തൊടുപുഴയിലെ ഏഴ് വയസുകാരൻ അനുഭവിച്ച കൊടുംക്രൂരതയടക്കമുള്ള കുറ്റങ്ങൾക്ക് പ്രേരണയാകുന്ന ഘടകമെന്ത്? സാഡിസ്റ്റിക്ക് പേഴ്‌സണാലിറ്റി ഡിസോർഡർ എന്ന അവസ്ഥയിൽ കാണപ്പെടുന്നത് ശാരീരിക ഉപദ്രവം മുതൽ ലൈംഗിക വൈകൃതങ്ങൾ വരെ; പങ്കാളിയെ വേദനിപ്പിച്ച് ലൈംഗികതയിൽ ആസ്വാദനം കണ്ടെത്തുന്ന അവസ്ഥയിലേക്കെത്തുന്നത് മുതലുള്ള സാഡിസത്തിന്റെ ലക്ഷണങ്ങളെ അടുത്തറിയണം; ഒപ്പം അറിയേണ്ട നിയമവശങ്ങളും ഏറെ; അഡ്വ. സുനിൽ സുരേഷ് എഴുതുന്നു
അഡ്വ. സുനിൽ സുരേഷ്
തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ മരണം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും മലയാളികൾ ഇനിയും മോചിതരായിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ അരുൺ കുമാറിന്റെ ചെയ്തികളിൽ പൊതുസമൂഹം ചോദിക്കുന്നത് എങ്ങനെ ഇത്തരം കൃത്യങ്ങൾ ചെയ്യാൻ സാധിക്കുന്നു എന്നാണ്. മുൻപ് 2014 ൽ ഷഫീഖ് എന്ന കുട്ടി സ്വന്തം അച്ഛനിൽ നിന്നും രണ്ടാനമ്മയിൽനിന്നും നിന്നും സമാനമായ പീഡനങ്ങൾ നേരിട്ട ഒരു സംഭവമുണ്ടായിരുന്നു.
അതിനും ഏറെ വർഷങ്ങൾക്ക് മുൻപ് ഡോ. ശശിരാജപണിക്കർ എന്ന ആയുർവേദ ഡോക്ടറെയും ഭാര്യയെയും സമാനമായ കുറ്റകൃത്യം ചെയ്തതിന്റെ പേരിൽ കോടതി ശിക്ഷിച്ചിരുന്നു. ഇനി കാര്യത്തിലേക്ക് കടക്കാം. സാധാരണ ഒരു മനുഷ്യന് സങ്കൽപ്പിക്കാൻ സാധിക്കാത്ത ക്രൂരകൃത്യങ്ങൾ ചെയ്യുവാൻ ഇത്തരക്കാർക്ക് പ്രേരകമാകുന്ന ഘടകം എന്താണ്?
മേൽ പരാമർശിച്ച കേസുകൾ ഉൾപ്പെടെ നിരവധി സമാന കേസുകളിലെ പ്രതികളുടെ / കുറ്റവാളികളുടെ മാനസികാവസ്ഥയ്ക്ക് ആധാരമായി വർത്തിക്കുന്നു എന്ന് ന്യായമായും അനുമാനിക്കാവുന്ന ഒരു സ്ഥിതിവിശേഷത്തിന്റെ മാനസികവും നിയമപരവുമായ പൊതു അപഗ്രഥനമാണ്; നേരെ മറിച്ച് ഏതെങ്കിലും തരത്തിലുള്ള കുറ്റ സ്ഥാപനമല്ല ഈ എഴുത്ത് എന്ന് പറഞ്ഞുകൊള്ളട്ടെ.'സാഡിസ്റ്റിക് പേർസണാലിറ്റി ഡിസോർഡർ'. പൊതുവിൽ സാഡിസം എന്ന് വിശേഷിപ്പിക്കുന്നു.
എന്താണ് സാഡിസം?
മറ്റുള്ളവരെ ശാരീരികമായോ മാനസികമായോ പീഡിപ്പിച്ച് അതിൽനിന്നും ഗൂഢമായ ആനന്ദം കണ്ടെത്തുന്ന ലൈംഗിക വൈകൃതം ആണ് സാഡിസം. സഹജീവിയുടെ വേദന സാഡിസ്റ്റിനെ ലൈംഗികമായി ഉന്മത്തൻ ആകുന്നു. കുട്ടികൾ ചെയ്യുന്ന ചെറിയ തെറ്റുകൾക്ക് മാരകമായ ശിക്ഷകൾ നൽകുക, വളർത്തുമൃഗങ്ങളെ ഉപദ്രവിക്കുക, ലൈംഗികവേഴ്ചകളിൽ പങ്കാളിയെ അസ്വാഭാവികമായി വേദനിപ്പിക്കുക, താളംതെറ്റിയ ലൈംഗിക രീതികൾ / ലൈംഗിക വൈകൃതങ്ങൾ എന്നിവയ്ക്ക് പ്രേരിപ്പിക്കുക അല്ലെങ്കിൽ സ്വയം വിധേയനാകുക എന്നിവയൊക്കെയാണ് പീഡന രീതികൾ. അതിക്രമരംഗങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുള്ള വീഡിയോകൾ പതിവായി കാണുന്നത് സാഡിസ്റ്റുകളുടെ ഇഷ്ട വിനോദമാണ്.
ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുമ്പോൾ പീഡകന് ഉദ്ധാരണം സംഭവിക്കുകയും ആയതിലൂടെ നിഗൂഢമായ ആനന്ദം അനുഭവിക്കുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. ആരോഗ്യപരമായ രീതിയിൽ ചിന്തകളെ വിശകലനം ചെയ്യുവാൻ കെൽപില്ലാത്ത ഇക്കൂട്ടർക്ക് ആരോഗ്യപരമായ ബന്ധങ്ങളും സാമൂഹിക ജീവിതവും വലിയ വെല്ലുവിളിയായിരിക്കും. കൂടുതലായും സാഡിസം പ്രയോഗിക്കപ്പെടുന്നത് പീഡകന്റ ഏറ്റവും അടുപ്പമുള്ളവരിൽ തന്നെ ആയിരിക്കും. ഒരു വീട്ടിൽ തന്നെ ഭർത്താവ് ഭാര്യയിലോ, മാതാവോ പിതാവോ സ്വന്തം കുട്ടിയിലോ, ഇത്തരം പ്രയോഗങ്ങൾ നടത്തിയെന്നുവരാം.
കാരണം ലൈംഗിക വേഴ്ചക്ക് സമാനമായി ഏറ്റവും സുരക്ഷിതമായ ഒരു സമയവും സാഹചര്യവും ഒത്തു വരുമ്പോഴാണ് ഈ പ്രവണത കൂടുതലായും മറനീക്കി പുറത്തുവരുന്നത്. (അങ്ങനെയുള്ളവരിൽ) കുട്ടികളും വളർത്തുമൃഗങ്ങളും കൂടുതലായി ഇത്തരം പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. കാരണം പീഡകന്റെ കാഴ്ചപ്പാടിൽ പുറംലോകമറിയാതെ ഏറ്റവും സുരക്ഷിതമായി പീഡനമുറകൾ ഏൽപ്പിക്കുവാൻ സാധിക്കുന്ന ഇരകൾ ആണ് ഇവ.
എന്തുകൊണ്ട് സാഡിസം?
കൃത്യമായ ഒരുത്തരം കണ്ടെത്താനായിട്ടില്ലെങ്കിലും ഒരു വ്യക്തിയെ സാഡിസത്തിലേക്ക് നയിക്കുന്ന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്ന വസ്തുതകൾ ഇവയാണ്.
1. അടിച്ചമർത്തപ്പെട്ട ലൈംഗിക വികാരങ്ങൾ, ലൈംഗിക ഫാന്റസികൾ.
2. ചെറുപ്പകാലത്ത് അനുഭവിക്കേണ്ടതായി വരുന്ന ലൈംഗികപരമായ ദുരനുഭവങ്ങൾ /കാണേണ്ടിവരുന്ന അനാരോഗ്യപരമായ ലൈംഗിക കാഴ്ചകൾ
3. ഹോർമോൺ വ്യതിയാനങ്ങൾ
തലച്ചോറിലെ നാഡീകോശങ്ങളിൽ കാണപ്പെടുന്ന അസറ്റൈൽ കോളിൻ, ഡോപമിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളാണ് ആരോഗ്യപരമായ ചിന്തകളുടെ സുഗമമായ ഒഴുക്കിന് അഥവാ സന്ദേശങ്ങളുടെ കൈമാറ്റത്തിന് സഹായകരമായി വർത്തിക്കുനത്. ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനങ്ങളിൽ വരാവുന്ന തകരാറുകൾ വ്യക്തിയിൽ വിവിധ മാനസിക വൈകല്യങ്ങൾ സൃഷ്ടിക്കാം. അനുകൂല പ്രേരക ഘടകങ്ങളുടെ നിരന്തരമായ കണ്ടീഷനിങ് കൂടിയാകുമ്പോൾ വൈകല്യം വൈകൃതത്തിലേക്കും വഴി മാറാം.
ഇവിടെ വ്യക്തിയുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും നിർണ്ണായക ഘടകങ്ങളാണ്. മിതമായ സാഡിസ്റ്റിക് പ്രവണത പുലർത്തുന്ന ഒരു വ്യക്തിയുടെ വളർച്ചാകാലഘട്ടം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളാൽ സജീവമായ ഒരു ചുറ്റുപാടിലാണെങ്കിൽ നിരന്തരമായി വിധേയനാകേണ്ടി വരുന്ന നെഗറ്റീവ് കണ്ടീഷനിങ് പ്രസ്തുത വ്യക്തിയുടെ മനസ്സിലേക്ക് ക്രിമിനൽ പ്രവർത്തനങ്ങളുടെ സാദ്ധ്യതകൾ കൂടി സമന്വയിപ്പിക്കുകയും ആയത് ക്രമേണ ഒരു സൈക്കോ ക്രിമിനലിനെ സൃഷ്ടിക്കുകയും ചെയ്യാം.
ചെറുപ്രായത്തിലുള്ള ചില കുട്ടികൾ നിസ്സാരം എന്നു തോന്നാമെങ്കിലും ഉറുമ്പുകൾ, ചെറു പ്രാണികൾ, ഷഡ്പദങ്ങൾ തുടങ്ങിയവയുടെ ചിറകുകളും കൈകാലുകളും മറ്റും വേർപെടുത്തി പടിപടിയായി വകവരുത്തി രസിക്കുന്ന കളിയിൽ താൽപ്പര്യം കാട്ടുന്നവരാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂട്ടത്തിൽ പാവത്താൻ എന്ന് തോന്നുന്ന കുട്ടിയെ തെരഞ്ഞുപിടിച്ച് തരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കുന്നത് ചെറു പ്രായത്തിലെ സ്വഭാവ വൈകല്യമായി കണക്കാക്കാം. കുട്ടിയുടെ വളർച്ചക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളോടുകൂടി ഇത്തരം വൈകല്യങ്ങളും വളരുന്നു; ആയതിന് ക്രമേണ വൈകൃതത്തിന്റെ രൂപവും ഭാവവും കൈവരുന്നു അഥവാ കൈവരാവുന്നതാകുന്നു.
ലൈംഗികതയെപ്പറ്റി വ്യക്തമായ അറിവില്ലാത്ത ഒരു പ്രായത്തിൽ തന്നെ ഇത്തരം വൈകല്യങ്ങൾ പ്രകടിപ്പിക്കുന്നത് വിരളമല്ല. ഒരു ശരാശരി സാഡിസ്റ്റ് മുഖ്യമായും ശ്രദ്ധചെലുത്തുന്ന ഒരു വസ്തുത തന്റെ വൈകൃതം രണ്ടാമതൊരാൾ അറിയാതെ തികച്ചും സാധാരണ രീതിയിൽ ജീവിതം മുമ്പോട്ടു കൊണ്ടു പോകുക എന്നതായിരിക്കും. അതുകൊണ്ടുതന്നെ കുടുംബങ്ങളിൽ നടന്നുവരുന്ന ഇത്തരം സംഭവങ്ങൾ മറ്റ് അംഗങ്ങൾ അറിയുന്നത് ഏറെനാളുകൾക്ക് ശേഷം ആയിരിക്കും. തീവ്ര സാഡിസത്തിന് അടിമപ്പെട്ടിരിക്കുന്ന ഒരാൾക്ക് ഇത്തരം കൃത്യങ്ങൾ നിരന്തരം ചെയ്യുന്നതിനുള്ള പ്രവണത ഉണ്ടാകാം.
എന്നാൽ മിതമായ രീതിയിൽ മാത്രം ഈ വൈകൃതത്തിന് അടിമപ്പെട്ടിരിക്കുന്നവരിൽ പലരും തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കൃത്യങ്ങളെ ഓർത്ത് പശ്ചാത്തപിക്കുന്നവരും ഈയൊരു മാനസികാവസ്ഥയിൽ നിന്നും ഏതുവിധേനയും പുറത്തുകടക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നവരുമായിരിക്കും. തങ്ങളുടെ മനോ നിയന്ത്രണത്തിനും അപ്പുറമുള്ള ഒരു സ്ഥിതിവിശേഷം അഥവാ രോഗാവസ്ഥയാണ് ഇത് എന്ന രീതിയിൽ ഉൾക്കൊണ്ടുകൊണ്ട് ദൈവഭയത്തിന് സമാനമായ വികാരങ്ങളുടെ അടിസ്ഥാനത്തിൽ സാഡിസ്റ്റിക് പ്രവണതകളെ സാദ്ധ്യമാകും വിധം നിയന്ത്രിച്ച് നിർത്തുവാനുള്ള ശ്രമം നടത്തുന്നവരും ഇക്കൂട്ടരിൽ കാണപ്പെടും.
എന്നാൽ ബോധപൂർവ്വമായ ഇത്തരം ചെറുത്തുനിൽപ്പിന്റെ ഭാഗമായി കടുത്ത മാനസികസമ്മർദ്ദാവസ്ഥകളിലൂടെ കടന്നുപോകേണ്ടതായ നിരവധി സാഹചര്യങ്ങൾ ഇത്തരക്കാർ നേരിടേണ്ടതായി വരാം. കലിതുള്ളി വരുന്ന ജലപ്രവാഹത്തെ സർവശക്തിയുമുപയോഗിച്ച് തടുത്ത് നിർത്തുന്നതിന് സമാനമായ ഒരു അവസ്ഥയായിരിക്കും ഇത്. തികച്ചും സന്തോഷകരമായി ഇരിക്കുന്ന ഒരു അവസ്ഥയിലും സാഡിസ്റ്റിക് ചിന്തകൾ കടന്നു വരാം. ഉദാഹരണത്തിന് മനസ്സ് തികച്ചും ശാന്തം ആയിരിക്കുന്ന ഒരു സാഹചര്യത്തിൽ ക്രൂരമായ ഒരു കൊലപാതകത്തെ സംബന്ധിക്കുന്ന വാർത്ത കേൾക്കുകയോ ദൃശ്യങ്ങൾ കാണാനിടയാവുകയോ ചെയ്താതാൽ മനസ്സിന് പെട്ടന്ന് ഇളക്കം തട്ടാം.
സാഡിസ്റ്റുകൾ പൊതുവേ അന്തർമുഖർ ആയിരിക്കും. തീവ്രമായ മാനസിക വ്യവസ്ഥിതികൾക്ക് അടിമപ്പെട്ടു ജീവിക്കുന്ന ഇവർ മറ്റു പല മാനസിക രോഗങ്ങൾക്കു കൂടി അടിമകൾ ആയിരിക്കും. ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്ന ഒരാൾക്ക് താൻ ചെയ്യുന്നത് എന്താണെന്നും എന്തിനാണെന്നും ഉള്ള വ്യക്തമായ ബോദ്ധ്യം ഉണ്ടായിരിക്കും. അല്ലാതെ മദ്യത്തിന്റെയോ മയക്കുമരുന്നുകളുടെയോ ലഹരിയിൽ സംഭവിച്ചു പോകുന്ന ഒന്നല്ല സാഡിസം. ലഹരിവസ്തുക്കൾ ഇരയിൽ പ്രയോഗിക്കപ്പെടുന്ന പീഡനമുറകളെ കാര്യമായിത്തന്നെ സ്വാധീനിക്കാം എന്നത് മറ്റൊരു വസ്തുത. പരസ്യമായി ക്രിമിനൽ സ്വഭാവം വച്ചു പുലർത്തുന്ന സാഡിസ്റ്റുകളെപ്പോലെതന്നെ ഏറെ അപകടകാരികളാണ് സ്വന്തം പെർവെർട്ടഡ് ഐഡന്റിറ്റി വെളിപ്പെടുത്തുവാൻ താല്പര്യം ഇല്ലാത്ത പകൽ മാന്യന്മാരായ സാഡിസ്റ്റുകൾ.
മൃതശരീരത്തോടു തോന്നുന്ന ലൈംഗികാസക്തി , കുട്ടികളോട് തോന്നുന്ന ലൈംഗിക വികാരം, മൃഗങ്ങളോട് തോന്നുന്ന ലൈംഗികാസക്തി , പ്രത്യേക തരം വസ്തുക്കളോടു തോന്നുന്ന ലൈംഗികാസക്തി എന്നിവയൊക്കെയാണ് വ്യക്തികളിൽ കണ്ടു വരുന്ന മറ്റ് ലൈംഗിക വൈകൃതങ്ങൾ.സാഡിസം ഉൾപ്പെടെയുള്ള ലൈംഗികവൈകൃതങ്ങൾ പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കുക എന്നത് അങ്ങേയറ്റം കഠിനമാണ്. 100% ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ചികിത്സാരീതികളുടെയും ഔഷധങ്ങളുടെയും അഭാവം തന്നെ മുഖ്യ കാരണം.
സാഡിസവുമായി ബന്ധപ്പെട്ട അനുബന്ധ സ്ഥിതിവിശേഷങ്ങളുടെ കാഠിന്യം ലഘൂകരിക്കുകയും അതുവഴി മാനസിക പരിവർത്തന സാധ്യതയ്ക്കുള്ള വഴിതെളിക്കുകയും ചെയ്യാം എന്നതിലുപരി ഒരു പൂർണ്ണകായ ചികിത്സ എന്നത് ഇന്നും അപ്രാപ്യമായ ഒന്നാണ്.
സാഡിസം ഒരു രോഗാവസ്ഥയോ അതോ ശിക്ഷാർഹമായ ഒരു കുറ്റമോ? ഉത്തരം ഇത് രണ്ടും ആണ്. സങ്കീർണ്ണമായ മാനസികാവസ്ഥയിൽ നിന്നും ഉടലെടുക്കുന്ന ശിക്ഷാർഹമായ കുറ്റം തന്നെയാണ് സാഡിസം.
ദേഹോപദ്രവം ഏൽപ്പിക്കുക
(319 ഐപിസി), മാരകമായ രീതിയിൽ ദേഹോപദ്രവം ഏൽപ്പിക്കുക, (320 ഐപിസി) അല്ലെങ്കിൽ അതിനുള്ള ശ്രമങ്ങൾ നടത്തുക, മൃഗങ്ങളെ ഉപദ്രവിക്കുക തുടങ്ങിയവയൊക്കെയും തന്നെ ഇന്ത്യൻ ക്രിമിനൽ നിയമ വ്യവസ്ഥിതി അനുസരിച്ച് ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണ്.പീഡന മുറകളിലൂടെ ഇര മൃതപ്രായനാവുകയാണെങ്കിൽ വധശ്രമത്തിനും (307 ഐപിസി) മരണം സംഭവിക്കുന്നുവെങ്കിൽ കൊലപാതകത്തിനും (300 ഐപിസി) പീഡകൻ ഉത്തരവാദിയാകും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ഇന്ത്യൻ വ്യക്തിനിയമങ്ങൾ പ്രകാരം 'ക്രൂരത' വിവാഹമോചനത്തിനുള്ള മതിയായ ഒരു കാരണമാണ്. എന്നാൽ നിയമം അനുശാസിക്കുന്ന തടവ് ശിക്ഷയോടൊപ്പം മതിയായ ചികിത്സയും ഇത്തരം കുറ്റവാളികൾക്ക് അത്യന്താപേക്ഷിതമാണ് എന്നതാണ് വസ്തുത. പൊലീസ്, അഭിഭാഷകൻ, മജിസ്ട്രേറ്റ്, ഡോക്ടർ എന്നിങ്ങനെ വിവിധ തുറകളിൽ പെട്ടവരുടെ സംയോജിത സേവനവും ഇവിടെ അനിവാര്യമാണ്.
ക്രിമിനോളജി മേഖലയിൽ ഏറെ പഠനങ്ങൾ നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ ഒന്നാണ് സാഡിസത്തിന്റെ മാനസികവും ശാസ്ത്രീയവും നിയമപരവുമായ അപഗ്രഥനം. 'ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാക്കണം ' എന്ന് നിഷ്‌കർഷിക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥിതി ഇത്തരം കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കൈകാര്യം ചെയ്യുന്ന രീതി കാലാനുസൃതമായി പുനർവിചിന്തനം ചെയ്യപ്പെടേണ്ടതാണ്. ക്രിമിനൽ നീതിന്യായ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ പരിവർത്തന തത്വത്തിന്റെ സാധ്യതകൾ സാഡിസം ഉൾപ്പെടെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളിൽ എത്രമേൽ പ്രായോഗികമാണെന്നത് ചിന്ത്യം.
തടവുശിക്ഷ പൂർത്തിയാക്കി സ്വതന്ത്രരാകുന്നവർ സമാന കുറ്റകൃത്യങ്ങളിലേക്കോ അതിനെക്കാൾ ഒരു പടി കൂടി സങ്കീർണമായ കുറ്റകൃത്യങ്ങളിലേക്കോ തിരിച്ചു പോകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ചുരുക്കത്തിൽ പ്രത്യക്ഷ സാഹചര്യത്തിൽ ഈ പ്രവണതയുള്ളവരെ സാമൂഹിക വിപത്ത് എന്നുതന്നെ വിശേഷിപ്പിക്കേണ്ടതായി വരുന്നു. ചെയ്യുന്ന കൃത്യം നിയമപ്രകാരം കുറ്റകരമായി കണക്കാക്കപ്പെട്ടിട്ടുള്ളതാണെന്നും ആയത് ചെയ്യുന്നതിലൂടെ നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കാമെന്നും തിരിച്ചറിയാൻ സാധിക്കാത്ത വിധം മനസ്സിന്റെ താളം തെറ്റിയ അവസ്ഥയിലാണ് പീഡകൻ എങ്കിൽ നിയമപരമായ പരിരക്ഷ ലഭിക്കുവാനുള്ള സാധ്യതയുണ്ട്.
അതായത് ശിക്ഷയിൽ നിന്നും ഒഴിവാകാം എന്ന് ചുരുക്കം. എന്നാൽ ഇതത്ര എളുപ്പമല്ല. മനോരോഗ ചികിത്സകന്റെ കൃത്യമായ സാക്ഷ്യപത്രം ഈ നടപടിക്രമത്തിന് അനിവാര്യമാണ്. കുറ്റവാളി എന്ന ബോധാവസ്ഥയ്ക്കു മേൽ അഥവാ കുറ്റവാളിയുടെ ക്രിമിനൽ മനസ്സിനു മേൽ ആണ് ശിക്ഷാവിധികൾ ചുമത്തപ്പെടുന്നത്. അല്ലാതെ ആ ബോധാവസ്ഥ പേറുന്ന ഭൗതികശരീരത്തിൽ അല്ല. അതുകൊണ്ടുതന്നെ കുറ്റവാളിയുടെ മാനസികാവസ്ഥ ക്രിമിനൽ കേസുകളിൽ നിർണ്ണായക ഘടകമാണ്. തടവ് ശിക്ഷയോടൊപ്പം പരിവർത്തന പ്രവർത്തനങ്ങൾ കൂടി നടപ്പിലാക്കിവരുന്ന ഒരു സമ്പ്രദായം ജയിലുകളിൽ പിന്തുടരുന്നുണ്ട്. പരോൾ, തുറന്ന ജയിലുകളിലെ വാസം എന്നിവയ്ക്ക് പുറമെ മാനസികമായ ഉണർവിനും ഉന്മേഷത്തിനും വഴിയൊരുക്കുന്ന പ്രവർത്തനങ്ങളും ജയിലുകളിൽ ഇപ്പോൾ സജീവമാണ്.
പ്രത്യക്ഷ സാഹചര്യത്തിൽ സാഡിസത്തിന് രോഗത്തിന്റെയും സാഡിസ്റ്റിന് രോഗിയുടെയും പരിവേഷം നൽകി പീഡകന് ഒരു സേഫ് സോൺ ഒരുക്കേണ്ടതിന്റെ ആവശ്യകത ഒട്ടും തന്നെ ഇല്ല എന്നു പറയേണ്ടിയിരിക്കുന്നു. പീഡകനെ പേപ്പട്ടിയെപ്പോലെ നാട്ടുകാർ കല്ലെറിഞ്ഞു കൊല്ലേണ്ടി വരുന്ന ഒരു സ്ഥിതിവിശേഷമാണ് ഇപ്പോൾ. പ്രതിയെ തെളിവെടുപ്പിനും മറ്റും കൊണ്ടുവരുമ്പോൾ വളരെ വ്യക്തമാണിത്. ഭാവിയിൽ ഇത്തരമൊരു സാഹചര്യം സംജാതമാകുന്നത് ഒഴിവാക്കാൻ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.
ഒരു വ്യക്തിക്ക് താൻ സാഡിസ്റ്റ് ആണെന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചെയ്യേണ്ടത് സ്വന്തം മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിക്കുക എന്നതാണ്. സ്വമേധയാ അതിന് സാധിക്കുന്നില്ലെങ്കിൽ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടുകയോ ഈവക കാര്യങ്ങളിൽ പ്രത്യേക പരിശീലനം സിദ്ധിച്ച സമൂഹത്തിലുള്ള മറ്റു വ്യക്തികളുമായി ബന്ധപ്പെടുകയോ ചെയ്യുക. (കൗൺസിലർമാർ, സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ) നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ബാഹ്യമായും ആന്തരികമായും ഉള്ള റിലാക്സേഷൻ ടെക്നിക്കുകൾ, തലച്ചോറിന്റെ താളംതെറ്റിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകൾ, ആത്മീയത, ദൈവികത എന്നിവയെ ആശ്രയിക്കാവുന്നതാണ്.
വൈകൃതങ്ങളുടെ കാര്യത്തിൽ സൈക്യാട്രിക് ചികിത്സ എത്രത്തോളം ഫലപ്രദമായിരിക്കും എന്നത് ഒരു ചോദ്യമായി അവശേഷിക്കുമെങ്കിലും ചികിത്സയിലൂടെയും ചികിത്സാനുബന്ധ രീതികളിലൂടെയും മനുഷ്യ ശരീരത്തിലും മനസ്സിലും ഉണ്ടാകാവുന്ന മാറ്റങ്ങൾ ചെറുതല്ല. താൻ / തന്റെ കുടുംബാംഗം കുടുംബത്തിനും സമൂഹത്തിനും ഒരു വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്; തന്നെ / തന്റെ കുടുംബാംഗത്തെ നിയന്ത്രിക്കേണ്ടതായ സമയം അതിക്രമിച്ചു കൊണ്ടിരിക്കുകയാണ് ' എന്ന തോന്നൽ ആത്മാർത്ഥമായി ഉണ്ടാവുകയും അതിനെ ആത്മാർത്ഥമായി തുറന്ന മനസ്സോടുകൂടി സമീപിക്കുകയും ചെയ്താൽ മാത്രം സംഭവ്യമാകുന്ന ഒന്നാണ് മേൽസൂചിപ്പിച്ച പരിമിതമായ പരിവർത്തനം എന്നത് ഏറെ ചിന്ത്യം.
(കേരളാ ലോ അക്കാഡമി കോളേജിലെ അസി. പ്രഫസറാണ് അഡ്വ. സുനിൽ സുരേഷ് )
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍