Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊടുപുഴയ്ക്ക് പിന്നാലെ കൊച്ചിയിലും പിഞ്ചുകുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായതായി വിവരം; ടെറസിൽ നിന്ന് വീണെന്ന് പറഞ്ഞ് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച കുരുന്നിന്റെ പൃഷ്ഠഭാഗത്ത് പൊള്ളലേറ്റ പാടുകൾ; കാലുകളിലും മുറിവ്; ശസ്ത്രക്രിയക്ക് ശേഷവും നില അതീവ ഗുരുതരം;വെന്റിലേറ്ററിലുള്ള കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണത്തിലും പൊരുത്തക്കേടെന്ന് പൊലീസ്

തൊടുപുഴയ്ക്ക് പിന്നാലെ കൊച്ചിയിലും പിഞ്ചുകുഞ്ഞ് ക്രൂര പീഡനത്തിന് ഇരയായതായി വിവരം; ടെറസിൽ നിന്ന് വീണെന്ന് പറഞ്ഞ്  മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ച കുരുന്നിന്റെ പൃഷ്ഠഭാഗത്ത് പൊള്ളലേറ്റ പാടുകൾ; കാലുകളിലും മുറിവ്; ശസ്ത്രക്രിയക്ക് ശേഷവും നില അതീവ ഗുരുതരം;വെന്റിലേറ്ററിലുള്ള കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണത്തിലും പൊരുത്തക്കേടെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സംശയാസ്പദമായ സാഹചര്യത്തിൽ ഗുരുതര പരിക്കുകളുമായി മൂന്നുവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ കുട്ടിയെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞ് വെന്റിലേറ്ററിലാണ്. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി.

എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ആലുവയിലെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ആശുപത്രി മാറ്റാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും അത് പ്രായോഗികല്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു. അതേസമയം പൊലീസ് കുട്ടിയുടെ അച്ഛനെ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവിൽ വെന്റിലേറ്റർ ഉപയോഗിച്ചാണ് ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു.

വീടിന്റെ ടെറസിൽ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കൾ പറയുന്നത്. എന്നാൽ പരിശോധനയിൽ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളിൽ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതർ പൊലീസിനേയും ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തി. കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നില്ലെന്ന് ആശുപത്രി അധികൃതർ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

ഈ മാസം ആറിന് തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര പീഡനത്തിനിരയായി ഏഴു വയസ്സുകാരൻ മരിച്ചിരുന്നു. നീണ്ട പത്ത് ദിവസം വെന്റിലേറ്ററിൽ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി ഏഴ് വയസുകാരൻ മരണത്തിന് കീഴടങ്ങിയത്. മാതാവിന്റെ സുഹൃത്ത് നടത്തിയ മർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടി പൊട്ടുകയും തലച്ചോറ് പുറത്തു വരികയും ചെയ്തിരുന്നു. അമ്മയുടെ സുഹൃത്തായ യുവാവിന്റെ ക്രൂരമർദ്ദനത്തിൽ തലയോട്ട് പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മാർച്ച് 28ാം തീയ്യതിയാണ് തൊടുപുഴ കുമാരനെല്ലൂർ സ്വദേശിയായ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചത്. തലയ്ക്ക് പുറമെ വയറിലും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നു. മർദനമേറ്റ് പത്താം ദിവസമാണ് മരണം. കുട്ടിയുടെ ചികിൽസയിലിരുന്ന കുട്ടിക്ക് സർക്കാർ ഉൾപ്പെടെ ഇടപെട്ടായിരുന്നു ചികിൽസ ഒരുക്കിയത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുട്ടിയെ സന്ദർശിക്കാനും തയ്യാറായിരുന്നു. കുട്ടിക്ക് സാധ്യമായ എല്ലാ ചികിൽസയും നൽകാനായിരുന്നു സർക്കാർ നിർദ്ദേശം. കുട്ടിയെ മർദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അരുൺ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മരിച്ച കുട്ടിയുടെ സഹോദരനായ മുന്നുവയസുകാരൻ ഉറക്കത്തിനിടെ കിടക്കയിൽ മുത്രമൊഴിച്ചതിനാണ് ഏഴുവയസുകാരനെ ക്രൂരമായി മർദിക്കാനിടയാക്കിയത്. കുട്ടികളെ ലൈംഗികമായി പീഡിപ്പച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായികുന്നു. ഇതിന്റെ പേരിൽ ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. തിരുവനന്തപുരം കവടിയാർ സ്വദേശിയാണ് അരുൺ ആനന്ദ്. ഇയാളെ മാർച്ച് 28ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. അരുണിനെതിരെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകൾ നിലവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP