തമിഴ്നാട്ടിൽ 'ജോസഫ്' വിജയ്യുടെ നീക്കത്തിൽ വിറച്ച് ബിജെപി-അണ്ണാ ഡി.എം.കെ കേന്ദ്രങ്ങൾ; ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിന് അനുകൂല നിലപാടെടുക്കാൻ വിജയ് ആരാധകർക്ക് രഹസ്യസന്ദേശം കൈമാറിയെന്ന് റിപ്പോർട്ടുകൾ; രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇളയദളപതിയുടെ നീക്കം തിരച്ചടിയെന്ന് വിലയിരുത്തി ബിജെപി; രാഹുൽ ഗാന്ധിയുമായി മുന്നേ നടത്തിയ കൂടിക്കാഴ്ചകളും ചർച്ചയാകുന്നു
മറുനാടൻ ഡെസ്ക്
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്യുടെ പുതിയ നീക്കത്തിൽ അണ്ണാ ഡി.എം.കെ-ബിജെപി കേന്ദ്രങ്ങൾ ആശങ്കയിൽ. ഡി.എം.കെ-കോൺഗ്രസ് സഖ്യത്തിന് അനുകൂല നിലപാടെടുക്കാൻ വിജയ് ആരാധകർക്ക് രഹസ്യസന്ദേശം കൈമാറിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതാണ് ഭരണകക്ഷിയെ ആശങ്കയിലാക്കിയത്.
പ്രമുഖ സംവിധായകനും നിർമ്മാതാവുമായ ചന്ദ്രശേഖറിന്റെ മകനാണ് വിജയ്. കഴിഞ്ഞ വർഷങ്ങളിൽ റിലീസ് ചെയ്യപ്പെട്ട വിജയ്യുടെ മെർസൽ, സർക്കാർ എന്നീ സിനിമകൾ രാഷ്ട്രീയരംഗത്തടക്കം ചർച്ചകൾക്കു വഴിവെച്ചിരുന്നു. കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിക്കുന്ന രംഗങ്ങളുണ്ടെന്നതിന്റെ പേരിൽ ആക്രമിക്കപ്പെട്ട ചിത്രമാണ് മെർസൽ. ഇതിനുശേഷമിറങ്ങിയ 'സർക്കാറാ'വട്ടെ തമിഴ്നാട് സർക്കാറിനെ വിമർശിക്കുന്നതും. ഇൗ രണ്ടു ചിത്രങ്ങളുടെ പേരിലും വിജയ് വലിയ തോതിൽ ആക്രമിക്കപ്പെട്ടിരിന്നു.
മെർസൽ സിനിമയിലെ കേന്ദ്രസർക്കാരിനെതിരായ പരാമർശങ്ങളാണ് വിജയ്ക്കെതിരെ രംഗത്തുവരാൻ ബിജെപിയെ പ്രേരിപ്പിച്ചത്. വിജയ് ക്രിസ്ത്യാനിയായതുകൊണ്ടാണ് കേന്ദ്രത്തിനെതിരെ പറഞ്ഞതെന്ന രാജയുടെ പാരമർശം രാജ്യമെങ്ങും ബിജെപിക്കും, സംഘപരിവാറിനും വലിയ നാണക്കേടാണ് സൃഷ്ടിച്ചത്.ബിജെപിയുടെ വർഗീയ നിലപാടിനെതിരെ രാജ്യമൊന്നടങ്കം ഒറ്റക്കെട്ടായതോടെ ജനമധ്യത്തിൽ ബിജെപി നാണം കെടുകയായിരുന്നു. രജനീകാന്തും, കമൽഹാസനും അടക്കമുള്ള താരങ്ങളും, മുൻനിര സംവിധായകരും ബിജെപിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി.
സ്കൂൾ രേഖകൾ പ്രകാരം തന്റെ മകന്റെ പേര് ജോസഫ് വിജയ് എന്നാണെന്നും ജാതിയും മതവുമില്ലാതെയാണ് തങ്ങൾ അവനെ വളർത്തിയതെന്നും വിജയ് യുടെ അച്ഛൻ ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. ഇനി ക്രിസ്ത്യാനിയാണെങ്കിൽ കൂടി അതിൽ എന്തുപ്രശ്നമാണ് ദേശീയനേതാക്കൾ കാണുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിജയ്യെ 'ഇളയ ദളപതി'യെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. 10 വർഷം മുമ്പ് തുടങ്ങിയ 'വിജയ് മക്കൾ ഇയക്കം' എന്ന ഫാൻസ് അസോസിയേഷൻ ഇപ്പോഴും സജീവമാണ്. സംഘടന രൂപവത്കരണത്തിനുശേഷം വിജയ് ഡൽഹിയിൽ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ചർച്ച നടത്തിയിരുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ ഇതിനെ രാഷ്ട്രീയകക്ഷിയായി മാറ്റുമെന്ന് വിജയ് ആരാധകർക്ക് ഉറപ്പുനൽകിയിരുന്നു.
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയെ അപഹസിക്കുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡി.എം.കെ പ്രവർത്തകർ തിയറ്ററുകൾ ആക്രമിച്ച സംഭവവുമുണ്ടായി. തുടർന്ന് വിവാദ രംഗങ്ങൾ തമിഴ്നാട്ടിൽ ഒഴിവാക്കേണ്ടിവന്നു. സിനിമകളുടെ റിലീസ് വേളകളിൽ വിജയ് ആരാധകരും അണ്ണാ ഡി.എം.കെ, ബിജെപി പ്രവർത്തകരും തമ്മിൽ പലയിടങ്ങളിലും ഏറ്റുമുട്ടലുമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വന്നതോടെ ഡി.എം.കെ- കോൺഗ്രസ് സഖ്യത്തിന് അനുകൂല നിലപാടെടുക്കാൻ വിജയ് ആരാധകർക്ക് രഹസ്യ സന്ദേശം നൽകിയെന്നാണ് റിപ്പോർട്ട്.
സർക്കാരിലെ രംഗങ്ങൾ വെട്ടിമാറ്റാൻ കാരണക്കാരായ അണ്ണാ ഡിഎംകെ സർക്കാരിനെതിരെ വിജയ് ആരാധകരുടെ പ്രതിഷേധം അലയടിച്ചിരുന്നു. തമിഴ്നാട് സർക്കാർ മുൻ വർഷങ്ങളിൽ നൽകിയ സൗജന്യ വസ്തുക്കൾ നശിപ്പിച്ച് അതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തായിരുന്നു പ്രതിഷേധം. ഫാനും മിക്സിയും ഗ്രൈൻഡറും ലാപ്ടോപുമെല്ലാം നശിപ്പിക്കുന്ന ദൃശൃങ്ങൾ വാട്സാപിലും യു ട്യൂബിലുമെല്ലാം വൻതോതിൽ പ്രചരിന്നു. സിനിമയിൽ സർക്കാർ നൽകിയ സൗജന്യ വസ്തുക്കൾ തീയിടുന്ന ദൃശ്യം അണ്ണാ ഡിഎംകെയുടെ പ്രതിഷേധത്തെത്തുടർന്നു നീക്കിയിരുന്നു.
വിജയ്യുടെ ആരാധകർക്കും സർക്കാരിന്റെ സൗജന്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന മന്ത്രിമാരുടെ പ്രസ്താവനയും ആരാധകരെ പ്രകോപിപ്പിച്ചു. ജയലളിത സർക്കാരിന്റെ കാലത്തു നൽകിയ മിക്സി, ഗ്രൈൻഡർ, ഫാൻ എന്നിവയാണു കൂടുതൽ നശിപ്പിക്കുന്നത്. ചിലർ ലാപ്ടോപ്പുകൾ ചുമരിലിടിച്ചു നശിപ്പിക്കുന്ന ദൃശ്യങ്ങളാണു പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡിഎംകെ ഭരണകാലത്തു നൽകിയ ടെലിവിഷനുകളും ചിലർ നശിപ്പിച്ചു.
സർക്കാർ സിനിമയിലെ ഗാനത്തിന്റെ അകമ്പടിയോടെയാണു പലരും സൗജന്യ സാമഗ്രികൾ നശിപ്പിക്കുന്നത്. 2010-ൽ വിജയ്യുടെ കാവലൻ സിനിമയുടെ റിലീസുമായു ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പിന്നിൽ അന്നത്തെ ഡിഎംകെ സർക്കാരാണെന്ന ആരോപണമുണ്ടായിരുന്നു. ജയലളിതയുടെ സഹായം തേടിയ ശേഷമാണ് അന്നു സിനിമ റിലീസ് ചെയ്തത്. ഒരു വർഷം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് ഫാൻസ് അണ്ണാ ഡിഎംകെയ്ക്കു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തു. സർക്കാർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിജയ് ലോക്സഭാ തിരഞ്ഞെടുപ്പിൽ പരസ്യ രാഷ്ട്രീയ നിലപാട് സ്വീകരിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- 'തമിഴക വെട്രി കഴകം'; നടൻ വിജയ് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചു
- ഇളയ ദളപതി തമിഴ്നാടിന്റെ ചരിത്രം തിരുത്തുമോ?
- സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയ ദളപതി
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍