കണ്ണൂരിൽ മോദിയുടെ അനിൽ ഭായി പരമാർശവുമായി കേന്ദ്ര സർക്കാരിനെതിരെ കത്തിക്കയറി; പാപനാശിനിയിൽ പിതൃതർപ്പണത്തിനെത്തിയപ്പോൾ മകനും; സുൽത്താൻ ബത്തേരിയിൽ വയനാട്ടുകാരുടെ സഹോദരനായി മാറി ഏറ്റുവാങ്ങിയത് സ്നേഹാദരങ്ങൾ; വണ്ടൂരിലെ തിമിർത്ത് പെയ്ത മഴയത്ത് കത്തികയറിയത് ബിജെപിയുടെ വിഭജന രാഷ്ട്രീയം ചർച്ചയാക്കി; പുസ്തകം വായിക്കാതെ വയനാടിന്റെ മനസ് അറിയുമെന്ന് പ്രഖ്യാപിച്ച് മടക്കം; വോട്ട് ചോദിച്ചെത്തിയ രാഹുൽ ഗാന്ധി മലയാളിയുടെ മനസ്സ് കീഴടക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
വയനാട്: മഞ്ഞിൻ തണുപ്പുള്ള പാപനാശിനിയിൽ അച്ഛന്റെ ഓർമകളെ ഉണർത്തി വയനാടിന് ആവേശമായി രാഹുൽ ഗാന്ധി. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിൽ രാഹുൽ ചർച്ചയാക്കിയത് കേന്ദ്ര സർക്കാരിനെതിരായ വികാരമാണ്. ആർ എസ് എസിനേയും ഇടതു പക്ഷത്തേയും രണ്ട് രീതിയിൽ കാണണമെന്ന് അണികളെ ഓർമിപ്പിച്ച് രാഹുൽ ദേശീയ തലത്തിൽ കോൺഗ്രസിന്റെ മുഖ്യ ശത്രു ആരെന്നും വ്യക്തമാക്കി. യഥാർത്ഥത്തിൽ ഇടതുപക്ഷ മനസ്സുകളെ കൂടി യുഡിഎഫിലേക്ക് അടുപ്പിക്കുകയായിരുന്നു രാഹുൽ ചെയ്തത്. രാഹുലിന്റെ വയനാട്ടിലെ സാന്നിധ്യത്തോടെ പ്രചരണം പുതിയ തലത്തിലെത്തുന്നു. പാപനാശിയിലെ പിതൃതർപ്പണത്തോടെ തന്നെ ഹിന്ദു വിരുദ്ധനാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കും രാഹുൽ മറുപടി നൽകി.
വയനാട്ടിലെ ജനങ്ങളോട് കുറച്ച് മാസത്തേക്കുള്ള ബന്ധമല്ല തനിക്കുള്ളതെന്നും ജീവിതകാലം മുഴുവനും അത് തുടരുമെന്നും മണ്ഡലത്തിലെ രാഹുൽഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് മൈതാനത്ത് യു.ഡി.എഫ് പൊതുസമ്മേളനത്തിൽ വാക്കുകൾ വയനാടുകാർക്ക് ആവേശമാണ്. അമേഠിയിലും വയനാട്ടിലും ജയിച്ചാൽ രാഹുൽ വയനാടിന് ഒപ്പം നിൽക്കുമെന്നതിന്റെ ഉറപ്പ്. വയനാട്ടിലെ സഹോദരിമാർക്ക് ഞാൻ സഹോദരനായിരിക്കും, ഇവിടെയുള്ള അമ്മമാർക്കും അച്ഛന്മാർക്കും മകനായിരിക്കും. ഈ ബന്ധം കുറഞ്ഞ കാലം കൊണ്ട് അവസാനിപ്പിക്കാൻ സാധിക്കില്ല. വയനാട്ടിൽ മത്സരിക്കുന്നത് എനിക്ക് ആദരവാണ്-രാഹുൽ പറഞ്ഞു.
വയനാടിന്റെ മനസ്സിൽ പുതുപ്രതീക്ഷകൾ കോരിയിട്ടാണ് രാഹുലിന്റെ മടക്കം. പ്രചരണത്തിന്റെ അവസാന നാളുകളിൽ റോഡ് ഷോയ്ക്ക് രാഹുൽ വീണ്ടുമെത്താൻ സാധ്യതയുണ്ട്. വയനാട്ടിലെ രാഹുലിന്റെ സാന്നിധ്യത്തോടെ 20ൽ 20ഉം ജയിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അക്രമ രാഷ്ട്രീയവും പുൽവാമയുമെല്ലാം പിതൃതർപ്പണത്തിലൂടെ ചർച്ചയാക്കിയാണ് രാഹുൽ മടങ്ങുന്നത്. ഇന്നലെ കണ്ണൂരിലായിരുന്നു ആദ്യ പരിപാടി. ഇവിടെ കേന്ദ്ര സർക്കാരിനെതിരെ കത്തിക്കയറി. വയനാട്ടിലെത്തിയപ്പോൾ നാട്ടുകാരിൽ ഒരാളായി മാറുകയായിരുന്നു രാഹുൽ.
രക്തസാക്ഷികൾക്കും വീര സൈനികർക്കും ബലിതർപ്പണം
പാപനാശത്ത് രാജീവ് ഗാന്ധിയുടെ ഓർമകൾ അലിഞ്ഞു ചേർന്ന പുഴയിൽ രാഹുൽ അദ്ദേഹത്തിനും ഇന്ദിരാഗാന്ധിയും ജവാഹർലാൽ നെഹ്റുവുമടക്കം ഏഴു തലമുറകളിലെ പൂർവികർക്കും ബലിയിട്ടു. ഒപ്പം, സഹോദരതുല്യരെന്നു രാഹുൽ തന്നെ വിളിച്ച കാസർകോട്ടെ കൃപേഷിനും ശരത്തിനും രാഷ്ട്രീയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട മറ്റു പ്രവർത്തകർക്കും. പിന്നെ, പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്കും ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട എല്ലാ സൈനികർക്കും. ഒടുവിൽ, ലോകശാന്തിക്കും വേണ്ടി പ്രാർത്ഥിച്ചാണ് ക്രിയകൾ പൂർത്തിയായത്.
28 വർഷങ്ങൾക്കു മുൻപു രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി ക്ഷേത്രത്തിലെ പാപനാശിനിയിൽ നിമജ്ജനം ചെയ്തിരുന്നു. കഴിഞ്ഞ തവണ വയനാട്ടിലെത്തിയപ്പോഴും ഇവിടെ വരണമെന്ന് രാഹുൽ ആഗ്രഹിച്ചിരുന്നുവെങ്കിലും സുരക്ഷാ അനുമതി ലഭിച്ചിരുന്നില്ല. മുണ്ടും നേര്യതുമണിഞ്ഞ് രാഹുൽ കോൺഗ്രസ് നേതാക്കൾക്കൊപ്പം ക്ഷേത്രത്തിലേക്കുള്ള പടികൾ കയറിയത്. ക്ഷേത്രത്തിലെ വാദ്യകലാകാരന്മാർ ചെണ്ടയുടെ അകമ്പടിയോടെ സ്വീകരിച്ചു.
ഈ കാടിനപ്പുറം ബ്രഹ്മഗിരി മല മാവോയിസ്റ്റ് കേന്ദ്രവുമാണ്. പാപനാശിനിയിലെ ചടങ്ങുകൾക്ക് പയ്യന്നൂർ കരുവള്ളൂർ സ്വദേശി പയ്യള്ളിക്ക ഗണേശ് ഭട്ടതിരി കാർമികത്വം വഹിച്ചു. തുടർന്ന് ക്ഷേത്രത്തിലെത്തി. തിരുവോണം നക്ഷത്രത്തിൽ രാജീവ് ഗാന്ധിക്കായി പിതൃപൂജ നടത്തി. ക്ഷേത്രം മേൽശാന്തി ഇ.എൻ.കൃഷ്ണൻ നമ്പൂതിരിയിൽനിന്ന് പ്രസാദം വാങ്ങിയ ശേഷം തിരികെയിറങ്ങി.
പുസ്തകം വായിക്കാതെ എല്ലാം മനസ്സിലാക്കും
വയനാട്ടിലെ പ്രശ്നങ്ങൾ മനസിലാക്കുക പുസ്തകം വായിച്ചായിരിക്കില്ല, ജനങ്ങളിലേക്ക് ഇറങ്ങി വന്നായിരിക്കും. പ്രതിസന്ധികൾ മുഖാമുഖം അറിയണം. എല്ലാ പരിമിതികളും പരിഹരിക്കാൻ കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷ സാഹചര്യം ഇവിടെയുണ്ട്. വികസനവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാമെന്ന വിശ്വാസം തനിക്കുണ്ട്. വ്യാജവാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയക്കാരനായല്ല ഇവിടെ വന്നത്. വയനാട്ടുകാരുടെ ഹൃദയത്തിലുള്ളതും ആത്മാവിലുള്ളതും അറിയുകയാണ് ലക്ഷ്യം.രാത്രിയാത്രാ നിരോധനം കൊണ്ടുണ്ടാകുന്ന പ്രതിസന്ധിയെ കുറിച്ച് തനിക്ക് ബോദ്ധ്യമുണ്ട്. അധികം വൈകാതെ അത് പരിഹരിക്കാനുള്ള ശ്രമം നടത്തും-ഇതായിരുന്നു സുൽത്താൻ ബത്തേരിയിലെ രാഹുലിന്റെ പ്രഖ്യാപനം.
.ദക്ഷിണേന്ത്യയുടെ ശബ്ദം കൂടിയാകാനാണ് അമേതിക്ക് പുറമെ വയനാട്ടിലും മത്സരിക്കുന്നത്. ദക്ഷിണേന്ത്യയുടെ വികാരവും ഭാഷയും അഭിപ്രായവും മറ്റ് എവിടെത്തെയും പോലെ പ്രാധാന്യമുള്ളതാണ്. സമാധാനപരമായ സഹവർത്തിത്വത്തിന്റെ മാതൃകയാണ് കേരളമെന്നും രാഹുൽ പറഞ്ഞു.മോദിയുടേത് ഒരുവ്യക്തി എന്ന ആശയംഅഞ്ച് വർഷമായി നരേന്ദ്ര മോദിയുടെയും ആർ.എസ്.എസിന്റെയും പ്രത്യയശാസ്ത്രത്തോടുള്ള പോരാട്ടത്തിലാണ്. ഒരു കാഴ്ചപ്പാട്, ഒരുചിന്ത, ഒരുവ്യക്തി എന്ന ആശയമാണ് അവർ നടപ്പാക്കുന്നത്. എല്ലായിടങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളും വ്യത്യസ്ത ചിന്തകളും വ്യത്യസ്ത ഭാഷകളുമാണുള്ളത്.
എന്തിനാണ് ആർഎസ്എസ് അവരുടെ ആശയത്തെ കേരളത്തിലും തമിഴ്നാട്ടിലും അടിച്ചേല്പിക്കുന്നതെന്നാണ് ആളുകൾ ചോദിക്കുന്നത്. നമ്മുടെ ചരിത്രമാണ് പ്രധാനം. അത് നരേന്ദ്ര മോദി പ്രചരിപ്പിക്കുന്ന ചരിത്രമല്ലെന്ന് രാഹുൽ പറഞ്ഞു.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.ജെ. ജോസഫ്, ജോണി നെല്ലൂർ, ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എന്നിവരും സംസാരിച്ചു.
വണ്ടൂരിലും താരമായി
യുഡിഎഫിന്റെ ഭൂരിപക്ഷ പ്രതീക്ഷയായ വണ്ടൂരിൽ ആവേശം അലകടലായി ഇരമ്പിയാർത്തപ്പോൾ രാഹുൽഗാന്ധിയുടെ വാക്കുകളും ചാട്ടുളിയായി. കനത്ത ചൂടിലാണ് വണ്ടൂരിലെ സമ്മേളനം തുടങ്ങിയത്. പ്രവർത്തകരുടെ ആരവങ്ങൾ ഉച്ചസ്ഥായിലാക്കിയ രാഹുൽഗാന്ധിയുടെ പ്രസംഗം കഴിഞ്ഞതോടെ മഴ തിമിർത്തു പെയ്യുകയായിരുന്നു.
കൃത്യസമയത്തു തന്നെ എത്തിയ രാഹുൽ ഗാന്ധി, ജനപ്രവാഹം കണ്ടപ്പോൾ ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിനെതിരെ കത്തിക്കയറി. മലയാള ഭാഷയെയും സംസ്കാരത്തെയും ഇകഴ്ത്തി കാണിക്കാനാണ് ആർഎസ്എസ് ശ്രമിച്ചതെന്നു രാഹുൽ പറഞ്ഞു. ഓരോ നാടിനെയും സംസ്കാരത്തെയും വർഗീയമായി വിഭജിക്കുന്ന ആർഎസ്എസിനെ വരുന്ന തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കണമെന്നും രാഹുൽ പറഞ്ഞു.
മോദിയുടെ 'അനിൽഭായി'
തൊഴിലില്ലായ്മയും കാർഷികമേഖലയിലെ വിലയിടിവും സാമ്പത്തികതകർച്ചയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മൂന്നു ഘടകങ്ങളാണെന്ന് പറഞ്ഞായിരുന്നു കണ്ണൂരിൽ രാഹുൽ ഗാന്ധി കത്തിക്കയറിയത്. കണ്ണൂരിൽ എത്തിയ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനം നടത്തുകയും ചെയ്തു. മാവോയിസ്റ്റുകളെയും തീവ്രവാദികളെയും കോൺഗ്രസ് സഹായിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് രൂക്ഷ വിമർശനം നടത്തിയത്.
രാജ്യത്തെ വിഭജിക്കലാണ് ഏറ്റവും വലിയ രാജ്യദ്രോഹം. തൊഴിൽ നൽകാത്തതും അനിൽ അംബാനിക്ക് 30,000 കോടി രൂപ നൽകിയതുമാണ് ഏറ്റവും വലിയ രാജ്യദ്രോഹം. യുവാക്കൾക്ക് തൊഴിൽ നൽകാതെ സാമ്പത്തിക ഘടന തകിടംമറിച്ച ബിജെപിയാണ് ദേശവിരുദ്ധർ. 27,000 യുവാക്കൾക്കാണ് ഓരോ മണിക്കൂറിലും രാജ്യത്ത് തൊഴിൽ നഷ്ടപ്പെടുന്നത്. ഇത് ദേശദ്രോഹമാണ്. കാർഷിക മേഖലയെ നശിപ്പിക്കുന്നത് കർഷക ആത്മഹത്യയ്ക്ക് കാരണമാകുന്നു. ഇതും ദേശദ്രോഹമാണ്. കോൺഗ്രസിന്റെ ആയിരക്കണക്കിന് പ്രവർത്തകരാണ് രാജ്യവിരുദ്ധ ശക്തികളുടെ ആക്രമണത്തിനിരയായിട്ടുള്ളത്. മോദിയുടെ 'അനിൽഭായി' ആയതാണ് അംബാനിക്ക് റഫാൽ കരാറിനുള്ള യോഗ്യത. രാഷ്ട്രീയമായി ദുർബലായവരാണ് രാഷ്ട്രീയ അക്രമങ്ങൾക്ക് കോപ്പുകൂട്ടുന്നത്.
എന്നാൽ, കോൺഗ്രസ് കരുത്തുറ്റതാണെന്നും അതിനാൽ അക്രമങ്ങളുടെ ആവശ്യമില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. റഫാൽ ഇടപാടിൽ സുപ്രീംകോടതി നോട്ടീസ് നൽകിയതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.
പ്രധാനമന്ത്രിയോടു ചോദ്യങ്ങൾ ചോദിക്കുന്നില്ല
നിങ്ങളെന്നോട് ചോദ്യങ്ങൾ ചോദിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കാൻ സാധിക്കാത്തത്. കേരളത്തിലെയും ഒഡീഷയിലെയും ഡൽഹിയിലെയും പ്രാദേശിക-ദേശീയമാധ്യമങ്ങളെ അഭിമുഖീകരിക്കാൻ എന്തുകൊണ്ടാണ് പ്രധാനമന്ത്രി തയാറാകാത്തതെന്നു രാഹുൽഗാന്ധി ചോദിച്ചു. കോൺഗ്രസ് പാർട്ടിക്കും സഖ്യകക്ഷികൾക്കും തെരഞ്ഞെടുപ്പിൽ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ പറഞ്ഞു.
ആദ്യ ദിനം നാല് യോഗം
കേരളത്തിലെ പര്യടനത്തിന് എത്തിയ രാഹുൽ ചൊവ്വാഴ്ച നാല് യോഗങ്ങളിലാണ് രാഹുൽ സംസാരിച്ചത്. പത്തനാപുരത്തും പത്തനംതിട്ടയിലും ആലപ്പുഴയിലും ഒടുവിൽ തിരുവനന്തപുരത്തും. രാഹുലിന്റെ സാന്നിദ്ധ്യത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ മോദി, പിണറായി സർക്കാരുകളെ പ്രതിക്കൂട്ടിൽ നിറുത്താൻ വെമ്പൽ കൊണ്ടപ്പോൾ, രാഹുൽ സിപിഎമ്മിന്റെ കാര്യത്തിൽ മിതത്വം പാലിച്ചു. കൊല്ലത്തെ കശുഅണ്ടി തൊഴിലാളികളുടെ ദുരിത ജീവിതത്തെ കേന്ദ്ര സർക്കാർ പരിഗണിച്ചില്ലെന്ന് വിമർശിച്ച രാഹുൽ, അവിടെയും സംസ്ഥാന സർക്കാരിന്റെ കർത്തവ്യത്തെക്കുറിച്ച് മിണ്ടിയില്ല. വയനാട്ടിലെ സ്ഥാനാർത്ഥിത്വം കേരളം നൽകുന്ന ആദരവിനുമുള്ള തെളിവാണെന്ന് ആവർത്തിച്ച രാഹുൽ, വിമർശനങ്ങളിൽ ഉന്നം വച്ചത് ബിജെപിയെ മാത്രമാണ്.
പ്രളയക്കെടുതികൾക്ക് ഇരയായവർക്ക് സംസ്ഥാന സർക്കാർ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണമെന്ന രാഹുലിന്റെ ആവശ്യത്തിലും സർക്കാർ വീഴ്ച വരുത്തിയതായി വിമർശനമില്ല. കേരളത്തിലെ കോൺഗ്രസ്, ബിജെപി നേതാക്കൾ പിണറായി സർക്കാരിനെതിരെ ആയുധമാക്കിയ അമിക്കസ് ക്യൂറി റിപ്പോർട്ടിനെക്കുറിച്ചും മിണ്ടിയില്ല. ശബരിമല ഉൾപ്പെടുന്ന മണ്ഡലമായ പത്തനംതിട്ടയിലെ പ്രസംഗത്തിലും സിപിഎമ്മിനെ നോവിക്കാതെ പരോക്ഷമായാണ് നിലപാട് വ്യക്തമാക്കിയത്. വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും വിശ്വാസികൾക്ക് ഒപ്പമുള്ള കോൺഗ്രസ് ആരുടെയും വിശ്വാസത്തെ വേദനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് രാജ്യത്തോട് ചെയ്ത ദ്രോഹമൊന്നും ഇടതുപക്ഷം ചെയ്തിട്ടില്ലെന്നുകൂടി രാഹുൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്