സംസ്ഥാന ഇന്റലിജൻസ് എന്നപേരിൽ എൽഡിഎഫിന് കിട്ടുക 13 മുതൽ 15 സീറ്റുകൾ ആവും; കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിൽ മിനിമം അഞ്ചു സീറ്റെങ്കിലും ബിജെപിക്ക് കിട്ടും; ആർക്കും ഉണ്ടാക്കാൻ കഴിയുന്നതും എന്നാൽ ആർക്കും നിഷേധിക്കാൻ കഴിയാത്തവയുമാണ് ഇത്തരം റിപ്പോർട്ടുകൾ; ഇനി ഇന്റലിജൻസ് റിപ്പോർട്ടിന്റെ പേരിലുള്ള തള്ളുകളുടെ കാലം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ ഇന്നേക്ക് ആറാം ദിവസമാണ് തെരഞ്ഞെടുപ്പ്. ഒരു ദിവസം നിശബ്ദ പ്രചരണത്തിന് മാറ്റിയാൽ നാല് ദിവസങ്ങൾ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് അവശേഷിക്കുന്നത്. വാർത്തകളത്രയും മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമ്പോൾ കഴിയുന്നത്ര ലഘുലേഖകൾ സ്ഥാനാർത്ഥികളും അവരുടെ ആളുകളും വോട്ടർമാരിലേക്കും എത്തിച്ചു കഴിഞ്ഞു. വ്യാജ പ്രചരണങ്ങൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല.
വരുന്ന ദിവസങ്ങളിലും ഏറ്റവുമധികം വരാനിരിക്കുന്നത് വ്യാജ പ്രചരണങ്ങൾ തന്നെയാണ്. കള്ളക്കഥകളും ഫോട്ടോഷോപ്പിലൂടെയുള്ള കള്ളപ്രചരണങ്ങളുമാണ്. അത് ഒരു വശത്ത്. അത് തടയാനാകട്ടെ വഴികളും കുറവാണ്. ഇരയാകുന്നവർക്കാകട്ടെ പരിഹരിക്കാൻ മാർഗവുമില്ല.
ഇന്റലിജൻസ് റിപ്പോർട്ട് എന്ന കൺകെട്ട് വിദ്യ
ഇനി നടക്കാൻ പോകുന്ന ശ്രദ്ധേയമായ നാടകം ഇന്റലിജൻസ് റിപ്പോർട്ടുകളുടെ പേരിലാകും. കേരളത്തിലെ മിക്ക മാധ്യമങ്ങളും അവർക്ക് താല്പര്യമുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവിടും. ഓൺലൈൻ മീഡിയകൾ, പ്രത്യേകിച്ച് ഫേസ്ബുക്ക്-വാട്ട്സാപ്പ് ഗ്രൂപ്പുകൾ ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള ആധികാരികമായ വാർത്തകൾ പുറത്തുവിടും.
സംസ്ഥാന ഇന്റലിജന്റ്സ് എന്നപേരിൽ ദേശാഭിമാനിയും കൈരളിയും അവർക്ക് ഓശാനപാടുന്ന ഓൺലൈൻ മാധ്യമങ്ങളും അവരുടെ പിണിയാളുകളായ സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഇടതുപക്ഷത്തിന് മുൻതൂക്കം എന്ന തരത്തിൽ ആദ്യ റിപ്പോർട്ടുകൾ പുറത്തുവിടും. ഇടതുപക്ഷത്തിന് കുറഞ്ഞത് 13 മുതൽ 15 സീറ്റുകൾ വരെ ലഭിക്കുമെന്നും ഇടതുപക്ഷ തരംഗം, അല്ലെങ്കിൽ പിണറായി തരംഗം എന്ന തരത്തിലുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളായിരിക്കും പുറത്തുവരാൻ പോകുന്നത്.
ഇത്തരം ഇന്റലിജൻസ് റിപ്പോർട്ടുകൾ ഇപ്പോൾ തന്നെ അവിടെയുമിവിടെയും തലപൊക്കിത്തുടങ്ങി. ആ ആത്മവിശ്വാസത്തിലാണ് വീണാജോർജ്ജ് പറഞ്ഞത് 75000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഞങ്ങൾ ജയിക്കുമെന്ന്. സംസ്ഥാന ഇന്റലിൻസ് റിപ്പോർട്ടുകൾ അനുസരിച്ചാണത്.
വരാൻ പോകുന്ന മറ്റൊരു റിപ്പോർട്ട് കേന്ദ്ര ഇന്റലിജൻസിന്റേത് എന്ന തരത്തിലായിരിക്കും. കേന്ദ്ര ഇന്റലിജൻസ് പ്രധാനമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് അഞ്ച് സീറ്റുകൾവരെ കേരളത്തിൽ ബിജെപി നേടും, ഉറപ്പായും കുമ്മനം രാജശേഖരൻ ജയിക്കും, നേരിയ ഭൂരിപക്ഷത്തിനെങ്കിലും സുരേഷ്ഗോപി ജയിക്കും. ഉറപ്പായും പത്തനംതിട്ടയിൽ സുരേന്ദ്രൻ ജയിക്കും തുടങ്ങിയ റിപ്പോർട്ടുകൾ ജന്മഭൂമിയിലും ജനത്തിലും അത്തരം താല്പര്യങ്ങളുള്ള മാധ്യമങ്ങളിലും വരാം.
ഇതിനിടയിൽ മനോരമയും ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവിടും. അത് കേന്ദ്ര ഇന്റലിജൻസോ സംസ്ഥാന ഇന്റലിജൻസോ ആകാം, പതിനെട്ട് സീറ്റുകൾ വരെ യുഡിഎഫിന് നൽകും. ഇത്തരത്തിൽ മൂന്ന് തരത്തിലുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളും വരും ദിവസങ്ങളിൽ വരാം. ഇത്തവണയാകും ഏറ്റവും കൂടുതൽ ഇന്റലിജൻസ് റിപ്പോർട്ടുകൾ വരുന്നത്.
രഹസ്യ രേഖകൾ പരസ്യമാകുന്ന വിധം
എന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ വരുന്നത്. ഇന്റലിജൻസ് റിപ്പോർട്ട് എന്ന് പറയുന്നത് രഹസ്യ രേഖയാണ്. കേരളത്തിലാണെങ്കിൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് ഉണ്ടാകാം. ഇന്റലിജൻസിന്റെ റിപ്പോർട്ട് ഉണ്ടാകാം. ഇത്തരം റിപ്പോർട്ടുകളുടെ ആധികാരികത ആർക്കും ചോദിക്കാൻ കഴിയില്ല എന്നതാണ് വസ്തുത. കാരണം ഇന്റലിജൻസ് റിപ്പോർട്ട് എന്ന് പറയുന്നത് രഹസ്യ സ്വഭാവമുള്ളതാണ്.
അത് രഹസ്യമായി പൊലീസും സ്പെഷ്യൽ ബ്രാഞ്ചും ഇന്റലിജൻസുമെല്ലാം ശേഖരിച്ചിട്ട് അതാത് സംസ്ഥാനങ്ങൾക്കാണ് നൽകുന്നത്. അതായത് കേരളത്തിലെ ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്കാണ് സമർപ്പിക്കുക. അത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധമുള്ള മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നു എന്നാകും അവകാശവാദം. ഇത്തരം റിപ്പോർട്ടുകൾക്ക് തെളിവ് ചോദിക്കാൻ അതുകൊണ്ടു തന്നെ ആർക്കും കഴിയില്ല.
കേന്ദ്ര ഇന്റലിജൻസിന്റെ സ്ഥിതിയും അങ്ങനെ തന്നെയാണ്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് എന്ന് പറഞ്ഞ് ബിജെപിക്ക് അനുകൂലമായി റിപ്പോർട്ട് വരുമ്പോൾ അങ്ങനെയൊരു റിപ്പോർട്ട് ഇല്ലെന്ന് കേന്ദ്ര സർക്കാർ ഒരു കാരണവശാലും വെളിപ്പെടുത്താൻ പോകില്ല. അതിനാലാണ് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലമായും കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടുകൾ ബിജെപിക്ക് അനുകൂലമായും വരുന്നത്. ഇത് രണ്ടും നിഷേധിക്കാൻ ആർക്കും കഴിയില്ല. ഈ റിപ്പോർട്ടുകൾ അവസാന നിമിഷം കുറച്ച് വോട്ടർമാരെ സ്വാധീനിക്കുകയും ചെയ്യും.
മനോരമയാകട്ടെ സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടും കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടും മാത്രമല്ല, അന്താരാഷ്ട്ര ഏജൻസികളുടെയും സിഐഎയുടെയും റിപ്പോർട്ടുകൾ എന്ന തരത്തിലായിരിക്കും എഴുതാൻ പോകുന്നത്. ഏതായാലും ഇനിയുള്ള ദിവസങ്ങളിൽ ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള തള്ളലുകളായിരിക്കും വരാൻ പോകുന്നത്. ഇതിലൊന്നും ആരും വീണുപോകരുത്.
എന്തുകൊണ്ട് വാർത്തയാകുന്നു
ഒരുപക്ഷേ ഇന്റലിജൻസ് റിപ്പോർട്ടുകൾ എന്ന നിലയിൽ വരുന്ന വാർത്തകൾ ഞങ്ങളും റിപ്പോർട്ട് ചെയ്തെന്നു വരാം. കാരണം, ഇന്റലിജൻസ് റിപ്പോർട്ട് എന്ന നിലയിൽ മറുനാടന്റെ ലേഖകൻ റിപ്പോർട്ട് തന്നാൽ അത് നൽകേണ്ടി വരും. എന്നിരുന്നാലും ഇതൊന്നും അടിസ്ഥാനപരമായി ശരിയാകാൻ സാധ്യതയില്ല. ഇന്റലിജൻസ് നൽകുന്ന റിപ്പോർട്ടുകൾ രഹസ്യമായിരിക്കും. അത് ഒരിക്കലും പുറത്തുവരില്ല. മാത്രമല്ല, പലപ്പോഴും ഇന്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ടുകൾ തയ്യാറാക്കുക മാധ്യമപ്രവർത്തകരോട് ചോദിച്ചിട്ടാകും. അവർക്ക് ഡേറ്റ ശേഖരിച്ച് വിലയിരുത്താനുള്ള സംവിധാനമൊന്നുമില്ല.
വരും ദിവസങ്ങളിൽ ആര് ജയിക്കും ആര് തോൽക്കും എന്നൊരു ജിജ്ഞാസ ജനങ്ങളിൽ ഉള്ളത് കാരണം മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളും സൂചനകളുമായിരിക്കും ഇന്റലിജൻസ് റിപ്പോർട്ടുകൾ.
ഇന്റലിജൻസ് റിപ്പോർട്ടുകൾക്ക് യാതൊരു പ്രസക്തിയുമില്ല എന്ന് പറയുമ്പോൾ തന്നെ സർവേകൾ കുറച്ചൂകൂടി മെച്ചമാണ്. സാമ്പിളുകൾ ശേഖരിച്ച് വിലയിരുത്തുന്ന സർവ്വേകൾക്ക് ഇന്റലിജൻസ് റിപ്പോർട്ടിനെക്കാൾ ആധികാരികതയുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടുകൾ ഒരിക്കലും ശരിയാകാറില്ല. മുൻകാല അനുഭവങ്ങൾ അതാണ് സാക്ഷ്യപ്പെടുത്തുന്നത്.
Stories you may Like
- മോദിയെ കരുവാക്കി നടത്തിയത് വൻ 'പൊലീസ്' ഗൂഢാലോചന; അന്വേഷണം അട്ടിമറിയാകും
- ലോക്സഭാ സെമിയിൽ കോൺഗ്രസ് തകർന്നത് ഇങ്ങനെ
- രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിൽ നിന്നും ഭരണം പിടിച്ചെടുത്തു ബിജെപി
- രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന് അധികാരം നഷ്ടമായേക്കും
- പ്രധാനമന്ത്രിയുടെ സുരക്ഷയെ അപകടത്തിലാക്കി വിധ്വംസക പ്രവർത്തനങ്ങൾ സഹായിച്ചു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്