Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുരളീ മനോഹർ ജോഷിയും അദ്വാനിയും ബിജെപി വിടുമോ? മാർഗദർശക് മണ്ഡലിലെ നേതാക്കൾക്ക് പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പ്രചരിക്കുന്ന വാർത്തകളുടെ അടിസ്ഥാനമെന്താണ്? താൻ അദ്വാനിക്ക് എഴുതിയതായി പറയുന്ന കത്തിനെക്കുറിച്ച് പരാതിയുമായി പാർട്ടി സ്ഥാപക നേതാവ്

മുരളീ മനോഹർ ജോഷിയും അദ്വാനിയും ബിജെപി വിടുമോ? മാർഗദർശക് മണ്ഡലിലെ നേതാക്കൾക്ക് പാർട്ടി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പ്രചരിക്കുന്ന വാർത്തകളുടെ അടിസ്ഥാനമെന്താണ്? താൻ അദ്വാനിക്ക് എഴുതിയതായി പറയുന്ന കത്തിനെക്കുറിച്ച് പരാതിയുമായി പാർട്ടി സ്ഥാപക നേതാവ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: തന്റെ പേരിൽ പ്രചരിക്കുന്ന കത്തിനെ കുറിച്ചു തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിയുമായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. ആഡ്വാനിക്ക് അയച്ചതെന്ന പേരിൽ പ്രചരിക്കുന്ന കത്തിനെതിരെയാണ് ജോഷി പരാതി നൽകിയത്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ 120 സീറ്റുകളും അദ്യഘട്ട വോട്ടെടുപ്പ് നടന്ന 91 മണ്ഡലങ്ങളിൽ എട്ട് മുതൽ 10 സീറ്റുകളും മാത്രമെ ലഭിക്കുയെന്നുമാണ് കത്തിൽ പറയുന്നത്. മാത്രമല്ല, തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിന് സമാജ്വാദി പാർട്ടിയും ബിഎസ്‌പിയും തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ കുടുംബാംഗങ്ങൾ പുറത്താക്കിയിട്ടും കുടുംബം വിട്ടുപോകാൻ മനസ്സ് വരുന്നില്ലെന്നും ജോഷിയുടേതായി പ്രചരിച്ച കത്തിൽ വെളിപ്പെടുത്തുന്നു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ജോഷി പരാതിയിൽ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു ശേഷമാണ് മുരളി മനോഹർ ജോഷി എൽ.കെ.അഡ്വാനിക്ക് അയച്ചെന്ന പേരിൽ ഒരു കത്ത് വാട്‌സാപ്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ജോഷിയുടെ ലെറ്റർ പാഡിൽ എഎൻഐ വാട്ടർമാർക്ക് ഉൾപ്പെടെയാണ് കത്ത്.

ബിജെപിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ മുരളി മനോഹർ ജോഷിക്ക് ബിജെപി ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. മുരളി മനോഹർ ജോഷി മത്സരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും താൽപര്യമില്ലെന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. കാൻപൂരിൽ വീണ്ടും മത്സരിക്കാൻ മുരളി മനോഹർ ജോഷി തയ്യാറെടുക്കുന്നതിനിടെയാണ് തീരുമാനം. 2014ൽ മോദിക്കുവേണ്ടി മുരളി മനോഹർ ജോഷി വാരാണസി സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നു.

57% വോട്ടുകൾ നേടിയാണ് കാൺപൂരിൽ 2014ൽ ജോഷി ജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനുശേഷം മാർഗദർശക് മണ്ഡലിൽ ഉൾപ്പെട്ട മുതിർന്ന നേതാക്കളെല്ലാം തന്നെ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിരുന്നുവെന്നാണ് ബിജെപി മാധ്യമങ്ങളോട് പറഞ്ഞത്. മുരളീ മനോഹർ ജോഷിക്കു പുറമേ എൽ.കെ അദ്വാനി, ശാന്ത കുമാർ തുടങ്ങിയവർക്കും പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു.

പാർലമെന്റിന്റെ എസ്റ്റിമേറ്റ്സ് കമ്മിറ്റി ചെയർമാനാണ് ജോഷി. ഗംഗ ശുചീകരണം, ബാങ്കിങ് എൻ.പി.എ തുടങ്ങിയ വിഷയത്തിൽ അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോർട്ടുകൾ മോദി സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. സാമ്പത്തിക തട്ടിപ്പുകാരുടെ ''രാജൻ ലിസ്റ്റ്'' (രഘുറാം രാജൻ പുറത്തുവിട്ട ലിസ്റ്റ്) പുറത്തുകൊണ്ടുവന്നതും ജോഷിയായിരുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കാൻപൂരിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നു മുരളി മനോഹർ ജോഷി പ്രതിപക്ഷ സഖ്യത്തിന്റെ പൊതുസ്ഥാനാർത്ഥിയാകുമെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നു. കത്ത് പ്രചരിച്ചതിനെ തുടർന്നു ജോഷിയും അഡ്വാനിയും പാർട്ടിവിടുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാണ് നടക്കുന്നത്. എന്നാൽ ഇത്തരമൊരു കത്ത് പുറത്തുവിട്ടിട്ടില്ലെന്നു എഎൻഐ പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP