപുരത്ത് ശംഖുമുഖത്ത് നടത്തിയ 39 ാം സംസ്ഥാന സമ്മേളനത്തിൽ ലോക്സഭാ സ്പീക്കർ മീരാകുമാറിനെയും പങ്കെടുപ്പിച്ചത് വലിയ ചർച്ചയായിരുന്നു.
2009ലെ പൊതു തെരഞ്ഞെടുപ്പിൽ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാവായിരുന്ന പി.കെ. രാഘവന്റെ മകനെ തോൽപ്പിക്കാൻ കെപിഎംഎസിനെ പുന്നല ശ്രീകുമാർ പരസ്യമായി രംഗത്തിറക്കി. ആദ്യമായി പട്ടികജാതി മണ്ഡലമായ മാവേലിക്കരയിൽ സിപിഐ പി.കെ. രാഘവന്റെ മകൻ ആർ.എസ്. അനിലിനെ സ്ഥാനാർത്ഥിയാക്കി. പുന്നലയും കെപിഎംഎസും യുഡിഎഫിന് വേണ്ടി പരസ്യമായി നിലകൊണ്ടു. കെപിഎംഎസിന്റെ ഈ നിലപാട് സംഘടനാ പരമായി കെപിഎംഎസിനെയും രാഷ്ട്രീയമായി സിപിഐയേയും പിന്നോട്ടടിക്കുന്നതായിരുന്നു. സംഘടനാ തീരുമാനം അനുസരിച്ച പല സിപിഐക്കാരും പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിഎംഎസിനൊപ്പം നിലകൊണ്ടു. പലയിടങ്ങളിലും പാർട്ടി മെഷിനറി നിശ്ചലമാകുന്നത് കണ്ട സിപിഐ, കെപിഎംഎസ് ഭാരവാഹിയായിരുന്ന ടി.വി ബാബുവിനെ ഉപയോഗിച്ച് കെപിഎംഎസിനെ പിളർത്തി.
പലയിടങ്ങളിലും കെപിഎംഎസ് സമുദായ അംഗങ്ങൾ പരസ്പരം പോരടിക്കുന്ന കാഴ്ച്ചയായിരുന്നു 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തേത്. പട്ടികജാതിക്കാരായ പല സിപിഐ നേതാക്കളെയും സംശയത്തിന്റെ കണ്ണുകളിലൂടെ മറ്റ് സിപിഐക്കാർ കണ്ടു. പട്ടികജാതിക്കാരായ പല സിപിഐ പ്രവർത്തകരും നിശബ്ദരായി. ആ തെരഞ്ഞെടുപ്പിൽ അര ലക്ഷത്തോളം വോട്ടുകൾക്കാണ് അന്ന് സിപിഐ സ്ഥാനാർത്ഥി മാവേലിക്കരയിൽ തോറ്റത്. അതിന് ശേഷം ടി.വി. ബാബുവും സിപിഐയോട് അകന്നു. എന്ന് മാത്രമല്ല അദ്ദേഹം ബിജെപി പാളയത്തലേക്ക് പോകുകയും ചെയ്തു. തുടർന്ന് സമുദായത്തിനുള്ളിലെ കലഹത്തിന് തന്നെ പ്രസക്തിയില്ലാതാകുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെപിഎംഎസ് ശത്രുത ഇടതുമുന്നണിക്ക് പാരയായില്ലെങ്കിലും ഇടതു സ്ഥാനാർത്ഥിയായിരുന്ന ചെങ്ങറ സുരേന്ദ്രനോട് സിപിക്കാർക്കു തന്നെയുള്ള എതിർപ്പ് കൊല്ലം ജില്ലയിൽ പോലും വോട്ടുകൾ കുറയുന്നതിന് കാരണമായി.
എന്നാൽ അതിന് ശേഷം കോൺഗ്രസിനോട് അകലം പാലിച്ച പുന്നല ശബരിമലയോടെയാണ് സിപിഎമ്മിനോട് അടുക്കുന്നത്. ശബരിമലയിൽ സ്ത്രീ പ്രവേശമാകാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത പുന്നല കെപിഎംഎസിന്റെ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിനെ പിന്തുണച്ചും രംഗത്ത് വന്നിരുന്നു. ഇതിനൊപ്പം കോൺഗ്രസിനെ വിമർശിക്കുകയും ചെയ്തു. വില്ലുവണ്ടി പ്രയാണത്തിന്റെ 125 ാം വാർഷികത്തിൽ പ്രതിപക്ഷ നേതാവ് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന മന്ത്രവാദിയുടെ രീതിയിലാണ് സംസാരിക്കുന്നതെന്നും തൊണ്ണൂറ് ശതമാനം സ്ത്രീകളും ശബരിമലയിൽ കയറാൻ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും ചോദിച്ചിരുന്നു.
പുന്നല ശ്രീകുമാറും കെപിഎംഎസും ഇന്ന് ഇടതുമുന്നണിയോട് അടുക്കുകയും മാവേലിക്കരയിൽ പൊതു ഇടതു സ്ഥാനാർത്ഥിയായോ സിപിഐയുടെ തന്നെ സ്ഥാനാർത്ഥിയായോ മത്സരിക്കാൻ പുന്നല ശ്രീകുമാർ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് കൊല്ലം ജില്ലയിലെ തന്നെ പ്രധാന സിപിഐ നേതാക്കൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയായിരുന്നു. പുന്നലക്ക് വേണ്ടി വോട്ടു പിടിക്കാൻ പ്രാദേശിക സിപിഐ ഘടകങ്ങൾ തയ്യാറാകില്ലെന്നും പാർട്ടിക്ക് വീണ്ടും തിരിച്ചടി നേരിടാൻ മാത്രമേ അത്തരം തീരുമാനം ഉപകരിക്കൂ എന്നും നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പുന്നലക്ക് വോട്ടു ചോദിക്കുന്നതിലും നല്ലത് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതാണ് എന്ന പ്രാദേശിക വികാരം നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.
സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടപ്പോഴും പുന്നല ശ്രീകുമാർ ഇടതു പക്ഷത്തോടൊപ്പം തന്നെ നിൽക്കാനായിരുന്നു തീരുമാനം. ഒരിക്കൽ തങ്ങൾ കാരണം തോൽവി ഏറ്റു വാങ്ങിയ ആർ.എസ്. അനിൽ സ്ഥാനാർത്ഥിയായി വരുമെന്നായിരുന്നു കെപിഎംഎസിന്റെ കണക്കുകൂട്ടൽ. എന്നാൽ കെപിഎംഎസിന്റെ വിഭജന കാലത്ത് പുന്നല വിഭാഗത്തിന് എതിർ പക്ഷത്ത് നിന്ന ചിറ്റയം ഗോപകുമാർ സ്ഥാനാർത്ഥിയായി വന്നതോടെയാണ് കടുത്ത നിലപാടെടുക്കാൻ പുന്നലയും കെപിഎംഎസും നിർബന്ധിതമായത്. പട്ടികജാതി വിഭാഗങ്ങളിൽ ഏറ്റവും ശക്തമായ സംഘടനാ സംവിധാനമായിരുന്ന കെപിഎംഎസിനെ പിളർത്തി ദുർബലപ്പെടുത്തുകയും കായികമായി പോലും കയ്യേറ്റം ചെയ്യുകയും ചെയ്തവർക്കായി എന്തിന് വോട്ട് ചെയ്യണം എന്ന വികാരം ശാഖകളിൽ ഉയർന്നതോടെ മനസാക്ഷി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് പുന്നല ശ്രീകുമാർ രംഗത്തെത്തുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍