34 ഡിപ്പോകൾ കെഎസ്ആർടിസി അടച്ചുപൂട്ടുന്നു; എല്ലാ എംപാനൽ ജീവനക്കാരെയും പുറത്താക്കും; ഇന്ന് കെഎസ്ആർടിസി പെൻഷൻകാർ വിഷു ആഘോഷിക്കുന്നത് കാത്തിരുന്ന പെൻഷൻ തുക കൈയിൽ കിട്ടാതെ; ശമ്പളം മുടങ്ങലും പെൻഷൻ കുടിശ്ശികയും പതിവായതോടെ കൈമലർത്തി സർക്കാർ; യൂണിയൻ നേതാക്കളുടെ തോന്ന്യവാസം നടപ്പിലാകാൻ തച്ചങ്കരിയെ ചവിട്ടിപ്പുറത്താക്കാൻ കൂട്ടുനിന്നവർ പോലും അദ്ദേഹത്തം ഇപ്പോൾ സ്നേഹത്തോടെ സ്മരിക്കുന്നു; കെടുകാര്യസ്ഥതകൾ നടമാടുമ്പോൾ ആനവണ്ടിയുടെ ചരമക്കുറിപ്പ് ആസന്നം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർസിയെ മുന്നോട്ടു കൊണ്ടുപോകാൻ പരിശ്രമിച്ച ടോമിൻ തച്ചങ്കരിയെ പടിയിറക്കി വിട്ടവരിൽ പ്രധാനികൾ കോർപ്പറേഷനിലെ യൂണിയൻ ജീവനക്കാരാണ്. ആനവണ്ടിയെ തട്ടുകേടില്ലാതെ മുന്നോട്ടു കൊണ്ടുപോയ തച്ചങ്കരിയി പടിയിറക്കിവിട്ട് അധികാര കസേരയിൽ കയറി ഇരുന്നവർ ഇപ്പോൾ എല്ലാം കുളമാക്കുന്ന അവസ്ഥയിലാണ്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെയും പെൻഷൻ മുടങ്ങലുമെല്ലാം ഇപ്പോൾ കോർപ്പറേഷനിലെ പതിവപരിപാടിയായി മാറിയിട്ടുണ്ട്. ഡിപ്പോകൾ അടച്ചുപൂട്ടിയും കണ്ടക്ടർമാർക്ക് പുറമേ എംപാനൽ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഒരുങ്ങുകയാണ് ഇപ്പോൾ ആനവണ്ടി.
കോർപ്പറേഷനിലെ മുഴുവൻ എംപാനലുകാരെയും പുറത്താക്കാനാണ് തീരുമാനം. ഇതോടൊപ്പം 36 ഡിപ്പോകളും അടച്ചുപൂട്ടും. ഗതാഗത സെക്രട്ടറിയും കെ.എസ്.ആർ.ടി.സി. ചെയർമാനുമായ കെ.ആർ. ജ്യോതിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണു തീരുമാനം. പരമാവധി ബസുകൾ സർവീസിനിറക്കുക, ഒരു ലിറ്റർ ഡീസലിനു കുറഞ്ഞത് 4.5 കി.മീ. ഇന്ധനക്ഷമത നേടുക, ഒരു ബസിന് ആറു തൊഴിലാളികൾ എന്ന അനുപാതം കൈവരിക്കാനായി മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, എല്ലാ എമ്പാനൽ ജീവനക്കാരെയും പിരിച്ചുവിടുക, മിനിസ്റ്റീരിയൽ വിഭാഗത്തിൽ അധികമായുള്ള ജീവനക്കാരെ കണ്ടക്ടർ/സുരക്ഷാ വിഭാഗം തുടങ്ങി മറ്റു തസ്തികകളിലേക്കു പുനർവിന്യസിക്കുക, റെഗുലേഷനില്ലാതെയുള്ള ഇ.ഡി. തസ്തികകളിൽ തുടരുന്നവരെ യഥാർഥ തസ്തികയിലേക്കു തിരിച്ചയയ്ക്കുക, ലാഭകരമല്ലാത്ത 36 യൂണിറ്റുകൾ അടച്ചുപൂട്ടുക, മാനേജ്മെന്റ് വിദഗ്ധരെ ഓപ്പറേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിൽ മാറ്റിനിയമിക്കുക തുടങ്ങിയവയാണു തീരുമാനങ്ങൾ. ഇവ നടപ്പാക്കി മൂന്നു മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനും തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ പിന്തുണയോടെ മുൻ സി.എം.ഡി. ടോമിൻ തച്ചങ്കരി ഓപ്പറേഷൻ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ നിയമിച്ചവരെ തൊഴിലാളി സംഘടനകളുടെ സമ്മർദത്തിനു വഴങ്ങി പുറത്താക്കിയ പുതിയ എം.ഡി: എംപി. ദിനേശ് ഇതോടെ വെട്ടിലായി. അവധി ക്കാലമായിട്ടും കലക്ഷൻ കൂപ്പുകുത്തിയ നിലയിലാണ്. ഓരോ ദിവസവും നൂറുകണക്കിനു സർവീസുകൾ വെട്ടിക്കുറച്ചതും കെ.എസ്.ആർ.ടി.സിയെ വലിയ പ്രതിസന്ധിയിലാക്കി. യൂണിയനുകാരുടെ തോന്ന്യവാസമാണ് പ്രശ്നങ്ങൾക്കെല്ലാം ഇടയാക്കുന്നത്.
യൂണിയൻ നേതാക്കളായ ചില മെക്കാനിക്കൽ ജീവനക്കാരുടെ നിയന്ത്രണത്തിലാണു കോർപ്പറേഷന്റെ ആസ്ഥാന ഓഫീസ്. തച്ചങ്കരിയുടെ കാലത്ത്, കലക്ഷൻ വർധിപ്പിക്കാനായി എ.സി. ബസുകളിൽ അധികമായി നാലു സീറ്റ് പിടിപ്പിക്കാൻ ആറു മാസമെടുത്ത മെക്കാനിക്കൽ വിദഗ്ദ്ധർ! ബസ് നടത്തിപ്പിനെപ്പറ്റി ഒന്നുമറിയാത്തവരാണ് എം.ഡിയുടെ ഉപദേശകർ. ചീഫ് ഓഫീസ് മെക്കാനിക്കൽ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിട്ടും രണ്ടായിരത്തോളം ബസുകൾ കട്ടപ്പുറത്താണ്. മാർച്ചിൽ 31 ദിവസവും ഓടിയത് 3006 ബസുകൾ മാത്രമാണെന്നാണു വിവരം. 6418 ബസുകളും പ്രതിദിനം 5500 ഷെഡ്യൂളുകളുമാണു കെ.എസ്.ആർ.ടി.സിക്കുള്ളത്.
ജനുവരിയിൽ 2989 ബസുകൾ 15000 രൂപയ്ക്കു മുകളിൽ വരുമാനം നേടിയിരുന്നു. മാർച്ചിൽ അത് 1953 എണ്ണമായി കുറഞ്ഞു. ജനുവരിയിൽ 3818 ബസുകൾ കിലോമീറ്ററിനു ശരാശരി 35 രൂപയിലധികം വരുമാനം നേടിയ സ്ഥാനത്ത് മാർച്ചിൽ അത് 2808 ആയി കുറഞ്ഞു.
ചീഫ് ഓഫീസിൽ ഓപ്പറേഷൻ വിഭാഗത്തെ മൂലയ്ക്കിരുത്തി മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർ ഭരണം ഏറ്റെടുത്തതോടെയാണു കോർപ്പറേഷൻ തകർച്ചയുടെ വക്കിലെത്തിയത്.
അതേസമയം കെഎസ്ആർടിസിയിൽ പെൻഷൻ വിതരണവും അവതാളത്തിലായിരിക്കയാണ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സഹകരണബാങ്കുകളിൽ നിന്നു പണം കടംവാങ്ങി സർക്കാർ ക്ഷേമപെൻഷൻ കൊടുത്തുതീർത്തതോടെ കെഎസ്ആർടിസി പെൻഷൻകാർക്ക് ഇത്തവണ പട്ടിണിയുടെ വിഷുവാണ്. എല്ലാമാസവും 5നു മുൻപ് ലഭിച്ചുകൊണ്ടിരുന്ന പെൻഷൻ ഇന്നലെയും ലഭിച്ചില്ല. ഉള്ളതു മുഴുവൻ സർക്കാരിനു കടം കൊടുത്തെന്നും കെഎസ്ആർടിസിക്കു നൽകാൻ പണമില്ലെന്നും സഹകരണബാങ്കുകൾ അറിയിച്ചതോടെയാണ് പെൻഷൻ വിതരണം മുടങ്ങിയത്.
കെഎസ്ആർടിസിയിൽ നിന്നു വിരമിച്ച 39,000 പേർക്ക് പെൻഷൻ നൽകാൻ പ്രതിമാസം 62 കോടി രൂപയാണു വേണ്ടത്. കഴിഞ്ഞ വർഷം പെൻഷൻ മാസങ്ങളോളം മുടങ്ങി വ്യാപകമായ പ്രതിഷേധമുയർന്നതോടെയാണ് സർക്കാർ സഹകരണബാങ്കുകളുടെ കൺസോർഷ്യത്തിന്റെ സഹായം തേടിയത്. സർക്കാർ കെഎസ്ആർടിസിക്ക് അനുവദിച്ച ഫണ്ടിൽ നിന്നു പിന്നീട് ഈ തുക പലിശസഹിതം ബാങ്കുകൾക്കു നൽകാമെന്നായിരുന്നു ധാരണ. കഴിഞ്ഞ മാസവും പെൻഷൻ രണ്ടാഴ്ചയോളം വൈകിയെങ്കിലും കുടിശിക ഉൾപ്പെടെ കൊടുത്തുതീർത്തിരുന്നു.
തിരഞ്ഞെടുപ്പിനു മുൻപ് ക്ഷേമപെൻഷൻകുടിശിക കൊടുത്തു തീർക്കാനായി സഹകരണബാങ്കുകളിൽ നിന്ന് 3000 കോടി രൂപയോളം സർക്കാർ കടംവാങ്ങിയിരുന്നു. ഇതോടെ പെൻഷനു നൽകാൻ പണമില്ലാത്ത അവസ്ഥയിലായി ബാങ്കുകൾ. കെഎസ്ആർടിസി ആവശ്യപ്പെട്ടെങ്കിലും അവർ കൈമലർത്തി. സർക്കാർ നൽകാനുള്ള ഒരു മാസത്തെ കുടിശിക നൽകിയാൽ ആ പണം അനുവദിക്കാമെന്ന് ബാങ്കുകൾ അറിയിച്ചതിനുശേഷം അതിനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും വൈകി. ഈയാഴ്ച തുക വിതരണം ചെയ്യാനാകുമെന്നാണു പ്രതീക്ഷയെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് വൃത്തങ്ങൾ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍