രാഹുൽ ഗാന്ധിക്ക് പോലും സന്ദർശനം നിഷേധിച്ചിരിക്കവേ മുന്നറിയിപ്പില്ലാതെ നിർമല സീതാരാമൻ ശശി തരൂരിനെ കാണാൻ വന്നത് എന്തുകൊണ്ട് ? ഡിസ്ചാർജിന് ഒരുങ്ങിയ തരൂരിനോട് കേന്ദ്ര മന്ത്രി മടങ്ങിയ ദിവസം ഐസിയുവിലേക്ക് മാറ്റണം എന്നുപറഞ്ഞതിന്റെ പിന്നിൽ ആര്? മെഡിക്കൽ ബോർഡ് കൂടി സ്ഥാനാർത്ഥിയെ ഡിസ്ചാർജ് ചെയ്യിപ്പിക്കേണ്ടി വന്നതിന്റെ പിന്നിൽ ആരുടെ കറുത്ത കരം? തരൂരിന്റെ ഡിസ്ചാർജ് മൂന്നുദിവസം വൈകിപ്പിക്കാൻ കേന്ദ്രമന്ത്രി ഇടപെട്ട ആരോപണത്തോടെ തുലാഭാര അപകടം കൂടുതൽ വിവാദങ്ങളിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഗാന്ധാരിമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശിതരൂരിന് പരിക്കേറ്റ സംഭവത്തിൽ ദുരൂഹതയേറുന്നു. തരൂരിന്റെ ഡിസ്ചാർജ് മൂന്നുദിവസം വൈകിപ്പിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ ശ്രമിച്ചുവെന്ന ആരോപണമാണ് ചൂടുപിടിക്കുന്നത്. തരൂരിന്റെ അപകടത്തിൽ തന്നെ ദുരൂഹത ആരോപിക്കുന്നതിനിടെയാണ് പുതിയ ആരോപണം. വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ തിരുവനന്തപുരത്തെ മത്സരം കൂടുതൽ കടുത്തിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് തരൂരിന്റെ ഡിസ്ചാർജ് മൂന്നുദിവസം വൈകിക്കാൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇടപെട്ടുവന്ന ആരോപണവും ഉയർന്നിരിക്കുന്നത്. സിറ്റി സ്കാനിൽ തലച്ചോറിന് ക്ഷതമൊന്നും കാണാതിരുന്ന തരൂരിനെ കോംപ്ലിക്കേഷൻ ഉണ്ടെന്ന് പറഞ്ഞ് മൂന്ന് ദിവസം ആശുപത്രിയിൽ കഴിയണമെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നിർബന്ധം പിടിച്ചതാണ് സംശയം ഉളവാക്കിയത്.
തരൂർ ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ തന്നെ സിറ്റി സ്കാൻ എടുത്തിരുന്നു. ഭാഗ്യവശാൽ, രണ്ടുമുറിവുകളും ഗുരുതരമായിരുന്നില്ല. എന്നാൽ, സ്റ്റാൻഡാർഡ് പ്രോട്ടോക്കോൾ പ്രകാരം രോഗിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കണം. അതനുസരിച്ചാണ് തരൂരിനെ 24 മണിക്കൂർ നിരീക്ഷണത്തിലാക്കിയത്. തരൂരിന് ആ സമയത്ത് ബോധം പോവുകയോ, ച്ഛർദ്ദിക്കുകയോ.. അങ്ങനെ തലച്ചോറിന് ക്ഷതമേറ്റതിന്റെ ലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
ത്രാസ് മുകളിൽ നിന്ന് വീണുണ്ടായ പരിക്കിൽ രക്തം ഒരുപാടുപോയതാണ് ആശങ്കയുണ്ടാക്കിയത്. ഇന്ന് 12 മണിക്ക് ഡിസ്ചാർജ് ചെയ്യാമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. ടെക്നോപാർക്കിൽ തരൂരിന് ഐടി ഉദ്യോഗസ്ഥരുമായി പരിപാടിയും നിശ്ചയിച്ചിരുന്നു. എന്നാൽ, ഡിസ്ചാർജ് ചെയ്യാനിരിക്കെ അവസാന നിമിഷം രാവിലെ 11 മണിയോടെ മാറ്റങ്ങൾ വന്നതാണ് സംശയത്തിന് ഇടയാക്കിയത്. പെട്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുകയാണ്.. സിടി സ്കാന്റെ ഫിലിം കണ്ടപ്പോൾ കോംപ്ലിക്കേഷനുണ്ട്. അതുകൊണ്ട് മൂന്നുദിവസം തുടർച്ചയായി സ്കാൻ ചെയ്യണം എന്നും നിർദ്ദേശിച്ചു. എന്നാൽ, നേരത്തെ സിടി സ്കാൻ റിപ്പോർട്ടിൽ ഡോക്ടർമാർ ഒരുകുഴപ്പവും കണ്ടിരുന്നില്ല. ഇതോടെ ആകെ ആശയക്കുഴപ്പമായി. തരൂരിനൊപ്പമുണ്ടായിരുന്നവർ മെഡിക്കൽ ബോർഡ് കൂടി തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടേതടക്കം അഭിപ്രായങ്ങൾ തേടിയപ്പോഴും 24 മണിക്കൂർ നിരീക്ഷണസമയത്ത് കുഴപ്പങ്ങളുണ്ടായില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന നിർദ്ദേശമാണ് കിട്ടിയത്. ഒരാഴ്ച വിശ്രമം വേണമെന്നുള്ളത് പൊതുവായ നിർദ്ദേശം മാത്രമാണെന്നും ശ്രീചിത്രയിലെ വിദഗ്ദ്ധർ വ്യക്തമാക്കി. ഈ ഘട്ടത്തിൽ രോഗിക്ക് വീട്ടിൽ പോവുകയും അധികം സ്ട്രെസില്ലാത്ത ജോലികൾ ഏർപ്പെടാൻ കഴിയുന്നതുമാണ്.
24 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞിട്ടും തരൂരിന് പ്രശ്നങ്ങൾ ഒന്നും കാണാത്ത സാഹചര്യത്തിൽ ഡിസ്ചാർജ് ചെയ്യേണ്ടതാണ്. എന്നാൽ, മൂന്നുദിവസം കൂടി ആശുപത്രിയിൽ കഴിയണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നിർബന്ധം പിടിച്ചത്. ഇതോടെ എംആർഐ സ്കാൻ എടുത്ത് മെഡിക്കൽ ബോർഡിന്റെ മുമ്പാകെ റിപ്പോർട്ട് വയ്ക്കാമെന്ന നിർദ്ദേശം തരൂരിന്റെ സഹായികൾ മുന്നോട്ടുവച്ചു. എംആർഎ എടുത്തപ്പോൾ യാതൊരു തലച്ചോറിന് യാതൊരു ക്ഷതവും കണ്ടുപിടക്കാനായില്ല. സിറ്റി സ്കാൻ ഫിലിം കോംപ്ലിക്കേഷൻ എന്നൊക്കെ പറഞ്ഞ് തരൂരിനെ മൂന്നുദിവസം ആശുപത്രിയിൽ കഴിയാൻ നിർബന്ധിച്ചതാണ് വിവാദമാകുന്നത്.
ഇതിനിടെയാണ് കേന്ദ്രപ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പൊടുന്നനെയുള്ള ആശുപത്രി സന്ദർശനം. മുൻകൂട്ടി അറിയിപ്പില്ലാതെയായിരുന്നു മന്ത്രിയുടെ സന്ദർശനം. അഞ്ചുമിനിറ്റ് മുമ്പ മാത്രാമാണ് ഏവരെയെും അത്ഭുതപ്പെടുത്തി നിർമല സീതാരാമൻ തരൂരിനെ കാണാൻ ആശുപത്രിയിൽ എത്തിയത്. ഈ സമയത്ത് തരൂർ ആശുപത്രി വേഷം മാറുന്ന സമയമായതുകൊണ്ട് മന്ത്രിക്ക് അൽപസമയം കാത്തിരിക്കേണ്ടിയും വന്നു. ഒരുസന്ദർശകരെയും അനുവദിക്കാതിരുന്ന പശ്ചാത്തലത്തിലാണ് നിർമല സീതാരാമന്റെ അപ്രതീക്ഷിത വരവ്. രാഹുൽ ഗാന്ധി ശശി തരൂരിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഐസിയു സമുച്ചയത്തിൽ ശുശ്രൂഷയിൽ കഴിയുന്ന സാഹചര്യത്തിൽ വേണ്ടെന്ന വയ്ക്കുകയായിരുന്നു. വി എം.സുധീരൻ അടക്കമുള്ള നേതാക്കൾ തരൂരിനെ കാണാൻ വേണ്ടി എത്തിയെങ്കിലും ഡോക്ടർമാർ വിലക്കിയതോടെ മടങ്ങിപ്പോവുകയായിരുന്നു. ചില ആത്മീയ നേതാക്കളും സ്ഥാനാർത്ഥിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, രോഗിയുടെ അസൗകര്യം കണക്കിലെടുത്ത് സന്ദർശനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതോടെ കേന്ദ്രമന്ത്രിയുടെ സന്ദർശനം വിവാദത്തിലായിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെയുള്ള അപകടം തരൂരിനെ തളർത്തുന്നതായിരുന്നു. ത്രാസ് പൊട്ടിയുള്ള അപകടവും സംശയാസ്പദമാണെന്ന് തരൂരിന്റെ അനുയായികളും പറയുന്നു. ആരോപണമുന കോൺഗ്രസ് പ്രവർത്തകരിലേക്ക് തന്നെ നീളുന്ന സാഹചര്യവുമുണ്ട്. എന്നാൽ, നിർമല സീതാരാമന്റെ സന്ദർശനം സംഭവത്തിന്റെ ദുരൂഹതയേറ്റിയിരിക്കുകയാണ്. മൂന്നുദിവസം ആശുപത്രിയിൽ കഴിയാൻ ഡോക്ടർമാരുടെ സംഘം തരൂരിനോട് നിർദ്ദേശിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രിയുടെ ഇടപെടലുണ്ടെന്ന ആരോപണമാണ് കോൺഗ്രസ് പ്രവർത്തകർ ഉന്നയിക്കുന്നത്. പരിക്കേറ്റുവെങ്കിലും യാതൊരു കുഴപ്പവുമില്ലാത്ത തരൂരിനെ നിർബന്ധിച്ച് ആശുപത്രിയിൽ ഐസിയുവിൽ തങ്ങാൻ നിർബന്ധിച്ചതും പൊടുന്നനെയുള്ള നിർമല സീതാരാമന്റെ സന്ദർശനവുമെല്ലാം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വിവാദങ്ങളിലേക്ക നയിക്കുകയാണ്.
ഗാന്ധാരിയമ്മൻ കേവിലിൽ തുലാഭാരം നടത്തുന്നതിനിടെ തുലാഭാര ത്രാസ് പൊട്ടി വീണായിരുന്നു അപകടം. തുലാഭാരം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ത്രാസ് പൊട്ടി തലയിൽ വീഴുകയായിരുന്നു. ഉടൻ പ്രവർത്തകർ എല്ലാം ചേർന്ന് തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളജിലേക്ക മാറ്റുകയായിരുന്നു. ശശി തരൂരിന്റെ തലയിൽ ആറ് സ്റ്റിച്ച് ഉണ്ട്. തരൂരിനെ ഇന്ന് ഉച്ചകഴിഞ്ഞാണ് ഡിസ്ചാർജ ചെയ്തത്.
ഇന്നലെ രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ ശശി തരൂർ തുലാഭാര നേർച്ചക്ക് എത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍