Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുസ്ലിം ലീഗ് വൈറസല്ല എയ്ഡ്‌സാണ്...ജിന്നയുടെ പാരമ്പര്യവുമായി വർഗീയത പറഞ്ഞ് വോട്ടുപിടിക്കുന്ന ലീഗിനെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; രാഹുൽ ഗാന്ധി തട്ടിപ്പ് ഹിന്ദു..തിരുട്ട് ഗ്രാമത്തിന്റെ നേതാവാകാൻ പറ്റിയ ആളാണ്..രാഹുൽ കേരളത്തിൽ വരുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രം; മമ്മൂട്ടി ആണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാവം; യോഗി ആദിത്യനാഥിനെ വെല്ലുന്ന കടുത്ത പരാമർശങ്ങളുമായി ബി.ഗോപാലകൃഷ്ണൻ

മുസ്ലിം ലീഗ് വൈറസല്ല എയ്ഡ്‌സാണ്...ജിന്നയുടെ പാരമ്പര്യവുമായി വർഗീയത പറഞ്ഞ് വോട്ടുപിടിക്കുന്ന ലീഗിനെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; രാഹുൽ ഗാന്ധി തട്ടിപ്പ് ഹിന്ദു..തിരുട്ട് ഗ്രാമത്തിന്റെ നേതാവാകാൻ പറ്റിയ ആളാണ്..രാഹുൽ കേരളത്തിൽ വരുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രം; മമ്മൂട്ടി ആണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാവം; യോഗി ആദിത്യനാഥിനെ വെല്ലുന്ന കടുത്ത പരാമർശങ്ങളുമായി ബി.ഗോപാലകൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: വയനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയ റോഡ് ഷോയിൽ പച്ചക്കൊടി കണ്ടത് മുതൽ ചുവപ്പ് കണ്ട കാളയെ പോലെയാണ് ചില കേന്ദ്ര-സംസ്ഥാന ബിജെപി നേതാക്കളുടെ പ്രതികരണം. യോഗി ആദിത്യനാഥിന്റെ പാത പിന്തുടർന്ന് സംസ്ഥാന നേതാവ് ബി.ഗോപാലകൃഷ്ണനാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിട്ടേക്കാവുന്ന വിവാദ പരാമർശം ലീഗിനെതിരെ നടത്തിയത്. ലീഗ് വൈറസാണെന്നായിരുന്നു നേരത്തെ യോഗി പറഞ്ഞിരുന്നതെങ്കിൽ കൂടുതൽ കടുത്ത പ്രയോഗമാണ് ഗോപാലകൃഷ്ണൻ നടത്തിയത്. ലീഗ് വൈറസല്ല, എയ്ഡ്‌സാണെന്ന് ഗോപാലകൃഷ്ണൻ പരിഹസിച്ചു. ലീഗ് കേരളത്തിലെ മത സംഘടനയാണ്. ജിന്നയുടെ പാരമ്പര്യമാണ് ലീഗിന്. വർഗ്ഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന ലീഗിനെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ലീഗിനെ വൈറസ് എന്ന് വിശേഷിപ്പിച്ചതിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നേരിടുമ്പോഴാണ് ബി ഗോപാലകൃഷ്ണന്റെ ഗുരുതര പരാമർശം. നേരത്തെയും ഗോപാലകൃഷ്ണൻ ലീഗിനെതിരെ ഇത്തരം പരാമർശം നടത്തിയിരുന്നു. 1947ന് മുമ്പും ശേഷവും ലീഗിന് രാജ്യദ്രോഹ പാരമ്പര്യമുണ്ടെന്നായിരുന്നു ഗോപാലകൃഷ്ണൻ മുമ്പ് പറഞ്ഞത്. ഇന്ത്യയെ വിഭജിച്ച ഓൾ ഇന്ത്യാ മുസ്ലിം ലീഗിന്റെ പിന്തുടർച്ചക്കാർ തന്നെയാണ് മുസ്ലിം ലീഗ്. റിപ്പബ്ലിക് ദിനം ബഹിഷ്‌കരിച്ച ഒരേയൊരു പാർട്ടിയാണ് ലീഗെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു.

മുസ്ലിം ലീഗ് വൈറസാണെന്നും കോൺഗ്രസിനെ ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ ട്വീറ്റ്. ഈ വൈറസിനാൽ രാജ്യം ഒരിക്കൽ വിഭജിക്കപ്പെട്ടെന്നും യോഗി ട്വീറ്റ് ചെയ്തിരുന്നു. കോൺഗ്രസ് ജയിച്ചാൽ രാജ്യത്താകെ ഈ വൈറസ് പടരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനു പിന്നാലെയാണ് യോഗി ഇത്തരമൊരു പരാമർശവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിക്ക് മുസ്ലിം ലീഗുമായി ഒരു അജണ്ടയുണ്ടെന്നും യോഗി ട്വിറ്റ് ചെയ്തിരുന്നു. ലീഗിന്റെ പതാക പാക് പതാകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് ചൂട്് കൂട്ടിയതും യോഗിയാണ്.

കോൺഗ്രസിന് എതിരെയും ബി ഗോപാലകൃഷ്ണൻ നിരവധി അധിക്ഷേപങ്ങൾ ഉന്നയിച്ചു. രാഹുൽ തട്ടിപ്പ് ഹിന്ദു ആണെന്നായിരുന്നു ഗോപാലപകൃഷ്ണന്റെ വാദം. കോൺഗ്രസ് കള്ളന്മാരുടെ ഒളി സങ്കേതമാണ്. തിരുട്ട് ഗ്രാമത്തിന്റെ നേതാവാകാൻ പറ്റിയ ആളാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധി കേരളത്തിൽ വരുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ സിപിഎം നടത്തുന്ന അറുകൊലക്ക് സാന്ത്വനം നൽകുന്ന നടപടി ആണ് രാഹുൽ ചെയ്യുന്നതെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിന് മൗനാനുവാദം നൽകുന്ന നടപടിയാണ് രാഹുലിന്റേത്. ഇത് കോൺഗ്രസ് പ്രവർത്തകരോട് ചെയ്ത വഞ്ചനയാണ്. പെരിയയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് കോൺഗ്രസ് നേതൃത്വം മാപ്പ് പറയണം. സിപിഎമ്മിനെതിരെ നിൽക്കുന്ന കോൺഗ്രസ് പ്രവർത്തകരെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ബി ഗോപാലകൃഷ്ണൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. മമ്മൂട്ടി ആണെന്നാണ് കമ്മീഷന്റെ ഭാവം. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി വിരുദ്ധരുടെ നാവായി മാറിയെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. മനസിൽ അയ്യപ്പനെ വിചാരിച്ചാൽ ആളുകൾ ബിജെപിക്ക് വോട്ട് ചെയ്യും. അതുകൊണ്ടാണ് ശബരിമലയെക്കുറിച്ച് പറയരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞതെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. നാമജപം കേട്ടപ്പോൾ മൈക് ഓഫ് ചെയ്ത പിണറായി ബാങ്ക് വിളി കേൾക്കുമ്പോൾ അതിന് തയ്യാറാകുമോയെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.

ശബരിമല യുവതീപ്രവേശന വിഷയത്തിൽ, ഐജി മനോജ് ഏബ്രഹാമിനെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചുവെന്ന കേസിൽ ബി.ഗോപാലകൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശബരിമല പരാമർശത്തിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ നോട്ടീസ് അയച്ച തൃശൂർ ജില്ലാ കളക്ടർക്കെതിരെയും ഗോപാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. കളക്ടർ പിണറായിയുടെ ദാസ്യപ്പണി ചെയ്യുകയാണ്. പിണറായിയുടെ ദത്തുപുത്രിയാകാനാണ് കളക്ടറുടെ ശ്രമം. വനിതാ മതിലിൽ പങ്കെടുത്തയാളാണ് കളക്ടർ. മലയാളമോ തമിഴോ പഠിക്കണം. അയ്യൻ എന്നതിന്റെ അർത്ഥം ജ്യേഷ്ഠൻ എന്നാണ്. കളക്ടറുടെ നടപടി ശുദ്ധ അസംബന്ധമാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. കളക്ടർ പെരുമാറ്റ ചട്ടം പഠിക്കണം. കളക്ടർ പ്രശസ്തിക്ക് വേണ്ടിയും പിണറായി വിജയന് വേണ്ടിയും പ്രവർത്തിക്കുന്നു. ശബരിമല ബിജെപിയുടെ പ്രചാരണ വിഷയമാണെന്നും ബി ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP