'ഞാൻ നിന്നെ നരയ്ക്കുവോളം ചുമക്കുമെന്ന് പറഞ്ഞവനാണവൻ; വാർധക്യത്തിലും ഫലം കായ്ക്കുവാൻ എന്നെ പ്രാപ്തനാക്കിയ ദൈവത്തിന് സ്തോത്രം; ഈ വാക്കുകൾ എന്നാണ് നിങ്ങൾ കേൾക്കുന്നതെന്ന് ഞാൻ അറിയുന്നില്ല...അത് ദൈവം മാത്രമാണ് അറിയുന്നത്'; മികച്ച ഭരണകർത്താവും എഴുത്തുകാരനുമായി ഏവരുടേയും മനസിൽ കയറിയ ഡോ. ബാബു പോൾ റെക്കോർഡ് ചെയ്ത ചരമപ്രസംഗം പുറത്ത്; പ്രസംഗം അവസാനിക്കുന്നത് പ്രാർത്ഥനയിൽ ഓർക്കേണമേ എന്ന അഭ്യർത്ഥനയോടെ
മറുനാടൻ ഡെസ്ക്
കോട്ടയം: മികച്ച ഭരണകർത്താവും എഴുത്തുകാരനുമായി നാം ഏവരുടേയും മനസിൽ തിളങ്ങി നിന്ന വ്യക്തിത്വം ഡോ. ഡി.ബാബുപോൾ നിത്യതിലേക്ക് യാത്രയായി ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ ഓർമ്മകളാണ് നമ്മിൽ ഇപ്പോഴും ഉയർന്ന് നിൽക്കുന്നത്. എഴുത്തുകളിലൂടെ മാത്രമല്ല പ്രസംഗങ്ങളിലൂടെയും ജനമനസിൽ സ്ഥാനം നേടിയ ആ പ്രതിഭ തന്റെ മരണ വേളയിൽ ഏവർക്കും ശ്രവിക്കുന്നതിനായി ചരമ പ്രസംഗവും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. അദ്ദേത്തിന്റെ മരണ ശേഷം ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതോടെ നിറ കണ്ണുകളോടെയാണ് ഏവരും ഈ പ്രതിഭയുടെ വാക്കുകളെ ശ്രവിക്കുന്നത്.
'ഈ വാർധ്യക്യത്തിലും തന്നെ ഉപയോഗിച്ച ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഞാൻ നിന്നെ നരയ്ക്കുവോളം ചുമക്കുമെന്നു പറഞ്ഞവനാണ് അവൻ. വാർധ്യക്യത്തിലും ഫലം കായ്ക്കുവാൻ എന്നെ പ്രാപ്തനാക്കിയ ദൈവത്തിനു സ്ത്രോത്രം. ഇത് നിങ്ങൾ എന്നാണ് കേൾക്കുന്നതെന്നു ഞാൻ അറിയുന്നില്ല, ദൈവം മാത്രമാണ് അറിയുന്നത്' ബാബു പോൾ ഓഡിയോയിൽ പറയുന്നു.
കവി മധുസൂദനൻ നായരുടെ ശബ്ദത്തിൽ ദൈവദശക വരികൾ തന്റെ മരണ വേളയിൽ മുഴങ്ങണമെന്നും സ്വയം റെക്കോർഡ് ചെയ്ത് വച്ച ചരമപ്രസംഗം ഏവരും കേൾക്കണമെന്നുള്ള ആഗ്രഹം നിവൃത്തിയാവാതെയാണ് ബാബുപോൾ യാത്രയായത്.കുറുപ്പുംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ ദേവാലയത്തിൽ ഞായറാഴ്ച്ച പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഡോ. ഡി. ബാബുപോളിന്റെ (78) സംസ്കാരച്ചടങ്ങ്. ബസേലിയസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയാണ് സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.
ഡോ. ഡി. ബാബു പോളിന്റെ ശവസംസ്കാര ചടങ്ങിനിടെ ജസ്റ്റീസ് കെ.ടി ജോസഫ് വികാരാധീനനായി പ്രസംഗിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. 28 വർഷങ്ങൾക്ക് മുൻപ് അദ്ദേഹം തന്നെ ഒരു വിൽപത്രം ഏൽപ്പിച്ചിരുന്നുവെന്നും അത് അദ്ദേഹത്തിന്റെ സഹോദരൻ റോയ് പോളിനെ ഏൽപ്പിച്ചുവെന്നുമാണ് ജസ്റ്റീസ് ജോസഫ് പ്രസംഗിച്ചത്. എന്നാൽ അതിന്റെ ഉള്ളടക്കം എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
വരുന്ന ഏതാനും നാളുകൾക്കുള്ളിൽ ഇതേക്കുറിച്ച് താൻ വിശദമായ ലേഖനമെഴുതുമെന്നും അന്ന് താൻ ഇക്കാര്യം വ്യക്തമാക്കുമെന്നും ജസ്റ്റീസ് കെ.ടി ജോസഫ് വ്യക്തമാക്കി.
മരണത്തിന് നാളുകൾക്ക് മുൻപ് ഡോ. ഡി. ബാബുപോൾ റെക്കോർഡ് ചെയ്ത് വച്ചിരുന്ന ചരമപ്രസംഗം
'ദൈവ തിരുനാമത്തിന് മഹത്വമുണ്ടാകട്ടെ....ഇന്ന് 2018ൽ കൂദശീത്തോ ഞായറാഴ്ച്ചയാണ്. രാവിലെ പതിവ് പോലെ നാലുമണിക്ക് ഉണർന്ന് പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം ഈ ദൂത് ഇവിടെ രേഖപ്പെടുത്തുന്നത് എന്റെ മരണത്തെ തുടർന്ന് സൺഡേ സർമെൻസ് പരമ്പര അവസാനിക്കുമ്പോൾ അതിന്റെ ചരിത്രം അംഗങ്ങളായ എല്ലാവരും അറിയുന്നതിന് വേണ്ടിയാണ്. ഇത് ഞാൻ പുത്ര തുല്യം സ്നേഹിക്കുന്ന പ്രിയപ്പെട്ടവനായ എൽദോയെ ഞാൻ ഏൽപ്പിക്കുകയാണ്. യഥാ സമയം അവൻ ഇത് നിങ്ങളെ അറിയിച്ച് കൊള്ളും. 2016ലെ സുനോയോ പെരുന്നാളിനാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് വാട്സാപ്പിന്റെ സാധ്യത ഉപയോഗിച്ച് ദൈവമാതാവിനെ കുറിച്ചുള്ള ധ്യന ചിന്തകൾ പ്രചരിപ്പിക്കണം എന്ന് എന്നോട് നിർദ്ദേശിച്ചത്.
നിർഭാഗ്യവശാൽ അതിന്റെ രേഖകളൊന്നും എന്റെ കൈവശം ഇല്ല. അതെല്ലാം പുസ്തക രൂപത്തിലാക്കാം എന്ന് എറണാകുളത്ത് ഒരു കൊച്ചച്ചൻ പറഞ്ഞെങ്കിലും അത് മുമ്പോട്ട് പോയി എന്ന് തോന്നുന്നില്ല. എന്നാൽ 2017 ജൂൺ മാസത്തിലാണ് സൺഡേ സർമൺസ് എന്ന ഈ ഗ്രൂപ്പിന്റെ ആവിർഭാവം. ഞാനിപ്പോൾ ഞായറാഴ്ച്ചകളിൽ പള്ളിയിൽ പോവാറില്ല. ശനിയാഴ്ച്ചയാണ് പോകുന്നത്. എന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്ത് എല്ലാ ശനിയാഴ്ച്ചയും കുർബാന ചൊല്ലുന്ന സമ്പ്രദായം ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. പള്ളിയിൽ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നവർ എന്നെ വന്ന് കാണുക എന്നൊരു സമ്പ്രദായം തിരുവനന്തപുരത്തുണ്ട്.
അങ്ങനെ രാജൻ ഏബ്രഹാമും ജോൺ കുര്യനും ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവരാണ് എന്നോട് വാട്സാപ്പ് വഴി എങ്കിലും പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ടത്. 1975 മുതൽ 2015 വരെ 40 വർഷക്കാലം ഞാൻ തിരുവനന്തപുരം പള്ളിയിൽ കൃത്യമായി 10 മിനിട്ടിൽ കവിയാത്ത പ്രസംഗങ്ങൾ ഏവൻഗേലിയോനെ സംബന്ധിച്ച് പറഞ്ഞിരുന്നു. അതിപ്പോൾ മിസ് ചെയ്യുന്നു എന്ന് പറഞ്ഞാണ് ഭാരവാഹികൾ ഇപ്പോൾ ഇതിന് എന്നെ പ്രേരിപ്പിച്ചത്. അത് പള്ളിയിലെ ഗ്രൂപ്പിലയയ്ക്കുന്ന കൂട്ടത്തിൽ മക്കൾക്കും കൊച്ചു മക്കൾക്കും അയയ്ക്കാൻ തുടങ്ങി. അങ്ങനെ അത് വിപുലമായി. ഇപ്പോൾ എന്നോട് പലയാളുകളും പറഞ്ഞിട്ടുള്ള കണക്കുകൾ അനുസരിച്ച് കൂട്ടിയാൽ ഓരോ ആഴ്ച്ചയിലും എന്റെ ഈ പ്രഭാഷണങ്ങൾ പത്തു മൂവായിരം ആളുകളിൽ എത്തിച്ചേരുന്നുണ്ട്.
അവയിൽ സുറിയാനി സഭയിൽപെട്ടവരും കത്തോലിക്കാ സഭയിൽ പെട്ടവരും മാർത്തോമ്മാ സഭയിൽപെട്ടവരും അക്രൈസ്തവരും ഒക്കെയുണ്ട്. ദൈവം എന്നെ ഉപയോഗിച്ചതിലോർത്ത് ഈ പ്രഭാതത്തിൽ ഞാൻ നന്ദി പറയുന്നു. വെട്ടിയിട്ടാലും കുറ്റി ശേഷിക്കും ദ റംന്മന്റ് എന്നതിനെ കുറിച്ച് എന്നെ പഠിപ്പിച്ചത് വേദശാസ്ത്രജ്ഞന്മാരല്ല ഇംഗ്ലീഷ് പഠിപ്പിച്ച ആലൂവായിലെ ഗ്രേസികൊച്ചമ്മയാണ്. ദ റംന്മന്റ് എന്ന വാക്ക്. അങ്ങനെ എന്നെ ഈ വാർധക്യത്തിലും ഉപയോഗിച്ച ദൈവത്തെ ഞാൻ മഹത്വപ്പെടുത്തുന്നു. ഞാൻ നിന്നെ നരയ്ക്കുവോളം ചുമക്കുമെന്ന് പറഞ്ഞവനാണവൻ. വാർധക്യത്തിലും ഫലം കായ്ക്കുവാൻ എന്നെ പ്രാപ്തനാക്കിയ ദൈവത്തിന് സ്തോത്രം.
ഇത് നിങ്ങൾ എന്നാണ് കേൾക്കുന്നത് എന്ന് ഞാൻ അറിയുന്നില്ല. ദൈവം മാത്രമാണ് അറിയുന്നത്. എന്നെ ശ്രദ്ധാപൂർവ്വം കേൾക്കുകയും എന്റെ ആശയങ്ങൾ ഉൾക്കൊള്ളുകയും ഒക്കെ ചെയ്ത മേൽപട്ടക്കാർ പട്ടക്കാർ ശെമ്മാശന്മാർ എന്നിവർക്കും എന്റെ സുഹൃത്തുക്കളും സഹോദരീ സഹോദരന്മാരായ ശേഷം പേർക്കും വിനയ പൂർവ്വം നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഈ പരമ്പരയിൽ നിന്നും ഈ ഭൂമുഖത്ത് നിന്നും വിടവാങ്ങുന്നു....നിങ്ങളെ ദൈവം തുടർന്നും അനുഗ്രഹിക്കട്ടെ...നിങ്ങളുടെ പ്രാർത്ഥനയിൽ വല്ലപ്പോഴും എന്നെയും ഓർക്കേണമേ..ആമേൻ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍