Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി, ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല'; 'ഇനി ഓൻതന്നെ പോണം, ഓൻ ആൺകുട്ടിയാണ്'; കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ വിവാദത്തിൽ; ശ്രീമതി ടീച്ചറെ വ്യക്തിപരമായും സ്ത്രീകളെ പൊതുവിലും അപമാനിച്ചെന്നു കാട്ടി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി; പ്രചാരണം അവസാനഘട്ടത്തിൽ എത്തുമ്പോൾ കെ സുധാകരനെ തിരിഞ്ഞുകൊത്തി സ്വന്തം പ്രചാരണ വീഡിയോകൾ

'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി, ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല'; 'ഇനി ഓൻതന്നെ പോണം, ഓൻ ആൺകുട്ടിയാണ്'; കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ വിവാദത്തിൽ; ശ്രീമതി ടീച്ചറെ വ്യക്തിപരമായും സ്ത്രീകളെ പൊതുവിലും അപമാനിച്ചെന്നു കാട്ടി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി; പ്രചാരണം അവസാനഘട്ടത്തിൽ എത്തുമ്പോൾ കെ സുധാകരനെ തിരിഞ്ഞുകൊത്തി സ്വന്തം പ്രചാരണ വീഡിയോകൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: ജയിച്ചാൽ ബിജെപിയിലേക്ക് പോകില്ലെന്ന് തെരഞ്ഞെടുപ്പ് പരസ്യം ചെയ്ത്് സോഷ്യൽ മീഡിയയിൽ ട്രോൾ ഏറ്റുവാങ്ങേണ്ടി വന്നതിന് ദിവസങ്ങൾക്കുശേഷംാ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ സുധാകരന്റെ മറ്റൊരു തെരഞ്ഞെടുപ്പ് പരസ്യം കൂടി വിവാദത്തിൽ. സുധാകരൻ ഇറക്കിയ പരസ്യചിത്രം സ്ത്രീവിരുദ്ധമാണെന്നും ഇടതുസ്ഥാനാർത്ഥി പികെ ശ്രീമതിടീച്ചറെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കെ സുധാകരൻ കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വീഡിയോ പുറത്തുവിട്ടത്. ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ പാർലമെന്റിൽ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. പരസ്യത്തിലെ സംഭാഷണം ഇങ്ങനെയാണ്.

'ഓള് പോയി സംസാരിച്ചിട്ട് കാര്യം നടക്കൂല രാമാ, ഒരുവട്ടം പോയതല്ലേ, ആടപ്പോയിട്ട് ഓള് പറഞ്ഞത് ഓക്കും മനസിലായില്ല. അതാണെങ്കിൽ ഓക്കൊട്ട് പിടീല്ല. ഓള പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി''ഇനി ഓൻതന്നെ പോണം. ഓൻ ആൺകുട്ടിയാണ് അനന്തേട്ടാ. ഓൻ പോയാൽ കാര്യം സാധിപ്പിച്ചിട്ടേ വരൂ, എന്നാണ് പരസ്യം. എതിർ സ്ഥാനാർത്ഥിയായ പികെ ശ്രീമതി ടീച്ചറെ പരോക്ഷമായി ലക്ഷ്യം വെച്ചുള്ളതാണ് പരസ്യം.

ഈ പരസ്യത്തിന് സോഷ്യൽ മീഡിയയിലും പൊങ്കാല നിറയുകയാണ്. എല്ലാ മേഖകളിലും സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിച്ച് മുൻപോട്ട് പോകുമ്പോൾ സ്ത്രീ സമൂഹത്തെ തന്നെ അടച്ചാക്ഷേപിക്കുന്നതാണ് പരസ്യം എന്നാണ് ആക്ഷേപം ഉയരുന്നത്. സ്ത്രീകൾ പോയാലും ഒന്നും നടക്കാൻ പോകില്ലെന്നും മറിച്ച് എവിടേയും ആണുങ്ങൾ പോയാൽ മാത്രമേ കാര്യം നടക്കുള്ളൂവെന്നുമാണ് പരസ്യം പറഞ്ഞ് വെക്കുന്നത്. ശബരിമല വിഷയത്തിൽ സ്ത്രീ വിരുദ്ധ നിലപാട് പുലർത്തിയ സുധാകരനിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാകും എന്നാണ് ചിലർ ഉയർത്തിയ ആക്ഷേപം. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വീട്ടിൽ ഇരിക്കട്ടേയെന്നാണോ നേതാവ് ഉദ്ദേശിച്ചതെന്നും ചിലർ പരിഹസിക്കുന്നുണ്ട്.

സംഭവത്തിൽ സിപിഎം ജില്ലാസെക്രട്ടറി എം വി ജയരാജൻ, മണ്ഡലം കമ്മറ്റി സെക്രട്ടറി കെ കെ രാഗേഷ് എം പി എന്നിവർ തരഞ്ഞെടുപ്പു കമ്മീഷനും പൊലീസിനും പരാതി നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും ലംഘനത്തോടൊപ്പം സ്ത്രീത്വത്തെ അപമാനിക്കൽ എന്ന ഗുരുതരമായ കുറ്റം കുടി സുധാകരൻ നടത്തിയതായി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ മറുനാടനോട് പ്രതികരിച്ചു.ശബരിമല സ്ത്രീപ്രവേശനത്തിനെ ശക്തമായി എതിർത്തി കോൺഗ്രസ് നേതാവാണ് കെ സുധാകരൻ..ആർത്തവം അശുദ്ധമാണെന്ന് സംഘപരിവാർ നേതാക്കൾ പോലും പറയാൻ മടിച്ച് നിന്നിടത്താണ് പത്രസമ്മേളനം നടത്തി ആർത്തവ അശുദ്ധിയെ കുറിച്ച് കെ സുധാകരൻ ആഞ്ഞടിച്ചത്.

നേരത്തേയും കെ സുധാകരന്റെ പ്രചാരണ വീഡിയോ വൻ വിവാദമായിരുന്നു. ജയിച്ചാൽ താൻ ബിജെപി വിട്ട് പോകില്ലെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തുന്നതായിരുന്നു ആദ്യ വീഡിയോ.ഇറച്ചി വെട്ടുകാരന്റെ കടയിൽ നടക്കുന്ന സംഭാഷണങ്ങളായിട്ടായിരുന്നു പരസ്യം അവതരിപ്പിച്ചത്. ഓൻ ജയിച്ചാൽകാലുമാറും എന്ന് ഇറച്ചിവെട്ടുകാരൻ പറയുമ്പോൾ, മറുപക്ഷം ഇതിനെ ശക്തമായി എതിർക്കും.ഓനെ ഇന്നും ഇന്നലേയുമല്ല ഞങ്ങൾ കണ്ണൂരുകാര് കാണാൻ തുടങ്ങിയത്, വിരിഞ്ഞ് നിന്നപ്പോൾ ഓൻ ആ പൂവ് പറിക്കാൻ പോയിട്ടല്ല, അപ്പോഴാണ് വാടിയപ്പോൾ എന്നാണ് മറുപക്ഷം പറയുന്നത്. ഇടതുപക്ഷക്കാരാനാണ് ഇറച്ചിവെട്ടുകാരൻ എന്ന് സൂചിപ്പിക്കാൻ കടയിൽ ചെഗുവരയുടെ ചിത്രം പതിപ്പിച്ചിട്ടുണ്ട്. നീ പച്ച ഇറച്ചി വെട്ടുന്നവനാണ് നീ ഇങ്ങനെയെ പറയൂവെന്നാണ് അവസാനം കോൺഗ്രസ് അനുഭാവി പറയുന്നതായി വീഡിയോയിൽ കാണിക്കുന്നത്.

കണ്ണൂരുകാർ ഇതൊന്നും വിശ്വസിക്കില്ലെന്നും ഓനെ നമ്മുക്ക് വിശ്വാസമാണെന്നും പറയുന്നിടത്ത് വീഡിയോ അവസാനിക്കും. അതേസമയം വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ ട്രോളാണ് ലഭിച്ചത്. ബിജെപിയിലേക്ക് പോകില്ലെന്ന് സുധാകരന് പരസ്യം ചെയ്യേണ്ടി വന്നെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം. ഇറച്ചിവെട്ട് എന്ന തൊഴിലിനെക്കുറിച്ചും എത്രമോശമാണ് വീഡിയോ ചിത്രീകരിച്ചതെന്നും സോഷ്യൽ മീഡിയിൽ പലരും ചൂണ്ടിക്കാട്ടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP