ലാലും മമ്മൂട്ടിയും മലയാള സിനിമയിൽ അനിവാര്യം: ആഷിഖ് അബു
മലയാള സിനിമയിലെ പുതുവസന്തത്തിന്റെ പ്രതീക്ഷകളിൽ ഒരിക്കൽ കൂടി ആഷിഖ് അബുവെന്ന സംവിധായകൻ തന്റെ സാന്നിധ്യമുറപ്പിച്ചിരിക്കുന്നു. സോൾട്ട് ആൻഡ് പെപ്പറിനു ശേഷം 22 ഫീമെയിലെത്തി നിൽകുമ്പോൾ ധീരമായ ഇടപെടലുകൾക്കൊപ്പം മലയാള സിനിമയിലെ ചുവരെഴുത്തുകൾ മാറ്റി മറിച്ച് ആത്മാർത്ഥയുടെ സത്യസന്ധയുടെ പുതിയ സ്വരം കേൾപ്പിക്കാൻ ഈ സംവിധായക പ്രതിഭയ്ക്കാകുന്നു.
കെട്ടുകാഴ്ച്ചകളിൽ മുങ്ങിയ പുതിയ തലമുറയുടെ സിനിമാ ആസ്വാദനത്തെ ഗൗരവമായി ചർച്ചകളിലേക്ക് വഴിതിരിച്ചുവിടാൻ 22 ഫീമെയിലിലുടെ സംവിധായകന് കഴിഞ്ഞിരിക്കുന്നു.
സിനിമയെന്ന മാദ്ധ്യമം കച്ചവടത്തിനപ്പുറം ജനകീയ സംവാദങ്ങളുടെ വേദിയാണെന്നും ഇടപെടലുകളുടെ മാർഗമാണെന്നും അതേ വാണിജ്യസിനിമയുടെ തട്ടകത്തിൽ നിന്നുകൊണ്ട് പറയാനുള്ള തന്റേടമാണ് ഈ സംവിധായകനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ട് തന്നെയാണ്
യുവതലമുറയിൽനിന്ന് കുടുംബ പ്രേക്ഷകരില്ലേക്കും 22 ഫീമെയിൽ ചർച്ചയാകുന്നതും എല്ലാംകൊണ്ടും സിനിമ വിജയമെന്ന് അവകാശപ്പെടാനാകുന്നതും.
ഗൗരവമായ വിഷയം അവതരിപ്പിച്ചത് കൊണ്ട് മാത്രം നല്ല സിനിമയാകുന്നില്ല അത് ജനങ്ങൾ സ്വീകരിക്കുമ്പോഴാണ സിനിമ മികച്ചതാവുകയെന്ന് 22 ഫീമെയിൽ തെളിയിക്കുന്നു. ഫെസ്റ്റിവൽ ചിത്രങ്ങളുടെ ജാഡകളും ഗിമ്മിക്കുകളുമില്ലാതെ പ്രേക്ഷകന്റെ ആസ്വാദനത്തിന് തടയിടാതെ 22 ഫീമെയിൽ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞതാണ് ഈ സിനിമയുടെ വിജയം. ബോക്സോഫീസിലും വിഷു ചിത്രങ്ങിൽ മുന്നിൽ തന്നെയാണ് 22 ഫീമെയിൽ. ചിത്രം തിയേറ്ററുകളില്ലെത്തി രണ്ടാം വാരം പിന്നിടുമ്പോൾ 22 ഫീമെയിലിന്റ വിജയത്തെ കുറിച്ചും പ്രേക്ഷകരുടെ പിന്തുണയെ കുറിച്ചും ആഷിഖ് അബു മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.
- മലയാള സിനിമയിൽ ഇത്ര ഗൗരവമായ വിഷയങ്ങൾ പറയാൻ ആരും ധൈര്യപെടാറില്ല എന്നാണ് പല നിരൂപണങ്ങളും പറയുന്നത് അത്തരത്തിലൊരു വെല്ലുവിളി 22 ഫീമെയിൽ കോട്ടയത്തിൽ ഉണ്ടായിരുന്നോ?
ഞാൻ കൊമേസ്യൽ സിനിമയെടുക്കുന്ന സംവിധായകനാണ്. ഗൗരവമേറിയ വിഷയം പറഞ്ഞത് കൊണ്ട് സിനിമയെടുക്കുന്നത് വെല്ലുവിളിയാകുന്നില്ല, മറിച്ച് സിനിമയെ പ്രേക്ഷകർ സ്വികരിക്കുക എന്ന ആസ്വദനതലത്തിലേക്ക് വിഷയം അവതരിപ്പിക്കുന്നത് വെല്ലുവിളി തന്നെയാണ്. എല്ലാ ചിത്രങ്ങളും അങ്ങിനെയൊരു ചലഞ്ചായാണ് ഏറ്റെടുത്തത്. മലയാള സിനിമാ പ്രേക്ഷകർ ഇങ്ങിനെയൊക്കെയാണ് എന്ന് മുൻവിധി ഇപ്പോഴുമുണ്ട്. നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകരാണ് മലയാളികൾ. എത്രയോ നല്ല ചിത്രങ്ങൾ മലയാളത്തിലുണ്ടായിരിക്കുന്നു. അത്തരത്തിൽ 22 ഫീമെയിലും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. ഇന്നലെവരെ പ്രേക്ഷകർ അംഗീകരിച്ച സിനിമാ ഗോഥയിലാണ് പുതിയ പരീക്ഷണം. അത് ഒരു വെല്ലുവിളിയായി തോന്നിയട്ടുണ്ട്.
- ഒരു സ്ത്രീപക്ഷ സിനിമയെടുക്കുക അത് പ്രേക്ഷകർ ഏറ്റെടുക്കുമോ എന്ന ഭയം ഉണ്ടായിരുന്നില്ലേ?
സ്ത്രീപക്ഷ സിനിമയെ പ്രേക്ഷകരേറ്റെടുക്കുമോ എന്ന ഭയമൊന്നും ഉണ്ടായിരുന്നില്ല. അത്തരംമൊരു ഭയത്തിന്റെ ആവശ്യമില്ല. പക്ഷെ ഓവർഡോസ് സബജറ്റാണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന ബോധ്യമുണ്ടായിരുന്നു.. ഒരു ഫീമെയിൽ ഫൈറ്ററുടെ ചിത്രം കുറേ കാലമായി മനസിലുണ്ട് അത്തരമൊരു കഥയും സാഹചര്യവുമൊത്തുവന്നപ്പോൾ 22 ഫീമെയിൽ സത്രീ ഇടപെലിന്റെ സിനിമയായി മാറി. അത് പറയാൻ ജനങ്ങൾ അംഗീകരിച്ച സിനിമാ ശൈലികൾ തന്നെയാണ് ഉപയോഗിച്ചത്. വിഷയം ഓവർഡോസായത് കൊണ്ട് ഫെസ്റ്റിവൽ ജാഡകളൊന്നും ചിത്രത്തിൽ ചേർത്തിട്ടില്ല.
- സിനിമയുടെ വിജയം ഏത് തരത്തിലാണ് വിലയിരുത്തുന്നത്. ഇത്തരം ഓവർഡോസ് വിഷയങ്ങൾ പ്രേക്ഷകർ അംഗീകരിക്കുന്നു എന്ന രീതിയിലാണോ?
ഒരു കൊമേഴ്സ്യൽ സംവിധായകനാണ് ഞാനെന്ന് വീണ്ടും ആവർത്തിക്കട്ടേ. എന്റെ വഴി അതാണ്. അവിടെ നല്ല സിനിമകൾ ഉണ്ടാവുക എന്നതാണ് ലക്ഷ്യം. അതിനായി അത്തരമൊരു സാഹചര്യം കൂടി ഒത്തുവരണം. ഈ സാഹചര്യത്തെ മുതലെടുത്ത് കൂടിയാണ് ഗൗരവമായ വിഷയം ജനങ്ങളിലേക്കെത്തിക്കുന്നത്. അത് കൊമേഴ്സ്യൽ സാധ്യതകൾ കുടി കണക്കാക്കിയാണ്. ആ അവസരത്തെ 22 ഫീമെയിൽ ഉപയോഗപ്പെടുത്തി അത് കൊണ്ടാണ് സിനിമ പ്രേക്ഷകർ ഏറ്റെടുത്തത്.
- കൊമേഴ്സ്യൽ സംവിധായകനെനെ്ന് പറയുമ്പോൾ ?
ഞാൻ സൂചിപ്പിച്ചത് മലയാള സിനിമകളെ രണ്ടായി തരംതിരിച്ച് കാലാമൂല്യമുള്ള പടങ്ങളെ മാറ്റി നിർത്തുന്ന പ്രവണതയുണ്ട്. കൊമേഴ്സ്യൽ സിനിമകൾ കലാമൂല്യമുള്ള സിനിമകളല്ല എന്നതരത്തിലേക്കാണ് അത്തരം പ്രചരണം. അത് നല്ല സിനിമകൾക്കാണ് ദോഷം ചെയ്യുക. പ്രേക്ഷകർ കാണാത്ത നല്ല സിനിമകൾ ഉണ്ടായിട്ട് കാര്യമില്ല. നല്ല സിനിമകളെന്നും ജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നതിനായിരിക്കണം. ഞാൻ നല്ല സിനിമകളുകൊേെമഴ്സ്യൽ സംവിധായകനാണ് എന്നാണ് പറയുന്നത്. വിഷുവിനാണ് 22 ഫീമെയിൽ തിയേറ്ററുകളിലെത്തിയത്. മറ്റ് ചിത്രങ്ങൾക്കൊപ്പം മത്സരിച്ച് നല്ല കളക്ഷനാണ് നേടാൻ കഴിഞ്ഞത്. 33 സെന്ററുകളിലായി നിർമാതാവ് മാത്രം 53 ലക്ഷം നേടികൊടുക്കാൻ കഴിഞ്ഞു. ചിത്രത്തിന്റ വിതരണക്കാർ തൃപ്തരാണ,് തിയേറ്ററുകാർ തൃപ്തരാണ്. നിർമാതാവും സന്തോഷത്തിലാണ.് അങ്ങിനെ എല്ലാതലത്തിലും സിനിമയുടെ ഭാഗമായവർ തൃപ്ത്തരായാലല്ലേ ചിത്രം വിജയമാകൂ. അല്ലാതെ അവതരിപ്പിച്ച വിഷയം കൊള്ളാം നിർമാതാവ് വിതരണക്കാരനും കുത്തുപാളയെടുത്താൽ എങ്ങിനെയാണ് നല്ല സിനിമയെന്ന് പറയാൻ കഴിയുക. അതുകൊണ്ട് ജനങ്ങളേറ്റെടുക്കുന്ന സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്ന അവർക്കൊപ്പം നിൽക്കുന്ന അവരുടെ മനസറിയുന്ന സംവിധായകനാകണം എന്നുമാത്രമാണ് ഉദ്ദേശിച്ചത്.
- അന്തർദേശിയ തലത്തിൽ അംഗീകരിക്കപ്പെട്ട പല സിനിമകളും കൊമേഴ്സ്യൽ പരാജയമായിരുന്നു? അത്തരം സിനിമകൾ നല്ല സിനിമകൾ അല്ല എന്നാണോ?
നല്ല സിനിമകൾ മലയാളത്തിലുണ്ടായിട്ട് അതൊക്കെ ജനങ്ങൾ വിജയിപ്പിച്ച സിനിമയായിരുന്നു. എന്നാൽ ക്വാളിറ്റിയുള്ള സിനിമകൾ പലപ്പോഴും ക്ലാസ് തിരിച്ച് മാറ്റിനിർത്തപ്പെടുന്നു. നിലവാരുമള്ള സിനിമകളെ മാറ്റി സൈഡാക്കുന്ന പ്രവണത ഉണ്ടായിരുന്നു. അതുകൊണ്ടാണ് അന്തർദേശിയ തലത്തിൽ അംഗീകരിക്കപ്പെട്ട സിനിമകൾ പ്രേക്ഷകരില്ലെത്താതെ പോയത്. അല്ലാതെ പ്രേക്ഷകർ മാറ്റി നിർത്തുന്നത് അപൂർവ്വമാണ്. നിലവാരമുള്ള ചിത്രങ്ങളെ അങ്ങിനെ മാറ്റിനിർത്തുന്നത്തേണ്ട ആവശ്യമില്ല. ഭൂമിയിൽ നിന്നുകൊണ്ട് പറയുക. എന്നതും സിനിമയിൽ പ്രധാനപ്പെട്ടതുതന്നെയാണ്.
- ന്യൂജനറേഷൻ സിനിമകൾക്കെതിരെയും പല തലത്തിലുള്ള വിമർശനങ്ങൾ ഉയരുന്നില്ലേ?
ന്യൂജനറേഷൻ സിനിമകളിലെ വെടിയും ഇടിയും പുകയുമൊക്കെ വിമർശിക്കുന്ന ആളുകളും കുറവല്ല, അതിന്റെ പേരിൽ സൈഡ്ലൈൻ ചെയ്യപ്പെടുന്നില്ല. ആ വിമർശനങ്ങൾക്കൊപ്പം പ്രേക്ഷകർക്കിടയിലാണ് പുതിയ തലമുറ സിനിമകൾ ഇടം പിടിക്കുന്നത്.
- ഫെസ്റ്റിവൽ ജാഡകൾ ഇല്ലാത്ത സിനിമയെന്ന് ഉദ്ദേശിച്ചത്?
ഓവർഡോസായ ഒരു വിഷയം അവതരിപ്പിക്കാൻ അത് ഗൗരവമാണെന്ന് ബോധ്യപ്പെടുത്താൻ അതിഗൗരവായി തന്നെ അവതരിപ്പിക്കേണ്ട ആവശ്യമില്ല. സിനിമയിൽ നമ്മുടെ പൂർവികർ കാണിച്ചുതന്ന പ്രേക്ഷകർ സ്വികരിച്ച വഴികൾ തന്നെയാണ് 22 ഫീമെയിലും ഉപയോഗിച്ചത്. ഒരിക്കലും പ്രേക്ഷകരുടെ ആസ്വാദനത്തെ തടഞ്ഞ് കൊണ്ടുള്ള ഒരു രീതി ഒരിക്കലും ഉപയോഗിച്ചിട്ടില്ല. പഴഞ്ചൻ രീതികളെന്ന് വിമർശിക്കുമ്പോഴും ഫ്ളാഷ്ബാക് സിനിമയുടെ മുഖ്യഘടകമാകുന്നതും. പ്രേക്ഷകരുടെ സ്വീകര്യതയാണ് സിനിമയുടെ വിജയം. അതിനാൽ ചില രീതികൾ പഴഞ്ചനായിരിക്കാം. പക്ഷെ മറിച്ചുള്ള പരീക്ഷണങ്ങൾ പ്രേക്ഷരുമായുളള സംവാദത്തിന് തടസമാകുന്നുണ്ട്.
- പുതിയ സിനിമകളുടെ വിജയത്തിൽ എടുത്തു പറയുന്ന പ്രത്യേകത സുപ്പർതാരങ്ങളില്ല എന്നതാണ്? അവരൊക്കെ മാറി നിൽക്കേണ്ട കാലം കഴിഞ്ഞു എന്ന അഭിപ്രായം ന്യൂജനറേഷൻ സിനിമകളുടെ വിജയത്തിനൊപ്പം ചർച്ചകൾ ഉയരുന്നുണ്ട്, അത്തരത്തിലൊരു ചർച്ചകളോട് എന്താണ് പ്രതീകരണം.
അത്തരമൊരു ചർച്ചകളോ സിനിമാരംഗത്ത് ആവശ്യമില്ല എന്ന അഭിപ്രായക്കാരനാണ്. പഴയ ആളുകളെ പുതിയ സിനിമകളിലേക്ക് അടുപ്പിക്കുകയാണ് 22 ഫീമെയിൽ ചെയ്തത്. ലാലും മമ്മൂട്ടിയുമൊക്കെ നടന്മാരായിട്ടാണ് സൂപ്പർ സ്റ്റാറുകളായത്. മലയാളത്തിന് എത്രയോ നല്ല സിനിമകൾ സമ്മാനിച്ചവരാണ് ലാലും മമ്മൂട്ടിയും. അവരുടെ കുഴപ്പമാണ് മലയാള സിനിമയുടെ പ്രശ്നമെന്നുള്ള ചർച്ചകൾ തന്നെ ശരിയല്ല. നല്ല സിനിമകൾക്ക് വേണ്ടി ഏക്കാലത്തും നിലകൊണ്ടവർ തന്നെയാണ് ഇരുവരും. പക്ഷെ അവരെ സമീപിക്കുന്നവർ മുൻധാരണകളുമായിട്ടാണ്. ലാലിനും മമ്മൂട്ടിക്കുമൊക്കെ ഇത്തരം സിനിമകളേ ചെയ്യാൻ കഴിയൂ, അതേ വിജയിക്കൂവെന്ന ധാരണ. അത്തരം കഥകളാണ് അവരെ തേടിയെത്തുന്നത്. അത് അവരുടെ കുഴപ്പമല്ല. മാറുന്ന കാലത്തിനനുസരിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളാൻ തിരകഥാകൃത്തുക്കളും സംവിധായകരും തയ്യാറാകുന്നില്ല. നല്ല സിനിമകളുമായി ആരു ചെന്നാലും ലാലും മമ്മൂട്ടിയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നുറപ്പാണ്, അല്ലാതെ അവർ മാറി നിന്നാൽ സിനിമ രക്ഷപ്പെടുമെന്ന് പറയുന്നത് ശരിയല്ല.
- പുതിയ കാലത്തിനനുസരിച്ച് മാറാൻ മലയാളത്തിലെ സംവിധായകരും തിരക്കഥാകൃത്തുക്കളും തയ്യാറാകത്തതാണോ അതോ നേരത്തെ സൂചിപ്പിച്ച കമേഴസ്യൽ നിലപാടുളളത് കൊണ്ടാണോ?
നിർമാതാവിന് നഷ്ടം വരാതിരിക്കുക എന്നത് പ്രധാനപ്പെട്ടതാകുമ്പോൾ തന്നെ പഴയകാലത്തിൽ നിന്ന് മാറില്ല എന്ന് വാശി പിടിക്കേണ്ട ആവശ്യമില്ല. പലരും ഇത്തരമൊരു വാശിയിൽ തന്നെയാണ് സിനിമകളെ അഭിമുഖീകരിക്കുന്നത്. പുതിയ ശീലങ്ങളും കാഴ്ച്ചകളും മാറ്റിയാൽ കൊമേഴ്സല്യായി പരാജയമാകുമെന്ന മുൻ ധാരണകളാണ് ആദ്യം മാറ്റേണ്ടത്.
- 22 ഫീമെയിലിന്റെ ചീത്രീകരണത്തിനിടയ്ക്ക് സിനിമയിൽ മാറ്റങ്ങൾ വരുത്തിയട്ടുണ്ടോ?
ഷൂട്ടിങ് തുടങ്ങിയതിനനുസരിച്ച് ഒരു ഒഴുക്കിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. തുടങ്ങിയപ്പോഴേ ആ ഫ്രെയിമുകൾ ഇങ്ങനെയാകണം എന്ന ധാരണയിലല്ല നീങ്ങിയത്. ഒരോ ഘട്ടത്തിലും പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.
- സംവിധായകൻ ഭാരിച്ച ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നതെന്ന ബോധ്യം ചില്ലറപ്പോൾ ഭയമുണ്ടാക്കിയിരുന്നതായി റീമ കല്ലിങ്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു? സംവിധായകനെനെ്ന നിലയിൽ റീമയെ ഈ കഥാപാത്രം ഏൽപ്പിക്കുമ്പോൾ ആശങ്കകൾ ഉണ്ടായിരുന്നോ?
റീമയിലും ഫഹദിലും എല്ലാവർക്കും വിശ്വാസമായിരുന്നു. അവർക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ അവർ ഗംഭീരമാക്കുമെന്ന് വിശ്വാസം. അങ്ങിനെ തന്നെയായിരുന്നു എല്ലാവരിലും. ആ വിശ്വസത്തിലാണ് 22 ഫീമെയിൽ പൂർത്തികരിക്കപ്പെടുന്നത്. റീമയുടെയും ഫഹിദിന്റെയും കഴിവുകൾ നന്നായി തന്നെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരിക്കുന്നു. സിനിമയുടെ വിജയത്തിൽ അവരുടെ പങ്കും എല്ലാവർക്കൊപ്പം മുന്നിൽ തന്നെയാണ്.
- സിനിമയുടെ പ്രചരണത്തിനായി ഓൺലൈൻ കൂടുതൽ ഉപയോഗപ്പെടുത്തിയ സംവിധായകൻ കൂടിയാണ് താങ്കൾ?
യാതൊരു പണചിലവുമില്ലാതെ കൂടുതൽ പേരിലെത്തിക്കാൻ ഓൺലൈൻ പ്രചരണം സഹായിച്ചു. സോൾട്ട് ആന്റ് പെപ്പറും 22 ഫീമെയിലിന്റെയും മുഖ്യമായ പ്രചരണം ഓൺലൈൻ തന്നെയായിരുന്നു. അത് 100 ശതമാനം വിജയമായിരുന്നു. ഫേസ് ബുക്ക് ഉൾപ്പെടെയുള്ള ഓൺലൈൻ സാധ്യകളെ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വരും കാലത്തിലെ പ്രചരണ മാദ്ധ്യമങ്ങൾ ഓൺലൈൻ മീഡിയകളും സോഷ്യൽ നെറ്റ് വർക്കുകളുമായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
- സിനിമയെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം വരുന്നില്ലേ? യുവ തലമുറയാണോ കുടുതലും സിനിമയെ പിന്തുണയ്ക്കുന്നത് ?
ആദ്യ ദിവസങ്ങില്ലൊക്കെ തിയേറ്ററുകളിൽ യുവാക്കളായി രുന്നു.ഫോണിലൂടെയും ഫേസ് ബുക്കിലുടെയും അഭിപ്രായം പറഞ്ഞതും ബാച്ചിലേഴ്സായിരുന്നു. രണ്ടു ദിവസം കഴിഞ്ഞതോടെ തിയേറ്ററുകളിൽ എല്ലാ തരക്കാരും എത്താൻ തുടങ്ങി. പടത്തിന് കിട്ടിയ മൗത്ത് പബ്ലിസിറ്റി ആദ്യം തുടങ്ങിയത് യൂത്തിന്റെ ഭാഗത്ത് നിന്നാണ്. ഇപ്പോൾ കുടുംബത്തോടെയാണ് 22 ഫീമെയിൽ കാണാനെത്തുന്നത്. 22 ഫീമെയിൽ മലയാളത്തിലെ എല്ലാതരം പ്രേക്ഷകരുടെയും ചിത്രമാണ്.
- ചിത്രത്തിൽ നഴ്സുമാരെ മോശമായി ചിത്രീകരിച്ചുവെന്ന വിമർശനങ്ങൾ ഉണ്ടായിരുന്നല്ലോ?
ബാംഗ്ലൂരിൽ നിന്നും നാട്ടിലേയും ഒരപാട് നഴ്സുമാരായ സുഹൃത്തുക്കൾ വിളിച്ചിരുന്നു ആരും അങ്ങിനെ വിമർശിച്ചിട്ടില്ല. ചില കോണുകളിൽ നിന്ന് അത്തരമൊരു വിമർശനങ്ങൾ ഉയർന്നത് സിനിമ ഉയർത്തിയ വിഷയത്തെ തെറ്റായി വീക്ഷിച്ചത് കൊണ്ടാണ്.
- അടുത്ത പ്രൊജക്ടറ്റുകൾ ?
മമ്മൂട്ടി നായകനാകുന്ന ദ ഗാങ്സ്റ്റർ ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രവർത്തനങ്ങളിലാണ്...
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്