ഈരാറ്റുപേട്ടക്കാരെ ഹെൽമറ്റ് വയ്ക്കാത്തതിന്റെ പേരിൽ താലിബാൻകാരെന്ന് വിശേഷിപ്പിച്ച ആൽബിച്ചന് ഇരിക്കപ്പൊറുതി കൊടുക്കാതെ എസ്ഡിപിഐ പ്രവർത്തകർ; ഹെൽമറ്റ് വയ്ക്കാതെ നടന്നാൽ ആകാശം ഇടിഞ്ഞ് വീഴുമോ എന്ന് ചോദിച്ചവരോട് ഞങ്ങടെ ക്രിസ്ത്യൻ പെൺകുട്ടികളെ നിങ്ങൾ എന്നാത്തിനാ ലൈൻ അടിക്കുന്നത് എന്ന് ചോദിച്ച് വീണ്ടും വിവാദം; ഈരാറ്റുപേട്ടയിൽ എത്തിയാൽ വിവരം അറിയും എന്ന ഭീഷണിക്ക് എന്നും എത്താറുണ്ടെന്ന് മറുപടി; കെഎം മാണിയുടെ സംസ്കാരത്തിനെത്തി പൊലീസിനെ ചോദ്യം ചെയ്ത യുവാവ് വീണ്ടും വാർത്തകളിൽ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കെഎം മാണിയുടെ സംസ്കാര ചടങ്ങുകളിലെത്തി പൊലീസുമായി ഉടക്കിയ ആൽവിൻ മാത്യു എന്ന ആൽബിച്ചൻ മുരിങ്ങയിൽ ഫേസ്ബുക്കിൽ ഇട്ട ലൈവ് ഇപ്പോൾ മറ്റൊരു വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. പൊലീസ് ഈരാറ്റുപേട്ടയിലെ യുവാക്കളെ ഹെൽമറ്റ് വയ്പ്പിക്കാൻ കഴിയാത്തവരാണ് എന്നും അത് ചെയ്തിട്ട് ബാക്കിയുള്ളവരെ നന്നാക്കാൻ വന്നാൽ മതി എന്നൊക്കെയാണ് ആൽവിൻ പറഞ്ഞത്. ഇത് ഇപ്പോൾ ഈരാറ്റുപേട്ടയിലെ എസ്ഡിപിഐക്കാർ ഏറ്റെടുത്തിരിക്കുകയാണ്. ഈരാറ്റുപേട്ടയിൽ താലിബാനിസമാണോടാ എന്ന് ചോദിച്ചാണ് എസ്ഡിപിഐ പ്രവർത്തകർ ആൽബിനെ ഭീഷണിപ്പെടുത്തുന്നത്. മനഃപൂർവ്വം സെന്റ് ജോർജ് കോളേജിലെ ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിച്ച് ലൗ ജിഹാദ് നടത്തുന്നതിനെതിരെ ലൗ കുരിശ്ശ് യുദ്ധം പ്രഖ്യാപിക്കുമെന്നും ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിക്കാതെ മര്യാദയ്ക്ക് പഠിച്ചിട്ട് പോണം എന്നും ആൽവിൻ പറയുന്നു.
ഭീഷണി സന്ദേശം ഇങ്ങനെ
ഈരാറ്റുപേട്ടയിൽ താലിബാനിസമാണോ എന്ന് ചോദ്യത്തോടെയാണ് ഫോൺ കോൾ തുടങ്ങുന്നത്. അത് ഒരു അബദ്ധം പറ്റിയതാണ് എന്നാണ് യുവാവ് മറുപടി നൽകുന്നത്. ഇങ്ങനെയൊക്കെ പറഞ്ഞിട്ട് അബദ്ധം ആണെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും എന്ന് ചോദിക്കുന്നു. നിന്റെ വീട് എവിടെയാണ് എന്ന് ചോദിക്കുമ്പോൾ ഇടപ്പാടിയിലാണ് എന്ന് മറുപടിയും നൽകുന്നുണ്ട്. ഇടപ്പാടിയും ഈരാറ്റുപേട്ടയും തമ്മിൽ വലിയ ദൂരമില്ല എന്ന് അറിയാമല്ലോ അല്ലേ എന്നും ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായത്കൊണ്ടല്ലേ നീ താലിബാനിസം എന്ന് വിശേഷിപ്പിച്ചത് എന്നും എസ്ഡിപിഐക്കാർ ചോദിക്കുന്നുണ്ട്. നിനക്ക് എന്താടാ ഇതിലൊക്കെ കാര്യം എന്നും ഈരാറ്റുപേട്ടക്കാരെ കുറിച്ച് നീ പറഞ്ഞത് ഇത്രയും പേർ കണ്ട സ്ഥിതിക്ക് നീ മാപ്പ് പറഞ്ഞ് പോസ്റ്റ് ഇടണമെന്നും യുവാക്കൾ ആവശ്യപ്പെടുന്നു. എന്നാൽ അത് പറ്റില്ലെന്നും നിങ്ങൾ ഹെൽമറ്റ് വയ്ക്കണം എന്നും യുവാവ് ആവശ്യപ്പെടുന്നു. ഹെൽമറ്റ് വയ്ച്ചില്ലെങ്കിൽ അത് താലിബാനിസം ആകുമോടാ എന്ന് യുവാക്കൾ സംഘം ചേർന്ന് ചോദിക്കുമ്പോൾ ഒരാൾ സംസാരിക്കു എന്നാണ് യുവാവിന്റെ മറുപടി.
നി എന്തിനാണ് ഇതിലൊക്കെ ഇടപെടുന്നത് എന്ന ചോദ്യത്തിന് മാണി സാറിന്റെ ചടങ്ങിന് പോകുമ്പോൾ എന്നെ നിയമലംഘനം നടത്തി എന്ന് പറഞ്ഞ് പൊലീസ് പിടികൂടിയെന്നും അപ്പോഴാണ് ഈരാറ്റുപേട്ടയുടെ കാര്യം പറയുന്നത് എന്നും യുവാവ് മറുപടി നൽകുന്നുണ്ട്. പൊലീസിനും നാട്ടുകാർക്കും ഇല്ലാത്ത ചൊറിച്ചിൽ നിനക്ക് എന്തിനാടാ എന്നും ഇവിടെ നിന്റെ നാട്ടിലുണ്ടാകുന്നതിന്റെ നാലിലൊന്ന് അപകടമുണ്ടാകുന്നില്ലെന്നും യുവാക്കൾ മറുപടി നൽകുന്നുണ്ട്. മറീന ബാറിന്റെ അവിടെ ഒരുത്തൻ തലകുത്തി വീഴുന്നത് കണ്ടായിരുന്നു എന്ന് പറയുമ്പോൾ നി നിന്റെ നാട്ടിനെ കുറിച്ച് നല്ലത് പറഞ്ഞോ പക്ഷേ അതിന് ഈരാറ്റുപേട്ടയെ തൊട്ട് കളിക്കേണ്ട എന്നാണ് മറുപടി.
നീ ഇനിയും ഈരാറ്റുപേട്ടയിൽ വരുമല്ലോ അല്ലേ നിന്റെ മുഴുവൻ ഡീറ്റയിൽസും ഉണ്ടെടാ എന്ന ഭീഷണിപ്പെടുത്തുമ്പോൾ എല്ലാ ദിവസവും എത്താറുണ്ട് എന്നാണ് യുവാവ് മറുപടി നൽകുന്നത്. എല്ലാ ദിവസവും അത് വഴി കടന്നുവരുമ്പോൾ മസ്ജിദിൽ 5 രൂപ നേർച്ചയിടാറുണ്ട് എന്നും യുവാവ് പറയുന്നു. അത്പോലെ തന്നെ താലിബാൻ എന്ന വാക്ക് അബദ്ധത്തിൽ കയറിപ്പോയതാണ് എന്നും യുവാവ് പറയുന്നു. നി അങ്ങനെ പറഞ്ഞ് ഒരു വീഡിയോ ഇടുമ്പോൾ എത്രപേരാണ് പേട്ടയെ കുറിച്ച് മോശമായി പറയുന്നത് എന്ന് അറിയാമോ എന്നും യുവാക്കൾ ആൽവിനോട് ചോദിക്കുന്നുണ്ട്. ഈരാറ്റുപേട്ടയിൽ വണ്ടികൾ മോദിഫിക്കേഷൻ ചെയ്യുന്നതും ബുക്കും പേപ്പറും ഇല്ലാതെ ഓടുന്നതും പതിവാണെന്ന് പറയുമ്പോൾ അതൊക്കെ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ള പരിപാടിയാണ് എന്നും നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ എന്നുമാണ് യുവാക്കൾ ചോദിക്കുന്നത്.
വിവാദമാകുന്ന ഒരു ഉത്തരമാണ് ഇതിന് ആൽവിൻ നൽകുന്നത്. ഈരാറ്റുപേട്ട സെന്റ് ജോർജ് കോളേജിൽ പഠിക്കുന്ന ഞങ്ങട ക്രിസ്ത്യൻ പെൺകുട്ടികളെ നിങ്ങൾ എന്തിനാ ലൈൻ അടിക്കുന്നേ എന്ന് ചോദിക്കുമ്പോൾ യുവാക്കൾക്ക് ആദ്യം ചിരിയാണ് വരുന്നത്. ഇവനൊക്കെ അസുഖം വേറെയാണ് എന്നും വിഷമാണ് എന്നും ഇന്ത്യയിൽ ഇത്രയും പേർ പരസ്പരം പ്രണയിക്കുന്നത് ജാതിയും മതവും ഒക്കെ നോക്കിയിട്ടാണോ എന്നും യുവാക്കൾ മറുപടി നൽകുന്നുണ്ട്. നിനക്ക് ഒരു മുസ്ലിം പെൺകൊച്ചിനെ ഇഷ്ടമായാൽ നീ കെട്ടില്ലേ എന്ന് ചോദിക്കുമ്പോൾ കെട്ടും എന്ന് ആൽവിൻ മറുപടി നൽകുന്നു. എന്നാൽ നിങ്ങൾ മനഃപൂർവ്വം ചാടിച്ച് കൊണ്ട് പോകുന്നു എന്നും ഞങ്ങൾ 10 പേർ ചെയ്യുമ്പോൾ നിങ്ങൾ നൂറ് പേർ ചെയ്യുന്നു എന്നും യുവാവ് മറുപടി നൽകുന്നുണ്ട്. ഇത് ഫോൺ വിളിക്കുന്ന യുവാക്കളെ പ്രകോപിപ്പിക്കുന്നുമുണ്ട്.
സെന്റ് ജോർജ് കോളേജ് ഞങ്ങൾ സഭക്കാരുടെ കോളേജ് ആണെന്നും അവിടെ വന്ന് അച്ചടക്കത്തോടെ പഠിച്ചിട്ട് പോകണമെന്നും ആൽവിൻ പറയുമ്പോൾ നിനക്ക് എന്തിന്റെ കേടാണ് എന്നും നാട്ടിലെ എത്രയോ കോളേജുകളിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒക്കെ പരസ്പരം പ്രണയിക്കുന്നു എന്നും ഇവിടെ മാത്രമാണോ എന്നും ചോദിക്കുമ്പോൾ നിങ്ങൾ ചെയ്യുന്നത് പ്രത്യേക ലക്ഷ്യം വച്ചാണ് എന്നും ലൗ ജിഹാദ് ാണെന്നും പകരം ഞങ്ങൾ ലൗ കുരിശ്ശ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു എന്നും പറയുമ്പോൾ അത് നിങ്ങക്ക് തന്നെ കുരിശ്ശായിക്കോളും എന്നും പറഞ്ഞാണ് യുവാക്കൾ ഫോൺ കട്ട് ചെയ്യുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍