മനുഷ്യരുടെ കഷ്ടപ്പാടുകൾക്ക് കാരണമായി ചിത്രീകരിക്കപ്പെടുന്ന ശനി, ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹം മാത്രം; ശുക്രനും വ്യാഴവും, പെൺകുട്ടികളുടെ വിവാഹം മുടക്കുന്ന ചൊവ്വയുമൊക്കെ മറ്റു ഗ്രഹങ്ങൾ മാത്രം; ജനനം വിദ്യഭ്യാസം വിവാഹം സന്താനലബ്ധി രോഗം തുടങ്ങിയെല്ലാം ഇവയുടെ അപഹാരമാണെന്നു പറഞ്ഞു പരത്തുന്നവർ എന്തുമാത്രം അന്ധവിശ്വാസങ്ങളാണ് കുത്തി നിറക്കുന്നത്; ആകാശക്കാഴച്കൾക്കൊപ്പം ശാസ്ത്രബോധവും നിറച്ച് എസ്സൻസിന്റെ ഗ്ലോബലിന്റെ വാന നിരീക്ഷണ സായാഹ്നം
ശ്രീലേഖ ചന്ദ്രശേഖർ
തിരുവനന്തപുരം: നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം എത്രയോ മടങ്ങു വലിപ്പം ഉണ്ട് അതിന്. പകൽ സമയത്തു വെട്ടിത്തിളങ്ങുന്ന സൂര്യൻ, വെൺമേഘങ്ങൾ, മഴയെ വിളിച്ചു വരുത്തുന്ന കാർമേഘങ്ങൾ, അറച്ചറച്ചു എത്തിനോക്കുന്ന ചന്ദ്രക്കല, രാത്രിയായാലോ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ, താരാപഥങ്ങൾ, നക്ഷത്രങ്ങളുടെ ഗർഭഗൃഹമായ നെബുലകൾ, ഗാലക്സികൾ, വെണ്ണിലാവ് പൊഴിക്കുന്ന ചന്ദ്രൻ, അങ്ങനെ എന്തെല്ലാം. ഇതിനെക്കുറിച്ചെല്ലാം അറിയാനും പഠിക്കാനും ആഗ്രഹിക്കാത്തവരുണ്ടോ.
അങ്ങനെ പ്രപഞ്ചരഹസ്യം അറിയാൻ ആഗ്രഹിക്കുന്നവർക്കായി ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ അമേച്വർ അസ്ട്രോണമറും, ഓഡിയോ എഞ്ചിനീയറും ശാസ്ത്ര പ്രഭാഷകനുമായ ആർ. ചന്ദ്രശേഖർ ഏപ്രിൽ 14നു വിതുര ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരു വാനനിരീക്ഷണ സായാഹ്നം സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളും നാട്ടുകാരും ഉൾപ്പടെ ഏതാണ്ട് ഇരുനൂറിൽപരം ആൾക്കാർ ഈ പരിപാടിയിൽ പങ്കെടുത്ത പരിപാടി, അന്ധവിശ്വാസങ്ങളെ തള്ളിക്കളഞ്ഞ് ഒരുപാട് ശാസ്ത്രീയ അറിവുകളാണ് ഈ പരിപാടി നൽകിയത്.
മാളുകളും ലേറ്റ് നൈറ്റ് ഈറ്റിങ്ങ് ഔട്ട് ലെറ്റുകളുംകൊണ്ട് തിരക്കുപിടിച്ച തിരുവനന്തപുരം നഗരത്തിൽ ഇപ്പോൾ രാത്രിയും പകലിനു സമാനമായി പ്രകാശപൂരിതമാണ്. അതിനാൽ നഗരത്തിൽ ഒരു വാനനിരീക്ഷണം സംഘടിപ്പിക്കുക അസാധ്യമാണ്, അതിനാലാണ് ഒരു മലയോര ഗ്രാമമായ വിതുരയിൽ ഇത് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വിതുര ഗവൺമെന്റ് സ്കൂളിന് മനോഹരവും വിശാലവുമായ ഒരു കളിസ്ഥലം ഉണ്ട്. വലിപ്പമേറിയ ഒരു ടെലിസ്കോപ്പുമായി അവിടെ എത്തുക എന്നുള്ളത് ശ്രമകരം ആയിരുന്നു. അവിടെ എത്തിയപ്പോഴോ ആകാശം കാർമേഘം മൂടിക്കിടക്കുകയായിരുന്നു. മലയോര മേഖലയായതിനാൽ അവിടെ വല്ലപ്പോഴും ചാറ്റൽ മഴ ഉണ്ടാകാറുണ്ട്.
വന്നത് വെറുതെയാകുമോ എന്ത് ശങ്കിച്ച് കുറച്ചു നേരം ഇരുന്നു. എങ്കിലും രാത്രിയായപ്പോൾ മാനം തെളിഞ്ഞു ചന്ദ്രൻ എത്തിനോക്കിത്തുടങ്ങി. ഒപ്പം അനേകം നക്ഷത്രക്കുഞ്ഞുങ്ങളും. മാനം തെളിഞ്ഞതോടെ എല്ലാപേരുടെയും മനവും തെളിഞ്ഞു. ടെലസ്ക്കോപ്പ് എന്ന സാധനം കേട്ടുമാത്രം പരിചയം ഉള്ളവർക്ക് സാധനം അടുത്ത് കണ്ടപ്പോൾ വല്ലാത്ത വിസ്മയം, അതൊന്നു തൊട്ടുനോക്കാനും അതിൽ്കൂടി നോക്കാനും കുട്ടികൾക്ക് തിരക്കായി.
ആദ്യം ചന്ദ്രശേഖറിന്റെ വക ഒരു ചെറിയ ക്ലാസ്. നാം എവിടെയാണ് നിൽക്കുന്നതെന്നും പ്രപഞ്ചത്തിൽ നമ്മുടെ മേൽവിലാസം എന്തെന്നും അദ്ദേഹം വളരെ ലളിതമായ രീതിയിൽ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മറ്റു നക്ഷത്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ, നമ്മുടെ ഗാലക്സി ആയ മിൽക്കി വേയിൽ ഉള്ള സൂര്യൻ എത്ര ചെറുതാണ് എന്നുള്ള അറിവ് കുട്ടികൾക്ക് പുതിയതായിരുന്നു. ശാസ്ത്രീയമായ അറിവുകൾ പകർന്നു നൽകുന്നതിൽ ഇന്നത്തെ പാഠ്യപദ്ധതി എന്തുമാത്രം പുറകോട്ടാണ് മാത്രവുമല്ല, അദ്ധ്യാപകർക്കുപോലും സൂര്യൻ, ഭൂമി, നക്ഷത്രങ്ങൾ, മറ്റു ഗാലക്സികൾ അനന്തമായ ശൂന്യാകാശം എന്നുള്ളവയെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമാണെന്ന് മനസ്സിലായി.
വളരെ ചെറിയ സമയം കൊണ്ട് ചന്ദ്രശേഖർ കുട്ടികൾക്ക് സമ്മാനിച്ചത് പ്രപഞ്ചത്തെക്കുറിച്ചുള്ള ഒരു വലിയ വിവരണം തന്നെയാണ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്ന നക്ഷത്രങ്ങളെയും മറ്റു ആകാശ ഗോളങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുത്തു. കുട്ടികളുടെ നക്ഷത്രം ചോദിച്ചു ആകാശത്തു അവയെ കാണിച്ചു കൊടുക്കുകയും, ജന്മനക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളുടെ ചുരുളഴിക്കുകയും ചെയ്തു. വസിഷ്ഠൻ അരുന്ധതി എന്ന് പേരുള്ള നക്ഷത്രങ്ങളും, പുതിയ നക്ഷത്രങ്ങൾ ഉണ്ടാകുന്ന നഴ്സറിയായ നെബുലയും കാണാൻ സാധിച്ചു. ഇതിനിടെ 'ഭൂമി എവിടെ, ഭൂമി എവിടെ' എന്ന് അന്വേഷിച്ചു ഒരു ആറുവയസുകാരൻ കുസൃതിക്കുട്ടൻ ഓടി നടക്കുന്നുണ്ടായിരുന്നു. അവനെ ലാപ്ടോപ്പിൽ അപ്പോളോ മിഷനിൽ എടുത്ത പ്രശസ്തമായ എർത്ത് റൈസിങ്ങ് എന്ന ഭൂമിയുടെ ചിത്രം കാണിച്ചു തൃപ്തിപ്പെടുത്തി.
അടുത്തതായി ടെലിസ്ക്കോപ്പ്് ഉപയോഗിച്ചുള്ള ആകാശനിരീക്ഷണം ആരംഭിച്ചു. പാൽ നിലാവ് പൊഴിക്കുന്ന, മഞ്ഞനിറത്തിൽ പ്രഭ തൂകുന്ന അമ്പിളിയമ്മാവനെ കാത്തുനിന്ന കുട്ടികൾ വളരെ നിരാശാഭരിതരായി. 'ഇതാണോ നമ്മുടെ ചന്ദ്രൻ' കുട്ടികൾക്ക് ആകാംഷ അടക്കാനായില്ല. കുണ്ടും കുഴിയും നിറഞ്ഞ കരിഞ്ഞു പൊളിഞ്ഞിളകിയ പാത്രം പോലെ ഇരിക്കുന്ന ചന്ദ്രനെയാണ് ടെലിസ്കോപ്പിൽകൂടി അവർ കണ്ടത്. ചന്ദ്രൻ പ്രതിഫലിപ്പിക്കുന്നത് സൂര്യന്റെ പ്രകാശമാണ്, ചന്ദ്രന് സ്വന്തമായി പ്രകാശം ഇല്ല എന്നുള്ള വസ്തുത പലരും ഒ്ാർത്തില്ല.
വരിവരിയായി നിന്ന് എല്ലാവരും കഴിയുന്നത്ര നക്ഷത്രങ്ങളെയും ചന്ദ്രനെയുമൊക്കെ കണ്ടു തൃപ്തിയായി. കണ്ടവർ കണ്ടവർ മടങ്ങുകയും പുതിയ ആൾക്കാർ വന്നുകൊണ്ടിരിക്കുകയും ചെയ്തു. എല്ലാവർക്കും വളരെ പുതുമയുള്ള ഒരു പരിപാടിയാണ് എസ്സൻസ് അവിടെ സംഘടിപ്പിച്ചത്. എല്ലാവര്ക്കും മനസിലാകുന്ന വിധത്തിൽ വിവരണവും നൽകി. പുസ്തകത്തിൽ മാത്രം കണ്ടു പരിചയമുള്ള ചൊവ്വയും വ്യാഴവും വ്യാഴത്തെ ചുറ്റുന്ന നാല് ഗലീലിയൻ ഉപഗ്രഹങ്ങളെയുമൊക്കെ കണ്ടത് വളരെ വിസ്മയകരമായിരുന്നു. വിതുര സ്കൂളിലെ വിശാലമായ ഗ്രൗണ്ടിൽ ഞങ്ങളുടെ മുന്നിൽ ഒരു പുതിയ പ്രപഞ്ചം അങ്ങനെ നീണ്ടുനിവർന്നു കിടന്നു.
ഇത്രമേൽ ഭംഗിയുള്ള ആകാശം ഇതിനു മുൻപ് കണ്ടിട്ടില്ല, അത്രത്തോളം നക്ഷത്രങ്ങളെയായിരുന്നു അന്ന് ഞങ്ങൾക്കായി പ്രപഞ്ചം ഒരുക്കി വച്ചത്. ഓരോ കുഞ്ഞു നക്ഷത്രങ്ങളോടും കിന്നാരം പറഞ്ഞു ഒരു രാത്രി പോയത് അറിഞ്ഞില്ല. നാമും നാം താമസിക്കുന്ന ഭൂമിയും എന്തിനു കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ പോലും ഈ പ്രപഞ്ചത്തിൽ എന്ത് നിസ്സാരമാണ് എന്ന് ഒറ്റ രാത്രി കൊണ്ട് മനസ്സിലാക്കാൻ സാധിച്ചു. ഇനിയും അറിയാത്ത എത്രയോ ഗാലക്സികൾ, എത്രയോ ഗ്രഹങ്ങൾ, ഈ പ്രപഞ്ചത്തിൽ ജീവസാന്നിധ്യം ഉള്ളത് ഭൂമിയിൽ മാത്രമാണോ? ആ ചോദ്യം ഇപ്പോഴും അവശേഷിപ്പിച്ചു അന്വേഷണം തുടരുകയാണ് ശാസ്ത്രലോകം.
ഈയിടെ ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച സംഭവമായിരുന്നു ബ്ലാക്ക് ഹോളിന്റെ ചിത്രമെടുക്കുക എന്നുള്ളത്. അത് കണ്ടെത്തിയത് എവിടെയാണ് എന്ന് മനസിലാക്കാൻ സാധിക്കുകയും, അത് കണ്ടെത്തിയ Messier 87 എന്ന M87 galaxy യുടെ സ്ഥാനം കാണാൻ സാധിക്കുകയും ചെയ്തത് ഈ ആകാശകാഴ്ചയിലെ ഏറ്റവും വലിയ നേട്ടമായിരുന്നു. പിന്നെയും നക്ഷത്രങ്ങളും മറ്റു ആകാശ ഗോളങ്ങളും വന്നുപോയ്ക്കൊണ്ടിരുന്നു. ഒടുവിൽ അരിമുറുക്കുപോലെ തോന്നിക്കുന്ന ശനിയെ കണ്ടതും ഞങ്ങളുടെ സന്തോഷം ഇരട്ടിയായി. പുസ്തകങ്ങളിൽ മാത്രം കണ്ടുപരിചയമുള്ള, ചുറ്റും വലയമുള്ള ശനി.... മനുഷ്യരുടെ കഷ്ടപ്പാടുകൾക്ക് മുഴുവൻ ഹേതുവായി ചിത്രീകരിക്കപ്പെടുന്ന ശനി, ആ ശനി നമ്മുടെ ഗാലക്സിയിൽ ഭൂമിയെപ്പോലെ തന്നെ മറ്റൊരു ഗ്രഹം മാത്രമാണെന്നും അതിന് ഭൂമിയിലുള്ള മനുഷ്യരെ ഒരുതരത്തിലും ഉപദ്രവിക്കാൻ കഴിയില്ല എന്നുമുള്ള തിരിച്ചറിവ് അവിടെ കൂടിയവർക്കു ഉണ്ടാക്കികൊടുക്കാൻ സാധിച്ചു.
ശുക്രനും വ്യാഴവും, പെൺകുട്ടികളുടെ വിവാഹം മുടക്കുന്ന ചൊവ്വയുമൊക്കെ നമ്മുടെ സൗരയൂഥത്തിലെ മറ്റു ഗ്രഹങ്ങൾ മാത്രം. ജനനം, വിദ്യഭ്യാസം, വിവാഹം, സന്താനലബ്ധി, രോഗം തുടങ്ങിയ മനുഷ്യന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ എല്ലാം തന്നെ ഗ്രഹങ്ങളുമായി കൂട്ടിക്കുഴച്ച് ഇതിനെല്ലാം കാരണം ഗ്രഹങ്ങളുടെ അപഹാരമാണെന്നു പറഞ്ഞു പരത്തി വയറ്റിൽപിഴപ്പ് ഉണ്ടാക്കുന്ന ജ്യോത്സ്യന്മാർ സാധാരണ ജനങ്ങളിലേക്ക് എന്ത്മാത്രം അന്ധവിശ്വാസങ്ങളാണ് കുത്തി നിറക്കുന്നത്. അവയൊക്കെ വെറും തട്ടിപ്പാണെന്നും ഈ ഗ്രഹങ്ങൾക്കൊന്നും മനുഷ്യന്റെ ജീവിതത്തെ ഒരുതരത്തിലും സ്വാധീനിക്കാൻ കഴിയുകയില്ല എന്നുമുള്ള യാഥ്യാർഥ്യം കുട്ടികളെ മാത്രമല്ല മുതിർന്നവരെകൂടി മനസ്സിലാക്കിക്കാൻ ഒരു ചെറു ശ്രമം ചന്ദ്രശേഖറിന്റെ ഭാഗത്തുനിന്നും ഉണ്ടായി.
അത് വളരെ വലിയ ഒരു കാര്യമാണ്. മതവിശ്വാസത്തിലൂന്നിയ അന്ധവിശ്വാസത്തിന്റെ പിടിയിൽ അമർന്നുപോയ ഒരു ജനതയെ നേരിലേക്കു നയിക്കണമെങ്കിൽ ഇതുപോലെ ശാസ്ത്രാഭിരുചി വളർത്തുന്ന പരിപാടികൾ സംഘടിപ്പിക്കാൻ സ്കൂളുകളും മറ്റു വിദ്യാഭ്യാസ സഥാപനങ്ങളും മുന്നോട്ടുവരിക തന്നെ വേണമെന്ന് അടിവരയിട്ടുകൊണ്ടാണ് പരിപാടി അവസാനിച്ചത്്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്